കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സ്ഥാനമേറ്റേക്കും. സത്യപ്രതിജ്ഞ കോൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കും.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സുവേന്ദു അധികാരി ഉടൻ ഡൽഹിയിലെത്തുമെന്നും ഔദ്യോഗിക തീരുമാനത്തിനായി ഇന്ന് ബിജെപി യോഗം ചേരുമെന്നും വിവരമുണ്ട്.
അതേസമയം, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.
മമത ബാനർജിയുടെ തോൽവിയിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.