Sports
ബെർലിൻ: ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തിൽ ജർമനിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിൻലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ജർമനിക്ക് വേണ്ടി ഡെനിസ് ഉൻഡവ് രണ്ട് ഗോളുകൾ നേടി. ഫ്ലോറിയൻ വിർട്സും യമാൽ മുസിയാളയും ഓരോ ഗോൾ വീതം നേടി.
NRI
ഡാളസ്: ഫിഫ ഫുട്ബോൾ ലോകകപ്പിന് പന്ത് ഉരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ ഒരുക്കങ്ങളിൽ ആശങ്ക. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്സസിലെ ഒരുക്കങ്ങളെ കുറിച്ച് സമ്മിശ്ര വികാര പ്രകടനങ്ങളാണ് ഉയരുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കളിക്കാർ ഡാളസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിലേക്ക് നടന്നെത്തുമ്പോൾ അവരെ കൈപിടിച്ചു ആനയിക്കുവാൻ 98 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ഇവരെ പരിചയപ്പെടുത്തുവാനും അവർ ഓരോരുത്തരും ഏത് ടീമിനൊപ്പമാണ് ഉണ്ടായിരിക്കുക എന്ന് വ്യക്തമാക്കുവാനും ഡാളസ് നഗര മധ്യത്തിലെ ലാസ് റാണിറ്റാസ് റസ്റ്റോറന്റിൽ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഔദ്യോഗികമായുള്ള പ്ലെയർ എസ്കോർട്ട് ടിക്കറ്റുകൾ ഈ കുട്ടികൾക്ക് കൈമാറി. ഫുട്ബോൾ പ്രേമികൾ മുൻകൂട്ടി നറുക്കെടുപ്പുകളിൽ പങ്കെടുത്തു വാങ്ങിയ ടിക്കറ്റുകൾക്ക് തീരെ അപ്രധാനമായ സീറ്റുകളാണ് നൽകിയത് എന്നാരോപണം ഉയർന്നു. ടിക്കറ്റുകളുടെ വില സാധാരണ ഫുട്ബോൾ ആരാധകർക്ക് താങ്ങാനാവത്തതാണ് എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മക്ഡൊണാൾഡ്സിൽ നിന്ന് ഭക്ഷണം വാങ്ങുന്നവരുടെ ബാഗിന്റെ പുറംചട്ടയിൽ മത്സരങ്ങളുടെ വിവരങ്ങൾ ഉണ്ട്. പലർക്കും മത്സരങ്ങൾ കാണാൻ ഇതൊരു പ്രേരണയായെന്നു വരാം. 50 രാജ്യങ്ങളിൽ നിന്നുള്ളവർ കളി കാണാൻ എത്തുമ്പോൾ 15,000 ഡോളർ വരെ വിലയുള്ള എൻട്രി ബോണ്ടുകൾ നൽകിയിരിക്കണം എന്നൊരു നിബന്ധന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു.
ഇത് വീസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങുന്നവരാണ് എന്ന് സംശയമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ബാധിക്കുന്ന നിയന്ത്രണമാണ്. എന്നാൽ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ കോൺസുലാർ അഫയേഴ്സ് മോറ നാംദാർ ഫിഫ സോക്കർ കപ്പ് മത്സരങ്ങൾ കാണാനായി ഏപ്രിൽ 15നുള്ളിൽ വീസ പാസ് സിസ്റ്റത്തിലൂടെ അപ്പോയ്മെന്റുകൾ എടുത്തവർക്ക് ഈ നിയമം ബാധകമാവില്ല എന്ന് വെളിപ്പെടുത്തി.
ഇന്ന് വരെ നടന്നിട്ടുള്ളതിൽ ഏറ്റവും മഹത്തരവും മികച്ചതുമായ ഫുട്ബോൾ മത്സരങ്ങളായിരിക്കും 2026 സോക്കർ മത്സരങ്ങൾ എന്നും നാംദാർ കൂട്ടിച്ചേർത്തു. ഒരു ഗ്ലോബൽ സ്പോർട്ടിംഗ് ഇവന്റ് നടക്കുമ്പോൾ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മത്സരങ്ങളുടെ ശോഭ കെടുത്തുമെന്നു വിമർശകർ പറയുന്നു.
യുഎസ് ഹോട്ടൽസ് സംഘടന വീസയ്ക്ക് സൃഷ്ടിക്കുന്ന ഇത്തരം പ്രതിബന്ധങ്ങളെയും ജിയോ പൊളിറ്റിക്കൽ ഇഷ്യൂകളെയും വിമർശിച്ചു. ഹോട്ടൽ ബുക്കിംഗുകളെ ഇവ സാരമായി ബാധിച്ചിട്ടുണ്ട് എന്നും പരാതിപ്പെട്ടു.
