മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മോഷണം; തമിഴ്‌നാട് സ്വദേശി പിടിയില്‍
Wednesday, May 15, 2024 11:14 PM IST
ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളുടെ ബാഗുകള്‍ കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍. തിരുനല്‍വേലി പാളയംകോട്ട സ്വദേശി മണി എന്നു വിളിക്കുന്ന സുബ്രഹ്‌മണ്യന്‍ (23) ആണ് സൗത്ത് പോലീസ് പിടിയിലായത്.

കളര്‍കോട് ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സനാതനപുരം ശ്രീരമ്യത്തില്‍ ജിനു ആനന്ദിന്‍റെ ബൈക്കാണ് സുബ്രഹ്‌മണ്യന്‍ മോഷ്ടിച്ചത്. ഈ ബൈക്കില്‍ സഞ്ചരിച്ചായിരുന്നു പിന്നീടുള്ള കവര്‍ച്ച. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴവീട് ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ നടന്നുപോയ എ.എന്‍.പുരം വിഷ്ണു നിവാസില്‍ ഗീതയുടെ മൊബൈല്‍ ഫോണും 1800 രൂപയും എടിഎം കാര്‍ഡും അടങ്ങിയ ബാഗ് ബൈക്കിലെത്തി തട്ടിയെടുത്തു. 15 മിനിറ്റിനു ശേഷം വെള്ളക്കിണര്‍ എല്‍ഐസി ഓഫീസിനു സമീപത്ത് ഇലഞ്ഞിപ്പറമ്പ് റെജുലയുടെ മൊബൈല്‍ ഫോണും 1000 രൂപയും അടങ്ങിയ ബാഗും കവര്‍ന്നു.

ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍, മോഷ്ടിക്കപ്പെട്ട ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ചുങ്കം ഭാഗത്തു നിന്നു പ്രതിയെ പിടികൂടി. മോഷണത്തിന് ഉപയോഗിച്ച ബൈക്കിനു പുറമെ, പഴവീടുള്ള വര്‍ക്‌ഷോപ്പില്‍നിന്നു മറ്റൊരു സ്‌കൂട്ടറും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.

20 ദിവസം മുന്‍പാണ് സുബ്രഹ്‌മണ്യന്‍ ജോലിക്കായി കേരളത്തിലെത്തിയത്. അമ്പലപ്പുഴ ഭാഗത്തെ വിവിധ മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍ പറഞ്ഞു. എസ്‌ഐ കെ.എം.അജ്മല്‍, സിപിഒമാരായ ഹസീര്‍ ഷാ, സനല്‍കുമാര്‍, മാത്യു ജോസഫ്, ബി.ലേഖ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.