രാമങ്കയവും വറ്റുന്നു; കുറ്റിക്കോലും ബേഡഡുക്കയും ജലക്ഷാമത്തിലേക്ക്
Tuesday, May 7, 2024 1:21 AM IST
കുറ്റിക്കോൽ: കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസ്സായ പയസ്വിനി പുഴയിലെ രാമങ്കയവും വറ്റുന്നു. ഇതോടെ രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണം അവതാളത്തിലായി. വേനലും ജലക്ഷാമവും കൊടുമ്പിരിക്കൊള്ളുമ്പോൾ ടാപ്പുകളിൽ ഇടയ്ക്കിടെ വെളളം നിലയ്ക്കുന്ന അവസ്ഥയാണ്.

രാമങ്കയത്തിൽ വെള്ളം തീരെ കുറഞ്ഞതോടെ കുടിവെള്ള പദ്ധതിയിലേക്ക് തുടർച്ചയായി വെള്ളമെടുക്കാനാകാത്ത നിലയാണ്. ബാവിക്കരയിൽ നിന്നും വെള്ളമെത്തിച്ചാണ് ഇപ്പോൾ രണ്ടു പഞ്ചായത്തുകളിലും സാധ്യമായ അളവിലെങ്കിലും കുടിവെള്ള വിതരണം നടത്തുന്നതെന്ന് അധികൃതർ പറയുന്നു. വോൾട്ടേജ് ക്ഷാമം മൂലം ബാവിക്കരയിൽ നിന്നുള്ള പമ്പിംഗ് നിലച്ചാൽ ഇതും നിലയ്ക്കുന്ന അവസ്ഥയാണ്.

പുഴയിൽ വെള്ളം വറ്റി മണ്ണും മണലും തെളിഞ്ഞതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. കുടിവെള്ളത്തിനു പോലും ക്ഷാമമായതോടെ കാർഷികമേഖലയിലെ ജലസേചനവും പാടേ മുടങ്ങി. വേനൽമഴ കിട്ടാൻ ഇനിയും വൈകിയാൽ എല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയാകുമെന്ന് കർഷകർ വേദനയോടെ പറയുന്നു.