Business
ബംഗളൂരു: രാജ്യത്തെ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവർക്ക് മുൻനിര എഐ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി ഗൂഗിൾ.
ബംഗളൂരുവിൽ നടന്ന “ഗൂഗിൾ ഐ/ഓ കണക്ട് ഇന്ത്യ 2026’’ (Google I/O Connect India 2026) സമ്മേളനത്തിലാണ് എഐ അധിഷ്ഠിത വിദ്യാഭ്യാസ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തദ്ദേശീയമായ ക്ലൗഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചത്.
ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ പാലിച്ച് ആഗോള എഐ മോഡലുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതരത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഗൂഗിൾ പ്ലേ ഇക്കോ സിസ്റ്റം 2025ൽ മാത്രം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും ആപ്പ് നിർമാതാക്കൾക്കുമായി 5.3 ലക്ഷം കോടി രൂപ (60 ബില്യൺ ഡോളർ) സംഭാവന ചെയ്തതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ സാങ്കേതിക മുന്നേറ്റങ്ങളിൽ കർണാടകയെ ഗൂഗിളിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ എന്നിവർ ഒത്തൊരുമിച്ച് കൂടുതൽ നൂതനവും സുരക്ഷിതവുമായ ഒരു സാങ്കേതിക ഭാവി കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവരങ്ങൾ തെരയുന്ന ഘട്ടത്തിൽനിന്നു മാറി, നിർദേശിക്കപ്പെടുന്ന ചുമതലകൾ സുരക്ഷിതമായി നിർവഹിക്കുന്ന ‘ഏജന്റിക് എഐ’ (Agentic AI) യുഗത്തിലേക്ക് രാജ്യം മാറുകയാണെന്നും, ഇതിനാവശ്യമായ തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാന പറഞ്ഞു.
കേവലം സാങ്കേതിക മോഡലുകളുടെ വലുപ്പത്തിലല്ല, മറിച്ച് സമൂഹത്തിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് എഐയുടെ പുരോഗതി അളക്കേണ്ടതെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്തയും കൂട്ടിച്ചേർത്തു.
Business
ന്യൂജഴ്സി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ എട്ടാമത്തെ ഷോറൂം ന്യൂജഴ്സിയിൽ തുറന്നു. ഇസെലിനിലുള്ള 42 മാർക്കോണി അവന്യുവിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ് മേയർ ജോൺ ഇ മക്കോർമക്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ നിർവഹിച്ചു.
കലിഫോർണിയ, നാപെർവില്ലേ, ഷിക്കാഗോ, ടെക്സസ്, എഡിസൺ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ അമേരിക്കയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നത്.
2016ലാണ് അമേരിക്കയിൽ ജോയ്ആലുക്കാസ് ആദ്യ ഷോറൂം ആരംഭിച്ചത്. പത്താം
വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഷോറൂമിൽനിന്നും ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്കു പണിക്കൂലിയിൽ ഫ്ലാറ്റ് 30 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഓരോ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളും നൽകും.
പ്രീമിയം ജ്വല്ലറി ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന രീതിയിൽ അത്യാധുനിക ഫീച്ചറുകളോടെയാണു പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്. ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ അതിവിപുല കളക്ഷനുകൾ ഷോറൂമിലുണ്ട്. വാർഷിക ഓഫറുകൾ 19 വരെയും, ഉദ്ഘാടന ഓഫറുകൾ 26വരെയും ലഭ്യമാകുമെന്നു ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് അറിയിച്ചു.
Business
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ വെസ്റ്റേണ്‍ ഇന്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ മുൻനിര ബ്രാൻഡുകളായ ജീപാസ്’, ’റോയൽഫോർഡ്’ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ജിസിസി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക, സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ഹോം അപ്ലയൻസസ്, കിച്ചണ്‍ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ, ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിലായി 1,100-ലധികം ഉത്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്.
പ്രീമിയം കിച്ചണ്‍വെയർ, ഹോംവെയർ ബ്രാൻഡായ റോയൽഫോർഡിന് 20 വർഷത്തിലേറെ വിപണി പരിചയമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യുഎഇയിലെ ’സൂപ്പർബ്രാൻഡ്’ പദവി നേടിയ ബ്രാൻഡ്, ഉപഭോക്തൃ വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമാണ്.
തിരുവനന്തപുരത്ത് വെസ്റ്റേണ്‍ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എൻ. നിസാർ കന്പനിയുടെ പുതിയ ചുവടുവയ്പ്പ് പ്രഖ്യാപിച്ചു. സീനിയർ വൈസ് പ്രസിഡന്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്-പ്രൊക്യൂർമെന്റ് ആൻഡ് സപ്ലൈ ചെയിൻ ഹെഡ് സാജിദ് ചീരോത്ത്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ സംസ്ഥാനത്ത് സ്വര്‍ണ വില കൂടുതൽ ഇടിയുന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,100 രൂപയിലും പവന് 1,04,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ താഴ്ന്ന് 10,770 രൂപയിലെത്തി.
യുഎസ്- ഇറാൻ യുദ്ധം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വീഴ്ചയുടെ പാതയിലുള്ള സ്വർണവില കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഔൺസിന് 4,120 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില നിലവിലുള്ളത് 30 ഡോളർ നഷ്ടവുമായി 4,057 ഡോളറിലാണ്.
അതേസമയം, വെള്ളിവില ഇന്നു മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകരും ഊഹക്കച്ചവടകാരും തമ്മിൽ വടംവലി, 421 യെന്നിലെ വൻ മതിൽ തകർക്കാൻ ഒസാക്കയിൽ കടുത്ത മത്സരം. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഏർപ്പെടുത്തിയ അധിക നികുതി റബറിനു തിരിച്ചടിയാകുമോ? ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഉണർവ്, ഓണ വില്പന മുന്നിൽ കണ്ട് വ്യവസായികൾ ചരടുവലി തുടങ്ങി. വാങ്ങലുകാർ നിരക്ക് ഇടിച്ചതോടെ നാടൻ കുരുമുളക് ലഭ്യത കുറഞ്ഞു. ഇഞ്ചിയുടെ വിലക്കയറ്റം ചുക്കിനു വൻ വിലയ്ക്ക് അവസരം ഒരുക്കും.
റബറിൽ സെല്ലിംഗ് മൂഡ്
ഏഷ്യയിലെ മുൻനിര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഉത്പന്ന വില സ്റ്റെഡി. സാങ്കേതികമായി റബർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഫണ്ടുകളും ഊഹക്കച്ചവടക്കാരും കരുതലോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. വിപണിക്ക് 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തായ്ലൻഡിലെ കാലാവസ്ഥ മാറ്റങ്ങളും വിനിമയ വിപണിയിൽ യെൻ ദുർബലമായതും ഊഹക്കച്ചവടക്കാരെ സമ്മർദത്തിലാക്കി.
ഒരു വിഭാഗം വില്പനകൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു കൂട്ടർ വാങ്ങൽ വിറ്റുമാറാനും അണിയറ നീക്കം നടത്തി. റബർ കിലോ 413 യെന്നിൽനിന്നും 421 യെന്നിലേക്ക് ഉയർന്ന ശേഷം 417- 419 റേഞ്ചിലാണ്. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 422ലെ പ്രതിരോധം തകർത്താൽ 433-438 യെൻ വരെ മുന്നേറാം. വില്പന സമ്മർദമുണ്ടായാൽ 400-396ലേക്ക് ആദ്യ പരീക്ഷണത്തിന് ഇടയുണ്ട്. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അധിക നികുതി പ്രഖ്യാപിച്ചത് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറയ്ക്കാം.
തിരിച്ചടിയായി ആന്റിഡമ്പിംഗ് തീരുവ
ചൈനയിൽ നിന്നുള്ള കാർ, ട്രക്ക് ടയറുകൾക്കു നാല് മുതൽ 45 ശതമാനം വരെ ആന്റിഡമ്പിംഗ് തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ തീരുമാനം റബർ വിപണിയെ ബാധിക്കും. ഇതിന്റെ ആഘാതത്തിൽനിന്നും രക്ഷനേടാൻ ബെയ്ജിംഗിലെ ടയർ വ്യവസായികൾക്ക് അല്പ സമയം വേണ്ടിവരും.
ഇന്ത്യയിൽ ഷീറ്റ് ക്ഷാമം
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാകുന്നു. ബാങ്കോക്കിൽ കിലോ 271 രൂപയിൽനിന്നും വാരാന്ത്യം 287 രൂപയായി. എന്നാൽ, തൊട്ട് മുൻവാരത്തിലെ 288 രൂപ മറികടക്കാനായില്ല. ഇന്ത്യൻ ടയർ വ്യവസായികൾ റബറിനെ തളർത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത ഷീറ്റ് ക്ഷാമം ടയർ ലോബിക്ക് തിരിച്ചടിയായി. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 270 രൂപയിൽനിന്നും വാരാന്ത്യം 280 രൂപ വരെ വാങ്ങലുകാർ ഉയർത്തി, അഞ്ചാം ഗ്രേഡ് 266ൽനിന്നും 276 രൂപയായി. ഒട്ടുപാലിന് ഏഴ് രൂപ കയറി 180 രൂപയിലും ലാറ്റക്സ് 165ൽനിന്ന് 172 രൂപയുമായി.
മഴ വകവയ്ക്കാതെ ചെറുകിട കർഷകർ പുലർച്ചെ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും വലിയ പങ്ക് കർഷകരും ഷീറ്റിനു താത്പര്യം കാണിക്കാതെ ലാറ്റക്സ് വില്പന നടത്തി. ഷീറ്റാക്കി മാറ്റാനുള്ള കാലതമാസത്തിനിടയിൽ വിലയിൽ കുറവ് സംഭവിക്കുമോയെന്ന ഭീതിയിലാണു പലരും, അവരെ കുറ്റം പറയാനാവില്ല, അനുഭവമല്ലേ ഗുരു.