ദി അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിംഗ് അസോസിയേഷൻ പറഞ്ഞത് ഫുട്ബോൾ മത്സരങ്ങൾ കാണാൻ പ്രതീക്ഷിക്കുന്നവർക്ക് ആവശ്യമായി വരുന്ന വീസയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പും വർധിച്ച ഫീസും ആരാധകരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ് എന്നാണ്.
ഒരു മീഡിയ ഹബ് കൺവൻഷൻ സെന്ററിൽ തുറന്നു പ്രവർത്തിക്കുമെന്നു സംഘാടകർ പറഞ്ഞു. ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ കവറേജുകൾ 3,500ൽ അധികം വരുന്ന റിപ്പോർട്ടർമാർ ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ എത്തിക്കും എന്നാണ് കരുതുന്നത്.
ഡാളസ് നഗരസഭ 2024 ഡിസംബറിൽ കൺവൻഷൻ സെന്റർ പുതുക്കി പണിയുവാൻ 15 മില്യൺ ഡോളർ അനുവദിച്ചിരുന്നു. ഡാളസിലെ ഫെയർ പാർക്കിൽ ഒരു മില്യൺ സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു ഫിഫ ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് സെന്ററിലൂടെ ഡാളസ് നഗരത്തിന് ലോകത്തിനു മുൻപിൽ ഒരു വിപണി സംഘടിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നു.
ട്രാഫിക് ലൈറ്റുകളുടെ പുനഃസംവിധാനം മുതൽ വീഥികളിലെ റീമാർക്കിംഗ് ഉൾപ്പെടെ 73 സൗന്ദര്യവത്കരണ പദ്ധതികളും ഡാളസ് നഗരത്തിൽ നടത്തി വരികയാണ്. എന്നാൽ സോക്കർ മത്സരങ്ങൾ മൂലം നഗരത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Sports
ലണ്ടൻ: ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ 26 അംഗ ടീമിനെ ഈയാഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ടീമിനെ 30 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രാഥമിക സ്ക്വാഡിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
55 അംഗ ടീമിൽ ലയണൽ മെസിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗലോ ഡിബാലയെ ഒഴിവാക്കി. ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയായ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
അതേസമയം ബ്രസീൽ ടീമിനെ 18ന് പ്രഖ്യാപിക്കും. പ്രാഥമിക സ്ക്വാഡിൽ നെയ്മറും നാൽപത്തൊന്നുകാരൻ ഡിഫൻഡർ തിയാഗോ സിൽവയും ഉൾപ്പെട്ടിരുന്നു. ബൽജിയം 15നും പോർച്ചുഗൽ 19നും ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കും.
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായാണ് മത്സരങ്ങൾ നടത്തുന്നത്.
Sports
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന് 85 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഇറാന് കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന്, ഫിഫ ലോകകപ്പില്‍ ടീം കളിക്കില്ലെന്ന് ഇറാന് സ്പോര്‍ട്സ് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്കു മാറ്റണമെന്ന് ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജ് ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കളിക്കില്ലെന്ന ഇറാന്റെ നിലപാടിന് മെഹ്ദി താജ് അടിവരയിട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
» ട്രംപിന് എതിരേ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് മെഹ്ദി താജ് ഇറാന്റെ മത്സരങ്ങള്‍ മെക്സിക്കോയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയം. ഇറാന് ഫുട്ബോള്‍ ടീം അമേരിക്കയില്‍ എത്തുന്നത് അവരുടെതന്നെ ജീവനും സുരക്ഷയ്ക്കും ഉചിതമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന ഇറാന് സ്പോര്‍ട്സ് മന്ത്രിയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ട്രംപ് നടത്തിയത്.
എന്നാല്‍, ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, കളിക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എന്തു നീതി എന്നതായിരുന്നു ഇറാന്റെ മറു ചോദ്യം. “ഇറേനിയന്‍ ദേശീയ ടീമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയ സ്ഥിതിക്ക്, ഞങ്ങള്‍ തീര്‍ച്ചയായും അമേരിക്കയിലേക്കു പോകില്ല’’- മെക്സിക്കോയിലെ ഇറേനിയന്‍ എംബസിയുടെ എക്സ് അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലൂടെ മെഹ്ദി താജ് വ്യക്തമാക്കി.
» മൂന്നു കളിയും അമേരിക്കയില്‍
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം.
ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന്റെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍. 2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്.
