Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth

കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി. അജ്മലാണ് (21) മരിച്ചത്.

തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്‌. തുടന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദഹേം കരക്കെത്തിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് അജ്മൽ ഒഴുക്കിൽപ്പെട്ടത്. ഫിഷറീസിന്റെയും തീരദേശ പൊലിസിന്‍റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Kerala

ഷെയര്‍ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് 7.85 ലക്ഷം നഷ്ടമായി

കൊച്ചി: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള രുദ്ര ഷയേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവില്‍ നിന്നും 7.85 ലക്ഷം കവര്‍ന്നതായി പരാതി.

2026 ജനുവരിയില്‍ പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്.

റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്‍സ്ഫര്‍ ചെയ്തതും. എന്നാല്‍ ഇതുവരെയായി ഷെയറുകള്‍ ഒന്നും നല്‍കാതെ വന്നതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു.

District News

ബൈക്ക് മോഷണ കേസില്‍ യുവാവ് പിടിയിൽ

കോഴിക്കോട്: ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. പരപ്പില്‍ തലനാര്‍ തൊടുകയിൽ സ്വദേശി ഷഫീഖ് നിവാസില്‍ അര്‍ഫാ (24 ) നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലേക്ക് പോകുന്ന റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നടക്കാവ് സ്വദേശിയായ ഷാജഹാന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടര്‍ പ്രതി മോഷ്ടിക്കുകയായിരുന്നു.\

യുവാവിന്‍റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരേ ഇരുപതോളം കേസുകള്‍ വിവിധ സ്‌റ്റേഷനുകളിലായി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

Kerala

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒ.എം.ആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്.

കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്‍റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്.

തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

District News

എംഡിഎംഎയുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ സ്വകാര്യ അപ്പാർട്ട്മെന്‍റിൽ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചീരട്ടാമണ്ണ റോഡിലെ എബിസി അപ്പാർട്ട്മെന്‍റിലെ റൂമിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് പെരിന്തൽമണ്ണ പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിൻഷാദ് എന്ന ഡുഡു (36) വിനെ എംഡിഎംഎ സഹിതം പിടികൂടിയത്.

യുവാവിൽ നിന്ന് അഞ്ച് ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു.

National

യുവാക്കളെ നേർവഴി നടത്തിയില്ലെങ്കിൽ ഭാരമാകും: മോഹൻ ഭാഗവത്

നാഗ്പുർ: യുവാക്കൾ രാജ്യത്തിന്‍റെ ശക്തിയാണെന്നും അവരെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ രാജ്യത്തിനു വലിയ നേട്ടമുണ്ടാകുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.

എന്നാൽ യുവാക്കളെ ശരിയായി വഴിനടത്തിയില്ലെങ്കിൽ ഭാവിയിൽ അത് സമൂഹത്തിന് വലിയ ഭാരമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നാഗ്പുരിൽ ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജെൻ സി’സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തു ദിവസത്തിനിടെ രണ്ടാം തവണയാണ് മോഹൻ ഭാഗവത് യുവാക്കളുമായി നേരിട്ട് സംവദിക്കുന്നത്.

യുവാക്കൾക്ക് പ്രായമേറുമെന്ന കാര്യം ഓർമ വേണം. സ്വന്തം കാര്യം മാത്രം നോക്കാതെ ഭാവിതലമുറയുടെ ആവശ്യങ്ങളെയും കരുതലോടെ കാണണം. ലോകം ഭൗതികനേട്ടങ്ങൾക്കും പണത്തിനും പിന്നാലെ ഓടുമ്പോൾ, പണം ഉണ്ടാക്കൽ മാത്രമായി ഭാരതീയ കാഴ്ചപ്പാട് ചുരുങ്ങരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

National

നേഹ ബോറയ്ക്കു നേരേ മഷിയേറ്; യുവാവ് കസ്റ്റഡിയിൽ

റാഞ്ചി: ജാർഖണ്ഡിൽ വിവിധ സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ നടന്ന പ്രതിഷേധമാർച്ചിനിടെ ഓൾ ഇന്ത്യ സ്റ്റുഡന്‍റ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്‍റ് നേഹ ബോറയ്ക്കു നേരേ മഷിയേറ്.

ഇടതുവിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്കു നടത്തിയ മാർച്ച് ബിർസ ചൗക്കിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

National

യുവാക്കൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രിയങ്ക

ന്യൂഡൽഹി: യുവാക്കൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി. ജെൻ സി തലമുറയെ പിന്തുണച്ച് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനയെക്കുറിച്ച് പാർലമെന്‍റ് സമുച്ചയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

ബിജെപിയും ആർഎസ്എസും ഇരട്ടത്താപ്പ് രാഷ്‌ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തി കോൺഗ്രസ് സഖ്യകക്ഷികളും മോഹൻ ഭാഗവതിനെതിരേ രംഗത്തുവന്നു.

മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയെ ബിജെപി നേതാക്കളും ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്വാഗതം ചെയ്തപ്പോൾ സംഘപരിവാറിന്‍റെ രണ്ട് വ്യത്യസ്ത മുഖം രാജ്യം കാണുകയാണെന്നാണ് എൻസിപി (എസ്പി) വക്താവായ മഹേഷ് തപാസെ പ്രതികരിച്ചത്.

എപ്പോഴൊക്കെ പ്രതിസന്ധിയിലാകുമ്പോഴും ബിജെപി ആർഎസ്എസിന്‍റെ സഹായം തേടുന്നുവെന്നായിരുന്നു സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്.

Kerala

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഉള്ളൂർ: പോക്സോ കേസിൽ യുവാവിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പാറ്റൂർ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാറ്റൂരിൽ താമസിക്കുന്ന 14 വയസുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെൺകുട്ടിയുമായി പരിചയപ്പെട്ട അമൽ കുട്ടിയെ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ രക്ഷിതാക്കൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ പാറ്റൂരിലെ വീട്ടിൽനിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സുരക്ഷിത താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പേട്ട സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.

Kerala

വർക്കലയിൽ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.

യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കൾ ബൈക്കിൽ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു.

ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.

Kerala

കൂത്തുപറമ്പില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.

മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാടായി കുളവയല്‍ റോഡിലെ വീട് പുലര്‍ച്ചെ കാറ്റില്‍ തകര്‍ന്നു വീണാണ് ഏഴ് വയസുകാരന്‍ പാര്‍ത്ഥിപിന് പരിക്കേറ്റത്.

NRI

യാക്കോബായ സഭ അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് സമാപിച്ചു

ന്യൂജഴ്‌സി: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ന്യൂജഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് നടത്തി.

ഈ വർഷത്തെ കോൺഫറൻസ് ജൂലെെ 25ന് യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ഒന്നാമൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ സമാപിച്ചു.

സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയിൽ എഴുന്നള്ളിവന്ന ശ്രേഷ്ഠ പിതാവിന് ന്യൂയോർക്കിലുള്ള പൊമോണയിൽ നടന്ന ബാങ്ക്വറ്റിൽ അതിവിപുലമായ സ്വീകരണമാണ് നൽകിയത്.

അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.

ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് ശ്രേഷ്ഠ ബാവയേയും ഓറിയന്‍റൽ ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് കടന്നുവന്ന പിതാക്കന്മാരേയും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു കടന്നുവന്ന സഭാ പിതാക്കന്മാരേയും വൈദീകരേയും സന്നിഹിതരായിരുന്ന മറ്റേവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

Kerala

കുന്നംകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: കുന്നംകുളം ചെമ്മണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെമ്മണ്ണൂർ പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (25) ആണ് പിടിയിലായത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ആറോടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന പ്രമുഖ ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുകേഷെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പിന്നില്‍ സാമ്പത്തിക തര്‍ക്കം, ഇരുവരും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍

കൊച്ചി: മരടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി വെണ്ണയിലെ ഫ്‌ളാറ്റില്‍ നിന്നും നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം പിടികൂടിയത്. റിജോയി എന്ന യുവാവും സംഘവുമാണ് പിടിയിലായത്.

ആലുവ സ്വദേശിയായ ഫ്രാന്‍സിസ് ആണ് റിജോയിയെ തട്ടിക്കൊണ്ടു പോയത്. ഇരുവരും ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. റിജോയി ഫ്രാന്‍സിസ് പണം നല്‍കാനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുറച്ചകലെ റിജോയിയെ ഇറക്കിവിടുകയുമായിരുന്നു.

ബുധനാഴ്ച രാത്രിയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര്‍ ചേര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി.

4 യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോയി ഉള്‍പ്പെടെ നാലു പേര്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലാവുന്നത്.

അനസ്തീഷ്യ ടെക്‌നീഷ്യയായ പാര്‍വതി, സാന്ദ്ര, വിപിന്‍ എന്നിവരാണ് റിജോയ്‌ക്കൊപ്പം പിടിയിലായ മറ്റു മൂന്നു പേര്‍. ഇവര്‍ ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. ലഹരിക്കച്ചവടത്തിനായി ഇവര്‍ ഫ്‌ലാറ്റ് എടുത്ത് ഒരുമിച്ച് കഴിയുകയായിരുന്നു.

Kerala

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ട്വിസ്റ്റ്; യുവാവ് എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: മരടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി എന്ന കേസില്‍ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് ഇന്ന് രാവിലെ പിടികൂടി. റിജോ എന്ന യുവാവിനെയും ഒപ്പമുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബുധനാഴ്ച രാത്രിയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര്‍ ചേര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി. 4 യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോ ഉള്‍പ്പെടെ നാലു പേരെ പാലാരിവട്ടം പോലീസ് ലഹരിയുമായി പിടികൂടിയത്. യുവാള്‍ക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടെന്നാണ് വിവരം. റിജോ മുമ്പും ലഹരിക്കേസിലെ പ്രതിയാണ്.

Sports

കിമി: ചീറിപ്പായുന്ന ചെറുപ്പം

ഹംഗേറിയൻ ഗ്രാൻപ്രീക്കു ശേഷം 2026 സീസൺ ഫോർമുല വണ്‍ മിഡ് സീസണ്‍ ബ്രേക്കിലേക്കു കടക്കുന്പോൾ ട്രാക്കിലെ ഏകാധിപതിയായി കുതിക്കുകയാണ് മെഴ്സിഡസിന്‍റെ 19കാരൻ ആന്ദ്രെ കിമി അന്‍റോനെല്ലി. സീസണിന്‍റെ ആദ്യപകുതി അവസാനിക്കുന്പോൾ ഡ്രൈവർമാരുടെ ചാന്പ്യൻഷിപ്പിൽ അന്‍റോനെല്ലി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണിനെക്കാൾ 50 പോയിന്‍റിന്‍റെയും ജോർജ് റസലിനെക്കാൾ 59 പോയിന്‍റിന്‍റെയും ലീഡുമായാണ് കിമി വേനലവധിക്ക് ട്രാക്ക് വിടുന്നത്.

ഓഗസ്റ്റ് 25നു 20 വയസ് തികയുന്ന അന്‍റോനെല്ലി നിലവിലെ ലീഡ് നിലനിർത്തുകയാണെങ്കിൽ ഫോർമുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാന്പ്യനാകും. നിലവിൽ ഈ റിക്കാർഡ് 2010ൽ 23 വയസും 134 ദിവസവും പ്രായമുള്ളപ്പോൾ ലോകകിരീടം നേടിയ സെബാസ്റ്റ്യൻ വെറ്റലിന്‍റെ പേരിലാണ്.

2026 സീസണിൽ നിലവിൽ വന്ന പുതിയ സാങ്കേതികനിയമങ്ങളും മെഴ്സിഡസിനു മുതൽക്കൂട്ടായി. എന്നാൽ, ടീമിന്‍റെ പരിചയസന്പന്നനായ ജോർജ് റസൽ അല്ല, ടീനേജ് സെൻസേഷൻ ഇറ്റാലിയൻ ഡ്രൈവർ അന്‍റോനെല്ലിയാണു കിരീടപ്പോരിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയത്.

റൂക്കി സീസണിൽ മൂന്ന് പോഡിയം ഫിനിഷുകൾ നേടിയ അന്‍റോനെല്ലി, ഈ വർഷം അതിശയിപ്പിക്കുന്ന പ്രകടനമാണു പുറത്തെടുത്തത്. മാർച്ചിൽ നടന്ന ചൈനീസ് ഗ്രാൻപ്രീയിൽ കരിയറിലെ ആദ്യവിജയം സ്വന്തമാക്കിയ അദ്ദേഹം തുടർച്ചയായി അഞ്ച് ഗ്രാൻപ്രീകളിൽ വിജയിച്ച് ഫോർമുല വണ്‍ ചരിത്രത്തിൽ ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി. ഈ മാസം ബെൽജിയൻ ഗ്രാൻപ്രീയിലും ജയം കണ്ടതോടെ സീസണിൽ ആകെ ആറു വിജയങ്ങളുമായി ഫോർമുല വണ്ണിലെ താരോദയമായി മാറിയിരിക്കുകയാണ് അന്‍റോനെല്ലി.

ടീമംഗമായ ജോർജ് റസൽ കരിയറിൽ ആകെ നേടിയ വിജയങ്ങളേക്കാൾ ഒന്നു മാത്രം പിറകിൽ. ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഗ്രിഡ് പെനാൽറ്റി കാരണം ഏഴാംസ്ഥാനത്തുനിന്ന് മത്സരം ആരംഭിക്കേണ്ടിവന്നെങ്കിലും കിമി മികച്ച തിരിച്ചുവരവിലൂടെ മൂന്നാംസ്ഥാനത്തെത്തി. മക്‌ലാരന്‍റെ നിലവിലെ ലോകചാന്പ്യൻ ലൻഡോ നോറിസ് ആണ് ഹംഗറിയിൽ വെന്നിക്കൊടി പാറിച്ചത്.