പ്രതാപം തിരിച്ചുപിടിക്കാൻ വെളിച്ചെണ്ണ
ഒരു മാസത്തെ നിർജീവാവസ്ഥയ്ക്ക് ശേഷം വെളിച്ചെണ്ണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,200 രൂപയിൽ നിന്ന് 22,500 രൂപയായി. കൊപ്രയ്ക്ക് 600 രൂപ വർധിച്ച് ശനിയാഴ്ച്ച 13,700 രൂപയിലെത്തി. തമിഴ്നാട് ലോബി ഓണം അടുക്കുന്നത് മുന്നിൽക്കണ്ട് ചരടുവലികൾ ആരംഭിച്ചു. വാരത്തിന്റെ തുടക്കത്തിൽ എണ്ണ 19,850 രൂപയിലായിരുന്നെങ്കിലും പിന്നീട് നിരക്ക് 21,175 വരെ ഉയർത്തി. എന്നാൽ, അമിത വിലക്കയറ്റത്തിനിടയിൽ കേരളത്തിൽനിന്നും എണ്ണയ്ക്ക് ആവശ്യക്കാരില്ലെന്നു വ്യക്തമായതോടെ അവർ നിരക്ക് 20,850ലേക്ക് താഴ്ത്തി.
കർക്കടകത്തിൽ വിപണിയെ 23,000നു മുകളിലെത്തിക്കാനായാൽ ചിങ്ങത്തിൽ 25,000 കടത്തിവിടാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിപണിയെ അമ്മാനമാടുന്നവർ മറന്ന മറ്റ് ഒരു കാര്യമുണ്ട്, വിപണിയിൽ പാചകയെണ്ണ പലതുണ്ട്, ഉപഭോക്താക്കൾ വില കുറഞ്ഞ വിദേശ ചരക്കിലേക്ക് തിരിഞ്ഞാൽ നിലവിലുള്ള സ്വാധീനം പോലും വെളിച്ചെണ്ണയ്ക്ക് നഷ്ടപ്പെടുമെന്ന സത്യം. അത് ഫലത്തിൽ നാളികേര കർഷകർക്കാവും തിരിച്ചടിയാവുക. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ അവരുടെ താത്പര്യങ്ങൾക്ക് മാത്രമാണു മുൻതൂക്കം നൽക്കുന്നത്. അവിടെ കൊപ്ര വില 13,800 രൂപ. എണ്ണ വില ഉയർത്തുമ്പോൾ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില നൽക്കാൻ വ്യവസായികൾ പലപ്പോഴും തയാറാകുന്നില്ല.
നിരക്ക് ഉയരാതെ കുരുമുളക്
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിനായുള്ള ഓട്ടം തുടരുന്നു. വിദേശ ചരക്ക് ലഭ്യമെങ്കിലും മലബാർ മുളക് ശേഖരിക്കുക ക്ലേശകരമായി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകളും തോട്ടങ്ങളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5900 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്ക് വിലക്കയറ്റം; ക്ഷാമം
ചുക്ക് കുതിച്ചു കയറിയ ശേഷം അല്പം കിതച്ചു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില കിലോ 260 രൂപയിലേക്ക് കയറിയതു വിപണിയെ പെടുന്നനെ പിടിച്ചുലച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് നേരിട്ട തിരിച്ചടി ചരക്ക് ക്ഷാമം ഉളവാക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ചുക്ക് വില വീണ്ടും ഉയരാൻ സാധ്യത. എന്നാൽ, പരമാവധി വില കുറച്ച് ലഭ്യമായ ചുക്ക് കൈക്കലാക്കാൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ശ്രമിക്കുന്നുണ്ട്. ഇഞ്ചി ക്ഷാമം കണക്കിലെടുത്താൽ ശൈത്യകാലത്ത് ചുക്ക് വില കത്തിക്കയറുമെന്ന് കയറ്റുമതി ലോബി കണക്ക് കൂട്ടുന്നു. ലഭ്യമായ ഉത്പന്നം അത്രയും ശേഖരിച്ച ശേഷം വില ഉയർത്താമെന്ന മോഹത്തിലാണവർ. കൊച്ചിയിൽ മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്.
Business
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Business
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാര്‍ പ്രൊസ്യൂമേഴ്സിനെ വെട്ടിലാക്കി സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍നിന്ന് 25 വര്‍ഷത്തേക്കു കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭ്യമാക്കാനുള്ള കരാര്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയേക്കും.
പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമായാണ് കെഎസ്ഇബി കരാറിനെ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, കെഎസ്ഇബിയെ വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കി പുരപ്പുറ സോളാര്‍ സ്ഥാപിച്ച ഗാര്‍ഹിക ഉപയോക്താക്കള്ക്കിത് തിരിച്ചടിയാകുമെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി കൃത്യമായ സ്റ്റോറേജ് സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി പീക്ക് സമയത്ത് ഗ്രിഡില്‍ എത്തിക്കുന്നതിനു പകരം, പുതിയ കരാറുമായി മുന്നോട്ടു നീങ്ങുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദകരില്‍ ഒരു വിഭാഗം രംഗത്തെത്തിയത്. സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍ (സെകി) നിന്ന് 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭിക്കുന്ന കരാറിനാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ദിവസങ്ങള്‍ക്കു മുന്‍പ് തേടിയത്.
കരാര്‍ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 100 മെഗാവാട്ട് ശേഷിയും 400 മെഗാവാട്ട് അവര്‍ സംഭരണ ശേഷിയുമുള്ള ഊര്‍ജ സംഭരണ സംവിധാനവും (ഇഎസ്എസ്) ഉണ്ടാകും. സൗരോര്‍ജ നിലയങ്ങളില്‍നിന്നു പകല്‍ ലഭിക്കുന്ന വൈദ്യുതി വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രി വരെയുള്ള ഏറ്റവും ആവശ്യകത കൂടിയ സമയത്ത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്നാണ് കരാറിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.
‘വെല്‍സ്പണ്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍നിന്ന് സോളാര്‍ എനര്‍ജി കോര്പറേഷന് 2.86 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴു പൈസയുടെ ട്രേഡിംഗ് മാര്‍ജിന്‍ കൂടി ചേര്‍ത്താണ് കെഎസ്ഇബിക്ക് 2.93 രൂപയ്ക്കു നല്‍കുക. പീക്ക് സമയത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യമായ വൈദ്യുതി നല്കാതിരുന്നാല് കരാര്‍ നിരക്കിന്റെ 1.5 ഇരട്ടി പിഴ ലഭിക്കാനും വ്യവസ്ഥയുണ്ട്. കെഎസ്ഇബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പദ്ധതിക്ക് അംഗീകാരം നല്കി. കരാറിന്റെ കരട് രേഖയും തയാറായിട്ടുണ്ട്.
Business
മുംബൈ: ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് 8900 എൻജിനിയർമാരുടെ ഒരു വലിയ ടീം രൂപീകരിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പുതിയ കന്പനികളെ ഏറ്റെടുക്കാനുമുള്ള തയാറെടുപ്പിൽ. ആർട്ടിഫിഷൽ ഇന്റലിജൻസ് തങ്ങളുടെ ഒൗട്ട്സോഴ്സിംഗ് ബിസിനസിനെ തകർക്കില്ലെന്നും പകരം പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കന്പനി വിശ്വസിക്കുന്നതെന്ന് ടിസിഎസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ആശങ്കകൾക്കിടയിലാണ് ടിസിഎസിന്റെ ഈ പുതിയ നീക്കം പുറത്തുവരുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് കാരണം എൻജിനിയറിംഗ് ടീമുകളുടെ ആവശ്യം കുറയുമെന്നും, പ്രോജക്റ്റുകൾ തീർക്കാനുള്ള സമയപരിധി ചുരുങ്ങുമെന്നും, ഉത്പാദനക്ഷമതയിലുണ്ടാകുന്ന ലാഭത്തിന്റെ പങ്ക് ക്ലയന്റുകൾ ആവശ്യപ്പെടുന്നതോടെ പ്രോജക്ട് നിരക്കുകൾ കുറയുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു. ഇത് ഇന്ത്യയുടെ 315 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തെ ആകെ തകിടം മറിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ സേവന കന്പനിയാണ് ടിസിഎസ്.
“ഞങ്ങളുടെ ആകെ ജീവനക്കാരിൽ 1 % മുതൽ 1.5 % വരെ പേരെ എഫ്ഡിഇ (Forward-Deployed Engineers) എന്ന് വിളിക്കാവുന്ന റോളുകളിലേക്ക് മാറ്റാൻ ഞങ്ങൾ തയാറെടുക്കുകയാണ്,’’ ടിസിഎസ് സിഇഒ കെ. കൃതിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജൂണ്‍ അവസാനത്തെ ടിസിഎസിന്റെ ആകെ ജീവനക്കാരുടെ എണ്ണം കണക്കിലെടുത്താൽ, കൃതിവാസൻ പറഞ്ഞ ശതമാനം ഏകദേശം 5,900 മുതൽ 8,900 വരെ ജീവനക്കാരായി മാറും. എന്നാൽ ഇതിനായി കന്പനി പുറത്തുനിന്ന് പുതിയ ആളുകളെ എടുക്കുമോ അതോ നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് വർഷങ്ങളായി ഏറ്റെടുക്കലുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വന്തം നിലയിലുള്ള വളർച്ചയെ മാത്രം ആശ്രയിച്ചിരുന്ന കന്പനി 2025 അവസാനത്തോടെ ആ നയം മാറ്റി. ഇതിന്റെ തുടർച്ചയായി എഐ, ഡാറ്റ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ കന്പനികളെ ഏറ്റെടുക്കുന്ന കാര്യവും അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
“ഞങ്ങളുടെ തന്ത്രപരമായ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന അവസരങ്ങളാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്,’’ ടിസിഎസ് സിഎഫ്ഒ സമീർ സെക്സറിയ പറഞ്ഞു.
