NRI
ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.
കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.
അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
സഹോദരി: അനു ഷൈജു.
Sports
ഫിഫ 2026 ലോകകപ്പിലെ സഹ ആതിഥേയരായ കാനഡ പ്രീക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
ദ റെഡ്സ് (ലെ റൂഷ്) എന്നറിയപ്പെടുന്ന കനേഡിയന്‍ ടീം റൗണ്ട് ഓഫ് 32ല്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അവസാന 16ല്‍ ഇടംപടിച്ചു. ഗോള്‍രഹിതമായ 90 മിനിറ്റിനുശേഷം സ്റ്റോപ്പേജ് ടൈമില്‍ (90+2) സ്റ്റീഫന്‍ യൂസ്റ്റാക്വിയോയാണ് കാനഡയുടെ കനവ് സഫലമാക്കിയ ഗോള്‍ സ്വന്തമാക്കിയത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ടേക്കുമെന്നു തോന്നിപ്പിച്ച സമയത്തായിരുന്നു യൂസ്റ്റാക്വിയോയുടെ ഗോള്‍. നെതര്‍ലന്‍ഡ്സ്/മൊറോക്കോ മത്സര ജേതാക്കളാണ് പ്രീക്വാര്‍ട്ടറില്‍ കാനഡയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ റൗണ്ട് ഓഫ് 32 പോരാട്ടം അരങ്ങേറുന്നത്.
കനേഡിയന്‍ ഹീറോസ്
ധീരോചിത പോരാട്ടത്തിനുശേഷം ചരിത്രനേട്ടത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം അംഗങ്ങളെ മൈതാത്തുവച്ച് കോച്ച് ജെസ്സെ മാര്‍ച്ച് അഭിസംബോധന ചെയ്തത് കനേഡിയന്‍ ഹീറോസ് എന്നായിരുന്നു. ‘നിങ്ങള്‍ കനേഡിയന്‍ ഹീറോസ് ആണ്! കനേഡിയന്‍ ഹീറോസ്' ജെസ്സെ മാര്‍ച്ച് പ്രഖ്യാപിച്ചു.
2026 ലോകകപ്പില്‍ കാനഡയുടെ ഗോള്‍നേട്ടം ഒമ്പത് ആയി. ഒരു ലോകകപ്പ് എഡിഷനില്‍ കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ടീം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളാണിത്.
1985, 2000 വര്‍ഷങ്ങളില്‍ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് നേടിയതാണ് കാനഡയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. വനിതാ വിഭാഗത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം നാടിനു പുറത്ത് നോക്കൗട്ട് കളിക്കുന്ന ആദ്യ ആതിഥേയ ടീമാണ് കാനഡ. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായതോടെ കാനഡയുടെ റൗണ്ട് ഓഫ് 32 മത്സരം കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തിലായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
NRI
എഡ്മന്റൺ: കാനഡയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ "ഓഫാബി - ഫ്ലേവേഴ്സ് ഓഫ് ആൽബർട്ട' തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് എഡ്മന്റണിലെ 937 Parsons Rd SW unit a (Mind Makers Preschool-ന് സമീപം പ്രവർത്തനം ആരംഭിച്ചു.
പുത്തൻ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക ക്ഷണം പുറത്തുവിട്ടിട്ടുള്ള കമ്പനി, പുതിയ ശാഖയുടെ തുടക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രത്യേക ക്ഷണക്കത്ത് കാണിക്കുന്നവർക്ക് തങ്ങളുടെ ഓർഡറുകളിൽ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഈ മാസം 30 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.
എന്നാൽ ഈ ഓഫർ മറ്റ് ഓഫറുകളുമായി കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും ഓഫർ ക്ലെയിം ചെയ്യുന്നതിനായി ഉപഭോക്താക്കൾ ഈ ഇൻവിറ്റേഷൻ കൂപ്പൺ കൂടെ കരുതേണ്ടതാണെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കുചേരാനും ഓഫാബിയുടെ വേറിട്ട രുചിക്കൂട്ടുകൾ ആസ്വദിക്കാനും മാനേജ്മെന്റ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയിച്ചത്.
സ്വിറ്റ്സർലൻഡിന് വേണ്ടി റൂബൻ വർഗാസും ജോഹാൻ മൻസാംബിയും ആണ് ഗോളുകൾ നേടിയത്. പ്രോമൈസ് ഡേവിഡാണ് കാനഡയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഏഴ് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ബിയിലെ ജേതാക്കളായി സ്വിറ്റ്സർലൻഡ് നോക്കൗട്ടിലെത്തി. പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ടിലെത്തി. നാല് പോയിന്റാണ് കാനഡയ്ക്കുള്ളത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്നിയ പരാജയപ്പെടുത്തി. കെരിം അലയ്ബെഗോവിച്ച്, ഇർമിൻ മഹ്മിക് എന്നിവർ ബോസ്നിയക്കായി സ്കോർ ചെയ്തപ്പോൾ സുൽത്താൻ അൽ ബ്രേക്കിന്റെ സെൽഫ് ഗോളും ബോസ്നിയയുടെ അക്കൗണ്ടിലെത്തി. ഹസൻ അൽ ഹൈദോസിൻ്റെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോൾ.
ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡയ്ക്ക് തുണയായി. ബോസ്നിയയും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
NRI
എഡ്മണ്ടൺ: എഡ്മണ്ടണിൽ കരാട്ടെ പരിശീലനം നൽകുന്ന എസ്ഐഎംഎഎ കരാട്ടെ എഡ്മണ്ടൺ ഈ മാസം 13ന് കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കഠിനാധ്വാനവും ശിസ്തവും സ്ഥിരമായ പരിശീലനവും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കുട്ടികൾ പരിപാടിയിലുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസം, ആദരവ്, ആവേശം എന്നിവ എസ്ഐഎംഎഎ കരാട്ടെ പിന്തുടരുന്ന മൂല്യാധിഷ്ഠിത പരിശീലന രീതിയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായി Fr. Thomas Poothicote, Edmonton കൂടാതെ Mr. Rejo Mathew, Realtor and Businessman, Edmonton എന്നിവർ പങ്കെടുത്തു. ഇരുവരും ചേർന്ന് വിദ്യാർഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും അഭിമാനകരമായ അനുഭവവുമായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, responsibility എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെ വഹിക്കുന്ന പങ്ക് അതിഥികൾ പ്രശംസിച്ചു.
കുട്ടികളുടെ സമർപ്പണവും പരിശീലന മികവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ചടങ്ങ് SIMAA കരാട്ടെയുടെ Hanshi Shaju Paul, Chief Instructor and Examiner, കൂടാതെ Renshi Sheelu Joseph, Chief Instructor എന്നിവരുടെ മാർഗ നിർദേശത്തിൽ സംഘടിപ്പിച്ചു.
Abi Nellickal, Instructor Canada (simaakarate.com, mobile 825 526 6060) ചടങ്ങിൽ നേരിട്ട് സന്നിഹിതനായി പരിപാടികൾ ഏകോപിക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയും ചെയ്തു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിച്ച മറ്റൊരു വിജയകരമായ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങായി ഇത് ശ്രദ്ധേയമായി. സംഘടനയുടെ തുടർച്ചയായ വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു.
രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. Baiju Babu and Charly Abraham വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് Dn. Varghese Job വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും കരാട്ടെ വിദ്യാർഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
ശക്തമായ മൂല്യങ്ങളോടുകൂടിയ ആത്മവിശ്വാസമുള്ള അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് വിജയകരമായി അവസാനിച്ചത്.
NRI
എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിക്കാന്‍ അവസരം കിട്ടിയ കാനഡയ്ക്ക്, കന്നിപ്പോയിന്റും. ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗൊവിനയെ 1-1 സമനിലയില്‍ തളച്ച് കാനഡ ഒരു പോയിന്റ് സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ കന്നിപ്പോയിന്റ് നേട്ടം. മൂന്നാം തവണയാണ് കാനഡ ലോകകപ്പ് വേദിയില്‍ എത്തുന്നത്. 1986, 2022 എഡിഷനുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു തോല്‍വിയുമായി മടങ്ങാനായിരുന്നു കാനഡയുടെ വിധി.
