Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Support

Malappuram

തുടർപഠനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധം: മങ്കട ബ്ലോക്ക് പ്രസിഡന്‍റ്

രാമപുരം: തുടർവിദ്യാഭ്യാസ പ്രവർത്തത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്‍റ് കെ.വി. ജുവൈരിയ പറഞ്ഞു. രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ (ഓട്ടോണമസ്) ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവ ചേർന്ന് നടത്തിയ "ഉന്നതവിദ്യാഭ്യാസവും സാമൂഹിക നീതിയും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പഠിക്കാൻ തയാറായി വരുന്നവർക്ക് സഹായങ്ങൾ ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. ജെംസ് നടപ്പാക്കുന്ന "ഞങ്ങളും കോളജിലേക്ക്’ എന്ന പരിപാടി ഏറെ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.

ജെംസ് കോളജ് വൈസ് ചെയർമാൻ എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. പുഴക്കാട്ടിരി ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് എം. മുഹമ്മദ് അബൂബക്കർ, ജെംസ് ഡയറക്‌ടർ പി.ടി. ഹംസ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി. സുരേഷ്കുമാർ, കെ.പി. സാദിഖലി തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്‍റ് പ്രഫസർമാരായ ഡോ. എ.സി. നിസാർ, ഡോ. കെ. മുഹമ്മദ് ഷബീർ എന്നിവർ വിഷയം അവതരിപ്പിച്ചു.

National

പാർട്ടി ഒപ്പമുണ്ട്; ധർമേന്ദ്ര പ്രധാന്‍റെ വസതിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പൂർണ പിന്തുണയുമായി ബിജെപി ഉന്നത നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പാർട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുമെന്ന് നേതാക്കൾ പറഞ്ഞു.

അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിലും വിദ്യാഭ്യാസ രംഗത്ത് വരുത്തിയ ധീരമായ പരിഷ്കാരങ്ങളിലും പ്രധാന്‍റെ പങ്ക് വലുതാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും ഏതൊരു പദവിയേക്കാളും പ്രധാനം രാജ്യത്തെ യുവാക്കളുടെ വികാരങ്ങളും താൽപ്പര്യങ്ങളുമാണ്. അത് മാനിച്ചാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ഉയർത്തിപ്പിടിച്ച വ്യക്തിശുദ്ധിയെയും പാർട്ടി നയങ്ങളോടുള്ള പ്രതിബദ്ധതയെയും നിതിൻ നവീൻ പ്രശംസിച്ചു. സ്ഥാനമൊഴിയാനുള്ള പ്രധാന്‍റെ തീരുമാനം നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

National

വിദ്യാർഥി പ്രക്ഷോഭം: പിന്തുണയുമായി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മാതാപിതാക്കൾ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി ആത്മഹത്യ ചെയ്ത സന ഷെയ്ഖ് (19) എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസമെത്തി.

പരീക്ഷാ ക്രമക്കേടുകൾ കാരണം ജൂൺ 21ന് വീണ്ടും നടത്താൻ നിശ്ചയിച്ച നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഹൈദരാബാദിൽ സന ആത്മഹത്യ ചെയ്തത്. ഒന്നിലധികം തവണ പരീക്ഷ എഴുതി മാനസിക സമ്മർദത്തിലായ സന, പരീക്ഷാസംവിധാനത്തിലെ അനിശ്ചിതത്വങ്ങൾ കാരണമാണു ജീവിതം അവസാനിപ്പിച്ചത്.

"സ്വന്തം മകൾക്കുവേണ്ടി മാത്രമല്ല, പരീക്ഷാസമ്മർദം കാരണം ജീവനൊടുക്കിയ 23 വിദ്യാർഥികൾക്കുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്’ -സനയുടെ അമ്മ ഹബീബ് പർവീൺ പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വീഴ്ചകൾ മൂലം കുട്ടികളുടെ ഭാവി തകരുകയാണെന്നും ഇനിയും എത്ര കുട്ടികളുടെ ജീവനെടുക്കുമെന്നും മാതാപിതാക്കൾ രോഷത്തോടെ ചോദിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിന് വലിയ വൈകാരിക പിന്തുണയാണ് ഇവരുടെ സാന്നിധ്യം നൽകിയത്.

