ആകെയുള്ളത് ഒരു ഡോക്ടർ; വെള്ളരിക്കുണ്ട് ഗവ.ആശുപത്രിയിൽ രോഗികൾ വലഞ്ഞു
Monday, May 6, 2024 1:28 AM IST
വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ടിൽ ഞായറാഴ്ച അസുഖം ബാധിച്ചാൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക ഒരു പരീക്ഷണമാണ്. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്നലെ 75 രോഗികളാണ് ഒപി ടിക്കറ്റെടുത്തത്. ഇവരെ പരിശോധിക്കാൻ ആകെയുണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രം. കൂടാതെ രണ്ടു സ്റ്റാഫ് നഴ്സും ഒരു നഴ്സിംഗ് അസിസ്റ്റന്‍റും ഫാർമസിസ്റ്റും ലാബ് ടെക്നീഷ്യനും ഉണ്ടായിരുന്നു. ഇത്രയും രോഗികൾ എത്തുമ്പോൾ ഇവർ മാത്രം മതിയാകില്ല.
മുറിവുമായെത്തുന്നവർക്ക് തുന്നിക്കെട്ടൽ കൂടി ഡോക്ടർ തന്നെ നടത്തേണ്ടിവന്നതോടെ ഡോക്ടറുടെ അധ്വാനഭാരം പിന്നെയും വർധിക്കുകയും രോഗികളുടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടുപോവുകയും ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ വകയുള്ള ഡോക്ടറുടെ കാലാവധി കഴിഞ്ഞു.

പെരുമാറ്റ ചട്ടം ഉള്ളതിനാൽ പുതിയ ഡോക്ടറെ നിയമിക്കാത്തതും തിരിച്ചടിയായി. താലൂക്ക് ആസ്ഥാനം കൂടിയായ വെള്ളരിക്കുണ്ടിൽ നിരവധി രോഗികളാണ് ദിവസവും എത്തുന്നത്.ഞായറാഴ്ചകളിലും ഇവിടെ സേവനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.