ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ തരംഗമുണ്ടാക്കിയ ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കാൻ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരുങ്ങുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചപ്പോൾ ഉണ്ടായ വൻ മുന്നേറ്റവും അപ്രതീക്ഷിത വിജയവുമാണ് വീണ്ടുമൊരു കൈകോർക്കലിന് ഇരുവിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തമ്മിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് - സമാജ്വാദി പാർട്ടി സഖ്യത്തിന് 80ൽ 43 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ച ഇരുപാർട്ടികളെയും തകർത്താണ് ബിജെപി ഭരണത്തിലേറിയത്. അന്ന് കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാൻ കഴിഞ്ഞിരുന്നത്. കോൺഗ്രസ് - സമാജ്വാദി പാർട്ടി സഖ്യത്തെക്കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Tags : congress samajwadi party alliance