Business
മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.
കാറുകളിൽ പുതിയ ഉയരം
യാത്രാവാഹന വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ 10.6 %
ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.
മുച്ചക്ര വാഹനങ്ങളിൽ ഇലക്ട്രിക് ആധിപത്യം
ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
വാണിജ്യ ഇലക്ട്രിക് വാഹന വില്പന ഉയർന്നു
വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.
വാഹനമേഖലയുടെ പ്രതീക്ഷ
12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
Business
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-26 സാന്പത്തിക വർഷത്തേക്ക് ഇതുവരെ 1.7 കോടിയിലധികം ഐടി റിട്ടേണുകൾ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് ഒൗദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യക്തമാക്കി.
അടുത്ത അസസ്മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ഐടിആർ1 അഥവാ ’സഹജ്’.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശന്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.
അതേസമയം, ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.
Business
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ ഓറല്‍ ഓങ്കോളജിയില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
‘രോഗനിര്‍ണയം മുതല്‍ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകള്‍, ഗവേഷകര്‍, അക്കാദമീഷ്യന്മാര്, ട്രെയിനികള്‍ എന്നിവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മെഡ്സിറ്റി കേരള ക്ലസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ഇഎന്‍ടി, മാക്സിലോഫേഷ്യല്‍, ഡെന്റല്‍ എന്നിവയിലെ സര്ജന്മാര്, മെഡിക്കല്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
വണ്ടൂർ: മലങ്കര സൊസൈറ്റിയുടെ 33-ാമത് ശാഖ വണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച് ആദ്യ നിക്ഷേപം സ്വീകരിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സിഇഒ പി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണോവറുള്ള രാജ്യത്തെതന്നെ നന്പർ വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറാനുള്ള പ്രയാണത്തിലാണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെന്നും ഈ സാന്പത്തികവർഷം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സിഇഒ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈജു ചെന്പ്ര ആദ്യ ഗോൾഡ് ലോണും ഉമ്മർകുട്ടി ആദ്യ ഗ്രൂപ്പ് ലോണും കൈമാറി. സി.ടി. ചെറി, മുജീബ്, യൂസഫ് തെന്നാടൻ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി എസ്ജിഎം വിജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തെന്ന ഉപഭോക്തൃ പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒന്‍പത് നോട്ടീസുകൾ നൽകി.
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2006ലെ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് നിയമങ്ങൾക്കു കീഴിൽ നിരവധി ലംഘനങ്ങളാണു നടത്തിയതെന്ന് ഉപഭോക്തൃ പരാതികളിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.
Business
കൊച്ചി: മുൻനിര ആഭ്യന്തര, അന്താരാഷ്ട്ര ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ യെസ് ബാങ്കിനു നേട്ടം.
എസ്ആൻഡ്പി ഗ്ലോബൽ റേറ്റിംഗ്സിൽ യെസ് ബാങ്കിന് ആദ്യമായി ബിബി പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗും സ്റ്റേബിൾ ഔട്ട്ലുക്കും നൽകി.
മൂഡീസ് റേറ്റിംഗ്സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബിഎ ടുവിൽനിന്ന് ബിഎ വൺ- സ്റ്റേബിളാക്കി ഉയർത്തിയിരുന്നു.
Business
മുംബൈ: ഇന്ത്യ ഓഹരിവിപണി ഇന്നലെ ശക്തമായ കുതിപ്പ് നടത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി പച്ചയിലെത്തുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടി ഓഹരികൾ എന്നിവയിലെ ഉയർന്ന വാങ്ങലുകളാണ് വിപണിക്കു കരുത്തായത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും. ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ് ജൂണ്‍ പാദത്തിലെ അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ രണ്ടു ശതമാനത്തിനടുത്താണ് മുന്നേറിയത്.
സെൻസെക്സ് 828 പോയിന്റ്് ഉയർന്ന് 77,569ലും നിഫ്റ്റി 244 പോയിന്റ് മുന്നേറി 24,206ലും ക്ലോസ് ചെയ്തു. ഇന്നലെ ഒറ്റ ദിവസത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂല്യത്തിലേക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ആകെ വിപണിമൂല്യം 482 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.40 ശതമാനവും 1.55 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെ മറ്റെല്ലായിടത്തിലും മുന്നേറ്റമായിരുന്നു. നിഫ്റ്റി റിയൽറ്റി, പൊതുമേഖലാ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഉയർന്നത്. പ്രൈവറ്റ് ബാങ്ക്, മെറ്റൽ, ഫിനാൻഷൽ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
പ്രമുഖ ജൂവലറി ശൃംഖല കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികളിൽ തുടർച്ചയായ മൂന്നാം ദിവസവും വന്പൻ മുന്നേറ്റം. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച വേളയിൽ കല്യാണ്‍ ജൂവലേഴ്സ് ഓഹരികൾ 9 ശതമാനത്തിലേറെ കുതിച്ചുയർന്ന് എൻഎസ്ഇയിൽ 483.40 രൂപ വരെ എത്തിച്ചേർന്നു.
വ്യാപാരം അവസാനിക്കുന്പോൾ ഏഴു ശതമാനത്തിലേറെ മുന്ന് ഒരു ഓഹരിക്ക് 476 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 36 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ആകെ നേട്ടം 41 ശതമാനത്തിനു മുകളിലായി.ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യം 49,000 കോടിയിലേറെ രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യത്തിൽ ഏകദേശം 12,000 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേട്ടത്തിനു കാരണങ്ങൾ
ജൂണ്‍ പാദത്തിൽ കന്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനത്തിൽ മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 38 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ വിപണിയിലെ ഒരേ സ്റ്റോറുകളിൽ നിന്നുള്ള വിൽപ്പന വളർച്ച ഏകദേശം 28 % രേഖപ്പെടുത്തി.
കന്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 35 % വളർച്ചയുണ്ടായി. പശ്ചിമേഷ്യൻ മേഖലയിൽ മാത്രം, 2027 സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഏകദേശം 30 % വരുമാന വളർച്ച കൈവരിക്കാൻ കന്പനിക്ക് സാധിച്ചു. ഈ പ്രദേശത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കളുടെ വരവിൽ കുറവുണ്ടായെങ്കിലും, ഒരേ സ്റ്റോറുകളിൽ നിന്നുള്ള മികച്ച വിൽപ്പന വളർച്ചയാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയത്.
കന്പനിയുടെ ആകെ സംയോജിത വരുമാനത്തിലേക്ക് അന്താരാഷ്ട്ര വിപണികൾ ഏകദേശം 14% സംഭാവന നൽകി.
കന്പനിയുടെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ ‘കാൻഡറെ’ (Candere), 2027 സാന്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 112 % വരുമാന വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ കന്പനി ഇന്ത്യയിലുടനീളം 12 കല്യാണ്‍ ഷോറൂമുകളും 5 കാൻഡറെ ഷോറൂമുകളും ആരംഭിച്ചു. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി കന്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 524 ആണ്.
Business
മുംബൈ: അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വർധിച്ചു.
മേയ് മാസത്തിലെ 22,908 കോടി രൂപയിൽ നിന്ന് ജൂണിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 26.5 ശതമാനം വർധിച്ച് 28,973 കോടി രൂപയിലെത്തി. ജൂണ്‍ മാസത്തിൽ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മിഡ്-കാപ് ഫണ്ടുകളാണ്; 6,090 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ എത്തിയത്.
സ്മോൾ-കാപ് ഫണ്ടുകൾ 5,602 കോടി രൂപയുടെ നിക്ഷേപവുമായി തൊട്ടുപിന്നാലെയുണ്ട്. അതേസമയം ഫ്ലെക്സി-കാപ് ഫണ്ടുകൾക്ക് 5,231 കോടി രൂപ ലഭിച്ചു. ലാർജ് ആൻഡ് മിഡ്-കാപ് ഫണ്ടുകളിൽ 4,321 കോടി രൂപയുടെയും മൾട്ടി-കാപ് ഫണ്ടുകളിൽ 3,070 കോടി രൂപയുടെയും നിക്ഷേപം വന്നു.
നിക്ഷേപത്തിൽ തിരിച്ചുവരവുണ്ടായെങ്കിലും, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നിരക്കുകളിലും താഴെയാണിത്. മാർച്ചിൽ 40,000 കോടി രൂപയ്ക്കും ഏപ്രിലിൽ 38,000 കോടി രൂപയ്ക്കും മുകളിലാണ് നിക്ഷേപം നടന്നത്. ഇക്വിറ്റി സ്കീമുകളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) മേയ് മാസത്തിലെ 36.14 ലക്ഷം കോടി രൂപയിൽ നിന്ന് ജൂണിൽ 37.34 ലക്ഷം കോടി രൂപയായി ഉയർന്നു. ഹൈബ്രിഡ് ഫണ്ടുകളിലും ഉയർന്ന നിക്ഷേപം എത്തിച്ചേർന്നു.
Business
കോട്ടയം: രാജ്യത്ത് ഇ20 (20ശതമാനം എഥനോള്‍) പെട്രോള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയതിനു പിന്നാലെ വാഹനങ്ങളുടെ സുരക്ഷ, മൈലേജ്, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെച്ചൊല്ലിയ വിവാദം കൂടുതല്‍ ശക്തമാകുന്നു.