സ്വന്തം കാണികള്‍ക്കു മുന്നില്‍ അരങ്ങേറിയ മത്സരത്തില്‍ 21-ാം മിനിറ്റില്‍ത്തന്നെ കാനഡ പിന്നിലായി. കോര്‍ണര്‍കിക്കിനു തലവച്ച ബോസ്നിയയുടെ ജോവോ ലൂക്കിച്ചിനു പിഴച്ചില്ല. പന്ത് വലയില്‍.
ഗോള്‍ മടക്കാനുള്ള കനേഡിയന്‍ പ്രയത്നം 78-ാം മിനിറ്റില്‍ ഫലം കണ്ടു. പ്രോമിസ് ഡേവിഡിന്റെ എറൗണ്ട് ദ കോര്‍ണര്‍ പാസില്‍നിന്ന് സൈല്‍ ലാറിന് ബോസ്നിയയുടെ വല കുലുക്കി. കനേഡിയന്‍ ചെമ്പട ആരാധകര്‍ ഗാലറിയില്‍ തിരമാലയായ നിമിഷം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ രണ്ടാം ഗോള്‍ സ്കോററാണ് 31കാരനായ സൈല്‍ ലാറിന്. കാനഡയിലേക്കു കുടിയേറിയ ജമൈക്കന്‍ കുടുംബത്തിലെ അംഗം.
അല്‍ഫോന്‍സോ ഡേവിസാണ് ഫിഫ ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ കനേഡിയന്‍ താരം. 2022 ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരേ ആയിരുന്നു ഡേവിസിന്റെ ചരിത്ര ഗോള്‍.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ (1-1) സമനില പിടിച്ച് ആതിഥേയരായ കാനഡ. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിയ സൈൽ ലാറിനാണ് കാനഡയുടെ രക്ഷകനായത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിന്റെ ഗോളിലൂടെ ബോസ്നിയയാണ് ആദ്യം മുന്നിലെത്തിയത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ബോസ്നിയക്ക് ലഭിച്ച ഏക സുവർണാവസരം അവർ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിൽ 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ മാത്രം അകന്നുനിന്നു.
കാനഡയ്ക്ക് എട്ട് കോർണർ കിക്കുകൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു. 53-ാം മിനിറ്റിൽ കനേഡിയൻ താരം റിച്ചി ലാര്യ തൊടുത്തുവിട്ട പന്ത് നിർഭാഗ്യവശാൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
തൊട്ടുപിന്നാലെ ബോസ്നിയക്ക് ലീഡ് ഉയർത്താൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ എർമെഡിൻ ഡെമിറോവിച്ച് ആ അവസരം നഷ്ടപ്പെടുത്തി. ഒട്ടനവധി ഗോൾ അവസരങ്ങളാണ് മത്സരത്തിൽ കാനഡ പാഴാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിലാണ് കാനഡ ബോസ്നിയൻ പ്രതിരോധപ്പൂട്ട് പൊളിച്ചത്.
75-ാം മിനിറ്റിൽ പകരക്കാരനായി കോർട്ടിലിറങ്ങി നാല് മിനിറ്റിനുള്ളിൽ സൈൽ ലാറിൻ കാനഡയ്ക്കായി സമനില ഗോൾ നേടി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം ലാറിന് ഫ്ലിക്ക് ചെയ്ത് കൊടുത്ത ജൊനാഥൻ ഡേവിഡാണു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
1986-ലും 2022-ലെ ഖത്തർ ലോകകപ്പിലും കളിച്ചിട്ടുള്ള കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേട്ടമാണിത്. ഇതോടൊപ്പം 2010 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യമെന്ന ബഹുമതിയും കാനഡ സ്വന്തമാക്കി.
Sports
പാരിസ്: ഫിഫ ലോകകപ്പിനുള്ള കനേഡിയൻ ദേശീയ ടീമിനൊപ്പം അൽഫോൻസോ ഡേവീസ് ചേർന്നു. പരിക്ക് വലയ്ക്കുന്ന താരം കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
കഴിഞ്ഞ മാസം നടന്ന ചാന്പ്യൻസ് ലീഗ് സെമിഫൈനലിൽ താരത്തിന് ലെഫ്റ്റ് ബാക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു.
കാനഡയ്ക്കായി 58 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുള്ള ഡേവിസിനെ ലോകകപ്പിനുള്ള 26 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
Sports
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) കാനഡയെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കനേഡിയൻ ബോർഡ് നടത്തിയ ഗുരുതര ലംഘനത്തെ തുടർന്നാണ് തീരുമാനം.
അംഗത്വം പുനഃസ്ഥാപിക്കുന്നതിന് മുന്‍പ് പാലിക്കേണ്ട നിബന്ധനകൾ ഐസിസി ക്രിക്കറ്റ് കാനഡയെ അറിയിക്കും.
ഐസിസിയുടെ നോർമലൈസേഷൻ കമ്മിറ്റി ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് നിരീക്ഷിക്കും. ഇതിനെ ആശ്രയിച്ചിരിക്കും പുനഃസ്ഥാപനം.
പന്ത് മാറ്റത്തിന് അംഗീകാരം
ന്യൂഡൽഹി: ടെസ്റ്റ് മത്സരങ്ങളിൽ വെളിച്ചക്കുറവിന്റെ ആഘാതം കുറയ്ക്കുന്നതിനായി ചുവപ്പ് പന്തിൽ നിന്ന് പിങ്ക് പന്തിലേക്ക് മാറുന്ന പരീക്ഷണത്തിന് ഐസിസി അംഗീകാരം നൽകി. മത്സരിക്കുന്ന രണ്ട് ടീമുകളുടെയും മുൻകൂർ ധാരണയ്ക്ക് വിധേയമായാണ് നിയമം മത്സരത്തിൽ നടപ്പിലാക്കുക.
NRI
മിസിസാഗ (ടൊറോന്റോ): കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസിസാഗയിൽ അന്തരിച്ചു. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ.
മകൻ: രോഹിത്. മരുമകൾ: രുചി. സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു.
ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ എട്ട് വരെ മിസിസാഗയിലുള്ള സെന്റ് ജോൺസ് ഡിക്സി സെമിത്തേരി & ക്രിമിറ്റോറിയം - St. John's Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഞായറാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കും.
International
ഒട്ടാവ: കാനഡയിൽ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് വൻതോതിൽ പണംതട്ടലും സംഘടിത കുറ്റകൃതൃങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ 17 പേർ അറസ്റ്റിൽ.
പീൽ റീജിയണൽ പോലീസിന്റെ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്.
Sports
ടൊറൊന്റൊ: പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലുള്ള അല്‍ഫോന്‍സോ ഡേവീസിനെ ഉള്‍പ്പെടുത്തി ഫിഫ 2026 ലോകകപ്പിനുള്ള 32 അംഗ കനേഡിയന്‍ ടീമിനെ ജെസി മാര്‍ഷ് പ്രഖ്യാപിച്ചു.
കാലിന്റെ പരിക്കിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ ഐസ്ലന്‍ഡിനും ടുണീഷ്യക്കും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഡേവീസ് കളിച്ചിരുന്നില്ല.
ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന ടീമുകള്‍ക്കൊപ്പമാണ് കാനഡ. ജൂണ്‍ 13ന് ബോസ്നിയയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
NRI
കൽഗറി: സെന്റ് മേരീസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ ഈ മാസം 29, 30 തീയതികളിൽ നടക്കും. കാത്തലിക്സ് ഓഫ് ദി ഈസ്റ്റ് ആൻഡ് മലങ്കര മെട്രപോളിറ്റൻ മാർ ബെസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.