Movies

യുവജനങ്ങളാണ് രാജ്യത്തിന്‍റെ സമ്പത്ത്, അവരെ കേൾക്കണം, സംരക്ഷിക്കണം: പിന്തുണയുമായി മമ്മൂട്ടി  

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക യുവജന പ്രതിഷേധത്തിന് പ്രമുഖ നടൻ മമ്മൂട്ടിയുടെ പിന്തുണ.

യുവജനങ്ങളാണ് രാജ്യത്തിന്‍റെ യഥാർത്ഥ സമ്പത്തെന്നും, അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

സിനിമ-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനകം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ജന്തർ മന്തറിലെ സമരവേദിയിൽ നേരിട്ടെത്തിയപ്പോൾ മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഐക്യദാർഢ്യം അറിയിച്ചത്.

ഇതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പരസ്യ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.

Sports

വെനസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യ

കാരക്കസ്: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ കരസേനയുടെ വൈദ്യസംഘം.

കാരക്കാസിലെ ഇന്‍റർനാഷണൽ ലാ റിങ്കോണഡ റേസ്‌ ട്രാക്കിൽ കരസേനയുടെ ആശുപത്രി പൂർണസജ്ജമായി പ്രവർത്തനം ആരംഭിച്ചു. സൗജന്യ സേവനങ്ങൾ 24 മണിക്കൂറും നൽകുന്നുണ്ടെന്ന് കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ട് ഐഎഎഫ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി 66 ടൺ അവശ്യസാധനങ്ങളാണ് വെനസ്വേലയിൽ ഇന്ത്യ എത്തിച്ചിരിക്കുന്നത്.

Kerala

തൂഫാന് ദീപികയുടെ പിന്തുണ; അവസാന വേരും അറക്കും: മന്ത്രി രമേശ് ചെന്നിത്തല

കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന് ദീപികയുടെ പിന്തുണ.

ദീപിക ഐക്കണ്‍സ് ഓഫ് സക്‌സസ് പ്രകാശനം ചെയ്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടുമാണ് ഓപ്പറേഷന്‍ തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.

ദീപിക ബാലസഖ്യത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്‍ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.

ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സര്‍ക്കാരിന്‍റെ ആരംഭത്തില്‍ നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍ ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷവും തൂഫാന്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന്‍ കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

District News

അനൂപിന് കരുണയുടെ കൈത്താങ്ങ്

ചെങ്ങന്നൂർ: ഇരുവൃക്കകളും തകരാറിലായ യുവാവിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കരുതൽ തുണയായി. ആല ചാന്തുരത്തിൽ അനൂപ് ചന്ദ്രനാണ് (36) കരുണ സമാഹരിച്ച സഹായധനം കൈമാറിയത്. മൂന്ന് വർഷം മുൻപ് വൃക്കരോഗം ബാധിച്ച അനൂപിന് 30 ലക്ഷത്തോളം രൂപ ചികിത്സാ ആവശ്യത്തിന് വേണ്ടിവരും. ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് കരുണ കൈത്താങ്ങായി എത്തിയത്.

സജി ചെറിയാൻ എംഎൽഎ ചെയർമാനായുള്ള കരുണയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 11 ലക്ഷം രൂപ സമാഹരിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സഹായധനം കൈമാറി.

അങ്കമാലി അപ്പോളോ ആശുപത്രിയിലാണ് അനൂപിന്‍റെ ശസ്ത്രക്രിയയും തുടർചികിത്സയും ക്രമീകരിച്ചിരിക്കുന്നത്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: പിന്തുണയെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി

കൊച്ചി: സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തരവകുപ്പ് രൂപം നല്‍കിയിരിക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി.