ഇ10 നിലവാരത്തിനായി രൂപകല്പന ചെയ്ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നത് റബര്‍ ഹോസുകള്‍, സീലുകള്‍, ഒ-റിംഗുകള്‍, ഗാസ്കറ്റുകള്‍, ചില ഫ്യൂവല്‍ ലൈന്‍ ഘടകങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല തേയ്മാനത്തിന് ഇടയാക്കാമെന്നും ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഓട്ടോമോറ്റീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആർഎഐ)യുടെ പരീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
400 മുതല്‍ 806 മണിക്കൂര്‍ വരെ എന്ജിന് ഡ്യൂറബിലിറ്റി പരീക്ഷണങ്ങളാണ് ഇതിനായി നടത്തിയത്. അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചയും ശക്തമായി. ഇ20 കാരണം മൈലേജ് കുറയുമോ, പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കൂടുമോ, ഇന്ധന സംവിധാനത്തിന്റെ ആയുസ് കുറയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഇ20 നയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ എഥനോള്‍ റോഡ്മാപ്പിനുള്ള നിര്‍ദേശത്തില്‍ ഒരു പ്രധാന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ20 ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ഏകദേശം ആറ് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നും നിലവിലുള്ള ഇ10 വാഹനങ്ങളെ സംരക്ഷിക്കാന്‍ ഇ10 പെട്രോള്‍ സംരക്ഷണ ഗ്രേഡ് ഇന്ധനമായി ഇ20-നൊപ്പം ലഭ്യമാക്കണം എന്നുമാണു സംഘടന ശിപാര്‍ശ ചെയ്തത്.
ഇ10 പെട്ടെന്ന് പിന്‍വലിച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക് മെറ്റീരിയല്‍ കംപാറ്റിബിലിറ്റിയിലും എന്ജിന് കാലിബ്രേഷനിലും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും മൈലേജ്, ഡ്രൈവബിലിറ്റി, ദീര്‍ഘകാല ഡ്യൂറബിലിറ്റി എന്നിവയെ ബാധിക്കാമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സമീപകാലത്ത് സംഘടനയും വാഹന നിര്‍മാതാക്കളും നടത്തിയ വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങളിലും സര്‍വീസ് ഡാറ്റയിലും ഇ20 മൂലമുള്ള വ്യാപക വാഹന തകരാറുകള്‍ക്ക് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള വിശദീകരണത്തില്‍ ആവര്‍ത്തിച്ചു.
പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി ഇ20യുമായി ബന്ധമുണ്ടോ?
വാഹനങ്ങളിലെ ചില പ്രത്യേക പ്ലാസ്റ്റിക് പാര്‍ട്ടുകള്‍ക്ക് വാറന്റി നിരക്ക് ഈടാക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഇത് ഇ20 പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍, വാറന്റി വ്യവസ്ഥയില്‍ നിര്‍മാതാക്കളുടെ വാണിജ്യനയത്തിന്റെ ഭാഗമായിട്ടുള്ള നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നും പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി നിരക്ക് ഈടാക്കുന്നതില്‍ ഇ20യുമായി ബന്ധമില്ലെന്നാണു ചില വാഹന ഡീലര്‍മാര്‍ നല്കുന്ന വിശദീകരണം.
Business
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എഥനോള്‍ ഉത്പാദകരായ അമേരിക്കയില്‍ പത്തു ശതമാനം മാത്രം എഥനോള്‍ കലര്‍ത്തിയ ഇ10 ഗ്യാസോലിന്‍ ആണു രാജ്യവ്യാപകമായി ഉപയോഗിക്കുന്നത്.
സാവധാനം ഇ15ന്റെ ഉപയോഗവും വളരുന്നുണ്ട്. അമേരിക്കയിലെ 80 ശതമാനത്തിലേറെ വാഹനങ്ങള്‍ എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഫ്ളെക്സ്-ഇന്ധന സാങ്കേതികവിദ്യകൊണ്ടു സജ്ജീകരിച്ചവയാണ്. ശുദ്ധമായ ഹൈഡ്രസ് എഥനോള്‍ (ഇ100) ഉപയോഗിക്കുന്ന വാഹനങ്ങളും അമേരിക്കയിലുണ്ട്.
ആഗോളതലത്തില്‍ എഥനോള്‍ ഉത്പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 27 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ27 പെട്രോളാണ് ഉപയോഗിക്കുന്നത്. പുതിയ കാറുകളില്‍ 80 ശതമാനവും ഫ്ളെക്സ്-ഇന്ധനത്തിനു യോജ്യമാണ്. ലോകത്തെ എഥനോള്‍ ഉത്പാദന- വിതരണത്തിന്റെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത് അമേരിക്കയും ബ്രസീലുമാണ്.
ഇന്ത്യയാണു ലോകത്തിലെ മൂന്നാമത്തെ വലിയ എഥനോള്‍ ഉത്പാദകര്‍. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ കരിമ്പ് ഫാക്ടറികളിലെ പഞ്ചസാര ഉത്പാദനത്തിന്റെ പ്രധാന ബാക്കിപത്രമായാണു എഥനോള്‍ ഉത്പാദനം. ചൈന, ജര്‍മനി, തായ്ലന്ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും എഥനോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
യുപി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി 450ലേറെ വലിയ പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു കോടി കരിമ്പുകര്‍ഷകര്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കുടുംബാംഗങ്ങളടക്കം രാജ്യത്തെ പ്രബലര്ക്കു സ്വന്തം പഞ്ചസാര ഫാക്ടറികളുണ്ട്. എഥനോള്‍ ഉണ്ടാക്കുന്ന കരിമ്പ്, ചോളം കൃഷികള്‍ക്കു വലിയതോതില്‍ വെള്ളം ഉപയോഗിക്കേണ്ടിവരുന്നതിലും ആശങ്കകളുണ്ട്.
Business
ന്യൂഡല്‍ഹി: ദേശീയശ്രദ്ധ നേടിയ തമിഴ്നാട്ടിലെ രാമര്‍ പെട്രോള്‍ തട്ടിപ്പിന് 30 വര്‍ഷം. 1996ല്‍ ഔഷധ ഇന്ധനം (രാമര്‍ ബയോ-ഫ്യുവല്‍) എന്നവകാശപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 2.27 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രാമര്പിള്ളയ്ക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ രാമറിനെ മൂന്നു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയ്ക്കും സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള പി. രാമര്പിള്ളയാണു ബദല്‍ ഇന്ധനം അവതരിപ്പിച്ച് വര്‍ഷങ്ങളോളം പൊതുജനങ്ങളെ കബളിപ്പിച്ചത്. രഹസ്യ ഔഷധങ്ങളുടെ പ്രത്യേക മിശ്രിതം, ഉപ്പ്, സിട്രിക് ആസിഡ് തുടങ്ങിയ സാധാരണ ചേരുവകളുമായി അര മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ ഇന്ധനം ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് 1996ല്‍ രാമര്‍പിള്ള അവകാശപ്പെട്ടത്.
ഇന്ധനക്ഷാമത്തിനും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിഹാരം കണ്ടുപിടിച്ചയാളെന്ന നിലയില്‍ രാമര്‍ ദേശീയ, ആഗോള പ്രശസ്തി നേടി. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയനേതാക്കളെ കാണാനും അവസരം ലഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണശാലകളില്‍ തന്റെ രാസപ്രക്രിയ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നുവരെ രാമര്‍ അവകാശപ്പെട്ടു.
എണ്ണശുദ്ധീകരണ ശാലകളിലെയും വിതരണ കമ്പനികളിലെയും ചിലരുമായി ചേര്‍ന്നു ബെന്‍സീന്‍, ടൗലീന് തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ചേര്‍ത്തു ഹെര്‍ബല്‍ പെട്രോളായി രാമര്‍പിള്ള വില്‍ക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ രാമറിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്തശേഷം അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഡി. മുഖര്‍ജി വിശദീകരിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ ചേര്‍ത്ത മിശ്രിതമാണ് ബയോ ഇന്ധനമായി അവതരിപ്പിച്ചത്. നിരോധിച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നു ഹെര്‍ബല്‍ ഇന്ധനം.
പൊതുജനങ്ങളെ വഞ്ചിച്ചു പണം തട്ടിയതിന് സിബിഐ അറസ്റ്റ് ചെയ്ത രാമര്‍പിള്ളയും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്, എസ്.കെ. ഭരത് എന്നിവരും കുറ്റക്കാരാണെന്ന് ചെന്നൈ എഗ്മോറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കണ്ടെത്തി. വഞ്ചനയിലൂടെ 2.27 കോടി രൂപ തട്ടിയതിന് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമര്‍പിള്ള വീണ്ടും 2000ല്‍ മറ്റൊരു ഇന്ധനം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചെന്നൈയില്‍ പത്രസമ്മേളനം നടത്തി. വേലാര്‍ ബയോ-ഹൈഡ്രോകാര്‍ബണ്‍ ഇന്ധനം എന്നുപേരിട്ട ഇതും മറ്റൊരു തട്ടിപ്പാണെന്നു സംശയമുയര്‍ന്നതോടെ വില്‍പ്പന നടന്നില്ല.
Business
മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഥിയം-അയണ്‍ ബാറ്ററികൾ, സ്മാർട്ട്ഫോണ്‍ വയർലെസ് ചാർജിംഗ് സിസ്റ്റങ്ങൾ, ഡിസ്പ്ലേ അസംബ്ലികൾ, ഇൻഡക്ടർ കോയിൽ മൊഡ്യൂളുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന നിരവധി പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി (ഇറക്കുമതി തീരുവ) ഇളവുകൾ കേന്ദ്ര സർക്കാർ നീട്ടി.
ഇലക്ട്രോണിക്സ് നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾക്കും ഘടകങ്ങൾക്കും നല്‍കിവരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ 2029 മാർച്ച് 31 വരെ നീട്ടിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ ഇളവുകൾ ഉടനടി പ്രാബല്യത്തിൽ വരും. നികുതിയിളവ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ട്.
