x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

വെബ് ഡെസ്ക്
Published: August 20, 2026 02:49 PM IST | Updated: August 20, 2026 02:51 PM IST

സജ്ജൻ കുമാർ

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ(80) അന്തരിച്ചു. തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് 1984 നവംബർ ഒന്ന്,രണ്ട് തീയതികളിൽ പാലം കോളനി പ്രദേശത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയത്. 2018 ഡിസംബർ 17 നാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

 ഈ കേസിൽ സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്‌പുരി, വികാ‌രി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ വെറുതെ വിട്ടിരുന്നു.

Tags : sajjan kumar passes away congress

Recent News

Corehub Up