x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ആക്രമണം: ഉപദേശക സമിതി രൂപീകരിക്കും


Published: June 6, 2026 02:57 AM IST | Updated: June 6, 2026 02:57 AM IST

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്നതിനായി ഉപദേശക സമിതികള്‍ രൂപീകരിക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍. വനംവകുപ്പ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഉപദേശക സമിതിയില്‍ കര്‍ഷക പ്രതിനിധികള്‍, വനാശ്രിത സമൂഹ പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തും. വന്യജീവികളെ ആകര്‍ഷിക്കാത്തതോ അകറ്റി നിര്‍ത്തുന്നതോ ആയിട്ടുള്ള വിളകള്‍, കാര്‍ഷിക രീതികള്‍, സങ്കേതങ്ങള്‍ എന്നിവ യോജിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം പ്രദാനം ചെയ്യുന്ന കൃഷിരീതികള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, വനഗവേഷണ കേന്ദ്രം, കര്‍ഷക പ്രതിനിധികള്‍ എന്നിവരുമായി സഹകരിച്ച് വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. കാര്‍ഷിക ശാസ്ത്രജ്ഞന്‍മാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് പദ്ധതിക്ക് രൂപം നല്‍കും.

വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വനം, റവന്യു, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പോര്‍ട്ടല്‍ തയാറാക്കും.

നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരിക്കു പറ്റുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കണക്കാക്കി ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗരേഖ തയാറാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും.

വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും നല്‍കിവരുന്ന ധനസഹായം അപര്യാപ്തമാണെന്നും ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണെന്നും വനംവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags : Wildlife attacks Advisory committee formed Shibu baby John

Recent News

Corehub Up