കാനഡ ഡയോസിസ് അസിസ്റ്റന്റ് മെട്രപോളിറ്റ സക്കറിയാസ് മാർ നിക്കോളോഓസ്, കുന്നംകുളം ഡയോസിസ് മെത്രോപോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തുടങ്ങിയവർ സന്നിഹിതരായിരിക്കും.
വികാരി ഫാ. ജോർജ് വർഗീസ്, കൺവീനർ ജോ വർഗീസ്, ട്രസ്റ്റി ഐവാൻ ജോൺ, സെക്രട്ടറി റിയോജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. ഈ മാസം 22ന് വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, 23ന് രാവിലെ 8.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും.
International
ഒട്ടാവ: കാനഡയ്ക്കൊപ്പം തുടരണോ എന്നു തീരുമാനിക്കാനായി അൽബേർട്ട പ്രവിശ്യയിൽ ഒക്ടോബർ 19നു ഹിതപരിശോധനാ വോട്ടെടുപ്പ് നടത്തും. പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേൽ സ്മിത്താണ് ഇക്കാര്യം അറിയിച്ചത്.
അൽബേർട്ട പ്രവിശ്യ കാനഡയിൽ തുടരണോ അല്ലെങ്കിൽ കാനഡയിൽനിന്നു പേർപെടാൻ നടപടികൾ ആരംഭിക്കണോ എന്നായിരിക്കും ഹിതപരിശോധനാ ചോദ്യം. രണ്ടാമത്തേതിനു ഭൂരിപക്ഷം ലഭിച്ചാൽ വേർപെടലിനായി വീണ്ടും ഹിതപരിശോധന നടത്തും.
ഈ വർഷമാദ്യം വിഘടനവാദികൾ മൂന്നു ലക്ഷം ഒപ്പുകൾ സമാഹരിച്ചിരുന്നു. ഇതിനു പിന്നാലെ വിഘടനത്തെ എതിർക്കുന്നവർ നാലു ലക്ഷം ഒപ്പുകളും സമാഹരിക്കയുണ്ടായി.
ഹിതപരിശോധനയിൽ വിഘടനവാദം പരാജയപ്പെടുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
കാനഡ വിഘടനവാദത്തെ നേരിടുന്നത് ഇതാദ്യമല്ല. 1995ൽ ക്യുബക് പ്രവിശ്യയിൽ സമാന ഹിതപരിശോധന നേരിയ വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.
NRI
തിരുവനന്തപുരം: കാനഡയിലെ സര്‍വകലാശാല കാമ്പസില്‍ മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം പ്രകൃതിരമണീയമായ പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടില്‍ സഫലമായി. വിദേശി - സ്വദേശി വിവാഹത്തിനാണ് റിസോര്‍ട്ട് സാക്ഷിയായത്.
പേയാട് ഡി.എസ്.സുധീഷ് ബാബു - എ.എന്‍. സൂര്യകുമാരി ദമ്പതികളുടെ ഇളയ മകള്‍ ശരണ്യ സുധീഷിന്റെയും (28) കനേഡിയന്‍ സ്വദേശികളായ ഡെവിഡ് വൈസ്മാന്-സാന്ദ്രാ വൈസ്മാന് ദമ്പതികളുടെ മകന് ഷോണ്‍ വൈസ്മാനുമാണ് (32) പാച്ചല്ലൂരിലെ ബീച്ച് റിസോര്‍ട്ടിലെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം താലി ചാര്‍ത്തി പുതുജീവിതത്തിലേയ്ക്ക് കടന്നത്.
കാനഡ സര്‍വകലാശാലയില്‍ മൊട്ടിട്ട പ്രണയമാണ് മൂന്ന് വര്‍ഷത്തിനു ശേഷം സഫലമായി മാറിയത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സുവോളജി പഠനത്തിന് ശേഷം ബിരുദാനന്തര പഠനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് ശരണ്യ ഷോണ്‍ വൈസ്മാനുമായി പരിചയപ്പെട്ടതും തുടര്‍ന്ന് അടുപ്പത്തിലായതും.
ശരണ്യയുടെ മുത്തശ്ശി സരോജത്തിന് വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് വിവാഹം പാച്ചല്ലൂരില്വച്ച് നടത്താന്‍ ഇടയായത്. ശരണ്യയുടെ സഹോദരന് സൂരജ് നാല് വര്‍ഷം മുമ്പ് കനേഡിയിന്‍ യുവതിയെ വിവാഹം കഴിച്ചിരുന്നു. നവദമ്പതികള്‍ 18ന് കാനഡയിലേയ്ക്ക് മടങ്ങും.
International
വാഷിംഗ്ടൺ: കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി വിശേഷിപ്പിച്ചതിന് പിന്നാലെ വെനസ്വേലയെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പുതിയ പോസ്റ്റിലൂടെയാണ് വെനസ്വേലയെ അമേരിക്കയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ട്രംപ് സൂചിപ്പിച്ചത്.
നേരത്തേ അതിർത്തി സുരക്ഷയും വ്യാപാരപ്രശ്നങ്ങളും പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെനസ്വേലയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം.
വെനസ്വേല നിലവിൽ സാമ്പത്തിക തകർച്ചയിലാണെന്നും അവിടത്തെ ഭരണകൂടം പരാജയമാണെന്നുമാണ് ട്രംപിന്റെ വാദം.
NRI
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കാനഡ - ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി (ആർവിപി) കവിത കെ. മേനോനെ നിയമിച്ചു.
ഒന്റാറിയോ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ആർവിപിയുടെ പ്രധാന ചുമതല.
15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കവിത കെ. മേനോൻ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. എംഎസ്ഡബ്ല്യു, എൽഎൽഎം ബിരുദങ്ങളുള്ള രജിസ്റ്റേർഡ് സോഷ്യൽ വർക്കറായ കവിത, മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.
പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങൾ, കുടുംബബന്ധങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി കൗൺസിലിംഗും തെറാപ്പി സേവനങ്ങളും നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മീഡിയയും ഇവന്റ് മാനേജ്മെന്റും ഉൾപ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്.
ട്രയോറ ഇവന്റുകൾ എന്ന സ്ഥാപനത്തിന്റെ സിഇഒയായ അവർ, വിവിധ സാംസ്കാരിക പരിപാടികൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും നേതൃത്വം നൽകുന്നു. കൂടാതെ റൗസിംഗ് റിഥം എന്റർടൈൻമെന്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് പിആറായും ആർആർ റെസോൺസ് ആർട്ട്സ് ഫൗണ്ടേഷന്റെ പ്രസിഡന്റയും പ്രവർത്തിക്കുന്നു.
കനേഡിയൻ ഹിന്ദു ചേബർ ഓഫ് കോമേഴ്സിന്റെ സ്ഥാപക ഡയറക്ടറായും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രെഷററായും പ്രവർത്തിക്കുന്ന കവിത, കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സജീവമായ സാമൂഹിക സാന്നിധ്യമാണ്. സമൂഹ ശാക്തീകരണത്തിലും സ്ത്രീ നേതൃത്വ വളർച്ചയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
സമൂഹസേവനവും നേതൃത്വവും ഒരുപോലെ മനോഹരമായി സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ് കവിത. മാനസികാരോഗ്യ രംഗത്തും മീഡിയ - സാമൂഹിക മേഖലകളിലുമുള്ള കവിതയുടെ അനുഭവവും ദർശനവും കാനഡയിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുമെന്ന് കവിത കെ. മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും ട്രസ്റ്റി ബോർഡ് അംഗങ്ങളും കവിത കെ. മേനോന് ആശംസകൾ നേർന്നു.
NRI
ടൊറന്റോ: തൊടുപുഴ സ്വദേശി നമിത സെബാസ്റ്റ്യൻ (35) കാനഡയിലെ ടെറസിൽ മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
തോളെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി ആശുപത്രി വിട്ട നമിത ഉറക്കത്തിനിടെയാണ് മരിച്ചത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള നമിതയ്ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവ് ജിതിൻ ജേക്കബ് പറയുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്തെന്നും വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നമിതയെന്നും ഭർത്താവ് പറഞ്ഞു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടക്കും.
