തൃച്ചംബരത്തെ ഫ്ലാറ്റിലെ കൊലപാതകം; വിധി നാളെ
Sunday, April 28, 2024 7:50 AM IST
തലശേരി: തൃച്ചംബരം ജീവന്‍പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ റസിഡന്‍ഷ്യല്‍ ഫ്ലാറ്റിന്‍റെ നിര്‍മാണത്തിനിടെ ഫ്ലാറ്റിനകത്തെ മുറിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസിൽ നാളെ വിധി പറയും. തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി. മൃദുലയാണ് വിധി പ്രസ്താവിക്കുക. കെട്ടിടത്തിന്‍റെ നിര്‍മാണ ജോലിക്കാരനായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സുബ്രതോ മണ്ഡല്‍(30)ആണ് കൊല്ലപ്പെട്ടത്.

നിര്‍മാണം നടന്നുവരുന്ന ഫ്ലാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുബ്രതോ മണ്ഡലിനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. കൂടെ ജോലി ചെയ്തിരുന്ന രത്തന്‍ മണ്ഡല്‍(49)ആണ് കേസിലെ പ്രതി. ജോലി സംബന്ധമായ വിരോധമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. 2012 ഡിസംമ്പര്‍ എട്ടിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.

നിര്‍മാണ കരാറുകാരനായ ടി.വി. പ്രഭാകരന്‍റെ പരാതി പ്രകാരമാണ് പോലീസ് കേസ് എടുത്തത്. നേരത്തെ ചുടലയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തില്‍ ഏർപെട്ടിരുന്നു. പോലീസ് ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസര്‍മാരായ എ.വി. ജോര്‍ജ്, പി. പ്രേമരാജന്‍ എന്നിവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ ഇ. ജയറാംദാസ് ഹാജരാകും.