ലുഫ്താന്‍സ ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു
Thursday, October 2, 2025 12:05 PM IST
ജോസ് കുമ്പിളുവേലിൽ
ഫ്രാങ്ക്ഫര്‍ട്ട്: ചെലവ് കുറയ്ക്കുന്നതിനായി ലുഫ്താന്‍സ ആയിരക്കണക്കിന് അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍ ഇല്ലാതാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വരും വർഷങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് തസ്തികകള്‍ 20 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഇത് ആയിരക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. ലുഫ്താൻസ ഗ്രൂപ്പിൽ അടുത്തിടെ 1,03,000ൽ താഴെ ജീവനക്കാരുണ്ടായിരുന്നു. തിങ്കളാഴ്ച നടക്കുന്ന മൂലധന വിപണി ദിനത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.


സൈറ്റ് ചെലവുകൾ വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജർമൻ വിമാനത്താവളങ്ങളിൽ നിന്നുള്ള കൂടുതൽ ഫ്ലൈറ്റ് കണക്ഷനുകളും ലാഭകരമല്ലാത്ത റൂട്ടുകൾ റദ്ദാക്കാനുള്ള ഭീഷണിയുമുണ്ടെന്നും ലുഫ്താൻസ സിഇഒ ജെൻസ് റിറ്റർ സൂചിപ്പിച്ചു.
">