ഫെരാരിയുടെ ശക്തമായ തിരിച്ചുവരവ്

2025ൽ ഒരു ഗ്രാൻപ്രീ പോലും ജയിക്കാനാകാതിരുന്ന ഫെരാരി, ഈ സീസണിൽ ശ്രദ്ധേയമായ തിരിച്ചുവരവാണു നടത്തിയത്.

ജൂണിൽ ബാഴ്സലോണയിൽ നടന്ന സ്പാനിഷ് ഗ്രാൻപ്രീയിൽ ലൂയിസ് ഹാമിൽട്ടണ്‍ ഫെറാരിക്കായി തന്‍റെ ആദ്യജയം സ്വന്തമാക്കി.തുടർന്ന് ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ ചാൾസ് ലെക്ലെർക്ക് 37 മത്സരങ്ങളായി നീണ്ടുനിന്ന വിജയവരൾച്ച അവസാനിപ്പിച്ചു.

ഇതുവരെ പോൾ പൊസിഷൻ നേടാനായിട്ടില്ലെങ്കിലും, മികച്ച സ്റ്റാർട്ടുകളും സ്ഥിരതയാർന്ന റേസ് വേഗവും ഫെരാരിക്ക് കരുത്തായി. എന്നാൽ, ഹംഗേറിയൻ ഗ്രാൻപ്രീയിൽ നാലും അഞ്ചും സ്ഥാനങ്ങൾകൊണ്ട് ഫെരാരിക്കു തൃപ്തിപ്പെടേണ്ടിവന്നു.

Kerala

മാർഗദർശിയാകുന്ന യുവതലമുറ

എനിക്കാദ്യം കാണാൻ കഴിഞ്ഞത് ചണ്ഡിഗഡിലെ പോരാട്ടമാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയോടും അടിമത്തമില്ലാത്ത, എന്നാൽ ഇന്ത്യാ മഹാരാജ്യത്തോട് ആഴമേറിയ പ്രതിബദ്ധതയുള്ള യുവാക്കൾ പാട്ടു പാടിയും കവിത ചൊല്ലിയും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് ഭഗത് സിംഗ് കീ ജയ്, മഹാത്മാഗാന്ധിജി ജയ് ആണ്. ഇന്ത്യൻ ഭരണഘടന എടുത്തുയർത്തി എല്ലാവരോടും സ്നേഹത്തോടെയും സാഹോദര്യത്തോടെയും തങ്ങളുടെ പ്രതിഷേധം ചിരിച്ചു കൊണ്ടറിയിക്കുന്ന പഞ്ചാബിന്‍റെ ഇന്ത്യൻ യുവത്വത്തെയാണ് കണ്ടത്. എല്ലാവരും 30 വയസിൽ താഴെയുള്ളവർ.

പിന്നീട് മഹാ യുവജന പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ജന്തർ മന്തറിലും പോയി കാണാനുള്ള അവസരമുണ്ടായി. ചോദിക്കാനും പറയാനും പിള്ളേരുണ്ട് എന്ന് മുതിർന്ന തലമുറ രോമാഞ്ചത്തോടെ നോക്കിക്കാണുന്ന കാഴ്‌ച. സത്യത്തിൽ അത് ഇലക്‌ട്രിഫൈഡ് അനുഭവമായിരുന്നു. വൈദ്യുതികാന്തി ശരീരത്തിലേക്ക് ഊർജം കടത്തിവിട്ടതുപോലെ രോമാഞ്ചം.

ഇരുപതിലധികം വിദ്യാർഥികളുടെ ആത്മഹത്യയിൽ കലാശിച്ച ഇന്ത്യയുടെ നീറ്റ് പരീക്ഷ. 152 ചോദ്യപേപ്പർ കഴിഞ്ഞ 12 വർഷങ്ങളിൽ ലീക്ക് ആയി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അപ്പോഴാണ് നമ്മുടെ മനസിൽ സ്ഥാനം പിടിക്കുന്നത്.

ഇൻക്വിലാബ് സിന്ദാബാദ്, ഭാരത് മാത കീ ജയ്, വന്ദേ മാതരം, ജയ് ജയ് ജയ് ഭീം അടക്കം ഗാന്ധിജിയുടെയും അംബേദ്കറിന്‍റെയും ഭഗത് സിംഗിന്‍റെയും ചിത്രങ്ങൾ ഉയർത്തി ഇന്ത്യൻ വിദ്യാർഥിസമൂഹം അതിശക്തമായ ഒരു ഭരണകൂടത്തിന് പ്രതിരോധം ഉയർത്തുന്ന കാഴ്ച.

ജൂലൈ 20ന് ഈ കുട്ടികളെ തല്ലിച്ചതയ്ക്കുന്പോഴാണ് രാജ്യത്തിന്‍റെ മനഃസാക്ഷി ഉണർന്നത്. അമിതാധികാരത്തിനും ധാർഷ്‌ട്യത്തിനുമെതിരേ ഒരു ജനത പടപൊരുതാനിറങ്ങുകയായിരുന്നു.

ഏതു ഭരണകൂടമായാലും അതു ചെയ്യരുതായിരുന്നു. പലപ്പോഴും അമിതാധികാര പ്രയോഗവും തെറ്റായ പോലീസ് ആക്‌ഷനുമാണ് ഒരു ജനതയെ പ്രതിരോധത്തിന്‍റെ പാതയിലെത്തിക്കുന്നത്.

കക്ഷിരാഷ്‌ട്രീയത്തിനതീതമായി നമ്മുടെ ജനങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കണം. ഇതിനു യുവജനത നമുക്ക് വഴികാട്ടിയാകുകയായിരുന്നു.
അണ്ണാ ഹസാരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജെൻ സി വൈബ് കൂടുതലായിരുന്നു. ‌‌

രാജ്യത്തിന്‍റെ ആത്മാവിനെ തൊട്ടുണർത്തി സോനം ജി, അഭിജിത് ദീപ്‌കേ, സോഷ്യൽ മീഡിയ പോരാളികൾ എല്ലാവരും ഭയമില്ലാതെ പ്രതികരിക്കാൻ നമ്മളെ പഠിപ്പിച്ചു. നമുക്ക് നമ്മുടെ യുവ തലമുറ മാർഗദർശിയാകുന്ന മനോഹര കാഴ്ച - അതാണ് ജന്തർ മന്തർ.

Kerala

കൊല്ലത്ത് യുവാവ് ചിറയിൽ മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വച്ച് ചിറയിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് ചക്കുവള്ളി ചിറയിൽ മുങ്ങിമരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തൽ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തെരച്ചിൽ നടത്തിയത്. സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Kerala

'ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച് അടിച്ചു വീഴ്ത്തി': തൃക്കാക്കരയിലെ ക്രൂരമര്‍ദനത്തെ കുറിച്ച് പരിക്കേറ്റ ഷാഫിയുടെ പിതാവ്

കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.

ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.

മണവാളന്റെ കുന്നപുറത്തെ വീട്ടില്‍ നിന്നും തിരിച്ച് വരുന്നതിനിടെ ബര്‍ക്കത്ത് എന്ന കടയില്‍ നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള്‍ എത്തിയത്.

മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.

കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന്‍ (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

പ്രതികളുടെ മര്‍ദനത്തില്‍ ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

 

Kerala

യുവജനങ്ങൾ രാഷ്‌ട്രത്തിന്‍റെയും സഭയുടെയും കരുത്ത്: മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: രാഷ്‌ട്രത്തിന്‍റെയും സഭയുടെയും നാളെത്തെ കരുത്താണ് യുവജനങ്ങളെന്ന് മന്ത്രി സണ്ണി ജോസഫ്. ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) കോട്ടയം അതിരൂപത യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബറുമറിയം പാസ്റ്ററൽ സെന്‍ററിൽ (ശ്രീപുരം സ്കൂൾ ഓഡിറ്റോറിയം) നടന്ന യുവജന ദിനാഘോഷത്തിൽ കെസിവൈഎൽ അതിരൂപത പ്രസിഡന്‍റ് ജോണിസ് പി. സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി.രാവിലെ 10ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച യുവജനദിന ആഘോഷത്തിൽ ഫാ. ജോയ് കട്ടിയങ്കൽ സ്വാഗതം പറഞ്ഞു.

അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. മലബാർ റീജൺ ചപ്ലയിൻ ഫാ. ജയിംസ് പൊങ്ങാനിയിൽ ആശംസ അറിയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മന്ത്രി സണ്ണി ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും നിയുക്ത അതുരൂപത പ്രസിഡന്‍റ് ജാക്സൺ നന്ദിയും അറിയിച്ചു. ചടങ്ങിൽ നിയുക്ത അതിരൂപത, മലബാർ റീജൺ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, വിവിധമേഖലയിലെ സമ്മാനദാനം എന്നിവയും നടന്നു.

അഡ്വൈസർ സിസ്റ്റർ ലേഖ, ജോയിന്‍റ് ഡയറക്ടർ സ്റ്റെഫി തോമസ്, ഭാരവാഹികളായ നിതിൻ ജോസ്, ആൽബിൻ ബിജു, ബെറ്റി തോമസ്,അലൻ ബിജു, മലബാർ റീജൺ ഭാരവാഹികളായ ഡയറക്ടർ തോമസ് ചാക്കോ, അഡ്വൈസർ സി. സുനി, അഖിൽ, അനീറ്റ, ജ്യോതിസ്, ബോണി ജോസ് ടോമി, ടെസ്‌ലിൻ തോമസ്, ജോയൽ ടെനി, ജിസ്‌മി ബാബു, സ്റ്റിന്‍റോ എന്നിവർ നേതൃത്വം നൽകി. 1200 ഓളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Kerala

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദനം; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം സംഘര്‍ഷം. യുവാക്കള്‍ തമ്മില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ സമയം ചില ചായക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ മറ്റ് ആളുകളും ഉണ്ടായിരുന്നു. പല തവണ മര്‍ദ്ദിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് താഴെ വീണ യുവാക്കളെ ഈ സംഘം ചവിട്ടുന്നതും കാണാം.

മര്‍ദനത്തിന് ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കളെ ആക്രമിച്ചത് ആരാണെന്നതിലോ ഇതിന് കാരണമെന്തെന്നതിലോ വ്യക്തതയില്ല. പരിക്കേറ്റ ഷാഫി, നിസാം എന്നിവര്‍ക്ക് മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ അച്ചുവിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്. കാര്‍ ഉടമ കോട്ടയം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും കാര്‍ ഇപ്പോഴും കാക്കനാട് ഭാഗത്ത് തന്നെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

National

അമ്മയ്ക്കിനി ഉറങ്ങാം; രാജ്യത്തെ യുവാക്കൾ ജയിച്ചു

മുംബൈ: പാറ്റ പ്രക്ഷോഭത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വീണതിന്‍റെ ആഹ്ലാദം ആഘോഷമാക്കുകയാണ് രാജ്യത്തെ ജെൻസികൾ. എന്നാൽ, പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പാറ്റ പ്രധാനി അഭിജിത് ദീപ്കെയുടെ വീട്ടിൽ മാതാപിതാക്കൾ ആശ്വാസത്തണലിലാണ്.

പ്രക്ഷോഭത്തിന്‍റെ മുന്നണിയിലേക്കു മകൻ പോയപ്പോൾ മുതൽ ദീപ്കെയുടെ മാതാപിതാക്കൾ ആശങ്കയിലായിരുന്നു. മകന് അപകടമൊന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലായിരുന്നു കുടുംബം. ഉ‌ടനെ വീട്ടിലേക്ക് മടങ്ങിയെത്താൻ മകനോട് ആവശ്യപ്പെടുമെന്ന് അമ്മ അനിത ദീപ്കെ കണ്ണീരോടെ പറഞ്ഞു;

"അവൻ എത്തിയില്ലെങ്കിൽ ഞങ്ങൾപോയി അവനെ കൊണ്ടുവരും. അവന് ആരതി ഉഴിയും. അവന്‍റെ സത്യസന്ധത വിജയിച്ചു. താൻ അങ്ങേയറ്റം ആഹ്ലാദവതിയാണ്’’-അനിത പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നീറ്റ് ചോദ്യപേപ്പർ വിഷയത്തിൽ സമരം പ്രഖ്യാപിച്ചാണ് അഭിജിത് വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയത്.

ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിച്ചതു മുതൽ തനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും ആശങ്കയിലായിരുന്നെന്നും അനിത പറയുന്നു. എല്ലാ സമയത്തും ഭയമായിരുന്നു, ഉറക്കമില്ലാത്ത രാത്രികളായിരുന്നു. വിഷമിപ്പിക്കുന്ന വീഡിയോ കാണുമോയെന്ന് ഭയന്ന് എല്ലാ ദിവസവും രാവിലെ ഫോണിലേക്ക് നോക്കാൻ പോലും ഭയപ്പെട്ടു. അവൻ സുരക്ഷിതനാണോയെന്നറിയാൻ അവന്‍റെ സുഹൃത്തുക്കളെ വിളിക്കും- അനിത പറഞ്ഞു.

ധർമേന്ദ്ര പ്രധാന്‍റെ രാജിയെ യുവാക്കളുടെ വിജയമെന്നു വിശേഷിപ്പിച്ച അനിത ആയിരക്കണക്കിന് യുവാക്കൾ സമരം വിജയിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചതായി പറഞ്ഞു. മകൻ സിജെപി രൂപവത്കരിച്ചതുമുതൽ കുടുംബം ഭയത്തിലായിരുന്നെന്ന് അഭിജിത്തിന്‍റെ അച്ഛൻ ഭഗവൻറാവു ദീപ്കെ പറഞ്ഞു.