Sports
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
"തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.'-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മോശം റിക്കാർഡ് തിരുത്തി ഇന്ത്യ. മുമ്പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ അവരെ തകർത്ത് ലോകകിരീടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 96 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ടി20യിലെ മൂന്നാം ലോകകിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലൻഡിനെതിരെ 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ഇന്ത്യ 10 റൺസിനാണ് പരാജയപ്പെട്ടത്. 2016ൽ ആദ്യ റൗണ്ടിൽ 47 റൺസിനും 2021 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്‍പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ താരം ഇഷാൻ കിഷനും അർധ സെഞ്ചുറി. 23 പന്തിലാണ് ഇഷാൻ അർധ സെഞ്ചുറി തികച്ചത്.
നാല് ഫോറും നാല് സിക്സും അടിച്ചെടുത്തിട്ടുണ്ട് ഇഷാൻ. സഞ്ജു സാംസൺ 89 റൺസെടുത്ത് പുറത്തായി.
Sports
അഹമ്മദാബാദ്: കൈയടിക്കാം...കപ്പ് ഉയർത്താൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനു മത്സരം തുടങ്ങും.
ഇതേ സ്റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതും ഇത്തവണ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് 70 റണ്‍സിന് പരാജയപ്പെട്ടതും മറക്കാൻ ലോകകിരീടം അനിവാര്യം.
ഓപ്പണറായി സഞ്ജു സാംസണും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും അടങ്ങുന്ന ത്രിമൂര്ത്തികളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂര്‍ണമെന്റിലുടനീളം നിരാശപ്പെടുത്തിയ അഭിഷേക് ശര്‍മ അവസാന മത്സരത്തിലെങ്കിലും ക്ലിക്കായാൽ വിജയം അനായാസമാകും.
ടൂര്‍ണമെന്റില്‍ രണ്ടുതവണയാണ് ടീം ഇന്ത്യ 250 കടന്നത്, ആദ്യം ചെന്നൈയില്‍ സിംബാബ്വെയ്ക്കെതിരേയും പിന്നീട് വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയും. ബുമ്രയും അര്‍ഷദീപും ഹാര്‍ദിക്കും അക്ഷര്‍ പട്ടേലും അടങ്ങുന്ന ബോളിംഗ് നിരയും ന്യൂസിലൻഡിനു വലിയ വെല്ലുവിളിയാണ്.സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശങ്ക.
വിജയത്തിൽ കുറഞ്ഞതൊന്നും ന്യൂസിലൻഡും ലക്ഷ്യമിടുന്നില്ല. 2015നുശേഷം രാജ്യാന്തര ടൂർണമെന്റിൽ അഞ്ചാംതവണ കലാശപ്പോരിനിറങ്ങുന്നതുതന്നെ കിവികളുടെ സ്ഥിരത വ്യക്തമാക്കുന്നു.
കോല്‍ക്കത്തയിലെ ഈഡനിൽ സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന് അലന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര തന്നെയാണ് എതിരാളികളുടെ കരുത്ത്. 2019ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലും 2021ല്‍ സതാംപ്ടണില്‍ നടന്ന ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും കീവികൾക്കുണ്ട്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്‍കിയിരിക്കുന്ന ഉപദേശം.
ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്‍ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
ഫൈനലില്‍ പ്രത്യേക വിജയലക്ഷ്യം മുന്‍കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് വിജയം നേടുമെന്ന് മിച്ചൽ സാന്റ്നർ. ഇത്തവണ ന്യൂസിലൻഡ് ചരിത്രം കുറിക്കുമെന്നും സാന്റ്നർ അവകാശപ്പെട്ടു. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു സാന്റ്നറുടെ പ്രതികരണം.
"അഹമ്മദാബാദ് ഇന്ത്യൻ ആരാധകരെ കൊണ്ട് നിറയുമെന്ന് ഞങ്ങൾക്കറിയാം. ആ നീലകടലിനെ നിശബ്ദരാക്കും ഞങ്ങൾ. മുന്‍പ് ഓസീസ് അത് ചെയ്തതാണ്. അതുപോലെ ഞങ്ങളും ചെയ്യും.'-സാന്റ്നർ അവകാശപ്പെട്ടു.
"ഹോം ഗ്രൗണ്ടിലെ സമ്മർദം അവർക്കുണ്ടാകും. ഞങ്ങൾക്കതില്ല. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയെ വീഴ്ത്താനാകുമെന്ന് ഞങ്ങൾക്കറിയാം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അത് കാണിച്ചുതന്നിരുന്നു.'-സാന്റ്നർ കൂട്ടിച്ചേർത്തു.
Sports
ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ നേരിടുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ പോരാട്ടത്തെ ആവേശത്തോടെയാണ് തന്റെ ടീം കാണുന്നതെന്നും ബ്രൂക്ക് പറഞ്ഞു.
