ദിസ്പൂർ: പുതുച്ചേരിയിലും അസമിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അഭൂതപൂർവമായ പങ്കാളിത്തം. ഇരു സംസ്ഥാനങ്ങളിലും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പുതുച്ചേരിയിൽ 89.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ അസമിൽ ഇത് 85.38 ശതമാനമാണ്. മുൻ വർഷങ്ങളിലെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്.
ഇത്തവണത്തെ 89.83 ശതമാനം പോളിംഗ് 2011-ലെ റെക്കോർഡായ 86.19 ശതമാനത്തെയാണ് മറികടന്നത്. 2016-ൽ രേഖപ്പെടുത്തിയ 84.67 ശതമാനമായിരുന്നു അസമിലെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. ഇത്തവണ അത് 85.38 ശതമാനമായി ഉയർന്നു.
Tags : Assam Puducherry Latest News