2014 മുതൽ കാനഡയിൽ കസ്റ്റമർ സർവീസ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു നമിത. മകൾ: നതാനിയ (അഞ്ച് വയസ്). സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
NRI
ന്യൂയോർക്ക്: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ (68) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പാലാ സെന്റ് തോമസ് കോളജ് അലുംമ്നി യുഎസ്എ ആൻഡ് കാനഡ.
അനുശോചന കുറിപ്പിന്റെ പൂർണരൂപം:
പാലായുടെ സാമൂഹിക - സാംസ്കാരിക ജീവിതത്തിൽ ദീർഘകാലം സജീവവും സ്വാധീനശാലിയുമായ സാന്നിധ്യമായി നിലകൊണ്ടിരുന്ന ഡിജോ കാപ്പന്റെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ഒരു വ്യക്തിയുടെ നഷ്ടമെന്നതിലുപരി, സമൂഹത്തിൽ സത്യവും നീതിയും വാദിച്ചു നിലകൊണ്ടിരുന്ന ഒരു ശക്തമായ ശബ്ദത്തിന്റെ നിശബ്ദതയായി ഈ വേർപാടിനെ കാണേണ്ടി വരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, തിരുവനന്തപുരത്ത് ഉണ്ടായ അപകടത്തെ തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിയുമ്പോഴും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മനോവീര്യം അതുല്യമായിരുന്നു.
ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ പിടിച്ചുനിൽപ്പ്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ദൃഢതയെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. എന്നാൽ, എല്ലാ പോരാട്ടങ്ങൾക്കും ഒടുവിൽ, അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത് ഒരു വലിയ നഷ്ടമായി തുടരുന്നു.
പാലാ സെന്റ് തോമസ് കോളജിന്റെ അഭിമാനപുത്രനായിരുന്ന അദ്ദേഹം, വിദ്യാർഥി ജീവിതം മുതൽ തന്നെ നേതൃഗുണങ്ങളും സാമൂഹികബോധവും പ്രകടിപ്പിച്ചിരുന്നു. കോളജ് യൂണിയൻ ചെയർമാനും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായും പിന്നീട് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ യാത്ര, ഒരു പ്രതിഭാശാലിയായ നേതാവിന്റെ വളർച്ചയുടെ തെളിവാണ്.
വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് സമൂഹ പ്രവർത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം, ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു പ്രവർത്തകന്റെ മാതൃകയായിരുന്നു. സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന കാലത്തും സംഘടനയെ കൂടുതൽ സജീവമാക്കുന്നതിനും കൂട്ടായ്മയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
സമൂഹത്തിലെ പ്രശ്നങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യാനും അവയെ വ്യക്തതയോടും ഗൗരവത്തോടും കൂടി അവതരിപ്പിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഏറെ ശ്രദ്ധേയമായിരുന്നു.
ടിവി ചർച്ചകളിൽ പങ്കെടുത്തപ്പോൾ, ആവേശത്തേക്കാൾ ആശയങ്ങൾക്ക് മുൻഗണന നൽകി, ആഴത്തിലുള്ള പഠനവും വ്യക്തമായ വാദങ്ങളും കൊണ്ട് തന്റെ നിലപാടുകൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
വാക്കുകളിൽ നിയന്ത്രണവും ചിന്തയിൽ വ്യക്തതയും ചേർന്ന അദ്ദേഹത്തിന്റെ അവതരണം, പൊതുചർച്ചകൾക്ക് ഒരു ഗൗരവം നൽകി. സാമൂഹിക പ്രവർത്തകനെന്ന നിലയിൽ, വ്യക്തിപരമായ നേട്ടങ്ങളെക്കാൾ സമൂഹത്തിന്റെ പുരോഗതിക്കായിരുന്നു അദ്ദേഹത്തിന്റെ മുൻഗണന.
നിസ്വാർഥമായ സേവന മനോഭാവം, സത്യസന്ധമായ ഇടപെടൽ, നീതിയോടുള്ള ഉറച്ച പ്രതിബദ്ധത - ഇവയൊക്കെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. സമൂഹത്തിലെ അനീതികൾക്കെതിരേ ശബ്ദമുയർത്താനും ശരിയായ കാര്യങ്ങൾക്കായി ഉറച്ചുനിൽക്കാനും അദ്ദേഹം ഒരിക്കലും മടിച്ചില്ല.
അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും നമ്മുക്ക് ഒരിക്കലും മാഞ്ഞുപോകാത്ത പ്രചോദനമായി നിലനിൽക്കും.
ഉറച്ച നിലപാടുകൾ, സുതാര്യമായ ചിന്ത, സാമൂഹിക പ്രതിബദ്ധത ഇവയാണ് അദ്ദേഹം നമ്മുക്ക് നൽകി പോയ ഏറ്റവും വലിയ പാരമ്പര്യം. ഡിജോ കാപ്പന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തങ്ങളുടെ ആഴത്തിലുള്ള അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ സ്മരണകൾ നമ്മെ നന്മയുടെ വഴിയിൽ നയിക്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Business
കൊച്ചി: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ കൊച്ചി രവിപുരം ഓഫീസിൽ കാനഡ അഡ്മിറ്റ് ഡേ ഒന്‍പതിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കും. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്കും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും മൂന്നുവർഷത്തെ ഓപ്പൺ വർക്ക് പെർമിറ്റോട് കൂടി labor market-aligned Certificates, Diplomas, Bachelor’s, Masters കോഴ്സുകൾ16 മുതൽ 20 മാസം വരെ ഇന്റേൺഷിപ്പായി പഠിക്കാൻ കാനഡ അഡ്മിറ്റ് ഡേ അവസരം ഒരുക്കും.
കനേഡിയൻ വിസ അപ്രൂവൽ നിരക്ക് മികച്ച തലത്തിൽ തുടരുകയും ഓരോ വർഷവും നാല് മുതൽ അഞ്ച് ലക്ഷം പേർ കാനഡ പിആർ നേടുന്ന സാഹചര്യത്തിൽ ആയിരകണക്കിന് സർട്ടിഫിക്കറ്റ്,ഡിപ്ലോമ, ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകളിൽ കൗൺസലിംഗ്, സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ്, യോഗ്യരായവർക്ക് അടുത്ത ഇൻടേക്കുകളിലേക്കു ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷൻ നേടാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. യോഗ്യതാടിസ്ഥാനത്തിലുള്ള ആകർഷക സ്കോളർഷിപ്പുകളും തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റി, കോളജുകൾ നൽകുന്ന ആപ്ലിക്കേഷൻ ഫീ ഇളവുകളും ഉണ്ടായിരിക്കും.
വിദ്യാഭ്യാസവായ്പാ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും സ്പോട്ട് അസസ്മെന്റ് ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഐഇഎൽടിഎസ് സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
കനേഡിയൻ പ്രൊവിൻഷ്യൽ ഗവൺമെന്റുകൾ നൽകി വരുന്ന ആകർഷകമായ സ്കീമുകൾ, ട്യൂഷൻ ഫീ സബ്സിഡി, തൊഴിലധിഷ്ഠിത കോഴ്സുകൾ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ്, ഇന്റേൺഷിപ്, സ്റ്റേബാക്ക്, പിആർ, പാർട്ട് ടൈം / ഫുൾടൈം ജോലി തുടങ്ങിയവയെകുറിച്ചും ആധികാരിക വിവരങ്ങൾ നേടാം.
മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0484 4150999, 9645222999.
