കൊറ്റാളിയിൽ അമ്മയും മകളും മരിച്ച സംഭവം: ഇരുവരും മരിച്ചത് വിഷം ഉള്ളിൽചെന്ന്, മരണം വ്യത്യസ്ത ദിവസങ്ങളിൽ
Wednesday, May 1, 2024 7:46 AM IST
കണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീ‌ട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യത്യസ്ത സമയങ്ങളിൽ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മകൾ ദീപ വി. ഷേണായിയുടെ മൃതദേഹത്തിന് രണ്ട് ദിവസവും അമ്മ സുനന്ദ വി. ഷേണായിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കവുമാണ് ഉണ്ടായിരുന്നത്.

വിഷാംശം അകത്ത് ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സാധ്യത ഇല്ലെന്നും പ്രാഥമിക വിലയിരുത്തൽ. രാസപരിശോധന റിപ്പോർട്ട് എത്തിയ ശേഷം മാത്രമെ കൂടുതൽ പറയാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിൽ ടൗൺ സിഐ കെ.സി. സുഭാഷ്ബാബുവും സംഘവുമാണ് സംഭവം അന്വേഷിക്കുന്നത്.

കൊറ്റാളി സെൻട്രൽ സുവിശ്വത്തിൽ പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.