അതിര്‍ത്തി സംസ്ഥാനങ്ങളെക്കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിൽ, സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവർ ആവശ്യപ്പെട്ടു.

ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹകരെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവും കൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Kerala

ഫിഷറീസ് മന്ത്രിക്ക് പിന്തുണ: കെഎൽസിഎ

കൊച്ചി: ഫിഷറീസ് മന്ത്രി അബ്‌ദുൾ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ മന്ത്രി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

Kerala

ദേശീയ പണിമുടക്കിന് പിന്തുണ; മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും: എകെസിഡിഎ

കൊച്ചി: ഓണ്‍ലൈന്‍ മരുന്നുവ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകര്‍ക്കുന്ന കോര്‍പറേറ്റ് ഇടപെടലുകള്‍ക്കുമെതിരേ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് അന്‍ഡ് ഡ്രഗിസ്റ്റ്‌സ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിനോട് സഹകരിക്കുമെങ്കിലും സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോയേഷന്‍ (എകെസിഡിഎ).

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പ്രത്യക്ഷമായ സമരം ഉചിതമല്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണു കടകള്‍ അടച്ചിട്ടുള്ള സമരം വേണ്ടെന്നു തീരുമാനിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എ.എന്‍. മോഹനന്‍ പറഞ്ഞു.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമവിരുദ്ധമായി തുടരുകയാണ്. മരുന്നു കുറിപ്പടികള്‍ വ്യാജമായി നിര്‍മിച്ചുള്ള ദുരുപയോഗവും പതിവായി. ആരോഗ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന വലിയ അപകടങ്ങള്‍ക്ക് ഇതു കാരണമാകും. വ്യാജ മരുന്നുകളുടെ വ്യാപനത്തിനും ഇടയാക്കും.

മരുന്നു വ്യാപാര മേഖലയിലെ കോര്‍പറേറ്റുകളുടെ അശാസ്ത്രീയമായ വിലനിര്‍ണയം ചെറുകിട മരുന്നു വ്യാപാരമേഖലയുടെ നിലനില്പിനു ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala

ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെ നേതാക്കൾ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ സി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗങ്ങൾ‌. ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്‌യെ ഇന്നു കാണുമെന്ന് ഷൺമുഖം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മുൻകാലങ്ങളിൽ എഐഎഡിഎംകെ നേരിടേണ്ടി വന്ന പരാജയങ്ങളാണ് ഈ മാറ്റത്തിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. "പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അതിന്‍റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണമെന്നു' അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ച എഐഎഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയെയും അദ്ദേഹം വിമർശിച്ചു.

"ഞങ്ങൾ ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി സ്ഥാപിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്‌ട്രീയം ഡിഎംകെയ്ക്ക് എതിരായിരുന്നു. ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കണമെന്ന നിർദ്ദേശം ഞങ്ങളുടെ ഭൂരിപക്ഷം അംഗങ്ങളും നിരസിച്ചു. അത്തരമൊരു സഖ്യം രൂപീകരിച്ചാൽ എഐഎഡിഎംകെ നിലനിൽക്കില്ല'. അദ്ദേഹം വ്യക്തമാക്കി. എഐഎഡിഎംകെയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷൺമുഖം കൂട്ടിച്ചേർത്തു.

"നിലവിൽ ഒരു സഖ്യവുമില്ലാതെയാണ് ഞങ്ങൾ നിൽക്കുന്നത്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആയിരിക്കണം നമ്മുടെ ശ്രദ്ധ. ഒടുവിൽ ടിവികെയ്ക്കു പിന്തുണ നൽകാൻ ഞങ്ങൾ തീരുമാനിച്ചു'. ഷൺമുഖം പറഞ്ഞു.

National

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ; ഇടത് പാർട്ടികൾ വിജയ്‌യെ പിന്തുണച്ചേക്കും

ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ടിൽ ഇടതുപക്ഷം വിജയ്‌യെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ ടിവികെ അഭ്യർഥിച്ചിരുന്നു.