International
ഒട്ടാവ: ഖലിസ്ഥാൻ തീവ്രവാദം രാജ്യത്തിനു ഭീഷണിയെന്നു കാനഡയിലെ ഇന്റലിജൻസ് ഏജൻസി.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായും രാജ്യത്തിന്റെ താത്പര്യങ്ങൾക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തുന്നതായും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് തയാറാക്കിയ കഴിഞ്ഞ വർഷത്തെ പബ്ലിക് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്കു കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുണ്ട്. പ്രസ്ഥാനങ്ങൾ സമുദായത്തിൽനിന്നു പണം സമാഹരിച്ച് അക്രമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 40 വർഷം മുന്‍പ് എയർഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരെ വധിച്ച സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.
അതേസമയം, ഖലിസ്ഥാൻ രാഷ്ട്രരൂപവത്കരണത്തിനായി അക്രമവിരുദ്ധ പ്രചാരണം നടത്തുന്നതിനെ തീവ്രവാദമായി കരുതേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ പണം സമാഹരിക്കുന്നതും പ്രചാരണം നടത്തുന്നതും വളരെ കുറച്ചുപേർ മാത്രമാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
NRI
മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66 വയസുകാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ (21 കിലോമീറ്റർ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ മാസം 26ന് നടന്ന "റൺ യുവർ സ്റ്റോറി 2026' എന്ന പരിപാടിയിൽ 1300-ലധികം പേർക്കൊപ്പമാണ് അദ്ദേഹം മത്സരിച്ചത്.
65 വയസിന് മുകളിലുള്ളവർക്ക് അനുവദിച്ച മൂന്ന് മണിക്കൂർ 45 മിനിറ്റിന് പകരം വെറും രണ്ട് മണിക്കൂർ 40 മിനിറ്റ് രണ്ട് സെക്കൻഡ് കൊണ്ട് അദ്ദേഹം ഓട്ടം പൂർത്തിയാക്കി.
35 വർഷമായി പ്രമേഹബാധിതനായ ജൂലിയസ്, മരുന്നുകളുടെ സഹായമില്ലാതെ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.
NRI
അറ്റ്ലാന്റാ: അറ്റ്ലാന്റാ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ "സ്വർഗീയനാദം' സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി "സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ' എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു.
ജൂലൈ മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10ന് അറ്റ്ലാന്റയിൽ നടത്തപ്പെടും. മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി എത്തും.
യുഎസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒമ്പതിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ കാഷ് അവാർഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആൽബങ്ങളിൽ പാടാനുള്ള സുവർണാവസരവും ലഭിക്കും.
താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജൂൺ 15ന് മുൻപായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പാറവനേത്ത് - 678 866 5336 (വാട്സ്ആപ്).
NRI
എഡ്മിന്റൺ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ മാർച്ച് എട്ടിന് എഡ്മന്റണിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
മഞ്ജു സാംസൺ അവതാരകയായിരുന്ന ഈ പരിപാടി ആൽബെർട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
NRI
എഡ്മിന്റൺ: ചിത്രരചനയും കുസൃതി ചോദ്യങ്ങളുമായി കാനഡയിലെ എഡ്മിന്റണിലെ വനിതാ ദിനാഘോഷം. അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസസ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (അസെറ്റ്) ആല്‍ബെര്‍ട്ടയുടെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം നടന്നത്.
മഞ്ജു സാംസണ് അവതാരകയായിരുന്ന ഈ പരിപാടി ആല്‍ബെര്‍ട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചല്‍ മാത്യു, രാജമ്മാള്‍ റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാനഡയിലെ 60 വര്‍ഷത്തെ ജീവിതയാത്രയും കുടിയേറ്റ അനുഭവങ്ങളും അവര്‍ പങ്കുവച്ചു.
പരിപാടിയുടെ സ്പോണ്സര് ഡെസ എഡിസണ് അവാര്‍ഡുകള്‍ കൈമാറി. തുടര്‍ന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകളും പരിപാടികളും സംഘടിപ്പിച്ചു.
International
ടൊറോന്റോ: കാനഡയിലെ ടൊറോന്റോയിലെ യുഎസ് കോൺസുലേറ്റിനു നേർക്ക് വെടിവയ്പ്.
ആർക്കും പരിക്കില്ല. പ്രാദേശികസമയം ഇന്നലെ വെളുപ്പിന് 5.30നായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ഒട്ടാവ: കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാൻസിയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പരിസരത്തു നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു.
International
ഒട്ടാവ: കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് നാൻസിയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പരിസരത്തു നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: യുറേനിയം വിതരണത്തിലെ സഹകരണം സംബന്ധിച്ചുള്ള സുപ്രധാന കരാറിൽ ഇന്ത്യയും കാനഡയും ഒപ്പുവച്ചു. രാജ്യത്തിന്റെ ആണവോർജ പദ്ധതിയിൽ ദീർഘകാലത്തേക്ക് ഇന്ധന വിതരണം ഉറപ്പ് നൽകുന്ന 260 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവച്ചത്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാരകരാർ ഈ വർഷാവസാനത്തോടെ അന്തിമമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഖലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകംമൂലം ഉലഞ്ഞുനിന്നിരുന്ന ഇന്ത്യ-കാനഡ ബന്ധത്തിനു പുതുശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ നടത്തിയ ചർച്ചകൾക്കുശേഷമുണ്ടായിട്ടുള്ളത്.
ആണവോർജമേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ യുറേനിയം ഉത്പാദക രാജ്യവുമായുള്ള കരാർ നിർണായകമാണ്. കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന പ്രസ്താവന അനുസരിച്ച് 2027 മുതൽ 2035 വരെയുള്ള കാലയളവിലേക്ക് ആണവോർജം ഉത്പാദിപ്പിക്കുന്നതിനായി ഏകദേശം 2.2 കോടി പൗണ്ട് യുറേനിയം ഇന്ത്യക്ക് വിതരണം ചെയ്യുന്നതിനായി കനേഡിയൻ കന്പനിയായ കമെകോ കോർപ്പേഷനുമായാണ് ഇന്ത്യ കരാറൊപ്പിട്ടിരിക്കുന്നത്.
ആണവോർജം കൂടാതെ നിർണായക ധാതുക്കളിലും ഊർജ സ്രോതസുകളിലും സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലായിട്ടുണ്ട്. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽനിന്ന് (ഐഎസ്എ) അടുത്തിടെ അമേരിക്ക പിന്മാറിയെങ്കിലും കാനഡ സഖ്യത്തിൽ ഭാഗഭാക്കാകുമെന്ന് പ്രഖ്യാപിച്ചതാണ് മാർക്ക് കാർണി-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുണ്ടായ മറ്റൊരു നിർണായക സംഭവം.
കാനഡയുമായുള്ള ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുന്ന സമഗ്ര വ്യാപാര പങ്കാളിത്ത കരാറിന്റെ (സിഇപിഎ) ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. കാനഡയുമായുള്ള സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന കരാർ ഈ വർഷാവസാനത്തോടെ അന്തിമമാക്കുന്നതിനോടൊപ്പം വ്യാപാരം 2030ഓടെ 5000 കോടി ഡോളറിലേക്ക് ഉയർത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിനോടൊപ്പം സമുദ്ര സുരക്ഷ ഉൾപ്പെടെയുള്ളവയിൽ സൈനിക സഹകരണവും നിയമനിർവഹണത്തിലും സുരക്ഷയിലും ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും ഇന്ത്യയും കാനഡയും തമ്മിൽ ധാരണയായിട്ടുണ്ട്.
