അനധികൃത നിലംനികത്തൽ തടഞ്ഞു
Friday, May 10, 2024 11:08 PM IST
മാന്നാർ: അനധികൃതമായി പാടം നികത്തുവാനുള്ള നീക്കം കർഷകത്തൊഴിലാളി യൂണിയൻ തടഞ്ഞു. കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മൂന്നാം വർഡിലെ പാടശേഖരമാണ് അനധികൃതമായി സ്വകാര്യ ഉടമ നികത്താനായി മണ്ണടി ച്ചത്. യുവകോൺഗ്രസ് നേതാവ് പാവുക്കര പരവഴയിൽ വീട്ടിൽ അൻസ്സിൽ അസീസിന്‍റെ പാടശേഖരമാണ് മണ്ണിട്ട് നികത്തൽ ആരംഭിച്ചത്.

വീട് വയ്ക്കുന്നതിനുവേണ്ട പാടം നിയപരമായി നികത്താമായിരുന്നു. വീടിനോട് ചേർന്നുള്ള മറ്റ് ഭാഗങ്ങൾ കൂടി നികത്താൻ ശ്രമിച്ചതാണ് യൂണിയൻ തടഞ്ഞത്. ചില റവന്യൂ ഉദ്യോഗസ്ഥരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും സ്വാധിനിച്ച് നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി നിലം നികത്തൽ തുടരുവാനുള്ള ശ്രമമാണ് തടഞ്ഞിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് നിയമപരമായി തടയണമെന്നും കുറ്റക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കെ എസ് കെ റ്റി മാന്നാർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.