ഇത്തരം വലിയ വേദികളില്‍ കളിക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും ലക്ഷ്യമെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.
2022-ല്‍ ഇംഗ്ലണ്ട് വിജയിച്ച് കിരീടം ചൂടിയപ്പോള്‍, 2024-ല്‍ ഇന്ത്യ പകരം വീട്ടുകയും ലോകകിരീടം ഉയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മൂന്നാം വട്ടവും സെമിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
എന്നാൽ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഒരു പെര്‍ഫെക്റ്റ് ഗെയിം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ടൂര്‍ണമെന്റിൽ ഞങ്ങള്‍ ജയിച്ച മത്സരങ്ങളൊന്നും അത്ര പൂര്ണാമായിരുന്നില്ല. എന്നിട്ടും ചില മത്സരങ്ങളില്‍ ആധികാരികമായും മറ്റു ചിലതില്‍ കടുപ്പമേറിയ പോരാട്ടത്തിലൂടെയും ജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ടീമിലെ ഒത്തൊരുമയും ആത്മവിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.'' ബ്രൂക്ക് വ്യക്തമാക്കി.
സെമി ഫൈനലില്‍ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ബ്രൂക്ക് പറഞ്ഞു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അത് ഇന്ത്യക്കെതിരായ മത്സരത്തില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 12.5 ഓവറിൽ മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ടിം സൈഫർട്ടിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ന്യൂസിലൻഡ് അനായാസമായി ലക്ഷ്യം മറികടന്നത്.
33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിൻ അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ സെഞ്ചുറിയാണ് ഫിൻ അലൻ ഇന്ന് നേടിയത്.
ടിം സൈഫർട്ട് 58 റൺസാണെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് റൺസെടുത്തത്. മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്.
മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്. യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Editorial
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട്; സാധാരണക്കാരായാലും പ്രതിഭകളായാലും. അതു സംഭവിക്കുന്നതോടെ അതുവരെയെഴുതിയ കഥയെല്ലാം മാഞ്ഞുപോകും. ചരിത്രം ഗതിമാറിയൊഴുകും. അത്തരമൊരു നിയോഗത്തിലേക്കാണ് ഞായറാഴ്ച കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ, കേരളത്തിന്റെ സ്വന്തം സഞ്ജു ബാറ്റേന്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകവിജയത്തിനും ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പ്രവേശനത്തിനുമപ്പുറം സഞ്ജു സാംസൺ എന്ന കളിക്കാരന്റെ പ്രതികാരനിമിഷമായിരുന്നു അത്.
തന്റെ വിമർശകരോടോ തന്നെ ഇടിച്ചുതാഴ്ത്താൻ നിരന്തരം ശ്രമിച്ചവരോടോ മാത്രമുള്ള പ്രതികാരമായിരുന്നില്ല. അനാവശ്യ സമ്മർദങ്ങൾ തലയിലേറ്റുവാങ്ങി ആത്മവിശ്വാസം കെടുത്തിയും അമിത ആത്മവിശ്വാസത്തോടെ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയും സ്വന്തം കരിയർ അപകടത്തിലാക്കിയ തന്നോടുതന്നെയുള്ള പകരംവീട്ടൽകൂടിയായിരുന്നു.
ഗ്രഹണകാലവും ഗ്രഹപ്പിഴയും നീങ്ങി സഞ്ജു സാംസൺ എന്ന സൂര്യൻ കത്തിജ്വലിച്ചു. അതും ടീമിന് ഏറ്റവും അനിവാര്യമായ സന്ദർഭത്തിൽ. ‘ക്വാർട്ടർ ഫൈനൽ’ എന്നായിരുന്നു സൂപ്പർ എട്ടിലെ ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ജയിക്കുന്നവർ മുന്നോട്ട്, തോറ്റാൽ പുറത്തേക്ക്. മരണക്കളിതന്നെ. ഒരു പ്രതിഭയുടെ വിശ്വരൂപദർശനത്തിന് ഇതിൽക്കവിഞ്ഞൊരു അവസരം വേറെയുണ്ടോ? സഞ്ജു സഞ്ജുവായി. ഇന്ത്യയും എതിരാളികളും നമിച്ചു.
