x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിക്കാഗോ സീറോമലബാർ കൺവൻഷൻ; ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളുമായി രണ്ടാം ദിവസം

മാർട്ടിൻ വിലങ്ങോലിൽ
Published: July 14, 2026 05:55 PM IST | Updated: July 14, 2026 05:55 PM IST

ഷിക്കാഗോ: ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ഷിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവൻഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.

ജൂലൈ ഒമ്പതിന് ആരംഭിച്ച കൺവൻഷന്‍റെ രണ്ടാം ദിനത്തിൽ ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും നടന്നു.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ

കൺവൻഷന്‍റെ രണ്ടാം ദിവസം ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള സ Rejoice ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകി. "വിളവധികം, വേലക്കാർ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്‍റെ മാർഗത്തിലൂടെ ചരിച്ച പൂർവികരുടെ പൈതൃകം അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ 25 വർഷക്കാലത്തെ പ്രതിസന്ധികളിലൂടെ ചിക്കാഗോ രൂപത കൈവരിച്ച വളർച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്‍റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നത് രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിൽ ദമ്പതികൾക്കായി നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ തിരക്കുപിടിച്ച ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു.

തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകളും വർക് ഷോപ്പുകളും നടന്നു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ചരിത്രം കുറിച്ച് വമ്പിച്ച വിശ്വാസ റാലി; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

രണ്ടാം ദിവസത്തെ ഏറ്റവും വലിയ ആകർഷണം അമേരിക്കയിലെ വിവിധ ഇടവകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളെ അണിനിരത്തി നടത്തിയ വമ്പിച്ച ഘോഷയാത്രയായിരുന്നു.

പള്ളികളുടെ ബാനറുകളും മനോഹരമായ നിശ്ചലദൃശ്യങ്ങളും പരമ്പരാഗത മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നപ്പോൾ കൺവൻഷൻ നഗരി ഒരു മിനി കേരളമായി മാറി.

റാലിയിൽ പങ്കെടുത്ത മികച്ച ഇടവകകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു:

ഒന്നാം സ്ഥാനം - ഗാർലൻഡ് സെന്‍റ് തോമസ് ഫൊറോന ചർച്ച്, റവ. ഫാ. സിബി സെബാസ്റ്റ്യൻ, റവ. ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ (അസി. വികാരി).

രണ്ടാം സ്ഥാനം - ഹൂസ്റ്റൺ സെന്‍റ് മേരീസ് ഫൊറോന ചർച്ച്, റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, റവ. ഫാ. ജോർജ് പാറയിൽ (അസി. വികാരി).

മൂന്നാം സ്ഥാനം - ലോംഗ് ഐലൻഡ് സെന്‍റ് മേരീസ് ചർച്ച് (ന്യൂയോർക്ക്), റവ. ഫാ. ജോൺസ്റ്റി തച്ചാറ (വികാരി).

നാലാം സ്ഥാനം - അറ്റ്ലാന്‍റാ സെന്‍റ് അൽഫോൻസ ഫൊറോന ചർച്ച്, റവ. ഫാ. റൂബൻ ജോസഫ് താന്നിക്കൽ (വികാരി).

ആൽമായ പ്രേഷിതത്വത്തിന്‍റെ മുന്നേറ്റവുമായി "ജീവൻ ജ്യോതി'

സഭയുടെ വളർച്ചയിലും സുവിശേഷ പ്രഘോഷണത്തിലും ആൽമായരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജീവൻ ജ്യോതി ആൽമായ മുന്നേറ്റത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കൺവെൻഷൻ നഗരിയിൽ നടന്നു.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന് ഭദ്രദീപം കൈമാറിക്കൊണ്ടാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

പ്രേഷിത പ്രവർത്തനങ്ങൾ ആൽമായരിലൂടെയും കുടുംബങ്ങളിലൂടെയും സജീവമായി പ്രോത്സാഹിപ്പിക്കുകയാണ് ജീവൻ ജ്യോതിയുടെ പ്രധാന ലക്ഷ്യമെന്ന് കോർഡിനേറ്റർ റവ. ഫാ. ഫ്രാൻസിസ് പാലത്തുങ്കൽ അറിയിച്ചു.

സഭയുടെ മിഷൻ പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ആൽമായർക്ക് കൂടുതൽ വ്യക്തമായ ദിശാബോധവും പങ്കാളിത്തവും നൽകാൻ ഈ പ്രസ്ഥാനം വഴിതുറക്കുമെന്ന് മേജർ ആർച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.

വൈകുന്നേരം വിവിധ ഇടവകളിൽ നിന്നുള്ള പ്രതിനിധികൾ അവതരിപ്പിച്ച ബൈബിൾ അധിഷ്ഠിത സ്കിറ്റുകളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി.

ആത്മീയ ചൈതന്യവും സാംസ്കാരിക തനിമയും ഒത്തുചേർന്ന കൺവൻഷന്‍റെ രണ്ടാം ദിവസം പ്രവാസി സമൂഹത്തിന് വലിയൊരു ആത്മീയ ഉണർവാണ് സമ്മാനിച്ചത്.

Tags : Chicago SyroMalabar Convention Historic Faith Rally Spiritual Gatherings

Recent News

Corehub Up