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ അസംബ്ലികളുടെ നിർമാതാക്കൾക്കാണ് ഈ ഇളവു കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. ഈ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന ഡിസ്പ്ലേ സെല്ലുകൾ, ബാക്ക്ലൈറ്റ് യൂണിറ്റുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ഫ്രെയിമുകൾ, അനൈസോട്രോപിക് കണ്ടക്ടീവ് ഫിലിം തുടങ്ങിയ പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് മീറ്ററുകൾ അല്ലെങ്കിൽ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഡിസ്പ്ലേ അസംബ്ലികൾക്ക് ഈ നികുതിയിളവ് ബാധകമല്ല.
സ്മാർട്ട്ഫോണുകളുടെ വയർലെസ് ചാർജിംഗ് മോഡ്യുളുകളിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും സർക്കാർ നീട്ടിയിട്ടുണ്ട്. നാനോ-ക്രിസ്റ്റലിൻ അസംബ്ലികൾ, ഇ-ഷീൽഡുകൾ, പിഇടി ലൈനറുകൾ, പിസി ഷിമ്മുകൾ, കോയിലുകൾ, നിയോഡിമിയം അയണ്‍ ബോറോണ്‍ കാന്തങ്ങൾ തുടങ്ങിയ എൻഎഫ്സി, ഇൻഡക്ടർ കോയിൽ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇളവുകൾ നൽകിയിട്ടുള്ള ഘടകങ്ങളുടെ കാര്യത്തിൽ കൃത്യത ഉറപ്പാക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഇവയ്ക്ക് സാങ്കേതിക നിർവചനങ്ങളും നൽകിയിട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററി നിർമാണത്തിനായി കുറഞ്ഞ നികുതിയിളവിന് അർഹതയുള്ള യന്ത്രസാമഗ്രികളുടെ പട്ടിക കേന്ദ്ര സർക്കാർ വിപുലീകരിച്ചു. പരിഷ്കരിച്ച വിജ്ഞാപന പ്രകാരം ഇപ്പോൾ 85 വിഭാഗങ്ങളിൽപ്പെട്ട ഉപകരണങ്ങൾക്ക് ഈ ഇളവ് ലഭിക്കും. അസംസ്കൃത വസ്തുക്കൾ മിക്സ് ചെയ്യുന്നത് മുതൽ കോട്ടിംഗ്, വെൽഡിംഗ്, ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, പാക്കേജിംഗ് വരെയുള്ള ഏതാണ്ട് മുഴുവൻ ബാറ്ററി ഉത്പാദന പ്രക്രിയകളും ഇതിൽ ഉൾപ്പെടുന്നു.
Business
കൊച്ചി: രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാന്‍ഡായ വി ഗാര്‍ഡ്, രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ അരിസോ വിപണിയിലെത്തിച്ചു.
സ്ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാര്‍ വഴി തത്സമയം അറിയിക്കുന്ന സ്മാര്‍ട്ട് ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവും ഇതിലുണ്ട്.
ഡിജിറ്റല്‍ (ഡിജി) മോഡലുകളില്‍ ഗ്ലാസിനു കീഴില്‍ ഫ്ലഷ്-എംബെഡഡ് ഡിസ്പ്ലേയും തെരഞ്ഞെടുത്ത മോഡലുകളില്‍ റിമോട്ട് കണ്ട്രോള് സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Business
തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.
15 ന് രാവിലെ ഒന്‍പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.
Business
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവില താഴേക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,245 രൂപയിലും പവന് 1,05,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലെത്തി.
വീഴ്ചയുടെ പാതയിലായ സ്വർണവില ചൊവ്വാഴ്ച പവന് 1000 രൂപ കുറഞ്ഞിരുന്നു. ഇതോടെ നാലു ദിവസത്തിനിടെ ആകെ കുറഞ്ഞത് 1820 രൂപയാണ്. മൂന്നു ദിവസങ്ങൾ കൊണ്ട് 4,560 രൂപ കൂടിയ ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണവില താഴാൻ തുടങ്ങിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ അരശതമാനത്തോളം ഇടിഞ്ഞ സ്വർണവില ഔൺസിന് 4125 ഡോളർ എന്ന നിലയിലാണ്. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണവും യുഎസ് നടത്തിയ പ്രത്യാക്രമണവുമാണ് സ്വർണവില ഇന്ന് ഇടിയാനുള്ള പ്രധാന കാരണം.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Kerala
തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ചയിലൂടെ പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതു കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്.
വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണു തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി 10നു ചർച്ച നടത്തുന്നത്. ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതു നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിനു മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണു നിയമം.
സംസ്ഥാന സർക്കാരിനു തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Business
പത്തനംതിട്ട: ദൂരയാത്രകളിൽ പെട്ടെന്ന് ഒരു അത്യാവശ്യം വന്നാൽ എവിടെയെങ്കിലും നല്ലൊരു ശൗചാലയം കാണുമോ എന്ന് ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. വഴിയിലുടനീളം വൃത്തിയുള്ള ശൗചാലയങ്ങൾ എവിടെയുണ്ടെന്ന് കൃത്യമായി പറഞ്ഞുതരാൻ ഒരു 'ക്ലൂ' (KLOO) റെഡിയാണ്!
കേരള സർക്കാരിന്റെ ശുചിത്വ മിഷൻ ഒരുക്കിയിരിക്കുന്ന 'ക്ലൂ' എന്ന മൊബൈൽ ആപ്പാണ് ഇപ്പോൾ യാത്രക്കാരുടെ യഥാർഥ 'വഴിവിളക്കായി' മാറുന്നത്. ഒരു അറ്റൻഡർ പോലും ഇല്ലാതെ, നിങ്ങളിരിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഏറ്റവും വൃത്തിയുള്ള ടോയ്ലറ്റുകൾ ഏതൊക്കെയാണെന്ന് ഈ ആപ്പ് മൊബൈൽ സ്ക്രീനിൽ കാട്ടിത്തരും.
ഹോട്ടലുകൾക്ക് ഇതൊരു 'ലോട്ടറി'
കേവലം യാത്രക്കാർക്ക് മാത്രമല്ല, വഴിയിലുള്ള ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഈ ആപ്പ് ഒരു വലിയ ബിസിനസ് തന്ത്രമായി മാറുകയാണ്. ഈ ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന ഹോട്ടലുകളിലേക്ക് യാത്രക്കാർ സ്വാഭാവികമായും എത്തിച്ചേരും. ശൗചാലയം ഉപയോഗിക്കാൻ കയറുന്നവർ അവിടെനിന്ന് ഒരു ചായയോ ഭക്ഷണമോ കഴിക്കാതെ മടങ്ങില്ലല്ലോ! പരസ്യത്തിന് ഒരു പൈസ പോലും ചിലവാക്കാതെ, കൂടുതൽ കസ്റ്റമേഴ്സിനെ ഹോട്ടലുകളിലേക്ക് എത്തിക്കാൻ ഈ 'ക്ലൂ' സഹായിക്കുന്നുണ്ട്.
റേറ്റിംഗ് കണ്ട് കയറാം
ആപ്പിൽ കാണിക്കുന്ന ഓരോ ശൗചാലയത്തിനും മുൻപ് അത് ഉപയോഗിച്ചവർ നൽകിയ റേറ്റിംഗും റിവ്യൂവും ഉണ്ടാകും. അതുകൊണ്ട് ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ഇടം നോക്കി യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. കൂടാതെ, മികച്ച സൗകര്യമൊരുക്കുന്ന ഹോട്ടലുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അംഗീകാരമുള്ള സ്റ്റിക്കറുകളും ലഭിക്കും.ഇനി യാത്ര പുറപ്പെടും മുൻപ് ഫോണിൽ ഒരു 'ക്ലൂ' കരുതാം. വഴിയിലെ ടെൻഷനുകളോട് 'ബൈ ബൈ' പറയാം.
Business
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനു പിന്നാലെ താഴെവീണ് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,450 രൂപയിലും പവന് 1,07,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,055 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 88,440 രൂപയിലുമെത്തി.
മൂന്നു ദിവസങ്ങൾ കൊണ്ട് 4,560 രൂപ കൂടിയ ശേഷമാണ് സ്വർണവില ഇന്നു താഴേക്കിറങ്ങിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടുതവണയായി വർധിച്ച സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും വർധിച്ചിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഗ്രാമിന് 13,475 രൂപയിലും പവന് 1,07,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 100 രൂപ വര്‍ധിച്ച് 11,075 രൂപയിലും പവന് 800 രൂപ വര്‍ധിച്ച് 88,600 രൂപയിലുമെത്തി.
രണ്ടു ദിവസത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെയാണ് ഇന്നും സ്വർണവില കുതിപ്പ് തുടരുന്നത്. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി പവന് 2,480 രൂപ വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 4560 രൂപയാണ് വർധിച്ചത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,050 ഡോളറിൽ നിന്ന് 4,145 ഡോളർ വരെ കയറിയ സ്വർണം 4123 ഡോളറിൽ ക്ലോസ് ചെയ്തിരുന്നു. ഇന്ന് രാവിലെ 4,193 ഡോളർ വരെ ഉയർന്ന സ്വർണവില നിലവിൽ 4180 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്ന് മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കേരളത്തിൽ മെഡിക്കൽ ചികിത്സാ ചെലവുകൾ കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, മാതാപിതാക്കളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഒരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് വളരെ നിർണായകമാണ്. എന്നാൽ സാധാരണ പോളിസികളിൽ നിന്നും വ്യത്യസ്തമായി, മുതിർന്ന പൗരന്മാരുടെ ഇൻഷുറൻസിൽ കമ്പനികൾ കർശനമായ പല നിബന്ധനകളും ഒളിപ്പിച്ചു വെക്കാറുണ്ട്.