ഈ പാർട്ടികൾക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ നിന്ന് ഇവർ പിൻവാങ്ങിയതായി സൂചനയുണ്ട്.

ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ എംഎൽഎമാരെല്ലാം ഇപ്പോഴും പുതുച്ചേരിയിൽ തുടരുകയാണ്.

Kerala

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന് സതീശന്‍ പക്ഷം

തിരുവനന്തപുരം: എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി.ഡി. സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്‍റെയും ഘടകക്ഷികളുടെയും പിന്തുണ വി.ഡി. സതീശനാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടന്നപ്പോള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കാണ് കൂടുതലും അവസരം ലഭിച്ചതെന്നാണ് സതീശന്‍ പക്ഷം പറയുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ക്കാണ് പിന്നെ ഭൂരിപക്ഷം.

അതേസമയം വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവര്‍ അഞ്ചില്‍ താഴെ മാത്രം എംഎല്‍എമാരാകും എന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതു അഭിപ്രായം, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്ക് പുറമേ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് സതീശന്‍ പക്ഷം ആവശ്യപ്പെടുന്നത്.

Kerala

നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന്...; സ്വന്തം വീട്ടില്‍ ഫ്ലക്സ് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കൊച്ചി: വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് സ്വന്തം വീട്ടില്‍ കൂറ്റന്‍ ഫ്ലക്സ് ബോർഡ് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ബാബു ആന്‍റണി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കടവന്ത്രയ്ക്ക് സമീപം ഗാന്ധിനഗറിലുള്ള തന്‍റെ വീടിന് മുന്നിൻ സതീശന് അനുകൂലമായി ഫ്ലക്സ് വച്ചത്.

ടീം യുഡിഎഫ് ക്യാപ്റ്റന്‍ നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ആണ് വച്ചിരിക്കുന്നത്. അതേസമയം, വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്ലക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

മൂവാറ്റുപുഴയിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന ഫ്ലക്സ് ബോര്‍ഡ് എത്തിയിരുന്നു. എന്നാല്‍ കിഴക്കേക്കര മണിയംകുളം കവലയില്‍ എത്തിയ ഫ്ലക്സ് പിന്നീട് നീക്കിയിരുന്നു. ചൊവ്വാഴ്ച ആലുവ യുസി കോളജിന് മുന്നില്‍ വി.ഡിയെ അനുകൂലിച്ച് ഫ്ലക്സ് എത്തിയിരുന്നു.

സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സുകൾ വീണ്ടും എത്തുന്നത്. അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്‌ളക്‌സുകള്‍.

പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്‍റെ വ്യാമോഹം വിലപ്പോകില്ല എന്ന ഫ്ലക്സും വി.ഡി. സതീശന്‍റെ പിആര്‍ പണി അവസാനിപ്പിക്കുക, കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നിലും കളമശേരിയിലും പ്രത്യക്ഷപ്പെട്ടത്.

NRI

അമലിന്‍റെ ജീവനായി കൈകോർത്ത് അമേരിക്കൻ മലയാളി സമൂഹം

 

ഡാളസ്: കോട്ടയം കല്ലറ സ്വദേശിയായ അമൽ നിലവിൽ ഡാളസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2019ൽ അമേരിക്കയിലെത്തിയ അമൽ ഇർവിംഗിലെയും ഡാളസിലെയും സ്വദേശി പ്ലാസയിൽ പേസ്ട്രി ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.

മാർച്ച് അവസാനത്തിൽ പെട്ടെന്നുണ്ടായ ശ്വാസതടസത്തെയും തളർച്ചയെയും തുടർന്ന് അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ വെന്‍റിലേറ്ററിലേക്ക് മാറ്റി.

നിർഭാഗ്യവശാൽ, പരിശോധനയ്ക്കിടെ അമലിന് എഎംഎൽ ലുക്കീമിയ (രക്തകാൻസർ) ബാധിച്ചതായും കണ്ടെത്തി. നിലവിൽ ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എക്മോ ചികിത്സ നൽകിവരികയാണ്.

