എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം കവര്‍ച്ച: എങ്ങുമെത്താതെ അന്വേഷണം
Monday, April 29, 2024 1:55 AM IST
കാസര്‍ഗോഡ്: ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ്. പട്ടാപ്പകല്‍ ടൗണ്‍ മധ്യത്തില്‍ നടന്ന കവര്‍ച്ചാക്കേസിലാണ് പോലീസ് ഇരുട്ടില്‍ തപ്പുന്നത്. അന്വേഷണത്തിന് കാസര്‍ഗോഡ് ഡിവൈഎസ്പി ഹരിപ്രസാദിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ജില്ലാ പോലീസ് മേധാവി പി.ബിജോയ് നിയോഗിച്ചെങ്കിലും പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതല്ലാതെ ഇവരെ പിടികൂടാനോ പണം കണ്ടെത്താനോ സാധിച്ചില്ല.

കവര്‍ച്ചാസംഘത്തില്‍ മൂന്നുപേരാണുള്ളതെന്നും ഇവര്‍ തമിഴ്നാട്ടിലെ തിരുച്ചി സ്വദേശികളാണെന്നുമാണ് പോലീസിന്‍റെ നിഗമനം. പ്രതികള്‍ക്ക് കാസര്‍ഗോഡ് സ്വദേശിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ഉപ്പള ടൗണിലെ ആക്സിസ് ബാങ്ക് എടിഎം കൗണ്ടറില്‍ നിറയ്ക്കാനായി സെക്യൂരിറ്റി ഏജന്‍സി പണം കൊണ്ടുവന്നത്. 50 ലക്ഷം രൂപ വീതം അടങ്ങിയ രണ്ടു ബോക്സുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു ബോക്സിലുണ്ടായിരുന്ന 50 ലക്ഷം രൂപ സെക്യൂരിറ്റി ഏജന്‍സിക്കാര്‍ നിറയ്ക്കാന്‍ പോയപ്പോഴാണ്

വാഹനത്തിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന പണപ്പെട്ടി ഡോറിലെ ഗ്ലാസ് തകര്‍ത്ത് കവര്‍ന്നത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു.

കൂടുതല്‍ സിസിടിവി കാമറകള്‍

പരിശോധിച്ചപ്പോള്‍ ബാഗുമായി കടന്നയാള്‍ക്കൊപ്പം മറ്റു രണ്ടുപേർ മംഗളുരു ഭാഗത്തു നിന്നും ബസില്‍ വന്നിറങ്ങുന്നതും കവര്‍ച്ചയ്ക്കുശേഷം ഉപ്പളയില്‍ നിന്നും ഓട്ടോയില്‍ കയറി കുമ്പള ഭാഗത്തേയ്ക്ക് പോകുന്നതുമായ ദൃശ്യം പോലീസിന് ലഭിച്ചു. ഉപ്പള ടൗണില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്.

ബംഗളുരുവിലേക്കുള്ള ട്രെയിന്‍ ഇവിടെ നിര്‍ത്തില്ലെന്നു മനസിലാക്കിയ സംഘം മറ്റൊരു ഓട്ടോയില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനലെത്തി വൈകുന്നേരത്തെ കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കടന്നുകളയുകയായിരുന്നു. കവര്‍ച്ച നടന്ന സമയം മുതല്‍ ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, കുമ്പള, മഞ്ജേശ്വരം, ബദിയഡുക്ക സ്റ്റേഷനുകളിലെ പോലീസ് സംഘത്തോടൊപ്പം കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിക്കൊണ്ടിരിക്കവെയായിരുന്നു സംഘത്തിന്‍റെ രക്ഷപെടല്‍. ഇവര്‍ക്ക് ടിക്കറ്റ് എടുത്തുനല്‍കിയത് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇത് ആരാണെന്ന കാര്യത്തിലും പോലീസിന് യാതൊരു അറിവുമില്ല.