വിമർശനങ്ങളുടെ കൂരമ്പുകൾ. വാഴ്ത്തുപാട്ടുകളുടെ പൂമൂടൽ. ഒരു കളിക്കാരനെ സമ്മർദത്തിലാഴ്ത്താനും നശിപ്പിക്കാനും വേറൊന്നും വേണ്ട. നമ്മൾ ഇന്ത്യക്കാരും മലയാളികളും ഇക്കാര്യത്തിൽ വിദഗ്ധരും. എത്ര കളി ജയിപ്പിച്ചയാളാണെങ്കിലും രണ്ടു കളിയിൽ പരാജയപ്പെട്ടാൽ അവന്റെ രക്തത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ. കരിയറിലുടനീളം സഞ്ജു ഇതനുഭവിച്ചതാണ്. ലോകകപ്പിനു തൊട്ടുമുമ്പേ ന്യൂസിലൻഡിനെതിരേ നടന്ന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിർണായകമായിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചിട്ടും തിളങ്ങാനായില്ല.
അതേസമയം, പരിക്കേറ്റ തിലക് വർമയ്ക്കു പകരക്കാരനായി പ്ളെയിംഗ് ഇലവനിലെത്തിയ രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ തകർത്താടുകയും ചെയ്തു. 10, ആറ്, പൂജ്യം, 24, ആറ് എന്നിങ്ങനെയായിരുന്നു കിവീസിനെതിരേ സഞ്ജുവിന്റെ സ്കോർ. അതോടെ സഞ്ജുവിനെതിരേ പടപ്പുറപ്പാടായി. ഇന്ത്യൻ ഇലവനിൽ സഞ്ജുവിനെ ഇനിയൊരിക്കലും കാണില്ലെന്നുവരെ വിധിയെഴുതിയവരുണ്ട്. ട്രോളി ട്രോളി ആനന്ദിച്ചവരുണ്ട്. അതെല്ലാം അതിജീവിച്ചാണ് ദൈവത്തിലുള്ള തന്റെ വിശ്വാസം മുറുകെപ്പിടിച്ച് സഞ്ജു തലയുയർത്തി നിന്നത്. വിഷമഘട്ടങ്ങളിൽ സഹകളിക്കാരും പരിശീലകരും തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് സഞ്ജു പലവട്ടം പറഞ്ഞിട്ടുണ്ട്. ആ പിന്തുണയുടെ കരുത്തിലാണ് 60 ട്വന്റി 20 മത്സരങ്ങളിലെ മൂന്നു സെഞ്ചുറികൾ.
വെസ്റ്റിൻഡീസിനെതിരേ 50 പന്തിൽ പുറത്താകാതെ നേടിയ 97 റൺസ്. അതിന്റെ മൂല്യം റൺകണക്കിൽ മാത്രം അളക്കാനാകില്ല. ടീമിനുവേണ്ടി, ആവശ്യത്തിനനുസരിച്ച്, ഔചിത്യപൂർവമുള്ള കളി. ഈ മുപ്പത്തൊന്നുകാരന്റെ കരിയർ മുഴുവൻ ഈ ഒരിന്നിംഗ്സിലേക്ക് കരുതിവച്ചതുപോലെ. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ടീമും അർപ്പിച്ച വിശ്വാസത്തിനുള്ള അമൂല്യമായ പ്രതിഫലം.
ആരാധകരുടെ പ്രശംസകളും മുൻവിധികളും ഒരു കളിക്കാരനെ എങ്ങനെ കുഴപ്പത്തിലാക്കും എന്നതിന് ഉത്തമോദാഹരണമാണ് സഞ്ജു സാംസണിന്റെ കളിജീവിതം. ഏതു കളിയിലായാലും ഏതു കളിക്കാരനായാലും എല്ലാക്കാലത്തും ഒരുപോലെ മികവു പുലർത്താനാകില്ല. കയറ്റിറക്കങ്ങൾ സ്വാഭാവികം. അതു തിരിച്ചറിഞ്ഞ് തിരിച്ചടിയുടെ കാലത്ത് പിന്തുണയ്ക്കുന്നതിനു പകരം നമ്മളിവിടെ കല്ലെറിയും. കഠിനവാക്കുകളും പരിഹാസവുംകൊണ്ട് അയാളെ ആഴത്തിൽ മുറിവേൽപ്പിക്കും.
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സച്ചിൻ തെണ്ടുൽക്കർക്കു വരെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെയും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ഇതിഹാസതാരങ്ങൾ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവിടത്തെ കാണികളും ആരാധകരുമൊന്നും ‘അവനെ ക്രൂശിക്കുക’ എന്ന് അട്ടഹസിക്കാറില്ല. ഇവിടെ ഒരു കളിയിൽ പരാജയപ്പെട്ടാൽ വാർത്താസമ്മേളനം വിളിച്ച് ക്ഷമ പറയേണ്ട ഗതികേടാണ്.
