ന്യൂഡൽഹി: ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിക്കാൻ മൂന്നു പുതിയ വിമാനക്കന്പനികൾ കൂടി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ്, ശംഖ് എയർ തുടങ്ങിയ കന്പനികൾ വൈകാതെ സർവീസ് ആരംഭിക്കും. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ വിമാനക്കന്പനികൾ കേന്ദ്ര സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കരസ്ഥമാക്കിയതായും ശംഖ് എയർ നേരത്തേ അനുമതി നേടിയതായും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
വിമാനക്കന്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയതിനുശേഷമാണ് പുരോഗതി. കേരളത്തിൽനിന്നുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ കീഴിലാണ് അൽ ഹിന്ദ് എയർ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് ആസ്ഥാനമായാണ് ശംഖ് എയർ പ്രവർത്തിക്കുന്നത്.
പുതിയ വിമാനക്കന്പനികളിൽ നിന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖലകളുടെയും സർവീസിനായി ഉപയോഗിക്കുന്ന വിമാനങ്ങളുടെയും വിശദാംശങ്ങൾ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ ആദ്യം ഇൻഡിഗോ പ്രതിസന്ധിക്കുശേഷം വിഷയം പാർലമെന്റിൽ ഉയർന്നപ്പോൾ കൂടുതൽ വിമാനക്കന്പനികൾക്ക് ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നു കൊടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.
കൂടുതൽ വിമാനക്കന്പനികൾക്ക് അവസരം ഒരുക്കുകയും യാത്രക്കാർക്ക് തടസമില്ലാതെ സേവനം ലഭ്യമാക്കുകയും വ്യോമയാന മേഖലയിലെ കുത്തക ഒഴിവാക്കുകയുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പ്രാദേശിക കണക്ടിവിറ്റിയിലായിരിക്കും പുതിയ വിമാനക്കന്പനികൾ ആദ്യം പ്രവർത്തനം ആരംഭിക്കുക. നിലവിൽ ഇന്ത്യൻ വ്യോമയാന മേഖലയുടെ 90 ശതമാനവും ഇൻഡിഗോയും എയർ ഇന്ത്യയും കൈയടക്കി വച്ചിരിക്കുകയാണ്.
അതിൽ 65 ശതമാനത്തിലധികം വിപണിയും ഇൻഡിഗോയുടെ പക്കലാണ്. ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും പുറമെ ആകാശ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കന്പനികളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി അനുസരിച്ച് ഫ്ലൈ91, ഇന്ത്യവണ് എയർ, സ്റ്റാർ എയർ തുടങ്ങിയ ചെറു വിമാനങ്ങൾ പ്രാദേശിക കണക്റ്റിവിറ്റിയുടെ ഭാഗമായി സർവീസ് നടത്തുണ്ട
Tags : new companies Indian aviation industry