തെക്കുംമുറിപ്പാലം മഴയ്ക്കു മുൻപ് പൂർത്തിയാക്കുമോ?
Thursday, May 9, 2024 11:06 PM IST
ചെങ്ങന്നൂർ: രണ്ടരവർഷമായി വരട്ടാറിനു കുറുകെ നിർമാണം നടക്കുന്ന തെക്കുംമുറിപ്പാലം (പുത്തൻതോട്) മഴക്കാലത്തിനു മുൻപായി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ അതിർത്തിപങ്കിടുന്ന ഈരിച്ചിറ - തിരുവൻവണ്ടൂർ റോഡ് ഗതാഗതത്തിനു തുറന്നുകൊടുക്കണമെങ്കിൽ ഈ പാലംകൂടി പൂർത്തിയാകണം.

കഴിഞ്ഞവർഷം മഴക്കാലത്ത് വരട്ടാർ കരകവിഞ്ഞൊഴുകിയപ്പോൾ പാലമില്ലാതെ അക്കരയിക്കരെ കടക്കാൻ കഴിയാതെ നന്നിട്ടുള്ളവർ ഒറ്റപ്പെട്ടിരുന്നു. താത്കാലികമായി നിർമിച്ച പാലം തകരുകയും ചെയ്തു. അത്തരമൊരു അവസ്ഥയുണ്ടാകാതിരിക്കാൻ പാലംപണി കാലവർഷത്തിനു മുൻപായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയാവശ്യം.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് തെക്കുംമുറിപ്പാലം നിർമിക്കുന്നത്. വരട്ടാറിൽ ജലമൊഴുക്കിനു തടസമാകുന്ന എട്ട് പാലങ്ങൾക്കു പകരം നിർമിക്കുന്ന പുതിയ പാലങ്ങളിലൊന്നാണ് തെക്കുംമുറിപ്പാലം. കഴിഞ്ഞ ഫെബ്രുവരിയിൽ ആനയാർ, തൃക്കയിൽ, പുതുകുളങ്ങര പാലങ്ങൾ തുറന്നുകൊടുത്തിരുന്നു. എന്നാൽ, തെക്കും മുറിപ്പാലത്തിന്‍റെ നിർമാണം നീണ്ടുപോയി. കാലാവസ്ഥ അനുകൂലമായതോടെ പാലത്തിന്‍റെ നിർമാണം വേഗത്തിൽ നടക്കുന്നുണ്ടെന്ന് റീബിൽഡ് കേരള അധികൃതർ വ്യക്തമാക്കി. പാലത്തിന്‍റെ മേൽത്തട്ട് വാർക്കുന്ന പണികൾ പൂർത്തിയായി. ഇപ്പോൾ അനുബന്ധറോഡിന്‍റെ പണികളാണു നടക്കുന്നത്. റോഡുയർത്തി വശങ്ങൾ കെട്ടുകയും ചെയ്യണം. പാലത്തിന്‍റെ കൈവരികൾ നിർമിക്കുകയുംവേണം. ഈ മാസംതന്നെ പാലത്തിന്‍റെ നിർമാണം ഏറക്കുറെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിബിൽഡ് കേരള അധികൃതർ.

അഞ്ചരക്കോടി ചെലവഴിച്ചാണ് പാലത്തിന്‍റെ നിർമാണം നടത്തുന്നത്. നന്നാട് - ഈരടിച്ചിറവരെ രണ്ടര കിലോമീറ്റർ ദൂരംവരുന്ന റോഡിൽ മൂന്നു പാലങ്ങളാണുള്ളത്. റോഡ് തുടങ്ങുന്നയിടത്തും അവസാനിക്കുന്നയിടത്തു മായുള്ള ഓരോ ചെറിയ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. റോഡിൽ ടാറിംഗും കഴിഞ്ഞു. എന്നാൽ, തെക്കുംമുറിപ്പാലത്തിന്‍റെ നിർമാണം എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ദു രിതത്തിലാക്കിയത്. പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമീപനാളിലും സമര പരിപാടികൾ നടത്തിയിരുന്നു.