പ്രഫഷണലുകൾക്ക് നേട്ടം
ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ സ്റ്റഡി പെർമിറ്റുകൾ നൽകുന്നത് 2024നെ അപേക്ഷിച്ചു 2025ൽ പകുതിയോളമായി കുറഞ്ഞെങ്കിലും വിദ്യാഭ്യാസരംഗത്തെ ഗവേഷകർക്ക് കാനഡയിലേക്ക് വാതിൽ തുറന്നിടുന്ന പ്രഖ്യാപനങ്ങളുണ്ട്. പുതിയ കാനഡ-ഇന്ത്യ ടാലന്റ് ആൻഡ് ഇനോവേഷൻ സ്ട്രാറ്റജി പ്രകാരം കാനഡ-ഇന്ത്യൻ സർവകലാശാലകളുമായി 13 പങ്കാളിത്ത കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ ഐടി സർവീസസ് കന്പനിയായ എച്ച്സിഎൽ ടെക്നോളജീസിന് കാനഡയിലെ അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അനുമതിയായിട്ടുണ്ട്. 2030ഓടെ കാനഡയിലെ എച്ച്സിഎല്ലിന്റെ ജീവനക്കാരുടെ എണ്ണം 75 ശതമാനത്തോളം വർധിക്കാനും ഉയർന്ന വേതനം ലഭിക്കുന്ന ആയിരത്തോളം കരിയറുകൾ സൃഷ്ടിക്കാനും ഇത് കാരണമാകും.
International
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ചതുർദിന സന്ദർശനത്തിനായി മുംബൈയിലെത്തിയ കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകളും നടത്തും.
2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരവേയാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.
ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം; ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.
National
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ചതുർദിന സന്ദർശനത്തിനായി ഇന്ന് മുംബൈയിലെത്തുന്ന കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകളും നടത്തും.
2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരവേയാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.
ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം; ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ 10 പേർ മരിച്ചു. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ ദുരന്തം നടന്നത്.
സ്കൂളിനുള്ളിൽ ആറുപേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരാളും മരിച്ചു. അക്രമിയുമായി ബന്ധമുള്ള ഒരിടത്ത് നിന്ന് മറ്റ് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സ്വയം വെടിയുതിർത്ത് മരിച്ചനിലയിലാണ് സംശയിക്കപ്പെടുന്നയാളെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തു. മറ്റ് 25 ഓളം പേർ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ഇതൊരു ചിന്തിക്കാനാവാത്ത ദുരന്തം ആണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വിശേഷിപ്പിച്ചു.
ബാക്കിയുള്ള വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കാനഡയിൽ അടുത്ത കാലത്തായി വർധിച്ചുവരുന്ന തോക്ക് ആക്രമണങ്ങൾ ആയുധ നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്‍ഡി ഹോവ് ഇന്റര്‍നാഷനല്‍ പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കാനഡ പൂര്‍ണമായും ധനസഹായം നല്കി നിര്‍മിച്ച പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം.
പാലത്തിന്റെ പൂർണ ഉടമസ്ഥാവകാശം കാനഡ കെെവയ്ക്കുന്നത് ചൂഷണം ചെയ്യുന്നതിനായി ആണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
സംഭവത്തില്‍ കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
NRI
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ ഇന്ത്യൻ വംശജനായ ചന്ദൻകുമാർ രാജ നന്ദകുമാർ (37) അക്രമിയുടെ വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിംഗ് മാളിൽ ശനിയാഴ്ചയായിരുന്നു സംഭവം.
പാര്‍ക്കിംഗ് ഏരിയയിൽ തന്റെ കാറിനുള്ളില്‍ ഇരിക്കുമ്പോഴാണ് ചന്ദൻകുമാറിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐടി പ്രഫഷണലായ ചന്ദൻകുമാർ കർണാടക സ്വദേശിയാണ്. ടൊറന്റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് കുടുംബം പറയുന്നത്.
Sports
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്കരൻ സിംഗ്, ദില്ലൺ ഹെയ്ലിഗർ, കലീം സന, അൻഷ് പട്ടേൽ.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.
NRI
എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ "പെരിയാർതീരം അസോസിയേഷൻ' തങ്ങളുടെ പ്രവർത്തനപഥത്തിലെ പത്താം വാർഷികം ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു.
അങ്കമാലി, മലയാറ്റൂർനീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മന്റണിൽ കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
International
നൂക്ക്: കാനഡയും ഫ്രാൻസും ഗ്രീൻലാൻഡിൽ കോൺസുലേറ്റുകൾ തുറന്നു.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നീക്കം.
ഇതുവരെ അമേരിക്കയ്ക്കും ഐസ്ലൻഡിനും മാത്രമാണു ഗ്രീൻലൻഡിൽ പൂർണ നയതന്ത്ര പ്രാതിനിധ്യം ഉണ്ടായിരുന്നത്.
ഇന്നലെ ഗ്രീൻലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കിൽ കനേഡിയൻ എംബസി തുറക്കുന്ന ചടങ്ങിൽ കനേഡിയൻ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യമന്ത്രി അനിത ആനന്ദ് എന്നിവർ പങ്കെടുത്തു. സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ ഗ്രീൻലാൻഡ് ജനതയ്ക്കുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതായി മേരി സൈമൺ പറഞ്ഞു.
ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങുകയോ, സൈനിക ശക്തി ഉപയോഗിച്ചു പിടിച്ചെടുക്കുകയോ ചെയ്യുമെന്നാണ് ട്രംപിന്റെ ഭീഷണി.
നാറ്റോ രാജ്യങ്ങൾ ട്രംപിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയും ഗ്രീൻലാൻഡിനും ഡെന്മാർക്കിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
District News
മാന്നാർ: കാനഡയിൽ മലയാളി യുവാവ് മരിച്ചു. എണ്ണയ്ക്കാട് തൈരേത്തു പടീറ്റേതിൽ മധുസൂദനൻ പിള്ളയുടെയും ശ്യാമ എം. പിള്ളയുടെയും മകൻ അശ്വിൻ എം. പിള്ള (35) യാണ് കാനഡയിൽ അന്തരിച്ചത്.
നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രണ്ടിന് പള്ളിപ്പാട് നീണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്യാമാലയം വീട്ടുവളപ്പിൽ സംസ്കരിക്കും. അദ്വൈത് എം. പിള്ള സഹോദരനാണ്.
International
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിൽ അമേരിക്ക വിഭാവനം ചെയ്ത "ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിക്കെതിരേ നിലപാടെടുത്ത കാനഡയ്ക്കെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നൽകുന്ന സുരക്ഷാ കവചത്തേക്കാൾ ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിന് കാനഡ മുൻഗണന നൽകുന്നത് അപകടകരമാണെന്നും ഒരു വർഷത്തിനുള്ളിൽ ചൈന കാനഡയെ "വിഴുങ്ങുമെന്നും' ട്രംപിന്റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരേ ആഞ്ഞടിച്ചത്. കാനഡയെക്കൂടി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് "ഗോൾഡൻ ഡോം' പദ്ധതിയെന്നും എന്നാലതു നിരസിച്ച് ചൈനയുമായുള്ള വ്യപാരബന്ധത്തിനാണ് അവർക്കു താത്പര്യമെന്നും ട്രംപ് പരിഹസിച്ചു.
ഗ്രീൻലാൻഡും മിസൈൽ പ്രതിരോധവും
ഗ്രീൻലാൻഡ് കേന്ദ്രീകരിച്ച് അമേരിക്ക നടപ്പാക്കാൻ ലക്ഷ്യമിടുന്ന ബൃഹത്തായ മിസൈൽ പ്രതിരോധ സംവിധാനമാണ് "ഗോൾഡൻ ഡോം'. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ പദ്ധതിയെ എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎസ് സ്വീകരിക്കുന്ന കർശനമായ വ്യാപാര നയങ്ങളെ കാർണി വിമർശിച്ചിരുന്നു.
ഇതിനു മറുപടിയായി, അമേരിക്ക നൽകുന്ന സൗജന്യ സുരക്ഷാസൗകര്യങ്ങൾക്ക് കാനഡ നന്ദിയുള്ളവരായിരിക്കണമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന് കാർണി മറക്കരുതെന്നും ട്രംപ് ഓർമിപ്പിച്ചു.