അവൻ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ഞങ്ങൾ എല്ലാവരും ആശങ്കയിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കു വരരുതെന്ന് അവനോട് അഭ്യർഥിച്ചിരുന്നു.

ആദ്യ ദിവസങ്ങളിൽ ഞങ്ങൾ വീട് വിട്ട് കൊങ്കണിൽ താമസിച്ചു. ശാരീരിക ഉപദ്രവം ഉണ്ടാകുമെന്ന് ഭീഷണികളുണ്ടായിരുന്നു. പ്രക്ഷോഭത്തിനിടെ രണ്ട് തവണ അവൻ ആക്രമിക്കപ്പെട്ടു- ഭഗവൻറാവു പറഞ്ഞു. അവന്‍റെ അടുത്ത രാഷ്‌ട്രീയ നീക്കം എന്താണെന്നറിയില്ല. പക്ഷേ ഞാൻ അവനോടൊപ്പമുണ്ടാകും-ഭഗവൻറാവു പറഞ്ഞു.

National

യുവാക്കളുടെ വിജയം: കേജരിവാള്‍

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയെ സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാള്‍.

ഇത് രാജ്യത്തെ വിദ്യാർഥിസമൂഹത്തിന്‍റെയും യുവാക്കളുടെയും അത്യന്തികമായി ജനാധിപത്യത്തിന്‍റെയും വിജയമാണെന്നും കേജരിവാള്‍ പറഞ്ഞു.

ജനകീയമായ ഒരു സർക്കാർ ജനങ്ങളെ കേൾക്കാൻ സന്നദ്ധരാകണം. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുവേണം മുന്നോട്ടു പോകാൻ. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ കൂടുതൽ കാര്യക്ഷമമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.

Kerala

തിരൂരിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.

ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.

കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്‍റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.

സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

National

പ്രധാനമന്ത്രി യുവജനവിരുദ്ധൻ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

ദേശീയ തലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്.

അവർക്കു നേരേ പോലീസ് നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധമാണ്. 152 ചോദ്യപേപ്പർ ചോർച്ചയുണ്ടായി. 7.5 കോടി വിദ്യാർഥികൾ അതിന് ഇരകളായി. എന്നാൽ ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല- രാഹുൽ ഗാന്ധി പറഞ്ഞു.

Kerala

അഗസ്ത്യമലയിൽ ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയിൽ

കോട്ടൂർ: അഗസ്ത്യമലയിലെ കോട്ടൂർ കൈതോട് ഊരിൽ ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയിൽ. കതിർമുടി ട്രെക്കിംഗ് ഗൈഡായ സുരേഷിന്‍റെ മകനായ ദിനേശ് (28) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. കുളിക്കാനായി സമീപത്തെ തോട്ടിലേക്ക് പോയതാണെന്നാണ് ലഭിക്കുന്ന വിവരം.

കതിർമുടി ട്രെക്കിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗൈഡുമാരിൽ ഒരാളാണ് തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ദിനേശിനെ ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയും, പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ദിനേശിന് അപസ്മാര രോഗം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കുന്നതിനിടെ അപസ്മാരം വന്നതിനെ തുടർന്നാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും പോലീസ് അന്വേഷണത്തിനും ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

District News

യൂത്ത് എംപവർമെന്‍റ് മോട്ടിവേഷൻ ക്ലാസ്

പ്ലാശനൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്‍റെ നേതൃത്വത്തിൽ സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാലും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി യൂത്ത് എംപവർമെന്‍റ് പ്രോഗ്രാം നടത്തി.
പ്രിൻസിപ്പൽ ബിനോയി ജോസഫിന്‍റെ അധ്യക്ഷതയിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്‍റ് ജോമി ബെന്നി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്, മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് നയിച്ചു. ജസ്റ്റിൻ തോമസ്, ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.

Kerala

തുറവൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് പിടിയിലായത്.

എക്സൈസ് വകുപ്പിന്‍റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ ലാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.

ഇയാളിൽനിന്ന് 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച പ്രതിയുടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരിവേട്ട നടത്തിയ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ് , നന്ദു, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.

International

അമേരിക്കയിൽ സ്കൈ ഡൈവിംഗിനിടെ അപകടം; ഇന്ത്യക്കാരന് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈ ഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.

സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിംഗ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിംഗ് നടത്തിയ സ്കൈ ഡൈവിംഗിനിടെയാണ് അപകടം ഉണ്ടായത്.

ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിംനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.

Kerala

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി: യുവാവ് അറസ്റ്റിൽ

കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്.

കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.

ജനാർദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. ‌കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്.

ഇയാൾ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.

കൂത്തുപറമ്പ് എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

രാജ്യത്താകെ ലഹരിവിരുദ്ധ സന്ദേശമെത്തിക്കാൻ കാൽനടയായി ആറളത്തെ ആദിവാസി യുവാവ്

ഇരിട്ടി: ജീവിതമാണ് ലഹരിയെന്ന സന്ദേശം രാജ്യമാകെ പ്രചരിപ്പിക്കാൻ കാൽനട യാത്രയുമായി ആറളത്തെ ആദിവാസി യുവാവ്. രാജ്യത്താകെ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ആറളം ഫാം പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ എൻ.പി. മഹേഷ് (25) ആണ് ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കാനിറങ്ങിയിരിക്കുന്നത്.

ആറളം പഞ്ചായത്തും പോലീസും ചേർന്ന് നടത്തിയ യാത്രയയപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ കാൽനട യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബാഗിൽ വസ്ത്രങ്ങളും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള വസ്തുക്കളുമായാണു യാത്ര. കൂട്ടുപുഴ അതിർത്തി വഴി കർണാടകയിൽ പ്രവേശിച്ച് ബംഗളൂരുവിൽ എത്തി അവിടെനിന്ന് അടുത്ത സംസ്ഥാനത്തിലേക്കാണു യാത്ര.

ഇന്ത്യ മുഴുവൻ നടന്ന് ലഹരിവിരുദ്ധ സന്ദേശം നല്കാനുള്ള മഹേഷിന്‍റെ ഉദ്യമം ആദ്യം അറിയിച്ചത് ആറളം പോലീസിനെയായിരുന്നു. തുടർന്ന് പോലീസും പഞ്ചായത്തും ചേർന്ന് യുവാവിന് യാത്രയയപ്പ് നല്കുകയായിരുന്നു. മാസങ്ങളോളം നീളുന്ന യാത്രയിൽ മഹേഷിനു പിന്തുണയായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

ആദിവാസി മേഖലയിൽനിന്ന് ഒരാൾ ഇത്തരത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി ഇന്ത്യ മുഴുവൻ നടക്കുന്നത് ഇത് ആദ്യമായാണ്. മുന്പ് ചെറുയാത്രകൾ നടത്തിയിട്ടുള്ള മഹേഷ് ഇത്രയും ദീർഘമായ യാത്ര ആദ്യമായാണു നടത്തുന്നത്. ലഹരിക്കെതിരേ സംസ്ഥാനത്ത്‌ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് മഹേഷിന്‍റെ യാത്ര.

