x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായിയുടെ ഗൺമാൻമാർ മർദിച്ച സംഭവം; അന്വേഷണത്തിന് എസ്ഐടി നിയോഗിച്ചതിൽ സന്തോഷമെന്ന് നിയുക്ത എംഎൽഎ എഡി തോമസ്


Published: May 18, 2026 09:30 PM IST | Updated: May 18, 2026 09:30 PM IST

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചിതിൽ സന്തോഷമെന്ന് മർദ്ദനത്തിരയായ നിയുക്ത ആലപ്പുഴ എംഎൽഎ എഡി തോമസ്. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ‌

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന്‍റെ പേരിലാണ് ഗൺമാന്‍റെ നേതൃത്വത്തിൽ അന്നത്തെ കെഎസ് യു ജില്ലാ പ്രസിഡൻ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അജയ് ജുവൽ കുര്യാക്കോസിനെയും ജനറൽ ആശുപത്രി റോഡിൽ തല്ലിച്ചതച്ചത്.

ഈ മർദനത്തിനെ രക്ഷാപ്രവർത്തനമെന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കണക്കിലെടുത്താണ് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചത്.

 

 

 

 

Tags : Pinarayi AD Thomas SIT Latest News

Recent News

Corehub Up