കൊടവലം പാലത്തിന് പുതുക്കിയ ഭരണാനുമതി
Monday, May 6, 2024 1:28 AM IST
പെരിയ: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാതയില്‍ മൂന്നാംമൈലില്‍ നിന്നും ആരംഭിക്കുന്ന മൂന്നാം മൈല്‍-പെരിയ-കൊടവലം റോഡ് പിഎംജിഎസ് വൈ പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗതാഗതയോഗ്യമാക്കിയ റോഡാണെങ്കിലും കൊടവലം തോടിന് പാലം ഇല്ലാത്തതിനാല്‍ ഇതിന്‍റെ ഗുണം യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല.

പിഎംജിഎസ് വൈ പദ്ധതി നിബന്ധനപ്രകാരം ഗ്രെഡിയെന്‍റ് വളരെ കൂടുതല്‍ ആണ് എന്ന കാരണം പറഞ്ഞ് പാലം പദ്ധതിയില്‍ ഏര്‍പ്പെടുത്താതെ റോഡിനു മാത്രം അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ റീബില്‍ഡ് പദ്ധതിയില്‍ മൂന്നു കോടി രൂപ അനുവദിച്ചു. ഇതിന്‍റെ ഡിസൈന്‍ തയാറാക്കാന്‍ എല്‍ബിഎസിനെ ചുമതലപ്പെടുത്തി. ഡിസൈന്‍ ലഭ്യമാക്കാനുള്ള കാലതാമസം മൂലം ഭരണാനുമതി കാലയളവിലെ തീയതിക്ക് മുന്‍പ് സാങ്കേതിക അനുമതി നല്‍കാന്‍ സാധിക്കാതെ വന്നു. ഈ വിഷയം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ തദ്ദേശസ്വയംഭരണമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും കൊടവലം, പട്ടറുകണ്ടം, തൊടുപ്പനം, തടത്തില്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വളരെ അത്യാവശ്യമായ ഒരു പദ്ധതിയാണിതെന്ന് കാണിച്ചു കത്തു നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തി നടപ്പാക്കാന്‍ ഭരണാനുമതിയുടെ പ്രാബല്യം നീട്ടി നല്‍കി ഏപ്രില്‍ 27നു പുതുക്കിയ ഉത്തരവ് നല്‍കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാവൂ എന്ന നിബന്ധനയോടുകൂടിയാണ് പുതുക്കിയ ഭരണാനുമതി ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് എംഎല്‍എ അറിയിച്ചു