കൃത്യമായി പ്രീമിയം അടച്ചിട്ടും ഹോസ്പിറ്റലിൽ വെച്ച് ക്ലെയിം നിരസിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (IRDAI) ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് നിങ്ങൾ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായ കണക്കുകളോടെ നമുക്ക് നോക്കാം.
പ്രായപരിധിയും കാത്തിരിപ്പ് കാലാവധിയും (Waiting Period) പ്രധാനമാണ്
ഇൻഷുറൻസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധിയായ 65 വയസ്സ് IRDAI ഇപ്പോൾ പൂർണ്ണമായും എടുത്തു കളഞ്ഞിട്ടുണ്ട്. ഇനി ഏത് പ്രായത്തിലുള്ളവർക്കും പുതിയ പോളിസി എടുക്കാം. കൂടാതെ, മുൻകാല രോഗങ്ങൾക്കുള്ള (Pre-existing Diseases) വെയ്റ്റിംഗ് പീരിയഡ് പരമാവധി 4 വർഷത്തിൽ നിന്നും 3 വർഷമായി കുറച്ചിട്ടുണ്ട്. അതായത്, പ്രഷറോ പ്രമേഹമോ ഉള്ള ഒരാൾ പോളിസി എടുത്ത് തുടർച്ചയായി 3 വർഷം പൂർത്തിയാക്കിയാൽ, പിന്നീട് ആ രോഗങ്ങൾക്കുള്ള ചികിത്സാ ചിലവ് നിഷേധിക്കാൻ കമ്പനികൾക്ക് നിയമപരമായി അവകാശമില്ല.
മൊറട്ടോറിയം പിരീഡ് (Moratorium Period) നിയമം
ഏറ്റവും പുതിയ ഐ.ആർ.ഡി.എ.ഐ നിയമമാണ് ഇത്. മുൻപ് ഇത് 8 വർഷമായിരുന്നെങ്കിൽ ഇപ്പോൾ അത് 5 വർഷമായി കുറച്ചിട്ടുണ്ട്. ഒരു പോളിസി എടുത്ത് തുടർച്ചയായി 5 വർഷം പ്രീമിയം അടച്ചു കഴിഞ്ഞാൽ, പിന്നീട് ബോധപൂർവ്വമായ തട്ടിപ്പുകൾ (Proven Fraud) ഒഴികെയുള്ള മറ്റൊരു കാരണത്താലും ഇൻഷുറൻസ് കമ്പനിക്ക് നിങ്ങളുടെ ക്ലെയിം നിരസിക്കാനോ പോളിസി റദ്ദാക്കാനോ കഴിയില്ല. അഞ്ചു വർഷം കഴിഞ്ഞാൽ കമ്പനി നിങ്ങളുടെ ക്ലെയിം നൽകാൻ ബാധ്യസ്ഥരാണ്.
കോ-പേയ്മെന്റ് (Co-payment) നിബന്ധനകൾ
മുതിർന്ന പൗരന്മാരുടെ പോളിസികളിൽ പ്രീമിയം കുറയ്ക്കാൻ കമ്പനികൾ 20% വരെ കോ-പേയ്മെന്റ് വെക്കാറുണ്ട്. അതായത് 2 ലക്ഷം രൂപയുടെ ബില്ലായാൽ 40,000 രൂപ നിങ്ങൾ കയ്യിൽ നിന്ന് നൽകണം. എപ്പോഴും 'സീറോ കോ-പേയ്മെന്റ്' (Zero Co-payment) ഉള്ള പോളിസികൾക്ക് വേണം പ്രഥമ പരിഗണന നൽകാൻ. ഇനി പ്രീമിയം കുറയ്ക്കണമെന്നുണ്ടെങ്കിൽ 'ഡിഡക്ടിബിൾസ്' (Deductibles) ഉള്ള സൂപ്പർ ടോപ്പ്-അപ്പ് പോളിസികൾ തിരഞ്ഞെടുക്കുന്നതാണ് സാമ്പത്തികമായി സുരക്ഷിതം.
റൂം റെന്റ് സബ്-ലിമിറ്റ് (Room Rent Sub-limit)
പോളിസിയിൽ റൂം വാടകയ്ക്ക് ദിവസേന ഇത്ര തുകയെന്ന് പരിധി വെച്ചിട്ടുണ്ടെങ്കിൽ അതൊരു വലിയ ചതിക്കുഴിയാണ്. നിങ്ങൾ ആ പരിധിക്ക് മുകളിലുള്ള റൂം തിരഞ്ഞെടുത്താൽ, റൂം വാടകയുടെ വ്യത്യാസം മാത്രമല്ല കമ്പനി കുറയ്ക്കുക; മറിച്ച് ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ ചാർജ് തുടങ്ങി ആകെ ബില്ലിന്റെ തുകയിലും കമ്പനി അതേ അനുപാതത്തിൽ വെട്ടിക്കുറയ്ക്കൽ അഥവാ പ്രൊപ്പോർഷനേറ്റ് ഡിഡക്ഷൻ (Proportionate Deduction) വരുത്തും. അതിനാൽ 'No Room Rent Cap' ഉള്ള പോളിസികൾ മാത്രം തിരഞ്ഞെടുക്കുക.
ആയുഷ് (AYUSH), ഡേ-കെയർ ചികിത്സകൾ
ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സകൾ അലോപ്പതി ചികിത്സയ്ക്ക് തുല്യമായി നിങ്ങളുടെ പോളിസി കവർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. കേരളത്തിൽ പ്രായമായവർ ആയുർവേദ ചികിത്സകളെ കൂടുതൽ ആശ്രയിക്കാറുള്ളതിനാൽ ഇത് വളരെ പ്രധാനമാണ്. ഇതോടൊപ്പം, 24 മണിക്കൂർ ആശുപത്രിയിൽ കിടക്കാതെ ഏതാനും മണിക്കൂറുകൾ കൊണ്ട് ചെയ്യാവുന്ന തിമിര ശസ്ത്രക്രിയ, ഡയാലിസിസ് തുടങ്ങിയ ആധുനിക 'ഡേ-കെയർ' (Day Care) ചികിത്സകളും പോളിസിയിൽ പൂർണ്ണമായി ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
മെഡിക്കൽ ഹിസ്റ്ററി മറച്ചുവെക്കാതിരിക്കുക
മാതാപിതാക്കളുടെ മെഡിക്കൽ ഹിസ്റ്ററിയിൽ ഒരു വിവരവും മറച്ചുവെക്കാതെ, അസുഖവിവരങ്ങൾ കൃത്യമായി കമ്പനിയെ അറിയിച്ചു മാത്രം പോളിസി എടുക്കുക. തെറ്റായ വിവരങ്ങൾ നൽകുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള ഏറ്റവും പ്രധാന കാരണമാണ്.
മാതാപിതാക്കളുടെ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവർക്കും, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരങ്ങൾ ഷെയർ ചെയ്യുക.
Business
20 മുതൽ 40 വയസ്സുവരെയുള്ള കാലഘട്ടമാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ സാമ്പത്തികമായി ഏറ്റവും നിർണ്ണായകമായ സമയം. എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെ ഭാവി തകർക്കുന്ന ഏറ്റവും വലിയ സാമ്പത്തിക അബദ്ധങ്ങൾ നമ്മൾ ചെയ്യുന്നതും ഇതേ കാലയളവിലാണ്. 'റിട്ടയർമെന്റിനൊക്കെ ഇനിയും സമയമുണ്ടല്ലോ' എന്ന ചിന്തയിൽ ഇന്ന് നമ്മൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ 50-കളിൽ നമ്മളെ വലിയൊരു കടക്കെണിയിൽ എത്തിക്കാം. വിപണിയിലെ ഏറ്റവും പുതിയ ഡാറ്റകൾ പ്രകാരം, ഈ പ്രായത്തിൽ നമ്മൾ വരുത്തുന്ന 7 ഗുരുതരമായ സാമ്പത്തിക അബദ്ധങ്ങളും അതിനുള്ള ശാസ്ത്രീയമായ പരിഹാരങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ഒന്നാമത്തെ അബദ്ധം: നിക്ഷേപം വൈകിപ്പിക്കുന്നത്.
കോമ്പൗണ്ടിംഗിന്റെ ശക്തി അഥവാ 'പവർ ഓഫ് കോമ്പൗണ്ടിംഗ്' (Power of Compounding) പലരും തിരിച്ചറിയാറില്ല. 25-ാം വയസ്സിൽ പ്രതിമാസം വെറും 5,000 രൂപ വീതം 12% വാർഷിക റിട്ടേൺസ് തരുന്ന ഒരു ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് 60 വയസ്സാകുമ്പോൾ 3.2 കോടി രൂപ ലഭിക്കും. എന്നാൽ ഇതേ തുക നേടാൻ 35-ാം വയസ്സിലാണ് ഒരാൾ നിക്ഷേപം തുടങ്ങുന്നതെങ്കിൽ പ്രതിമാസം 16,000 രൂപയിലധികം നിക്ഷേപിക്കേണ്ടി വരും. നേരത്തെ തുടങ്ങുക എന്നതാണ് ഏറ്റവും വലിയ നിക്ഷേപ തന്ത്രം.
രണ്ടാമത്തെ അബദ്ധം: പണപ്പെരുപ്പത്തെ (Inflation) അവഗണിക്കുന്നത്.
പണപ്പെരുപ്പത്തെ തോൽപ്പിക്കാത്ത പരമ്പരാഗത നിക്ഷേപങ്ങളായ എഫ്.ഡികളിലും (FD) സ്വർണ്ണത്തിലും മാത്രം പണം സൂക്ഷിക്കുന്നത് തെറ്റാണ്. ഇന്ത്യയിലെ യഥാർത്ഥ ലൈഫ്സ്റ്റൈൽ പണപ്പെരുപ്പം 8% മുതൽ 10% വരെയാണ്. ഇതിനെ മറികടക്കാൻ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയേ തീരൂ.