ചൈന-കാനഡ വ്യാപാര കരാർ
അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ഏഴ് ബില്യൺ ഡോളറിന്റെ പുതിയ വ്യാപാര കരാറിൽ കാനഡ ഒപ്പുവച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100 ശതമാനം നികുതി വെട്ടിക്കുറയ്ക്കാനും പകരം കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചൈന ഇളവു നൽകാനും ധാരണയായി. അമേരിക്കയേക്കാൾ വിശ്വസിക്കാവുന്ന പങ്കാളിയാണ് നിലവിൽ ചൈനയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അഭിപ്രായപ്പെട്ടു.
യുഎസ് കാനഡയ്ക്കു മേൽ 35 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാനഡ ചൈനയുമായി അടുക്കുന്നത്. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കു ചൈനയുമായുള്ള സഹകരണം അനിവാര്യമാണെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
വാഷിംഗ്ടൺ: ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസ്' സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിലേക്ക് കാനഡയെ ആദ്യം ക്ഷണിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ചില നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ട്രംപ് ഈ ക്ഷണം ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.
ഇസ്രയേൽ-പലസ്തീന് വിഷയത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന സൂചന. ഗാസ പുനര്‍നിര്‍മ്മാണത്തിലും സമാധാന ശ്രമങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോൾ, കാനഡ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്.
അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മാത്രമേ ഈ നിര്‍ണായക സമിതിയില്‍ സ്ഥാനമുണ്ടാകൂ എന്ന് ട്രംപ് വ്യക്തമാക്കി. കാനഡയുടെ പങ്കാളിത്തം സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
NRI
എഡ്മന്റൺ: ഷെർവുഡ് പാർക്ക് - ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എംപി ഗാർനെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി.
"ബിൽഡിംഗ് യുവർ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ - ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എംപി മറുപടികൾ നൽകി.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എംപി, രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
കാല്‍ഗറി: ലോക കേരള സഭയിലേക്ക് കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ കാല്‍ഗറി അഞ്ചാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ലോക കേരള സഭയുടെ നോര്‍ത്ത് അമേരിക്ക മഹാ സമ്മേളനം 2023ല്‍ ന്യൂയോര്‍ക്കില്‍ നടന്നപ്പോള്‍ പങ്കെടുത്തിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ജോസഫ് ജോണ്‍. സാമുദായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
1980 മുതല്‍ പോത്തനാട് ജയ് ഹിന്ദ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിലൂടെ തുടങ്ങിയ ആ പ്രവര്‍ത്തനം പന്നിവിഴ സന്തോഷ് വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളിലൂടെ നാടിന്റെ സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളില്‍ ആഴത്തില്‍ വേരോടി.
നിലവില്‍ കാനഡയുടെ മലയാളം മിഷന് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, വിദേശമണ്ണിലും മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2009 - 2010 കാലഘട്ടത്തില്‍ കാല്‍ഗറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റായി മികച്ച സേവനമനുഷ്ഠിച്ചു.
International
ബെയ്ജിംഗ്: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു കാനഡയും കനേഡിയൻ കടുക് ഉത്പന്നങ്ങൾക്ക് ചൈനയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും. കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് പരസ്പരം ചുമത്തിയ ഇറക്കുമതിച്ചുങ്കങ്ങളാണു കുറയ്ക്കുക.
49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6.1% തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള ധാരണയാണ് ഇന്നലെയുണ്ടായത്. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചുമത്തിയ 100 ശതമാനം ചുങ്കമാണ് നാമമാത്രമായി കുറച്ചിരിക്കുന്നത്.
ഇതിനു പകരമായി കാനഡയിലെ കടുക് ചുങ്കം 15% ആയി കുറയ്ക്കാമെന്നു ചൈനയും സമ്മതിച്ചു. ട്രൂഡോയ്ക്കുള്ള മറുപടിയെന്ന നിലയിൽ ചൈന കടുക് ഉത്പന്നങ്ങൾക്കുള്ള ചുങ്കം 84 ശതമാനമായി ഉയർത്തിരുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം വ്യാപാര വിഷയങ്ങളിൽ പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ഇതിനു മുന്‍പ് കനേഡിയൻ ഭരണാധികാരി ചൈന സന്ദർശിച്ചത് 2017ലാണ്.
NRI
ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.
International
സ്കാർബറോ: കാനഡയിലെ തീർഥാടനകേന്ദ്രം കൂടിയായ സ്കാർബറോ സീറോ മലബാർ ഫൊറോന പള്ളിയിൽ വൻ മോഷണം. ഇറ്റലിയിൽനിന്നു കൊണ്ടുവന്നു പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന തോമാ ശ്ലീഹയുടെ തിരുശേഷിപ്പാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണമെന്നു കരുതുന്നു. ഇറ്റലി ഒാർട്ടോണ സെന്റ് തോമസ് ബസിലിക്കയിൽനിന്ന് അടുത്ത കാലത്ത് ഇവിടേക്കു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ആണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതോടെയാണ് ഇതു തീർഥാടനകേന്ദ്രമായി ഉയർത്തിയത്.
സാധാരണ മോഷണം എന്നതിനേക്കാൾ പള്ളിയും വിശുദ്ധ വസ്തുക്കളും ലക്ഷ്യമിട്ടു നടത്തിയ ആസൂത്രിത കവർച്ചയാണ് ഇതെന്നു സംശയിക്കുന്നു. ഇതു കൂടാതെ പള്ളി ഒാഫീസുകളിലും അതിക്രമം നടന്നിട്ടുണ്ട്. വികാരിയുടെ മുറി, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഒാഫീസ്, സംഘടനകളുടെ ഒാഫീസ് എന്നിവയിലേക്കും അതിക്രമിച്ചു കയറി. വാതിലുകളും ജനലുകളും തകർത്തു. ഒാഫീസ് രേഖകൾ, കംപ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തി.
തിരുശേഷിപ്പും സക്രാരിയുടെ താക്കോലും കവർന്നുകൊണ്ടുപോയത് വിശ്വാസികളിൽ കടുത്ത ആശങ്കയും നടുക്കവും ഉളവാക്കിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് ആണ് നഷ്ടമായിരിക്കുന്നത്. ഇതു കണക്കിലെടുത്ത് പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മിസിസാഗ സീറോ മലബാർ രൂപത അധികൃതർ കടുത്ത ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളോ വിവരങ്ങളോ ലഭിക്കുന്നവർ അന്വേഷണത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്നു മിസിസാഗ രൂപത പിആർഒ ഫാ. ജോർജ് ജോസഫ് അറിയിച്ചു.
International
ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ റിപ്പോർട്ട്. മൂന്നുപേജുള്ള റിപ്പോർട്ടിൽ ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തായത്. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
National
ന്യൂഡൽഹി: തീവ്രവാദത്തിനെതിരേ നടപടിയെടുക്കുന്നതിൽ കാനഡ 40 വർഷമായി പരാജയപ്പെട്ടുവെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്.
സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്കെതിരേ നാലു പതിറ്റാണ്ടോളം ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും കാനഡ എന്താണു ചെയ്തതെന്ന് കാനഡയുടെ പൊതുടെലിവിഷനായ സിബിസിക്കു നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ സ്ഥാനപതി ചോദിച്ചു.
ഇന്ത്യയെ ലക്ഷ്യംവച്ചുള്ള തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ നിഷ്ക്രിയത്വം അനുവദനീയമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഹൈക്കമ്മീഷണർ കുറ്റപ്പെടുത്തി. കാനഡ കേന്ദ്രീകരിച്ചുള്ള തീവ്രവാദത്തിനെതിരേ 40 വർഷമായി ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തിട്ടില്ല.
കാനഡയിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിനാശകരമായ ഇടവേളയ്ക്കുശേഷം ഒത്തുചേരുകയാണ്. എന്നാൽ, ഏതൊരു ദീർഘകാല പുനഃസ്ഥാപനത്തിനും വ്യത്യസ്തമായ കനേഡിയൻ സമീപനം ആവശ്യമാണ്.
