ദൈവദാസി മദര്‍ പേത്രയുടെ ജീവിതം അരങ്ങിലേക്ക്
Saturday, May 18, 2024 12:45 AM IST
പട്ടുവം(തളിപ്പറമ്പ്): വിവിധ രാജ്യങ്ങളില്‍ വേരോട്ടമുണ്ടാക്കി പടര്‍ന്നു പന്തലിച്ച ദീനസേവന സഭയുടെ സ്ഥാപക ദൈവദാസി മദര്‍ പേത്രയുടെ സംഭവബഹുലമായ ജീവിതം "മഹായാത്ര' എന്ന പേരില്‍ അരങ്ങിലേക്ക്. ജര്‍മനിയിലെ ജന്മഗൃഹം മുതല്‍ മരണംവരെയുള്ള ജീവിത ഏടുകള്‍ സമന്വയിപ്പിച്ചാണ് മദറിന്‍റെ ജന്മശതാബ്ദിയുടെ ഭാഗമായി നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് ചിടങ്ങില്‍ നാടകഭാഷ്യമൊരുക്കുന്നത്.

തളിപ്പറമ്പ് പട്ടുവം കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ദീനസേവന സഭയുടെ അത്ഭുതാവഹമായ വളര്‍ച്ചയും അതിന് സഹായകമായി പ്രവര്‍ത്തിച്ച ഫാ.സുക്കോള്‍, ബിഷപ് പത്രോണി, വൈദികർ, ഗ്രാമവാസികള്‍ എന്നിവരെല്ലാം ഇതിലെ കഥാപാത്രങ്ങളായി രംഗത്തെത്തുന്നുണ്ട്. കണ്ണൂര്‍ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നും കണ്ടെത്തിയ നൂറോളം പേരാണ് രണ്ടരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ മള്‍ട്ടി സ്‌റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ രംഗത്തെത്തുന്നത്.

വിശുദ്ധ പദവിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ദീനസേവന സഭാ സ്ഥാപിക മദര്‍ പേത്രയുടെ ജന്മ ശതാബ്ദിയുടെ ഭാഗമായാണ് നാടകം അണിയിച്ചൊരുക്കുന്നത്. കഥാനായികയായ മദര്‍ പേത്രയുടെ ബാല്യം, കൗമാരം, യൗവ്വനം, യുവത്വം, സന്യാസ ജീവിതം എന്നീ ജീവിത ഏടുകള്‍ രംഗവത്ക്കരിക്കുന്നത് യഥാക്രമം അഹല, ദിയ, അമയ, അലീന,ജോഷ്മ എന്നിവരാണ്. നാലുവയസുള്ള കുട്ടിമുതല്‍ 70 വയസുള്ള വയോധികര്‍വരെ ഭാഗമാവുന്ന മഹായാത്രയില്‍ പലരും രണ്ടും മൂന്നും വേഷങ്ങളിലെത്തുന്നുമുണ്ട്. 22ന് പട്ടുവം സഭാ ആസ്ഥാനത്ത് തയ്യാറാക്കുന്ന ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറരക്ക് നാടകം അരങ്ങേറും. പ്രത്യേക സ്‌റ്റേജ് സംവിധാനങ്ങളോടെ പതിനഞ്ചോളം സാങ്കേതിക വിദഗ്ദരുടെ സഹകരണത്തോടെയാണ് നാടക സാക്ഷാത്കാരം.

മൂന്നുമാസമായി തുടര്‍ന്നുവരുന്ന മഹായാത്രയുടെ റിഹേഴ്‌സല്‍ അവസാനിക്കുമ്പോള്‍ മദര്‍ പേത്രയുടെ ജീവിതത്തോടൊപ്പം ദീനസേവന സഭയുടെ വളര്‍ച്ചയുടെ വഴികള്‍കൂടി രംഗവത്ക്കരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നാടകത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ച സന്തോഷ് ചിടങ്ങില്‍ ദീപികയോട് പറഞ്ഞു.