വൈഭവ് സൂര്യവംശി എന്നൊരു പതിനഞ്ചുകാരൻ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിന്റെ ചക്രവാളത്തിൽ മിന്നൽപ്പിണരുകളുമായി വരുന്നുണ്ട്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിനെ ഒരു കളിയിൽ ചെറിയ സ്കോറിന് പുറത്തായതിന് അബുദാബിയിലെ ഇന്ത്യക്കാർ കൂവിവിളിച്ചു പറഞ്ഞയച്ചത് ‘കഥ തുടരും’ എന്നതിന്റെ സൂചനയാണ്.
ലോകത്ത് മറ്റൊരിടത്തും അമിത പ്രശംസകൊണ്ട് കളിക്കാരെ മൂടാറില്ല. മോശം സമയത്ത് പാഴ്വാക്കുകളിലൂടെ അവരെ തളർത്താറുമില്ല. അമിതസമ്മർദമാണ് കളിക്കാരെ നശിപ്പിക്കുന്നത്. സഞ്ജു മനക്കരുത്തുകൊണ്ടും തക്കസമയത്ത് കിട്ടിയ നിർണായക പിന്തുണകൊണ്ടും അതിനെ ഏതാണ്ട് അതിജീവിച്ചു. ആ മിടുക്കിന് ബിഗ് സല്യൂട്ട്! വൈഭവ് സൂര്യവംശിക്ക് 15 വയസേ ആയിട്ടുള്ളൂ. കണ്ടിടത്തോളം മഹാപ്രതിഭ. ചേർത്തുപിടിച്ചില്ലെങ്കിൽ എങ്ങുമെത്താതെ കരിഞ്ഞുപോകാം.
സ്പോർട്സിലെ ‘സ്പിരിറ്റ്’ എന്നു പറയുന്നത് കൈമോശം വന്ന വാക്കാകരുത്. അത് മനുഷ്യത്വവും സാഹോദര്യവും സൗഹൃദവും അപരന്റെ മികവും ഉയർത്തിപ്പിടിക്കാനുള്ളതാണ്. ആരാധകരെന്നു പറയുന്ന നമ്മളായിട്ടത് ഇല്ലാതാക്കരുത്. കളിക്കളത്തിനു പുറത്തെ വിഷങ്ങൾ സ്പോർട്സിൽ കലർത്തരുത്. മഹത്തായ കായികസംസ്കാരം മൈതാനത്തുനിന്നു പുറംലോകത്തേക്കു പരക്കട്ടെ.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തകർത്തു. ഇതോടെ ഈ ലോകകപ്പിൽ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തുന്ന ഏക ടീമായി ദക്ഷിണാഫ്രിക്ക.
ഇന്നത്തെ മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 13 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 42 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 31 റൺസെടുത്ത റിയാൻ റിക്കിൾട്ടണിന്റെയും 30 റൺസെടുത്ത ജോർജ് ലിൻഡെയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നത്.
സിംബാബ്വെയ്ക്ക് വേണ്ടി ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റെടുത്തു. ബ്ലെസിംഗ് മുസാറബനിയും ബ്രാഡ് ഇവാൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്.
റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിംബാബ്വെയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണെടുത്തത്.
ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്. റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ടെഹ്റാൻ: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ മത്സരങ്ങൾ.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ ഡൽഹിയിലാണ് മത്സരം.
സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. അപരാജിത മുന്നേറ്റം തുടരാമെന്ന് ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട സിംബാബ്വെ ആശ്വാസ ജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റിയാൻ റിക്കിൾട്ടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യേ, ക്വെന മഫാക്ക, ലുംഗി എൻഗിഡി.
ടീം സിംബാബ്വെ: ടഡിവനാഷെ മരുമണി (വിക്കറ്റ് കീപ്പർ), ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റിയാൻ ബേൾ, ടോണി മുനിയോംഗ, ക്ലൈവ് മഡാൻഡെ, ബ്രാഡ് ഇവാൻസ്, വെല്ലിംഗ്ടൺ മസകാഡ്സ, ഗ്രേയം ക്രീമർ, ബ്ലെസിംഗ് മുസാറബനി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് ന്യൂസിലൻഡിനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിലെത്തിയത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്ക ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ചത്തെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 51 റൺസിന് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് പാക്കിസ്ഥാനെ നേരിടും. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. സൂപ്പർ എട്ട് ഘട്ടത്തിൽ ഇംഗ്ലണ്ടിന് രണ്ട് പോയിന്റാണുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ന്യൂസിലൻഡുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്തിയത്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നാല് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. കേശവ് മഹാരാജ്, ലുംഗി എൻഗിഡി, മാർക്കോ യാൻസൻ, ഡേവിഡ് മില്ലർ എന്നിവർ പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക്(വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
ഫിൽ സാൾട്ടിന്റെ അർധ സെഞ്ചുറിയുടെയും വിൽ ജാക്ക്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. സാൾട്ട് 62 റൺസാണെടുത്തത്. 40 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.