നാട്ടിലുള്ള അമലിന്‍റെ ഭാര്യയും ഏഴു വയസുകാരിയായ മകളും പ്രിയപ്പെട്ടവരും ഈ വാർത്തയറിഞ്ഞതിന്‍റെ നടുക്കത്തിലാണ്. കഠിനാധ്വാനിയായ അമൽ ജീവിതത്തിലേക്ക് തിരികെ വരാനായി പോരാടിക്കൊണ്ടിരിക്കുകയാണ്.

അമലിന്‍റെ ചികിത്സയ്ക്കും കുടുംബത്തിന് താങ്ങാകുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ചെറിയൊരു തുക പോലും ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയൊരു സഹായമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

https://www.gofundme.com/f/support-amals-fight-for-recovery?attribution_id=sl:25795278-b03e-4c19-9917-7c8755cc39af&ts=1775855424&utm_campaign=natman_today_topbar_ios&utm_medium=customer&utm_source=whatsapp

Kerala

യുഡിഎഫിന് പിന്തുണ: എഡിഎഫ്

കോട്ടയം: അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനതലത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികള്‍.

എസ്‌സി-എസ്ടി ഡെവല്പ്മെന്‍റ് ഫ്രണ്ട് ആക്ട് നടപ്പാക്കുക, വിദ്യാഭ്യാസ ഗ്രാന്‍റുകള്‍ സംരക്ഷിക്കുക, ആദിവാസി- ദളിത് ഭൂപ്രശ്നം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ വിഷയങ്ങള്‍ ഇടംപിടിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എഡിഎഫ് ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍, കണ്‍വീനര്‍ സി.ജെ. തങ്കച്ചന്‍, പ്രശാന്ത് എം. പ്രഭാകരന്‍, ശ്രീജിത്ത് പി. ശരി, പ്രഫ. പി.കെ. ഗോപിനാഥന്‍, ഐ.ആര്‍. സദാനന്ദന്‍, ഡോ. എന്‍.വി. ശശിധരന്‍, തിലകമ്മ പ്രേം കുമാര്‍, കെ. അബുജാക്ഷന്‍ എന്നിവര്‍ പറഞ്ഞു.

International

ഇറാന് റഷ്യയുടെ പിന്തുണ

മോസ്കോ: ഇറാനൊപ്പം റഷ്യ ഉണ്ടെന്ന് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. പേർഷ്യൻ പുതുവത്സരത്തോടനുബന്ധിച്ച് ഇറാനു നല്കിയ സന്ദേശത്തിലാണ് പുടിൻ ഇതു പറഞ്ഞത്.

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനയ്‌ക്കും പ്രസിഡന്‍റ് മസൂദ് പസെഷ്കിയാനും പുടിൻ അഭിനന്ദനം അറിയിച്ചു. യുഎസ്-ഇസ്രേലി ആക്രമണം പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ആഗോള ഊർജ പ്രതിസന്ധിക്കു കാരണമായെന്നും പുടിൻ ആരോപിച്ചു.

ഇതിനിടെ ഇറാന് ഇന്‍റിലജൻസ് വിവരങ്ങൾ നല്കുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനു പകരമായി, റഷ്യക്കെതിരായ ഇന്‍റലിജൻസ് വിവരങ്ങൾ യുക്രെയ്നു നല്കുന്നത് അമേരിക്ക നിർത്തണമെന്നാവശ്യപ്പെട്ടു. അമേരിക്ക ഈ നിർദേശം തള്ളിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് റഷ്യ പ്രതികരിച്ചു.

Kerala

വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ആർഎസ്പി; പയ്യന്നൂരിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് ഷിബു ബേബി ജോൺ

കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ സിപിഎം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന് അർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ വി. കുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർഥി ഉണ്ടാകില്ല.യുഡിഎഫ് മൊത്തത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞത്.

