x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കാൻ ചട്ടങ്ങൾ വേണം; സർവകലാശാലകൾക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം


Published: February 9, 2026 11:11 PM IST | Updated: February 9, 2026 11:11 PM IST

കൊച്ചി: കേരളത്തിലെ ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി കൃത്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ സംസ്ഥാനത്തെ സർവകലാശാലകളോട് ഹൈക്കോടതി ഉത്തരവിട്ടു. ക്യാമ്പസുകളിൽ അച്ചടക്കം ഉറപ്പാക്കാനും സംഘർഷങ്ങൾ ഒഴിവാക്കാനും സർവകലാശാലാ സിൻഡിക്കേറ്റുകൾ അടിയന്തരമായി ഇടപെടണമെന്ന് കോടതി നിർദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഈ സുപ്രധാന ഉത്തരവ്. 2005-ൽ മഹാത്മാഗാന്ധി സർവകലാശാല നടപ്പിലാക്കിയ വിദ്യാർത്ഥി പെരുമാറ്റച്ചട്ടം മാതൃകയാക്കി വേണം മറ്റ് സർവകലാശാലകളും ചട്ടങ്ങൾ രൂപീകരിക്കാനെന്ന് കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാഥമിക ലക്ഷ്യം പഠനമാണെന്നും, രാഷ്ട്രീയ സംഘർഷങ്ങൾ കാരണം അക്കാദമിക് അന്തരീക്ഷം തകരുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 2018-ൽ മഹാരാജാസ് കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങൾ കോടതി ഉത്തരവിൽ പരാമർശിച്ചു.

സർവകലാശാലകൾ തയ്യാറാക്കുന്ന കരട് ചട്ടങ്ങൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കണം. കേസ് മാർച്ച് നാലിലേക്ക് മാറ്റി. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഈ ചട്ടങ്ങൾ പരിശോധിച്ച്, ക്യാമ്പസുകളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാമ്പസ് രാഷ്ട്രീയം പൂർണമായി നിരോധിക്കുന്നതിന് പകരം, അത് പഠനത്തെ ബാധിക്കാത്ത രീതിയിൽ നിയമാവലികൾക്കുള്ളിൽ നിർത്തുക എന്നതാണ് ഹൈക്കോടതി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യവും ക്യാമ്പസിലെ സമാധാനവും എങ്ങനെ ഒത്തുപോകും എന്നത് ഈ പുതിയ ചട്ടങ്ങൾ വരുന്നതോടെ വ്യക്തമാകും.

 

 

Tags : campus politics High Court' universities

Recent News

Corehub Up