ന്യൂഡൽഹി: വനിതാ സംവരണബില്ല് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ ജാലവിദ്യക്കാരനോട് ഉപമിച്ച രാഹുലിന്റെ പരാമർശം വിവാദമായതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
ജാലവിദ്യക്കാരൻ ഒടുവിൽ പിടിക്കപ്പെട്ടു. ബാലക്കോട്ടും ഓപ്പറേഷൻ സിന്ദൂറും ജാലവിദ്യയാണ്. മാജിക്കുകാരനും ബിസിനുകാരനും തമ്മിൽ ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ കടുത്ത പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തി.
രാഹുൽ മാപ്പ് പറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സഭയിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു. ജാലവിദ്യക്കാരൻ എന്ന വാക്ക് അൺപാർലമെന്ററിയാണെന്ന് സ്പീക്കർ വ്യക്തമാക്കി.