ധനരാജിന്‍റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചത്.

Kerala

പയ്യന്നൂരിൽ മത്സരിക്കും, കോൺഗ്രസിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നു: വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ്‌ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ. 

പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നത്.

പക്ഷേ, ഇടതുപക്ഷം അദ്ദേഹത്തെ തന്നെ പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ എന്‍റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു.

എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ല. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുത്.

അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നത്. ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർഥിത്വത്തെ കാണുന്നില്ല. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

തീ പാറും; അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ

ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്. ഇവിടെ സ്ഥാനാർഥിയെ യുഡിഎഫ് നിർത്തില്ല.

ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.

അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി.

International

ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയത് ക്രൂരത; യുഎൻ പ്രമേയത്തെ പിന്താങ്ങി ഇന്ത്യ

ന്യൂയോർക്ക്: ഗൾഫ് മേഖലയിലും ജോർദാനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്ര സഭയിൽ ബഹ്‌റൈൻ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.

ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ ഭീഷണിയെ അപലപിച്ചും യുഎൻ രക്ഷാസമിതിയിലാണ് പ്രമേയം കൊണ്ടുവന്നത്. ഗൾഫ് മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അമേരിക്കയുൾപ്പെടെ 15 രാജ്യങ്ങളടങ്ങുന്ന രക്ഷാസമിതിയിലെ 13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഇറാന്‍റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും ലോക സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ,ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, , ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ ഉൾപ്പെടെ 130-ലധികം രാജ്യങ്ങൾ പ്രമേയത്തെ പിന്താങ്ങി.

ഇറാന്‍റെ ആണവായുധ താവളം തകർത്തെന്ന് ഇസ്രയേൽ

ഇറാന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായക താവളം ഇല്ലാതാക്കിയെന്ന് ഇസ്രയേൽ. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനായി ടെഹ്‌റാന് സമീപത്തായി ഇറാൻ വികസിപ്പിച്ചിരുന്ന തലേഗൻ ആണവകേന്ദ്രം പൂർണമായി തകർത്തെന്ന് ഇസ്രേലി സൈന്യം പറയുന്നു.

നൂതന സ്‌ഫോടനവസ്തുക്കൾ വികസിപ്പിക്കുന്നതിനായും പരീക്ഷണങ്ങൾക്കുയാണ് തലേഗാൻ കേന്ദ്രം ഇറാൻ ഉപയോഗിച്ചുവന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു.

Business

ട്രാവന്‍കൂര്‍ സിമന്‍റ്സിന് പിന്തുണ ഉറപ്പാക്കും: രാജീവ്

കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്‍റ്സ് ലിമിറ്റഡ് പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നും സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്കു സാധ്യമാകുന്ന എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പി. രാജീവ്.

ട്രാവന്‍കൂര്‍ സിമന്‍റ്സ് ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വേമ്പനാട് ടൈല്‍ അഡ്ഹസീവ്, വേമ്പനാട് എല്‍സി3 വൈറ്റ് സിമന്‍റ് എന്നീ ഉത്പന്നങ്ങള്‍ പുറത്തിറക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആദ്യമായി എല്‍സി3 വൈറ്റ് സിമന്‍റ് ഉത്പാദിപ്പിക്കുന്നത് കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇതിന്‍റെ നിര്‍മാണത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വളരെ കുറവാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നംകൂടിയാണിത്.

മറ്റൊരു പൊതുമേഖലാസ്ഥാപനമായ കെപിപിഎല്ലില്‍നിന്നുള്ള ഉപയോഗശൂന്യമായ സ്ലഡ്ജും ഇതിന്‍റെ ഉത്പാദനത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ കാലഘട്ടത്തില്‍ വിപണിയില്‍ ഏറെ ആവശ്യമുള്ള ഉത്പന്നമാണ് ടൈല്‍ അഡ്ഹസീവ് എന്നും മന്ത്രി പറഞ്ഞു.