മൂന്നാമത്തെതാണ് വരുമാനത്തിനൊപ്പം കടം വർദ്ധിപ്പിക്കുന്നത്.
വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് ആഡംബര ചെലവുകൾ വർദ്ധിപ്പിച്ച് വലിയ തുകകൾ EMI ആയി നൽകുന്ന പ്രവണതയാണിത്. വാങ്ങിയ നിമിഷം മുതൽ മൂല്യം കുറയുന്ന അഥവാ ഡിപ്രീഷ്യേറ്റിങ് (Depreciating) ആസ്തികളായ പുതിയ കാറുകളും പ്രീമിയം സ്മാർട്ട് ഫോണുകളും വാങ്ങിക്കൂട്ടുന്നത് നിങ്ങളുടെ ഭാവിയിലെ സമ്പാദ്യമാണ് നശിപ്പിക്കുന്നത്. നിങ്ങളുടെ ആദ്യകാല വരുമാനം പണം വളരുന്ന അപ്പ്രീഷ്യേറ്റിങ് ആസ്തികളിലേക്ക് (Appreciating Assets) മാത്രം മാറ്റുക.
നാലാമത്തെ അബദ്ധം: ഇൻഷുറൻസും എമർജൻസി ഫണ്ടും ഇല്ലാത്തത്.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന തൊഴിൽ നഷ്ടമോ മെഡിക്കൽ എമർജൻസിയോ നേരിടാൻ 6 മാസത്തെ ചെലവിനുള്ള പണം എമർജൻസി ഫണ്ടായി ലിക്വിഡ് ഫണ്ടുകളിലോ ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കണം. അതോടൊപ്പം തുക കുറഞ്ഞ ഒരു പ്യുവർ ടേം ഇൻഷുറൻസും (Term Insurance), ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസും എടുക്കാൻ ഒരിക്കലും മടിക്കരുത്.
അഞ്ചാമത്തെ അബദ്ധം: 'ലൈഫ്സ്റ്റൈൽ ക്രീപ്പ്' (Lifestyle Creep).
അതായത്, ഓരോ വർഷവും ശമ്പളം കൂടുമ്പോഴും നിങ്ങളുടെ നിക്ഷേപ തുക പഴയപടി തന്നെ നിലനിർത്തുന്ന പ്രവണത. ശമ്പളം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ തുകയും വർഷാവർഷം കുറഞ്ഞത് 10% എങ്കിലും വർദ്ധിപ്പിക്കണം. ഇതിനെ സ്റ്റെപ്പ്-അപ്പ് സിപ്പ് (Step-up SIP) എന്നാണ് പറയുന്നത്.
ആറാമത്തെ അബദ്ധം: അന്ധമായ ട്രേഡിംഗ്.
സോഷ്യൽ മീഡിയ ഹൈപ്പ് കണ്ട് മതിയായ അറിവില്ലാതെ നടത്തുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗ് വലിയൊരു കെണിയാണ്. സെബിയുടെ (SEBI) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എഫ് ആൻഡ് ഒ ട്രേഡിംഗിൽ ഏർപ്പെടുന്ന പത്തിൽ ഒൻപത് റീട്ടെയ്ൽ നിക്ഷേപകർക്കും വൻ തുകയാണ് നഷ്ടപ്പെടുന്നത്. ട്രേഡിംഗിനെ ഒരു ചൂതാട്ടമായി കാണാതെ ദീർഘകാല നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുക.
ഏഴാമത്തെ അബദ്ധം: നികുതി ആസൂത്രണമില്ലായ്മ (Tax Inefficiency).
ഉയർന്ന വരുമാന പരിധിയിൽ വരുന്നവർ തങ്ങളുടെ നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിന് എത്ര നികുതി നൽകേണ്ടി വരുന്നു എന്ന് പലപ്പോഴും കണക്കുകൂട്ടാറില്ല. ദീർഘകാല മൂലധന നേട്ട നികുതി (LTCG) നിങ്ങളുടെ നിക്ഷേപത്തിന്റെ അറ്റാദായത്തെ സാരമായി ബാധിക്കാം. അതിനാൽ ടാക്സ് ഇളവുകൾ ലഭിക്കുന്ന ELSS മ്യൂച്വൽ ഫണ്ടുകൾ, പി.പി.എഫ് (PPF), എൻ.പി.എസ് (NPS) തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങൾ നിങ്ങളുടെ ടാക്സ് സ്ലാബിന് അനുസരിച്ച് കൃത്യമായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.
ഇനി ഒരു ബോണസ് ടിപ്പ്:
കോടികളുടെ റിട്ടയർമെന്റ് ഫണ്ട് കെട്ടിപ്പടുക്കാൻ വ്യക്തിഗത ധനകാര്യത്തിലെ പ്രശസ്തമായ '15-15-15 നിയമം' നിങ്ങൾക്ക് ഉപയോഗിക്കാം. പ്രതിമാസം 15,000 രൂപ വീതം, 15 വർഷത്തേക്ക്, ശരാശരി 15% വാർഷിക റിട്ടേൺസ് നൽകുന്ന മികച്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ SIP വഴി നിക്ഷേപിച്ചാൽ, 15 വർഷം കഴിയുമ്പോൾ നിങ്ങളുടെ കൈയിലെത്തുന്ന തുക കൃത്യം 1 കോടി രൂപയായിരിക്കും!
റിട്ടയർമെന്റ് പ്ലാനിംഗ് എന്നത് 60 വയസ്സിൽ ചെയ്യേണ്ട ഒന്നല്ല, അത് നിങ്ങളുടെ ആദ്യ ശമ്പളം കിട്ടുന്ന ദിവസം മുതൽ തുടങ്ങേണ്ട ഒരു ശീലമാണ്. ഈ സുപ്രധാന വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക.
Business
ഒന്നാം തീയതി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന ശമ്പളം, അഞ്ചാം തീയതിയാകുമ്പോഴേക്കും വിവിധ EMI-കൾക്കായി ബാങ്കുകൾ പിടിച്ചെടുക്കുന്ന അവസ്ഥ നിങ്ങളെ അലട്ടുന്നുണ്ടോ? ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എന്നിവയ്ക്ക് ശേഷം നിത്യചെലവുകൾക്കായി വീണ്ടും പണം കടം വാങ്ങേണ്ടി വരുന്നുണ്ടെങ്കിൽ, സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന 'ഡെബ്റ്റ് ട്രാപ്പ്' (Debt Trap) അഥവാ കടക്കെണിയിലാണ് നിങ്ങളുള്ളത്. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഇന്ന് ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ചതിക്കുഴിയിൽ നിന്നും കൃത്യമായ ശാസ്ത്രീയ കണക്കുകളിലൂടെ എങ്ങനെ രക്ഷപ്പെടാമെന്ന് നമുക്ക് നോക്കാം.
ഒന്നാമത്തെ കാര്യം: FOIR അഥവാ ഫിക്സഡ് ഒബ്ലിഗേഷൻ ടു ഇൻകം റേഷ്യോ
ബാങ്കിങ് രംഗത്ത് പ്രധാനമായും ഉപയോഗിക്കുന്ന ഒരു കണക്കാണിത്. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ആകെ പ്രതിമാസ വരുമാനത്തിന്റെ പരമാവധി 40 ശതമാനം മാത്രമേ എല്ലാ EMI-കൾക്കുമായി മാറ്റിവെക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, നിങ്ങൾ കൈപ്പറ്റുന്ന ശമ്പളം 40,000 രൂപയാണെങ്കിൽ, എല്ലാ വായ്പകളുടെയും ആകെ തിരിച്ചടവ് തുക 16,000 രൂപയിൽ കൂടരുത്. ഇതിൽ കൂടുതൽ തുക EMI-ലേക്ക് പോകുന്നുണ്ടെങ്കിൽ, നിങ്ങളുടെ സാമ്പത്തിക അടിത്തറ അപകടത്തിലാണ് എന്ന് മനസ്സിലാക്കുക. അങ്ങനെയെങ്കിൽ പുതിയ വായ്പകൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി.
രണ്ടാമതായി: ഡെബ്റ്റ് അവലാഞ്ച് (Debt Avalanche) രീതി
വായ്പകൾ തിരിച്ചടയ്ക്കാൻ 'ഡെബ്റ്റ് അവലാഞ്ച്' രീതി സ്വീകരിക്കുക. അതായത്, ഏറ്റവും ഉയർന്ന പലിശനിരക്കുള്ള വായ്പകൾ ഏതാണെന്ന് കണ്ടെത്തി അത് ആദ്യം തീർക്കുക. 36 മുതൽ 42 ശതമാനം വരെ വാർഷിക പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും പേഴ്സണൽ ലോണുകളുമാണ് നിങ്ങളുടെ സമ്പാദ്യം പ്രധാനമായും ചോർത്തുന്നത്. ഇതിനൊരു പ്രായോഗിക മാർഗ്ഗമുണ്ട്: കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്ന സ്വർണ്ണപ്പണയ വായ്പകൾ പ്രയോജനപ്പെടുത്തി, ഉയർന്ന പലിശയുള്ള ഇത്തരം ബാധ്യതകൾ ഒറ്റയടിക്ക് തീർക്കുക. ഇത് നിങ്ങളുടെ പ്രതിമാസ പലിശഭാരം ഗണ്യമായി കുറയ്ക്കും.
