കുനിത്തലമുക്ക്-മുള്ളേരിക്കൽ-തൊണ്ടിയിൽ റോഡ് ഇന്നു മുതൽ അടച്ചിടും
Friday, May 3, 2024 1:46 AM IST
പേരാവൂർ: കുനിത്തലമുക്ക്-മുള്ളേരിക്കൽ-തൊണ്ടിയിൽ റോഡ് ഇന്നു മുതൽ അടച്ചിടും. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി രണ്ടുകലുങ്കുകൾ പൊളിച്ചുമാറ്റി പുനർ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. 20 ദിവസത്തേക്ക് റോഡ് പൂർണമായും അടച്ചിട്ടാണ് നിർമാണം.

ജില്ല പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിൽ ഒരു ഭാഗത്തെ ടാറിംഗ് ഇന്‍റർലോക്ക് പ്രവർത്തിയും നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഒരു ഭാഗത്തെ കലുങ്കിന്‍റെ പ്രവർത്തിയും പൂർത്തിയാക്കിയിരുന്നുയെങ്കിലും റോഡരികിലെ വൈദ്യുത തൂൺ മാറ്റി സ്ഥാപിക്കാത്തതാണ് പ്രവർത്തി വൈകാൻ കാരണമായത്. ഇതിന്‍റെ സമീപത്ത് മറ്റൊരു കലുങ്ക് കൂടി നിർമിക്കുന്നതിനാലാണ് റോഡിൽ ഗതാഗതം നിരോധിക്കുന്നത്.