കേന്ദ്രസർക്കാർ രാജ്യം മുഴുവൻ ലഹരി വേട്ടയ്ക്കെതിരേ ഒരുങ്ങുന്പോൾ മഹേഷിന്‍റെ ലഹരിക്കെതിരേയുള്ള ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകുകയാണ്.

ആറളം പഞ്ചായത്ത് ഓഫീസിൽ നടന്ന യാത്രയയപ്പിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, പഞ്ചായത്തംഗങ്ങളായ ജോർജ് ആലാംപള്ളി, എ.കെ. സുജാത, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ സംജിത്ത് ഖാൻ, എസ്ഐ സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഗണേഷ് ചാത്തോത്ത്, അനിൽ എന്നിവരും പങ്കെടുത്തു.

Kerala

യുവജനങ്ങൾ രാഷ്‌ട്രീയത്തിൽ സജീവമാകണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ

മുരിക്കാശേരി: യുവജനങ്ങൾ രാഷ്‌ട്രീയ പ്രവർത്തനത്തിൽ സജീവമാകണമെന്ന് കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ മുരിക്കാശേരിയിൽ നടന്ന സംസ്ഥാന യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾക്ക് രാഷ്‌ട്രീയത്തോട് വിരക്തി തോന്നുന്ന കാലമാണിത്. ഇത് അപകടകരമായ സാഹചര്യമാണ്. യുവജനങ്ങൾ രാഷ്‌ട്രീയത്തിൽ സജീവമാകുകയും ജനനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

കെസിവൈഎം ഇടുക്കി രൂപതാസമിതിയുടെ ആതിഥേയത്വത്തിൽ നടന്ന യുവജന ദിനാഘോഷത്തിൽ രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത വർണാഭമായ യുവജന റാലി മുരിക്കാശേരി സെന്‍റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച് മുരിക്കാശേരി സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

ചുരുളി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ഇരട്ടയാർ സെന്‍റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ഛായാചിത്ര പ്രയാണവും രാജാക്കാട് ക്രിസ്തുരാജാ ഫെറോന പള്ളിയിൽ നിന്ന് ആരംഭിച്ച പതാക പ്രയാണവും സമ്മേളന നഗരിയിലെത്തി സമാപിച്ചു.

കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. കെസിബിസി യുവജന കമ്മീഷൻ ചെയർമാനും ഇടുക്കി രൂപതാ മെത്രാനുമായ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്‍റ് അമൽ ജിജു ജോസഫ്, രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, സംസ്ഥാന അനിമേറ്റർ സിസ്റ്റർ ഡോ. നോർബർട്ട സിടിസിസി, രൂപത അനിമേറ്റർ സിസ്റ്റർ ലിന്‍റ എസ്എബിഎസ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, സാം സണ്ണി, ആനി മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Kerala

യുവാക്കളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ കേരളത്തിലെ സാമൂഹ്യാവസ്ഥയും

കൊച്ചി: കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങൾക്കു പുറമേ, ഇവിടത്തെ സാമൂഹ്യ, രാഷ്‌ട്രീയ സ്ഥിതിയും കാരണമാകുന്നതായി പഠനം.

വിദേശത്ത് ഉപരിപഠനത്തിനു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്ന പെൺകുട്ടികളാണ് അധികവുമെന്നും സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളെ വിദേശത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്. 52 ശതമാനം പെൺകുട്ടികളും കേരളത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യങ്ങളെ ഭയന്ന് പുറത്തേക്കു കടക്കാൻ ആഗ്രഹിക്കുമ്പോൾ, 45 ശതമാനം ആൺകുട്ടികൾ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ കുറവാണ്.

ഭൂരിഭാഗം പെൺകുട്ടികളുടെയും കാര്യത്തിൽ വിദേശത്തേക്ക് പോകാനുള്ള തീരുമാനം മാതാപിതാക്കൾ അടിച്ചേല്പിക്കുന്നതല്ല. സ്വന്തം താത്പര്യമാണ് അവർ പരിഗണിക്കുന്നത്. മാതാപിതാക്കൾ ഇതിനു പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നത്.

നാട്ടിലെ പരിമിതമായ തൊഴിലവസരങ്ങൾ, കുറഞ്ഞ ശമ്പളം, വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പരിശീലനത്തിന്‍റെ കുറവ്, കാമ്പസ് സെലക്‌ഷനുകളുടെ അഭാവം എന്നിവ 35 ശതമാനം പെൺകുട്ടികളെ വിദേശത്തേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു പഠനം പറയുന്നു.

യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് രാഷ്‌ട്രീയ വ്യവസ്ഥിതി മുൻഗണന നൽകുന്നില്ലെന്നും അഴിമതിയും വികസനമില്ലായ്മയും കുടിയേറ്റത്തിനു കാരണമാകുന്നുണ്ടെന്നും പഠനത്തിന്‍റെ ഭാഗമായ 39 ശതമാനം ആൺകുട്ടികളും പെൺകുട്ടികളും അഭിപ്രായപ്പെട്ടു.

മലയാളി വിദ്യാർഥികൾക്കു ഉപരിപഠനത്തിനു യുകെയും (33 ശതമാനം) കാനഡയുമാണ് (26 ശതമാനം) കൂടുതൽ പ്രിയങ്കരം. കേരള ഗേൾ സ്റ്റുഡന്‍റ് മൈഗ്രേഷൻ സ്റ്റഡി എന്ന പേരിലുള്ള സിപിപിആർ പഠനം എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്. 

Kerala

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി; മൂന്ന് പേർ അറസ്റ്റിൽ‌

തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിന് പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപം വെച്ചായിരുന്നു തട്ടിപ്പ് നടന്നത്. ചീരക്കുഴി സ്വദേശിയായ അരുണ്‍ ദാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് ചതിക്കുഴിയില്‍ വീഴ്ത്തിയത്.

തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, അരുണ്‍ ദാസില്‍നിന്ന് 10 ലക്ഷം വാങ്ങി ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും തട്ടിപ്പിനിരയായ വിവരം ബോധ്യപ്പെട്ടതും. അരുണ്‍ദാസിന്‍റെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ സിഐ സുധിലാലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Kerala

ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാധാരണക്കാരുടെ ജീവിത പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും നിർദേശിക്കാത്ത ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിച്ചത്.

തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ ധനസഹായവും യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാ വായ്പയും ബജറ്റിൽ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Kerala

കുന്നംകുളത്ത് ലഹരി വേട്ട; കാറിൽ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: കുന്നംകുളത്ത് പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച ലഹരി സംഘത്തെ പിടികൂടി. ഇവരിൽ നിന്നും 40 കിലോ കഞ്ചാവ് പിടികൂടി.

കുന്നംകുളത്ത് പെരുമ്പിലാവ്-പട്ടാമ്പി റോഡിലാണ് സംഭവം. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനിൽ, മലപ്പുറം സ്വദേശി മുബഷീർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾക്കായി വലവിരിച്ചിരുന്നു.

എന്നാൽ പോലീസിനെ കണ്ട പ്രതികൾ കാർ പോലീസ് വാഹനത്തിൽ ഇടിപ്പിച്ച രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഡാൻസാഫ് സംഘം ഇവരെ സാഹസികമായി പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്.

Kerala

ഓപ്പറേഷൻ തൂഫാൻ: കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ

അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പുന്നപ്ര, അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പുന്നപ്ര അനന്തു നിവാസിൽ അനന്തകൃഷ്ണൻ (21), പുന്നപ്ര എട്ടു കണ്ടത്തിൽ ആദിത്യൻ (20), പഴയങ്ങാടി അഴീക്കകത്ത് വീട്ടിൽ കണ്ണൻ (24) കാക്കാഴം വെളിം പറമ്പ് നഹാസ് (39)എന്നിവരാണ് പിടിയിലായത്.

മൂന്നു പ്രതികളിൽ നിന്നായി പുന്നപ്ര പോലീസ് 100 ഗ്രാം കഞ്ചാവും അമ്പലപ്പുഴ പോലീസ് ഒരു പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ അനന്തു പോക്സോ കേസിൽ ഉൾപ്പെടെപ്രതിയാണ്.

Kerala

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്‍റെ പരാക്രമം; ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ആളുകളെ ആക്രമിക്കാൻ ശ്രമം

പെരുമ്പാവൂർ: മയക്കുമരുന്ന് ലഹരിയിൽ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാർ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

അക്രമിയുടെ പേരോ ഏത് നാട്ടുകാരൻ ആണെന്നോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നോടു കൂടിയാണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് പിപി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അതിക്രമം നടന്നത്.

നീളമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇയാൾ അക്രമം നടത്തിയത്. ഇയാൾ അവസാനം സ്വയം തല തല്ലി തകർക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്

District News

യുവജനങ്ങള്‍ അഭിരുചിക്കനുസരിച്ച തൊഴില്‍ കണ്ടെത്തണം: മാര്‍ തറയില്‍

ചങ്ങനാശേരി: ഓരോരുത്തരുടെയും കഴിവും അഭിരുചിയും അനുസരിച്ചുള്ള കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് തെരഞ്ഞെടുക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച എക്‌സലെന്‍ഷ്യ മെറിറ്റ് അവാര്‍ഡ് -2026 സമ്മേളന ത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.

പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ സമിതി പ്രസിഡന്‍റ് രാജീവ് ജോസഫ്, അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. വിനു ജോബ് എംഎല്‍എ, എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജാന്‍സണ്‍ ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജേക്കബ് നിക്കോളാസ്, ഷിജി ജോണ്‍സണ്‍, പി.സി. കുഞ്ഞപ്പന്‍, രാജേഷ് ജോണ്‍, ജോര്‍ജുകുട്ടി മുക്കത്ത്, റോസ്ലിന്‍ കുരുവിള, കുഞ്ഞ് കളപ്പുര, സേവ്യര്‍ കൊണ്ടോടി, ചാക്കപ്പന്‍ ആന്‍റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്‍റണി, സിസി സെബാസ്റ്റ്യന്‍, ജെസി ആന്‍റണി, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, ജോജന്‍ സെബാസ്റ്റ്യന്‍, ഷൈനമ്മ ജയിംസ്, സിനി പ്രിന്‍സ്, മിനി പാലത്തിങ്കല്‍ എന്നിവർ പ്രസംഗിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഉന്നത വിജയം നേടിയ അതിരൂപതാംഗങ്ങളായെ വിദ്യാര്‍ഥികള്‍ക്കും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ജനറല്‍ ക്വിസ് മത്സര വിജയികള്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

National

കാറിൽ മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് പിടികൂടി

ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലുധിയാന സ്വദേശി പ്രിൻസി (27) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. 49 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.

വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. എന്നാൽ, ഇതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെട്ടു. പോലീസ് വാഹനം തകരാറിലായിതോടെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരനായ പ്രദീപ് കുമാർ എന്നയാൾ തന്‍റെ കാർ പോലീസ് ഉദ്യോഗസ്ഥർക്കു നൽകി. തുടർന്ന് ഇദ്ദേഹത്തിന്‍റെ കാറിൽ പോലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു.

ഇതിനിടെ പ്രതികൾ കാറിൽനിന്നു റോഡിലേക്കു നൂറിന്‍റെ നോട്ടുകൾ എറിഞ്ഞു. തുടർന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പ്രതികളുടെ കാർ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പ്രതികൾ വെടിയുതിർത്തു. പോലീസും തിരിച്ചടിച്ചു. തുടർന്ന് പോലീസിന്‍റെ വെടിവയ്പ്പിൽ പരിക്കേറ്റ പ്രിൻസിനെ പിടികൂടുകയായിരുന്നു.

ഝാർഖണ്ഡിൽനിന്നു പഞ്ചാബിലേക്കു മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനു മൊഴി നൽകിയത്. പ്രതികൾ സഞ്ചരിച്ച കാറിൽനിന്നു നാടൻ തോക്കും 50,000 രൂപയും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

 

 

Kerala

ലഹരിമൂത്തു നടുറോഡില്‍ യുവാവിന്‍റെയും യുവതിയുടെയും പരാക്രമം; പോലീസിനെ മര്‍ദിച്ചു, വാഹനങ്ങൾ തകര്‍ത്തു

കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്‌നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്‌ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.

പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്‌കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.

ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

National

മഹാരാഷ്ട്രയിൽ മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ(31) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

താനെയിലെ വർത്തക് നഗറിലാണ് സംഭവം. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തർക്കത്തിൽ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു

പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ മുംബൈയിലെ അധോലോക സംഘട്ടനങ്ങളുടെയും ഗുണ്ടാപ്പകയുടെയും ഭാഗമായാണോ ഈ കൊലപാതകം നടന്നതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

 

 

 

Kerala

ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍റെ ഫോണും ബാഗും മോഷ്ടിച്ചു കേസ്; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമഠം കോളനിയിൽ താമസക്കാരനായ സന്ദീപ് ആണ് അറസ്റ്റിലായത്.

ഫോർട്ട് പോലീസ് ആണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബാഗാണ് പ്രതി കവർന്നത്.

