x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനരികെ എൻഡിഎ

സനു സിറിയക്
Published: June 14, 2026 11:12 PM IST | Updated: June 14, 2026 11:12 PM IST

ന്യൂഡൽഹി: തൃണമൂൽ കോണ്‍ഗ്രസിൽ രൂപപ്പെട്ട ഭിന്നത രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയോട് എൻഡിഎയെ കൂടുതൽ അടുപ്പിക്കും.

ഭരണഘടനാഭേദഗതി ബില്ലുകൾ പാസാക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് വീണുകിട്ടിയ അവസരമെന്നപോലെ തൃണമൂൽ കോണ്‍ഗ്രസിൽ ആഭ്യന്തര കലാപം രൂപപ്പെട്ടത്. ലോക്സഭയിൽ 28ഉം രാജ്യസഭയിൽ ഒന്പതും ഉൾപ്പെടെ 37 എംപിമാരാണ് തൃണമൂലിനുള്ളത്. ഇതിൽ പകുതിയിലേറെപ്പേർ ഇപ്പോൾ വിമതപക്ഷത്ത് എത്തിയത് എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നു.

തൃണമൂലിന്‍റെ ഒന്പത് രാജ്യസഭാ എംപിമാരിൽ മൂന്നുപേർ ഇതിനോടകം രാജി സമർപ്പിച്ചിട്ടുണ്ട്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ 163 പേരുടെ പിന്തുണ ആവശ്യമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്പോൾ നിലവിൽ 148 പേരുള്ള എൻഡിഎയുടെ അംഗബലം 151 ആയി ഉയരും.

രാജി സമർപ്പിച്ച മൂന്ന് തൃണമൂൽ എംപിമാരുടെ സീറ്റുകളിൽക്കൂടി ഉപതെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയുടെ രാജ്യസഭയിലെ അംഗബലം 154 ആയി കൂടും. 163 എന്ന മാന്ത്രിക സംഖ്യയ്ക്ക് ഒന്പത് പേരുടെ അകലെ മാത്രമാണുള്ളത്. കൂടുതൽ തൃണമൂൽ എംപിമാർ രാജി സമർപ്പിച്ച് എൻഡിഎയ്ക്ക് ഒപ്പം ചേർന്നാൽ ലക്ഷ്യം വേഗത്തിലാകും. ഇതിനുള്ള അണിയറ നീക്കങ്ങൾ ബിജെപിയിൽ സജീവമാണ്.

എന്നാൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനുമുന്നോടിയായി തൃണമൂൽ കോണ്‍ഗ്രസിലെ ആഭ്യന്തരകലാപം ഉടൻ നേട്ടമാക്കാൻ ബിജെപിക്കു സാധിച്ചില്ലെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിന് വെല്ലുവിളികൾ നേരിട്ടേക്കാം.

ഉത്തർപ്രദേശിൽനിന്നുള്ള പത്ത് രാജ്യസഭാംഗങ്ങൾ നവംബറിൽ വിരമിക്കുന്പോൾ എൻഡിഎയ്ക്കുള്ള പിന്തുണ വീണ്ടും കുറയും.

ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ സമാജ്‌വാദി പാർട്ടി സീറ്റ് നില ഉയർത്തിയാൽ എൻഡിഎയ്ക്ക് ഗുണം ചെയ്യില്ല.

അതേസമയം ഭരണ-പ്രതിപക്ഷവുമായി ഇപ്പോഴും സഖ്യത്തിലല്ലാത്ത വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി, ബിജു ജനതാദൾ, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണ നിർണായകമാണ്.

Tags : NDA two thirds majority Rajya Sabha

Recent News

Corehub Up