കളമശേരിയില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ( ഇന്‍ഡസ്ട്രീസ്) എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ട്രാവന്‍കൂര്‍ സിമന്‍റ്സ് ലിമിറ്റഡ് ചെയര്‍മാന്‍ സണ്ണി തെക്കേടം, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത് കുമാര്‍, ട്രാവന്‍കൂര്‍ സിമന്‍റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജി. രാജശേഖരന്‍പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന്‍ ചാക്കോ, എ. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

International

ട്രംപിന്‍റെ പിന്തുണയും; വിജയം ഉറപ്പിച്ച് തകായിച്ചി

ടോക്കിയോ: നാളെ പൊതുതെരഞ്ഞെടുപ്പു നടക്കുന്ന ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചിക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ ട്രംപ്. പ്രധാനമന്ത്രി തകായിച്ചിക്ക് കരുത്തുറ്റ പിന്തുണ വേണമെന്നും അതു നല്കുന്നതു ബഹുമതിയായി താൻ പരിഗണിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.

തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്ന തകായിച്ചിക്കു ട്രംപിന്‍റെ പിന്തുണ കൂടുതൽ കരുത്തു പകരും. തകായിച്ചിയും അവരുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം നല്കുന്ന സഖ്യവും 465 അംഗ പാർലമെന്‍റിൽ 300 സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പ്രവചനം. നിലവിൽ നാമമാത്ര ഭൂരിപക്ഷമാണുള്ളത്.

ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി അധികാരത്തിലേറി മാസങ്ങൾക്കകം പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അഭിപ്രായ സർവേകളിലെ ജനപിന്തുണ വോട്ടാക്കി മാറ്റാൻ‌ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. സമീപകാലത്ത് ലിബ‌റൽ ഡെമോക്രാറ്റിക് പാർട്ടി വൻ പരാജയങ്ങൾ നേരിട്ടിരുന്നു.

ഇതിനിടെ, ട്രംപ് വിദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കുന്ന ഹംഗറിയിലെ പ്രധാനമന്ത്രി വിക്തർ ഓർബാനെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യാ‍ഴാഴ്ച അറിയിച്ചിരുന്നു.
ട്രംപും തകായിച്ചിയും തമ്മിലുള്ള നല്ല ബന്ധത്തെ ജാപ്പനീസ് നിക്ഷേപ, വ്യവസായസമൂഹം പോസിറ്റീവായാണു കാണുന്നത്.

Sports

'ബഹിഷ്‌കരണം ബംഗ്ലാദേശിനുള്ള പിന്തുണ'

കറാച്ചി: ഒടുവില്‍ ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാനുള്ള കാരണം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി.

2026 ട്വന്‍റി-20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിന്‍റെ പ്രതിഷേധമായാണ് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് വ്യക്തമാക്കി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനു നാളെ തുടക്കം കുറിക്കും. 

“പാക് സര്‍ക്കാരിന്‍റെ തീരുമാനമാണ് ഇന്ത്യക്തെതിരേ കളിക്കേണ്ട എന്നത്. അക്കാര്യം ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ല. സര്‍ക്കാരിന്‍റെ തീരുമാനം ഞങ്ങള്‍ ബഹുമാനിക്കുന്നു’’ സല്‍മാന്‍ ആഘ (പാക് ടീം ക്യാപ്റ്റന്‍) 

National

നിയമസഭാ തെരഞ്ഞെടുപ്പ്; ടിവികെയുടെ ഓഫർ നിരസിച്ച് കോൺഗ്രസ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് കോൺഗ്രസ്. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

ടിവികെ അവരെ പിന്തുണച്ചാൽ ഈ നിലമാറും. അങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.

International

ഗാസയിലെ സമാധാനം: യുഎസ് പദ്ധതിക്ക് പിന്തുണച്ച പിൻവലിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ‌ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്‍റ്ൽ പറഞ്ഞു.

യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്‍റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.

ട്രംപിന്‍റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്‍റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്‍റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.

Latest News

Corehub Up