ബാഗിനുള്ളിൽ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഉണ്ടായിരുന്നു. അറസ്റ്റിലായ സന്ദീപ് മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.539 ഗ്രാം എംഡിഎംഎ, 3.389 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപ എന്നിവ കണ്ടടുത്തു.

മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് മെഷീൻ, പാക്കിംഗ് സാമഗ്രികൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് വ്യാഴാഴ്ച നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.

ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത്. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്‍റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്.

മുമ്പ് സമാനമായ കേസിൽ പ്രതിയായ അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുമ്പും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.

പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു.

സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. മാഹിൻ, പി.ആർ. അനുരാജ്, കെ.എ. നൗഷാദ്, വനിതാ ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.

Kerala

വാഹനാപകടം: രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കല്‍പ്പറ്റ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്‍ ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ്, ബത്തേരി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി യഥാക്രമം 65,43,170 ഉം 81,32,900 ഉം രൂപ നഷ്ടപരിഹാരവും കോടതിച്ചെവും നല്‍കാണ് ഉത്തരവ്.

ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്‍. ബാലകൃഷ്ണന്‍ മുഖേയനയാണ് യുവാക്കള്‍ ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2023 ഡിസംബര്‍ 18നാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ജസീല്‍ ജോസ് രാത്രി തന്‍റെ വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില്‍ വിടാന്‍ പോകുമ്പോള്‍ കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം.

യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അരുണിന്‍റെ വലതുകാല്‍ മുട്ടിന് താഴെ അറ്റു. ജസീലിന്‍റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു.

Kerala

ലഹരി മരുന്നുമായി യുവാവ് കൊച്ചിയിൽ പിടിയിൽ; കൈവശം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും

കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. തമ്മനം സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്.

36 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി. 

എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന് ലഹരി ലഭിച്ച ഉറവിടം കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കെവിന്‍ ബി. മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഹരി വാങ്ങി വില്‍ക്കുന്ന രണ്ടു കണ്ണികളും അറസ്റ്റിലായിരുന്നു.

Sports

ഇന്ത്യ ഉയർത്തി നാലു സ്വർണം

സമോവ: കോമണ്‍വെൽത്ത് യൂത്ത്, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യൻ ലിഫ്റ്റർമാർ നാല് സ്വർണ മെഡലുകൾ ഉയർത്തി.

65 കിലോഗ്രാം പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ സുനിൽ സിംഗ് 271 കിലോഗ്രാം (സ്നാച്ചിൽ 126 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 145 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.

വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തിൽ ഐസാങ്ഫ ഗൊഗോയ് 185 കിലോഗ്രാം (സ്നാച്ചിൽ 79 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 106 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.

71 കിലോഗ്രാം പുരുഷ വിഭാഗത്തിൽ അഭിനോബ് 284 കിലോഗ്രാം (സ്നാച്ചിൽ 129 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 155 കിലോഗ്രാം) ഉയർത്തി ഒന്നാം സ്ഥാനം നേടി.

യൂണിവേഴ്സൽ കപ്പിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ അരുണാചൽ പ്രദേശിന്‍റെ ചാരു പെസി 289 കിലോഗ്രാം (സ്നാച്ചിൽ 127 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോഗ്രാം) ഉയർത്തി ഇന്ത്യക്ക് നാലാം സ്വർണ മെഡൽ സമ്മാനിച്ചു.

Kerala

പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ചനിലയില്‍; അമിത ലഹരി ഉപയോഗമെന്ന് സംശയം

കൊച്ചി: പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ചനിലയില്‍. ഇതര സംസ്ഥാനക്കാരനായ യുവാവിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യാത്രക്കാരുടെ ബെഞ്ചിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം പുലര്‍ച്ചെ എത്തിയ യാത്രക്കാരും വ്യാപാരികളുമാണ് കണ്ടെത്.

മൃതദേഹത്തിന് അടുത്ത് നിന്നും ഒഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കിന്‍റെ ബോട്ടിലും ലഭിച്ചു. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 വയസ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Kerala

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്‍റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.

സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Kerala

മൊബൈലിൽ ചാർജ് തീർന്നു, വഴി തെറ്റി; മലയിൽ കുടുങ്ങിയ യുവാക്കളെ തിരികയെത്തിച്ചത് പണിപ്പെട്ട്

കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.

വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. വൈകീട്ട് മലകയറിയ യുവാക്കൾ തിരിച്ചിറങ്ങാനാവുമ്പോഴേക്ക് ഇരുട്ടായി. ഇതോടെ വഴിതെറ്റുകയായിരുന്നു.

കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. മൊബൈലിന്‍റെ ചാർജ് തീർന്നതും കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ഇല്ലാത്തതും യുവാക്കളെ വിഷമത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് റെയ്ഞ്ച് കിട്ടിയപ്പോൾ 101-ൽ വിളിച്ചാണ് കുടുങ്ങിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്.

തുടർന്ന് നാദാപുരം ഫയർഫോഴ്സും, തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ച് താഴെയിറക്കുകയുമായിരുന്നു. കുന്നും കാടും നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.

മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ് കൊരണപ്പാറയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്നത് അപകടം നിറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ആരും കയറാൻ ശ്രമിക്കരുതെന്ന് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും അറിയിച്ചു.

National

ക്രിക്കറ്റ് കളിക്കിടെ തർക്കം; യുവാവിന് കുത്തേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ സൂര്യനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഹർഷദ് പാൽപിങ്കർ, ആദിത്യ സസാനെ, രാജേഷ് ദേവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരും ഒളിവിലാണ്.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായത്.

യുവാവിന്‍റെ തലയിലും നെഞ്ചിലും പലതവണ കത്തികൊണ്ട് കുത്തി. തുടർന്ന് യുവാവിനെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Kerala

താനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറം: താനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. താനൂർ- മഠത്തി റോഡ് സ്വദേശിക്കാണ് പൊള്ളലേറ്റത്.

അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയിൽ സൂര്യാഘാമേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്‍ററിൽ എത്തിച്ച് ചികിത്സ നൽകി.

അതേസമയം, സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അൾട്രാ വയലറ്റ് സൂചികയും ഉയരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Kerala

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; യുവാവിനെതിരേ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമം വഴി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരേ സൈബർ പൊലീസ് കേസെടുത്തു.

കണ്ണൂർ പാച്ചപൊയ്ക സ്വദേശി അനുനന്ദിനെതിരേയാണ് (19) കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ച് "സ്വർണം കള്ളൻ' എന്ന അടിക്കുറിപ്പോടെ പ്രിയദർശിനി ഓലായിക്കര എന്ന അക്കൗണ്ട് വഴി പ്രചരിപ്പിച്ച് അധിക്ഷേപിച്ചതായാണ് പരാതി.

പ്രകോപനപരമായ പോസ്റ്റ് പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിന് ശ്രമം നടത്തിയതായും പിണറായി എരുവട്ടി സ്വദേശി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up