പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥയിൽ ഉപരോധവുമായി പഞ്ചായത്തംഗം
Tuesday, April 30, 2024 1:19 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലും സംസ്കാരിക നിലയങ്ങളിലും വൈദ്യുത ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയതിലും കുടിവെള്ളം എത്താതതും പഞ്ചായത്ത് സെക്രട്ടറിയുടെ അനാസ്ഥ കാരണമാെണന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടമാണ് ജീവനക്കാരെ ഉപരോധിച്ച് സമരം ചെയ്തത്.

ഒരാഴ്ച്ച മുന്പ് വൈദ്യുത ബില്ല് അടയ്ക്കാൻ ഭരണസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടും അടച്ചില്ലെന്നും പഞ്ചായത്ത് സെക്രട്ടറി മാസത്തിൽ പകുതി ദിവസവും ജോലിക്കെത്തുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉയർത്തി. 10 സ്ഥാപനങ്ങളുടെ വൈദ്യുത ബില്ല് അടച്ചില്ലെന്നാണ് ആരോപണം. ഈന്തുംകരി വാർഡിലെ 34 ാം നമ്പർ പോളിംഗ് ബൂത്തിലെ കറന്‍റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് ഊരിയ ഫ്യൂസ് ഇലക്ഷൻ കമ്മീഷൻ ഉത്തരവിനെ തുടർന്ന് ഉടൻ ബില്ല് അടച്ച് പുനസ്ഥാപിച്ചു.

സെക്രട്ടറി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് കറന്‍റ് ബില്ല് അടയ്ക്കാത്തത് എന്ന് വാർഡ് അംഗം തെരഞ്ഞെടുപ്പ് ഡസ്കിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഒറ്റദിവസം കൊണ്ട് പ്രശ്നത്തിൽ തീരുമാനം ആയത്. മറ്റ് സ്ഥലങ്ങളിൽ സെക്രട്ടറി ജോലിക്ക് എത്തുന്ന ദിവസം തന്നെ കറന്‍റ് ബില്ല് അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ നല്കിയ ഉറപ്പിന്മേലാണ് പഞ്ചായത്ത് അംഗം സമരം പ്രതിരോധം അവസാനിപ്പിച്ചത്.