ഐഡഹോ: ‌യുഎസിലെ ഐഡഹോ‌യിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്ട് അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു. ഐഡഹോ സംസ്ഥാനത്തെ കാൻഫീൽഡ് മൗണ്ടനിലായിരുന്നു സംഭവം.

ഒരു അഗ്നിശമനസേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മുന്നൂറു പോലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട വെടിവയ്പിനുശേഷം അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.


അക്രമി ജീവനൊടുക്കിയതാണോ പോലീസുകാരുടെ വെടിയേറ്റ് മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല. അക്രമിയുടെയും കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.