ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
Wednesday, June 25, 2025 6:16 AM IST
garland_2025june24.jpg
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ അംഗമായിരിക്കുന്ന സെന്റ് ജോസഫ് കാത്തലിക് ചർച്ച് വികാരി ഫാ. സ്റ്റീഫൻ ഇൻഗ്രാം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ഭാര്യ കേറ്റീയും കുട്ടികളുമുണ്ടായിരുന്നു. സിറ്റി കൗൺസിൽ അംഗങ്ങളുടെയും സിറ്റി ഉദ്യോഗസ്ഥരുടെയും പിന്തുണച്ചവരുടെയും നിറഞ്ഞ സദസ്‌സിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

സ്ഥാനം ഒഴിയുന്ന ഗാർലാൻഡ് മേയർ സ്കോട്ട് ലെമയുടെ അധ്യക്ഷതയിൽ ജൂൺ 17 ന് സിറ്റി ഹാളിൽ കൂടിയ സിറ്റി കൗൺസിൽ മീറ്റിങ്ങിൽ എട്ടു കൗൺസിൽ അംഗങ്ങളുടെയും വോട്ടോടുകൂടി അംഗീകരിക്കപ്പെട്ട ശേഷമാണ് ചടങ്ങുൾക്കു തുടക്കം കുറിച്ചത്.

മേയർ സ്കോട്ട് ലെമേ നിറഞ്ഞ സദസ്‌സിനെ സംബോധന ചെയ്തു പ്രസംഗിച്ചു. മൂന്നു തവണ കൗൺസിൽ മെമ്പറായും മൂന്നു തവണ മേയറായും സേവനം അനുഷ്ഠിച്ച ലേമേ തന്റെ പ്രസംഗം വികാര നിർഭരമാക്കി.ഡിലൻ ഹെഡ്രിക്കിനെ അനുമോദിച്ചുകൊണ്ട് (മേയർ സ്ഥാനാർഥി ആയി മത്സരിക്കുകയും ഡിലനെ പിന്നീട് റൺ ഓഫിൽ പിന്തുണക്കുകയും ചെയ്തു.

ഡിലൻ മുമ്പോട്ടു വച്ച പ്രകടന പദ്ധതികൾ നടപ്പാക്കണമെന്നും പി. സി. മാത്യു ആവശ്യപ്പെട്ടു. ഡിലന്റെ വിജയത്തിന് വേണ്ട സഹായം ചെയ്തവർക്ക് നന്ദി പറയുന്നതായും ഇത് തന്റെ വിജയം കൂടിയാണെന്നും. പി. സി. മാത്യു പറഞ്ഞു. പിന്തുണച്ച മറ്റു സ്ഥാനാർഥികളായ ഷിബു സാമുവേൽ, കോണി കൈവി എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു.


മറുപടി പ്രസംഗത്തിൽ ഡിലൻ, മേയർ എന്ന നിലക്ക്, തന്റെ എൻജിനീയറിങ് പശ്ചാത്തലവും ബിസിനസ് വിദഗ്ധതയും ചേർത്തുപയോഗിച്ച് നഗരം പുനർനിർമിക്കാനും ഗാർലൻഡിന്റെ സാമ്പത്തിക പുരോഗതിയെ ശക്തിപ്പെടുത്താനും ഉയർന്നജീവിത നിലവാരം പ്രോത്സാഹിപ്പിക്കാനുമാണ് ആഗ്രഹിക്കുന്നത് എന്നും, ഡാലസ് മെട്രോപ്ലെക്സിലെ ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനുമായി ഏറ്റവും മികച്ച സ്ഥലമാണ് ഗാർലൻഡ് എന്ന് താൻ വിശ്വസിക്കുന്നു എന്നും അതുപോലെ തന്നെ അതിന്റെ മഹത്വം നിലനിർത്താൻ താൻ കഠിനമായി പ്രവർത്തിക്കും എന്നും പറഞ്ഞു. ഒപ്പം തന്നെ വിജയിപ്പിക്കുവാൻ പ്രവർത്തിച്ചവരോടും വോട്ടു ചെയ്തവരോടും വീണ്ടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
പി. സി. മാത്യു