പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മയെ വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരൻ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊലപ്പെടുത്തിയത്.
ആദ്യം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അമ്മ മരിച്ചതെന്നായിരുന്നു കരുതിയത്. എന്നാൽ ട്രാക്കിനു സമീപം പോലീസ് വീൽചെയർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിനെ തുടർന്നാണ് മകൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.
യേലഗിരി എക്സ്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടയിലാണ് പാർത്ഥസാരഥിയെ വീൽചെയറോടെ ട്രാക്കിലേക്ക് തള്ളിയിട്ടത്. അമ്മയെയും ശാരീരിക പരിമിതികൾ നേരിടുന്ന സഹോദരനെയും നോക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് കൊലപാതകം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പദ്മാവതി ഭർത്താവ് 2007-ൽ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് മാസംതോറും 15,000 രൂപ പെൻഷൻ ലഭിച്ചുവരികയായിരുന്നു.
ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയേയും പാർത്ഥസാരഥിയായിരുന്നു പരിചരിച്ചിരുന്നത്. 12,000 രൂപ മാസ ശമ്പളത്തിന് കരാർ ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത മദ്യപാനിയായിരുന്നുവെന്നും കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Crime Police Train