വൈപ്പിൻ: ആറു വർഷം മുമ്പ് സ്വന്തം ചരമ വാർത്തയും ഫ്ലക്സ് ബോർഡ് മാറ്ററും ചരമ കത്തും ഏഴാം ചരമദിന കത്തും തയാറാക്കി മരണത്തെ കാത്തിരുന്ന നായരമ്പലം കുടുങ്ങാശേരി തെക്കേപ്പറമ്പില്‍ ടി.പി.വിക്ടര്‍ മാസ്റ്റർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 9 .30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും. താൻ മരിച്ചു കഴിഞ്ഞാൽ ആറിടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കണമെന്നും, 600 ചരമ അറിയിപ്പ് കത്തുകൾ അടിക്കണമെന്നും പ്രമുഖരായ ആർക്കൊക്കെ കത്ത് നൽകണമെന്നും ഇതിലെ മാറ്റർ എഴുതി വച്ചതിനൊപ്പം പ്രത്യേക കുറിപ്പായി മാസ്റ്റർ എഴുതിയിരുന്നു.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍സ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വാടേല്‍ സെന്റ് ജോസഫ് സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹെസ്കൂള്, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, കര്‍ത്തേടം എസ്എച്ച്ജിയുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നായരമ്പലം സ്പോര്‍ട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക കലൂര്‍ കുറിച്ചിപ്പറമ്പില്‍ കൊച്ചുത്രേസ്യ. മക്കള്‍ പോള്‍സൺ (പോള്‍സ് ജ്വല്ലറി, എടവനക്കാട്), ജോജോ വിക്ടര്‍(അധ്യാപകന്, എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട്), മരുമക്കള്‍: ഗ്രീറ്റിലാല് (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽപിഎസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എല്‍പിഎസ്, മുട്ടിനകം).
Tags : Victor Master passes away suicide