ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
Wednesday, June 25, 2025 4:17 PM IST
പി.പി. ചെറിയാൻ
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്തിയത് 60 കുട്ടികളെ. കുട്ടികൾക്കായുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായി രണ്ടാഴ്ച നീണ്ടു നിന്ന ഓപ്പറേഷൻ ഡ്രാഗൺ ഐ.

മനുഷ്യക്കടത്ത്, കുട്ടികളെ അപകടത്തിലാക്കൽ, ലഹരിമരുന്ന് കൈവശം വയ്ക്കൽ, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മിയറും ഫ്ലോറിഡ സെൻട്രൽ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷലും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഓപ്പറേഷൻ ഡ്രാഗൺ ഐയിൽ 20ലധികം ഏജൻസികളും 100 ആളുകളും ഉൾപ്പെടുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും ഫ്ലോറിഡ സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്തിനെതിരേ കർശന നടപടികൾ തുടരുമെന്ന് ഉൾപ്പെട്ട എല്ലാവരും വ്യക്തമാക്കി.


ഒമ്പത് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഭൂരിഭാഗം പേരെയും ടാന്പ ബേ പ്രദേശത്താണ് കണ്ടെത്തിയത്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പരിചരണം നൽകിയിട്ടുണ്ടെന്ന് ബെർഗർ പറഞ്ഞു.

കൂടുതൽ കുട്ടികൾക്കും മാതാവിന്‍റെ സാമീപ്യവും പരിചരണവും അനിവാര്യമാണ്. പെൺകുട്ടികളിൽ ചിലർ ഗർഭിണികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.