ഇരൂഡ് തൂക്കുപാലം തത്കാലം കടക്കാം
Monday, April 29, 2024 1:55 AM IST
കണ്ടകശേരി: ശ്രീകണ്ഠപുരം നഗരസഭയിലെ ഇരൂഡ് തൂക്കുപാലം പുനരുദ്ധാരണം നടത്തി വീണ്ടും യാത്രയ്ക്കായി തുറക്കുന്നു. ശ്രീകണ്ഠപുരം നഗരസഭയെ പയ്യാവൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇരൂഡ് തൂക്കുപാലം നടപാലത്തിൽ മൂന്ന് ഭാഗങ്ങളിൽ ദ്രവിച്ച പലകകൾ പുഴയിൽ വീണതോടെയാണ് യാത്രക്കാർ പെരുവഴിയിലായത്. ഏതാനും ആഴ്ച മുമ്പ് കണ്ടകശേരിയിൽ നിന്ന് ഇരൂഡ് ഭാഗത്തേക്ക് യാത്രക്കാരിയായ സ്ത്രീ പാലം കടക്കുമ്പോഴാണ് ദ്രവിച്ച മറ്റൊരുപലക പൊട്ടി പുഴയിൽ വീണത്.

പാലം അപകടത്തിലായതോടെ യാത്രക്കാർ ദുരിതത്തിലായി. എങ്കിലും നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിനാൽ ഇപ്പോൾ നടന്നു പോകാൻ പാകമായി. രണ്ടാഴ്ച കൊണ്ട് പാലം പെയിന്‍റടിച്ചു പലകകൾ മാറ്റി ഷീറ്റിട്ടു. ഇനി നടപ്പാലത്തെ ആശ്രയിക്കുന്ന വിദ്യാർഥികളടക്കം ഇരുവശങ്ങളിലും ഉള്ളവർക്ക് മറുകരകൾ തേടാം.

തൂക്കുപാലത്തിന് പകരം ഇവിടെ അടിയന്തരമായി പുതിയ നടപ്പാലം പണിയുക മാത്രമാണു പരിഹാരം. പയ്യാവൂർ പഞ്ചായത്ത് കൂടി മനസ് വച്ചാൽ നടപ്പാലം യാഥാർഥ്യമാകും. കാഞ്ഞിലേരി ഭാഗത്ത് നിന്ന് ഇരൂഡ് സേക്രഡ് ഹാർട്ട് എച്ച്എസ്എസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനി യാത്ര ചെയ്യാൻ ഇപ്പോഴത്തെ വനീകരണംകൊണ്ട് ഗുണമുണ്ടാകും. ഇല്ലെങ്കിൽ കുട്ടികൾക്ക് ചുറ്റിവളഞ്ഞ് കണ്ടകശേരി പാലം വഴി വേണം സ്കൂളിൽ എത്താൻ.

നാല് പതിറ്റാണ്ട് മുന്പ് ഇവിടെ പണിത ജനകീയ പാലമാണിത്. ഇപ്പോൾ ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തി രജിസ്റ്ററിലാണ് ഈ പാലമുള്ളത്. നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗം ആറ് മാസം മുന്പ് പാലത്തിൽ ബലപരിശോധന നടത്തിയിരുന്നു. ഇരുമ്പുവടം ഉൾപ്പെടെ ദ്രവിച്ചതു കൊണ്ട് അറ്റകുറ്റപ്പണി പ്രായോഗികമല്ല എന്നായിരുന്നു റിപ്പോർട്ട്. അപകടാവസ്‌ഥയിൽ ആയതുകൊണ്ടും ഒരുപാട് പേർ ആശ്രയിക്കുന്നത് കൊണ്ടും ഇതുവഴിയുള്ള യാത്ര പൂർണമായും തടയാനാകില്ല. ഇനി പുതിയ നടപ്പാലമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.