തലശേരി ജോസ്ഗിരി ഹോസ്പിറ്റൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം
Tuesday, April 30, 2024 1:19 AM IST
തലശേരി: സ്നേഹസേവനങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ തലശേരി ജോസ്ഗിരി ഹോസ്പിറ്റലിന്‍റെ ഒരു വർഷം നീണ്ടു നില്ക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ.ഡോ.സിസ്റ്റർ അഞ്ജലി അറയ്ക്കൽ അറിയിച്ചു.

1975 മേയ് ഒന്നിനാണ് 20 കിടക്കകളുമായി ജോസ്ഗിരി ഹോസ്പിറ്റൽ സ്ഥാപിതമായത്. ഡോ. പോള്‍ വാഴപ്പള്ളി ആദ്യത്തെ ഡോക്ടറായും സിസ്റ്റര്‍ ക്ലീറ്റസ് മരിയ ആദ്യത്തെ നഴ്സായും ചുമതലയേറ്റെടുത്തു. രോഗീബാഹുല്യവും സ്ഥലപരിമിതിയും കാരണം തലശേരി ബിഷപ്സ് ഹൗസിന് മുന്നിൽ ഹോളോവേ റോഡില്‍ 2 ഏക്കര്‍ 47 സെന്‍റ് സ്ഥലം ആശുപത്രിക്കായി വാങ്ങിക്കുകയും പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 1980 മാർച്ച് 19ന് 50 കിടക്കകളുള്ള ജോസ്ഗിരി ഹോസ്പിറ്റല്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ആശീര്‍വദിച്ചു. ആദ്യത്തെ ഫിസിഷ്യന്‍ ഡോ. വിന്‍സെന്‍റ് ബെയ്‌ലീസ്, ആദ്യത്തെ ഗൈനക്കോളജിസ്റ്റ് റവ.ഡോ. സിസ്റ്റര്‍ ലോയില്‍, ആര്‍എംഒ ഡോ. ആഗ്നസ് എന്നിവര്‍ ചുമതലയേറ്റു.

ആരാധനാസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജോസ്ഗിരി ആശുപത്രി സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1860 പ്രകാരം 1980 ഡിസംബര്‍ പത്തിന് ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനായി ജോസ്ഗിരി ഹോസ്പിറ്റല്‍ സൊസൈറ്റി രൂപീകൃതമായി. പാവങ്ങളോടുള്ള പക്ഷം ചേര്‍ന്ന് ജോസ്ഗിരി ആശുപത്രി പ്രയാണം തുടരുന്നതിനിടയിലാണ് വീണ്ടും സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ 1982 ഒക്ടോബര്‍ 11 ന് പുതിയ ബ്ലോക്ക് ആരംഭിച്ചു.

ജോസ്ഗിരി ഹോസ്പിറ്റലിന്‍റെ രജതജൂബിലിയുടെ സ്മാരകമായി ബിഷപ് കുര്യാളശേരി ജൂബിലി മെമ്മോറിയല്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് 2000 ജനുവരി 14 ന് തുടക്കംകുറിച്ചു. 2004 ഏപ്രില്‍ 13 ന് പുതിയ ആറുനില കെട്ടിടത്തോടുകൂടിയുള്ള സി ബ്ലോക്കും ഉദ്ഘാ‌ടനം ചെയ്തതോടെ 150 ബെഡുള്ള ആശുപത്രിയായി ജോസ്ഗിരി ഹോസ്പിറ്റൽ മാറി.

തലശേരിയിലെ ആദ്യത്തെ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റും കായകൽപ് അസസ്മെന്‍റ് സർട്ടിഫിക്കറ്റും ക്ലീൻ ഹോസ്പിറ്റൽ അവാർഡും 2019 ൽ ജോസ്ഗിരി ഹോസ്പിറ്റലിന് ലഭിച്ചു. ഓൺലൈൻ മീഡിയയുടെ സ്പാർക്ക് സ്നേഹനിധി പുരസ്കാരം 2021 ൽ ജോസ്ഗിരി ഹോസ്പിറ്റൽ നേടി.എൻഎബിഎച്ചിന്‍റെ മൂന്നാമത്തെ അസസ്മെന്‍റ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ലാപ്രോസ്കോപിക് ആൻഡ് ജനറൽ സർജറി, പീഡിയാട്രിക്സ്, ഓർത്തോ പീഡിക്സ്, പൾമണോളജി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളുടെ മുഴുവൻ സമയ സേവനങ്ങളും കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഗ്യാസ്ട്രോ എന്‍ററോളജി എന്നിവയുടെ സമയബന്ധിത സേവനവും ലഭ്യമാണ്.