ഇന്ത്യ- കാനഡ ബന്ധം പുനസ്ഥാപിക്കാനും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനും തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ രൂക്ഷ വിമർശനം. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കാനഡ പ്രധാനമന്ത്രി സ്വീകരിക്കാനിരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാന്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ പുനഃരാരംഭിക്കാനും ഊർജിത ശ്രമം നടന്നുവരികയായിരുന്നു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ ഇന്ത്യൻ സ്ഥാനപതി നിഷേധിച്ചു. ഇന്ത്യൻ സർക്കാർ ഒരിക്കലും അത്തരം പ്രവൃത്തികൾ ചെയ്യില്ല. ഇന്ത്യക്കെതിരായ തെളിവുകളെവിടെയാണ്? സറേയിലെ കോടതിയിലുള്ള കേസ് ഇന്ത്യക്കെതിരേയല്ല. നാലു വ്യക്തികൾക്ക് എതിരേയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ തെളിവുകൾ കാണിച്ചാൽ ഇന്ത്യ സ്വയം നടപടിയെടുക്കുമെന്ന് പട്നായിക് പറഞ്ഞു.
കാനഡയിൽ സജീവമായ തീവ്രവാദികളെക്കുറിച്ചു വിവരം നൽകുന്പോൾ അവർക്കെതിരേ നടപടിയെടുക്കാൻ മതിയായ തെളിവുകളില്ലെന്നാണു കാനഡ പറയുന്നത്. 40 വർഷമായി ഇതേ പല്ലവിയാണ്. കാനഡയുടെ റിക്കാർഡ് തീവ്രവാദത്തിനെതിരായ ജാഗ്രതയല്ല, മറിച്ച് നടപടിയെടുക്കുന്നതിലെ ദീർഘകാല പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1985ലെ 329 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും ഒന്നുമായിട്ടില്ലെന്നും പട്നായിക് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഹിതപരിശോധന വേണമെന്ന സിക്ക് തീവ്രവാദികളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹിതപരിശോധന നടത്തുന്നത് ഒരു കുറ്റകൃത്യമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പട്നായിക് ചൂണ്ടിക്കാട്ടി. എന്നാൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യ തെരയുന്നവരോ വിദേശത്തു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരോ ആണെന്ന് ഇന്ത്യൻ സ്ഥാനപതി ഓർമിപ്പിച്ചു.
NRI
തൊടുപുഴ: കാനഡയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച തൊടുപുഴ ഒളമറ്റം സ്വദേശി വര്‍ക്കിയുടെ (23) സംസ്കാരം നടത്തി. പുത്തന്‍കുരിശ് ഗുഡ് ന്യൂസ് ഫോര്‍ ഏഷ്യ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്.
കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവ് ഡിസംബര്‍ 27നാണ് മോംഗ്ട്ടണിൽ ഹൃദയാഘാതംമൂലം മരിച്ചത്.
തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അനു, ആന്റോ.
NRI
ആൽബെർട്ട: സെന്റ് ആൽബെർട്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.
NRI
സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (എസ്എംഎ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോകിം ജോർജിന്റെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി.
കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലറായി നിയമിതനായ ജോകിം ജോർജ് ഈ മാസം രണ്ടിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു .
NRI
മോംഗ്ടൺ: കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലിചെയ്തിരുന്ന തൊടുപുഴ സ്വദേശി വർക്കി പീറ്ററിനെ(23) ആണ് മോംഗ്ടണിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി മോംഗ്ടണിൽ പോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ഒളമറ്റം നെറ്റടിയിൽ ബിന്ദുവിന്റെയും മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്
International
ടൊറന്റോ: വനിതകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കാനഡയിലെ ടൊറന്റോയിൽ വൺ സ്റ്റോപ്പ് സെന്റർ ഫോർ വിമൻ ആരംഭിച്ചു.
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കേന്ദ്രത്തോടൊപ്പം എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്ലൈനും സ്ഥാപിച്ചിട്ടുണ്ട്.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിവിധ തരം ചൂഷണങ്ങളോടൊപ്പം നിയമ വെല്ലുവിളികളും നേരിടുന്ന ഇന്ത്യൻ പാസ്പോർട്ടുള്ള വനിതകൾക്ക് കൗൺസിലിംഗും നിയമ സഹായവും നൽകുമെന്ന് ഇന്ത്യൻ മിഷൻ എക്സിൽ അറിയിച്ചു.
എല്ലാ ഇടപെടലുകളും കാനഡയിലെ പ്രാദേശിക നിയമങ്ങളുടെ കീഴിലായിരിക്കും. വനിതാ അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അംഗീകൃത എൻജിഒകളുടെ സേവനങ്ങളും ലഭ്യമാക്കും.
ഫോൺ: +1 (437) 5523309, വെബ്സൈറ്റ്: osc. [email protected].
Kerala
തൊടുപുഴ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ട്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെ മകൻ വർക്കി (23) യാണ് മരിച്ചത്.
സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ട്ടണിൽ പോയതായിരുന്നു. അമ്മ: ബിന്ദു. സഹോദരങ്ങൾ: അനു, ആന്റോ. സംസ്കാരം പിന്നീട്.
NRI
ടൊറന്റോ: കാനഡയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എട്ടുമണിക്കൂറിലേറെ സമയം കാത്തിരുന്ന ശേഷം ഇന്ത്യൻ വംശജനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്.
ഈ മാസം 22ന് ജോലിസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കൻ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്.
എന്നാൽ, എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചത്. അവിടെ ഇരുന്ന് 10 സെക്കൻഡിനകം പ്രശാന്ത് കടുത്ത വേദനയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
പ്രശാന്തിന് ഭാര്യയും 14, 10, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട്.
International
ടൊറന്റോ: കാനഡയിൽ ഇന്ത്യക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിമാൻഷി ഖുറാന (30) ആണ് മരിച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകം നടന്നതായി പോലീസ് സംശയിക്കുന്നു.
ടൊറന്റോയിൽ താമസിക്കുന്ന അബ്ദുൾ ഗഫൂരി (32) എന്നയാൾക്കായി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണൻ ഞെട്ടലും വേദനയും രേഖപ്പെടുത്തി.
NRI
കാനഡ: വടക്കേ ഇന്ത്യയിലെ അപകടകരമായ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ കാനഡ, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകി. വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഡിസംബർ 15നാണ് ഈ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞ് തുടരുന്നതിനാൽ വായു ഗുണനിലവാര സൂചിക ’അപകടകരമായ’ നിലയിൽ എത്തി. ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽAQI 493 വരെ ഉയർന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വായുവിന്റെ നിലവാരം നിരീക്ഷിക്കണമെന്നും, ശൈത്യകാലത്ത് മലിനീകരണം രൂക്ഷമാകാമെന്നും കാനഡ മുന്നറിയിപ്പ് നൽകി.
കനത്ത പുകമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിമാന ഷെഡ്യൂളുകൾ ശ്രദ്ധിക്കണമെന്ന് സിംഗപ്പൂർ ഹൈക്കമ്മിഷൻ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് വായു മലിനീകരണം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്നും, ഗർഭിണികളും കുട്ടികളും പ്രായമായവരും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും യുകെ അറിയിച്ചു.
NRI
എഡ്മൗണ്ടൻ: കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പഞ്ചാബിൽനിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇരുവരും ജന്മദിന പാർട്ടിക്ക് പോകുന്നതിനായി കാറിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. രണ്ടു വർഷം മുന്‍പാണ് ഗുർദീപ് കാനഡയിൽ എത്തിയത്. പഠിക്കുന്നതിനായാണ് ഒന്നര വർഷം മുമ്പ് രൺവീർ കാനഡയിൽ വന്നത്.
ഇരുവർക്കും ശത്രുക്കളൊന്നുമില്ലെന്നും ആളുമാറി വെടിയേറ്റതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.