മാഹിപ്പാലം അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും
Monday, April 29, 2024 1:55 AM IST
മാഹി: ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിന്‍റെ അടിയന്തര അറ്റകുറ്റപ്പണി ഇന്നാരംഭിക്കും.

പാലത്തിൽ കൂടിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് പണി നടത്തുന്നത്. മേയ് 10 വരെയാണ് നിരോധനം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മോന്താൽപ്പാലം വഴി കടന്നു പോകണം. തലശേരി ഭാഗത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന വാഹനങ്ങൾ ചൊക്ലി, മേക്കുന്ന് -മോന്താൽപ്പാലം വഴിയോ, മാഹിപ്പാലത്തിന്‍റെ സമീപത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപ്പാലം കടന്നു പോകണം. 2016 ലും പാലം അടച്ച് പ്രവൃത്തി നടത്തിയിരുന്നു. 2003, 2005 വർഷങ്ങളിൽ പാലത്തിന്‍റെ അടിഭാഗം ബലപ്പെടുത്തിയിരുന്നു.