x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാം എവിടെ വേണമെന്ന് തമിഴ്നാട് തീരുമാനിക്കട്ടെ; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി വി.ഡി.സതീശൻ

നാഷണൽ ഡെസ്ക്
Published: August 20, 2026 02:42 PM IST | Updated: August 20, 2026 02:43 PM IST

വി.ഡി. സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തുന്നു.

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈയിൽ നടന്ന യോഗത്തിലാണ് കേരളം പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നൽകാമെന്നും സതീശൻ പറഞ്ഞു. പുതിയ ഡാമിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി.

തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലപാടിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. യോഗത്തിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ടിന് പകരം പുതിയ ഡാം നിർമിക്കുന്നതിലൂടെ തമിഴ്നാടിന്‍റെ ജലാവകാശം സംരക്ഷിക്കുന്നതിനൊപ്പം കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേരളം വ്യക്തമാക്കി.

Tags : V.D. Satheesan Mullaperiyar Dam Council Meeting Vijay Tamilnadu

Recent News

Corehub Up