ടീം ശ്രീലങ്ക: പാതും നിസംഗ, കാമിൽ മിഷാര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദശുൻ ശനക (ക്യാപ്റ്റൻ), ദുനിത് വെല്ലാലഗെ, ദുഷാൻ ഹെമന്ത, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, ദിൽശൻ മധുശങ്ക
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിൽ നിന്ന് പുറത്തായ ഇരു ടീമുകളും ആശ്വായ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച ഒമാന്‍ പോയിന്റൊനും നേടാൻ സാധിച്ചിട്ടില്ല.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് , കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, മാർകസ് സ്റ്റോയിനിസ്, സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), കരൺ സോമാവലെ, ഹമദ് മിർസ, വസീം അലി, മുഹമ്മദ് നദീം, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ജിതൻ രാമാനന്ദി, ജയ് ഒഡേഡ്ര, ഷക്കീൽ അഹ്മദ്, ഷഫീക്ക് ജൻ.
Sports
അഹമ്മദാബാദ്: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോം തുടരുന്നു. അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിലും അഭിഷേക് റൺസെടുക്കാനാകാതെ പുറത്തായി. നേരിട്ട മൂന്നാം പന്തിൽ ബൗൾഡായാണ് അഭിഷേക് പുറത്തായത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ശർമ ഡക്ക് ആയി ഔട്ടായത്. ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ യുഎസ്എയോട് പൂജ്യത്തിന് പുറത്തായ അഭിഷേക് പാക്കിസ്ഥാനോടും റൺസെടുക്കാനാകാതെ പുറത്തായിരുന്നു.
നമീബിയയ്ക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. ലോകകപ്പിൽ ഇന്ത്യയൂടെ തുറപ്പുചീട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരത്തിന്റെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോകകപ്പിന് മുമ്പ് വരെ മികച്ച ഫോമിൽ കളിച്ചിരുന്ന താരത്തിന് റൺസെടുക്കാനാകാത്തത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.
പ്രാഥമിക ഘട്ടത്തിലെ മോശം ഫോം മറികടന്ന് താരം സൂപ്പർ എട്ടിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയവരെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അഭിഷേക് ഫോമിലെത്തേണ്ടത് അനിവാര്യമാണ്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്ന് പാക്കിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തിൽ നമീബിയയെ 102 റൺസിന് തകർത്താണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിൽ കടന്നത്.
പാക്കിസ്ഥാൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 97 റൺസിൽ ഓൾഔട്ടായി. 23 റൺസെടുത്ത ലൗറൻ സ്റ്റിൻകാംപിനും 20 റൺസെടുത്ത അലക്സാണ്ടർ വോൾഷെംഗിനും മാത്രമാണ് നമീബിയൻ നിരയിൽ പിടിച്ചുനിൽക്കാനായത്.
പാക്കിസ്ഥാന് വേണ്ടി ഉസ്മാൻ താരിഖ് നാല് വിക്കറ്റെടുത്തു. ഷഡബ് ഖാൻ മൂന്ന് വിക്കറ്റും സൽമാൻ മിർസയും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണെടുത്തത്.
ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 36 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 30 റൺസെടുത്ത റയാൻ റിക്കിൾടണിന്റെയും 28 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി ലക്ഷ്യം മറികടന്നത്.
യുഎഇയ്ക്ക് വേണ്ടി ഹൈദർ അലിയും മുഹമ്മദ് ജാവാദുള്ളയും മുഹമ്മദ് അർഫാനും മുഹമ്മദ് ഫാറൂഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി. പ്രാഥമിക ഘട്ടത്തിലെ നാല് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിൽ കടന്നത്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കൊളംബോയിലാണ് മത്സരം.
ടീം പാക്കിസ്ഥാൻ: ഷാഹിബ്സാദാ ഫർഹാൻ, സയീം അയൂബ്, സൽമാൻ ആഘ ( ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നഫായ്, ഷഡബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിസ്ര, ഉസ്മാൻ താരിഖ്.
ടീം നമീബിയ: ലൗറൻ സ്റ്റീൻകാംപ്, ജാൻ ഫ്രൈലിംഗ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൻ, ജെറാർഡ് ഇറാസ്മസ് ( ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെംഗ്, ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംബെൽമാൻ, വില്ലെം മൈബർഗ്, ബെർണാർഡ് സ്കോൾസ്, ജാക്ക് ബ്രാസൽ.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് വിജയലക്ഷ്യം. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ മുംബൈയിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ഭർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ ( ക്യാപ്റ്റൻ), ദീപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, സുന്ദീപ് ജോറ, ഗുൽശൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മല്ലൻ, റിച്ച് ബെറിംഗ്ടൺ(ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് വിയേൽ, ബ്രാഡ് കറി.
