x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ള കേസ്: സെപ്റ്റംബര്‍ ആദ്യവാരം കുറ്റപത്രം

ജോൺസൺ വേങ്ങത്തടം
Published: August 20, 2026 04:14 AM IST | Updated: August 20, 2026 04:14 AM IST

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനു വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘ തലവന്‍ എസ്പി ശശിധരന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം കുടി കുറ്റപത്രം തയാറാക്കല്‍ തുടങ്ങി.

2025ലെ സ്വര്‍ണ പൂശല്‍ കേസ് ഉള്‍പ്പെടെ ഒറ്റ കുറ്റപത്രം നല്‍കാനാണ് തീരുമാനം. 2019ലെ സ്വര്‍ണക്കൊള്ളയ്ക്കൊപ്പമാണ് 2025ലെ ഗൂഢാലോചന കേസിന്‍റെ അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പുതിയ കണ്ടെത്തലുകള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ ഉന്നതര്‍ പ്രതികളായേക്കുമെന്നാണ് സൂചന.

2025ലെ സ്വര്‍ണ പൂശല്‍ കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാര്‍ എന്നിവരെ ഒരു ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍, മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്‍റെ അളവ് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഫൊറന്‍സിക് പരിശോധനാഫലം, പ്രതികളുടെ ഫോണ്‍ രേഖകള്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ഹൈക്കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം വൈകുന്നതില്‍ നേരത്തെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എസ്പി ശശിധരന്‍ തന്നെ നേരിട്ടെത്തി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും 2025ലെ സ്വര്‍ണ പൂശല്‍ കേസ് ഉള്‍പ്പെടെ ഉള്‍പ്പെടുത്താനാണ് കാലതമസം ഉണ്ടായതെന്നും അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കോടതി കുറ്റപത്രം നല്‍കുന്നത് നീട്ടി കൊടുത്തിട്ടുണ്ട്. അതേ സമയം, കുറ്റപത്രം തയാറാക്കല്‍ തുടങ്ങിയിട്ടും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനപ്പുറം ഹൈക്കോടതി തന്നെ സൂചിപ്പിച്ച ‘വന്‍ തോക്കുകള്‍’ ഉണ്ടെങ്കില്‍ അവരെ പിടികൂടാനോ രാജ്യാന്തര ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടുമില്ല. മാത്രമല്ല മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ള എല്ലാവരിലേക്കും എസ്ഐടി അന്വേഷണം നടത്തുകയോ ചെയ്തില്ല. സമയ ബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയടക്കമുള്ളവര്‍ക്കു സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Tags : Sabarimala Gold Theft Case Charge Sheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up