തണ്ണീർത്തട അഥോ റിറ്റി സംഘം തടാകം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി
Tuesday, May 14, 2024 10:52 PM IST
കൊല്ലം :തണ്ണീർത്തട അഥോറിറ്റിസംഘം ശാസ്താംകോട്ട തടാകം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

തടാകത്തിന്‍റെ നിലവിലെ അവസ്ഥ നമ്മുടെ കായൽ കൂട്ടായ്മ സംസ്ഥാന തണ്ണീർത്തട അഥോറിറ്റി അതികൃതരെ ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

രാവിലെ ഏഴിന് പുന്നമൂട് കായൽ ബണ്ട് ഭാഗം മുതൽ തടാക തീരത്ത് കൂടി ഭരണിക്കാവ് വരെ കാൽനടയായാണ് സംഘം നിലവിലെ സ്ഥിതി വിലയിരുത്തിയത്. വേനലിലെ കടുത്ത വരൾച്ചയെ തുടർന്ന് പല ഭാഗങ്ങളിലും തടാകജലം കിലോമീറ്ററുകളോളം ഉൾവലിഞ്ഞതായി സംഘം വിലയിരുത്തി.

ചില ഭാഗങ്ങളിൽ ചെളികൾ വിണ്ടു കീറിയ അവസ്ഥയിലും,മൺതിട്ടകൾ രൂപപ്പെട്ട നിലയിലും ആയിരുന്നു. കോളജിന് കിഴക്കുഭാഗം, കുതിര മുനമ്പ്, ആഞ്ഞിലിമൂട് പള്ളിയുടെ താഴ് വശം എന്നിവിടങ്ങളിലും എത്തി വിവരങ്ങൾ ശേഖരിച്ചു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായി നിലവിലെ തടാക ജലനിരപ്പും, പമ്പിംഗിന്‍റെ വിവരങ്ങളും ശേഖരിച്ചു. നിലവിൽ തടാക ജലനിരപ്പ് 78 സെന്‍റീമീറ്റർ താഴേക്ക് പോയിട്ടുണ്ട്.

അക്വേഷ്യ മരങ്ങളുടെ വ്യാപനം കൂടുതലായി തീരങ്ങളിൽ കാണപ്പെടുന്നുണ്ട്. തീരത്ത് പലയിടങ്ങളിലും മണ്ണൊലിച്ച് ഇറങ്ങി ചെറിയ കുന്നുകൾ രൂപപ്പെട്ടു വരുന്നു.

തീരത്തോട് ചേർന്നുള്ള കൃഷിയും മണ്ണൊലിച്ച് ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. തടാകത്തിന്‍റെ പല ഭാഗങ്ങളിലും കളയും പോച്ചയും പായലും നിറഞ്ഞ അവസ്ഥയിലാണ്, തുടങ്ങി നിരവധി പ്രശ്നങ്ങൾ ബോധ്യപ്പെട്ടതായി സംഘാംഗങ്ങൾ പറഞ്ഞു. തുടർന്നും തടാക തീരത്ത് സന്ദർശനം നടത്തി തടാക സംരക്ഷണത്തിന് വേണ്ട പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും അവർ പറഞ്ഞു.

എൻവയോൺമെന്‍റ് പ്രോഗ്രാം മാനേജർ ഡോ. ജോൺ ,സി .മാത്യു, അരുൺ കുമാർ , എം. പി. നിവേദിത എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ ഇവർക്കൊപ്പം ഉണ്ടായിരുന്നു.