Kerala
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സൂപ്പർ എട്ട് കാണാതെയാണ് ഓസീസ് പുറത്തായത്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായത്.
സിംബാബ്വെയും അയര്‍ലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ സിംബാബ്വെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെ അഞ്ച് പോയിന്റോടെ ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടംപിടിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്റ് മാത്രമെ നേടാനാവു.
ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സിംബാബ്വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്റിയും 45 റൺസെടുത്ത ഗ്രാന്റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
പല്ലെകെലെ: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ പല്ലെകെലെയിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, കൂപ്പർ കോണോലി. സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ശ്രീലങ്ക: പതും നിസംഗ, കുശാൽ പെരേര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, ദസുൻ ശനക (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ്, ദുശാൻ ഹെമാന്ത, ദുനിത് വെല്ലാലഗെ, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, മതീഷ പതിരണ.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം ഇറ്റലി: ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക, ജെ.ജെ. സ്മട്ട്സ്, ഹാരി മാനെന്റി (ക്യാപ്റ്റൻ), ബെൻ മാനെന്റി, മാർകസ് കംപോപിയാനോ, ഗ്രാന്റ് സ്റ്റിവാർട്ട്, ജിയാൻ മിയാഡെ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് സിംഗ്, ക്രിഷൻ കലുഗമാഗെ, അലി ഹസൻ.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.
സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ യുഎഇയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ 31 റൺസിനാണ് യുഎസ്എ വിജയിച്ചത്.
യുഎസ്എ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുക്കാൻ സാധിച്ചുള്ളു. 58 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപും 31 റൺസെടുത്ത ജെ.ജെ. സ്മിത്തും 28 റൺസെടുത്ത ജാൻ നിക്കോളും പോരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാൻ ഷാൽക്ക്വൈക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. അലി ഖാനും സൗരഭ് നേത്രാവൽക്കറും ശുഭം രഞ്ജാനെയും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ ചെന്നൈയിലാണ് മത്സരം.
രണ്ടാം ജയം ലക്ഷ്യമിട്ടാണ് യുഎസ്എ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെ 93 റൺസിന് പരാജയപ്പെടുത്തിയാണ് യുഎസ്എ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ആദ്യ ജയമാണ് നമീബിയയുടെ ലക്ഷ്യം.
ടീം നമീബിയ: ജാൻ ഫ്രൈലിൻക്ക്, ലൗറൻ സ്റ്റീൻകാംപ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ജെറാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), ഡൈലൻ ലെയ്ച്ചർ, റൂബൻ ട്രംപെൽമാൻ, വില്ലെം മൈബർഗ്, ബെർനാർഡ് സ്കോൾസ്, മാക്സ് ഹെയ്ൻഗോ.
ടീം യുഎസ്എ: മൊനാൻക് പട്ടേൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ശയൻ ജഹാംഗിർ, സായ്തേജ മുക്കാമല്ല, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, മിലിന്ദ് കുമാർ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്ക്വൈയ്ക്ക്, അലി ഖാൻ, സൗരഭ് നേത്രാവൽക്കർ.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.
ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ കിംഗിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പാളിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
48 റൺസെടുത്ത മാർക്ക് ചാപ്മാന്റെയും 32 റൺസെടുത്ത ഡാരിൽ മിച്ചലിന്റെയും 31 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു. ലുംഗി എൻഗിഡി, കേശവ് മഹാരാജ്, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്റണിന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.
ടോം ബാന്റൺ 63 റൺസാണ് എടുത്തത്. ജേക്കബ് ബേതൽ 32 റൺസും സാം കരൺ 28 റൺസും സ്കോർ ചെയ്തു. സ്കോട്ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്ക്ക്, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി.
ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്ന് മുതലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മുല്ലൻ, റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്.
ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്.
ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മുലതാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
Sports
മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.
30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള് ഔട്ട്.
വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 67 റൺസിനാണ് ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 115 റൺസിൽ ഓൾഔട്ടായി. 41 റൺസെടുത്ത ജോർജ് ഡോക്കറലും 24 റൺസെടുത്ത ലോർക്കൻ ടക്കറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നതാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം എടുത്തു. മാത്യൂ കുനെമാൻ ഒരു വിക്കറ്റ് വീഴ്ത്തി.