പ്രീ-പേയ്മെന്റ് (Pre-payment) ശീലമാക്കുക
ദീർഘകാല വായ്പകളിൽ 'പ്രീ-പേയ്മെന്റ്' രീതി ശീലമാക്കുന്നത് വളരെ പ്രധാനമാണ്. ഭവന വായ്പ പോലെയുള്ള വലിയ ബാധ്യതകളിൽ, വർഷത്തിൽ ഒരു അധിക EMI (അതായത് 13-ാമത് ഒരു EMI) അടയ്ക്കാൻ സാധിച്ചാൽ, 20 വർഷത്തെ ലോൺ കാലാവധി ഏകദേശം 15 വർഷമായി കുറയ്ക്കാൻ സാധിക്കും. ബോണസ്, ചിട്ടി അല്ലെങ്കിൽ മറ്റ് അധിക വരുമാനങ്ങൾ ലഭിക്കുമ്പോൾ അത് ലോൺ അക്കൗണ്ടിലേക്ക് നേരിട്ട് അടയ്ക്കുക. ഈ തുക വായ്പയുടെ മുതലിൽ (Principal Amount) നിന്ന് നേരിട്ട് കുറയുന്നതിനാൽ പലിശയിനത്തിൽ ലക്ഷക്കണക്കിന് രൂപ നിങ്ങൾക്ക് ലാഭിക്കാം.
ലോൺ ബാലൻസ് ട്രാൻസ്ഫർ (Balance Transfer)
നിലവിൽ നിങ്ങൾ എടുത്ത വായ്പയുടെ പലിശ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റ് ബാങ്കുകൾ വായ്പ നൽകുന്നുണ്ടെങ്കിൽ, നിങ്ങളുടെ ലോൺ ആ ബാങ്കിലേക്ക് മാറ്റാവുന്നതാണ്. പ്രത്യേകിച്ച് ഭവന വായ്പകൾ വലിയ തുകയായതിനാൽ, പലിശ നിരക്കിൽ ഉണ്ടാകുന്ന 0.5% കുറവ് പോലും ദീർഘകാലയളവിൽ വലിയൊരു തുക ലാഭിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ ഇതിനായി പുതിയ ബാങ്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും കൃത്യമായി കണക്കുകൂട്ടി ഇത് ലാഭകരമാണെന്ന് ഉറപ്പുവരുത്തണം.
നോ-കോസ്റ്റ് ഇ.എം.ഐ (No-Cost EMI) മോഹവലയങ്ങൾ
ഓൺലൈൻ ഷോപ്പിംഗുകളിലെ നോ-കോസ്റ്റ് ഇ.എം.ഐ, ബി.എൻ.പി.എൽ (Buy Now Pay Later) തുടങ്ങിയ മോഹവലയങ്ങളിൽ വീഴാതിരിക്കുക. പലിശയില്ല എന്ന് കമ്പനികൾ അവകാശപ്പെടുമ്പോഴും, ഇതിൽ മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ഫീസുകളും, അതിന്മേലുള്ള 18% ജി.എസ്.ടിയും (GST) നിങ്ങൾ നൽകേണ്ടി വരുന്നുണ്ട്. കൂടാതെ, ഇത്തരം സംവിധാനങ്ങൾ നിങ്ങളുടെ വാങ്ങൽ ശേഷിയെ കൃത്രിമമായി വർദ്ധിപ്പിക്കുകയും നിങ്ങളെ അനാവശ്യ ചെലവുകളിലേക്ക് നയിക്കുകയും ചെയ്യും. ഇതിലുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും നിങ്ങളുടെ സിബിൽ സ്കോറിനെ (CIBIL Score) സാരമായി ബാധിക്കും.
എമർജൻസി ഫണ്ട് (Emergency Fund)
വായ്പകൾ അടച്ചുതീർക്കുന്നതിനിടയിലും ഒരു 'എമർജൻസി ഫണ്ട്' നിർബന്ധമായും സൂക്ഷിക്കുക. പലരും കൈയിലുള്ള മുഴുവൻ പണവും എടുത്ത് EMI അടയ്ക്കുകയും, പെട്ടെന്ന് ഒരു മെഡിക്കൽ എമർജൻസിയോ മറ്റ് അത്യാവശ്യങ്ങളോ വരുമ്പോൾ വീണ്ടും ഉയർന്ന പലിശയ്ക്ക് ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ ആശ്രയിക്കുകയും ചെയ്യാറുണ്ട്. ഇത് കടത്തിന്റെ മറ്റൊരു ദുരന്തവലയത്തിലേക്ക് നിങ്ങളെ എത്തിക്കും. നിങ്ങളുടെ പ്രതിമാസ ചെലവിന്റെ കുറഞ്ഞത് 6 മാസത്തെ തുകയെങ്കിലും എമർജൻസി ഫണ്ടായി ലിക്വിഡ് കാഷായോ (Liquid Cash) എളുപ്പത്തിൽ പിൻവലിക്കാവുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളായോ സൂക്ഷിക്കുക.
ലൈഫ്സ്റ്റൈൽ ഇൻഫ്ലേഷൻ (Lifestyle Inflation)
വരുമാനം കൂടുമ്പോൾ ആഡംബരങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിയന്ത്രിക്കുക. മറ്റുള്ളവരെ കാണിക്കാനായി വലിയ തുകകൾ വായ്പയെടുത്ത് പുതിയ കാറുകളോ പ്രീമിയം ഫോണുകളോ വാങ്ങുന്നത് സാമ്പത്തിക ആത്മഹത്യയ്ക്ക് തുല്യമാണ്. നിങ്ങളുടെ ആസ്തി (Assets) വർദ്ധിപ്പിക്കുന്ന കാര്യങ്ങൾക്ക് മാത്രമായിരിക്കണം വായ്പകൾ ഉപയോഗിക്കേണ്ടത്, അല്ലാതെ ബാധ്യതകൾ (Liabilities) കൂട്ടാനല്ല. ബഡ്ജറ്റിംഗ് ഒരു ശീലമാക്കുക.
കടമില്ലാത്ത ജീവിതമാണ് ഏറ്റവും വലിയ സമ്പാദ്യം. കൃത്യമായ പ്ലാനിംഗും സാമ്പത്തിക അച്ചടക്കവും ഉണ്ടെങ്കിൽ ഏത് വലിയ കടത്തിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാൻ സാധിക്കും. നിങ്ങളുടെ വായ്പകൾ ഇന്ന് തന്നെ കൃത്യമായി വിശകലനം ചെയ്ത് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കൂ. ഈ വിവരങ്ങൾ പ്രയോജനപ്രദമായി തോന്നിയെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വീഡിയോ തീർച്ചയായും ഷെയർ ചെയ്യുക.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിയുന്നു. ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയിലും പവന് 1,02,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,560 രൂപയിലെത്തി.
സംസ്ഥാനത്ത് മൂന്നു ദിവസത്തെ വൻ കുതിപ്പുകൾക്കു ശേഷം തിങ്കളാഴ്ച മുതൽ സ്വർണവില താഴേക്കാണ്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വരെ താഴേക്കായിരുന്ന സ്വർണവില ഉച്ചയ്ക്കു ശേഷമാണ് കുതിപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും ഇടിഞ്ഞ് പവന് 1,02,760 രൂപയിലെത്തിയിരുന്നു. ഒരുലക്ഷത്തിൽ താഴേക്ക് പോകുന്നുവെന്ന സൂചനയ്ക്കിടെ ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയരുകയാണുണ്ടായത്.
പിന്നാലെ വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. വൈകുന്നേരം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഉയർന്നു. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയർന്ന് പവൻ വില വീണ്ടും 1.05 ലക്ഷം പിന്നിടുകയായിരുന്നു. മൂന്നു ദിവസത്തിനിടെ പവൻ വിലയിലുണ്ടായത് 2,800 രൂപയുടെ വർധനയാണ്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 25ന് രേഖപ്പെടുത്തിയ പവന് 1,02,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ ഔൺസിന് 4017.60 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് മൂന്നു ശതമാനത്തോളം ഇടിഞ്ഞെങ്കിലും നിലവിൽ 3,969 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്.
അതേസമയം, വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസത്തെ വൻ കുതിപ്പുകൾക്കു ശേഷം സ്വർണവില താഴേക്ക്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,110 രൂപയിലും പവന് 1,04,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,775 രൂപയിലെത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വരെ താഴേക്കായിരുന്ന സ്വർണവില ഉച്ചയ്ക്കു ശേഷമാണ് കുതിപ്പ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും ഇടിഞ്ഞ് പവന് 1,02,760 രൂപയിലെത്തിയിരുന്നു. ഒരുലക്ഷത്തിൽ താഴേക്ക് പോകുന്നുവെന്ന സൂചനയ്ക്കിടെ ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയരുകയാണുണ്ടായത്.
പിന്നാലെ വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. വൈകുന്നേരം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും ഉയർന്നു. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയർന്ന് പവൻ വില വീണ്ടും 1.05 ലക്ഷം പിന്നിടുകയായിരുന്നു. മൂന്നു ദിവസത്തിനിടെ പവൻ വിലയിലുണ്ടായത് 2,800 രൂപയുടെ വർധനയാണ്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 25ന് രേഖപ്പെടുത്തിയ പവന് 1,02,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ജീവിതച്ചെലവ് വർധിച്ച് വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ഏവരേയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് അപ്രതീക്ഷിച്ച ചികിത്സാ ചെലവുകൾ. നമ്മുടെ സാമ്പത്തിക ഭദ്രതയെതന്നെ സാരമായി ബാധിക്കാവുന്ന ഈയൊരു കാര്യത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ആരോഗ്യ ഇൻഷുറൻസിനെ പറ്റി മിക്കവർക്കും അറിയാം. എന്നാൽ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി നല്ലൊരു വിഭാഗം ആളുകൾക്കും വ്യക്തതയില്ല. നമുക്ക് അവയൊന്ന് അറിയാൻ ശ്രമിക്കാം.
നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ളതും എന്നാൽ സുരക്ഷിതമാായ കവറേജ് നൽകുന്നതുമായ പ്ലാനുകൾ വേണം തിരഞ്ഞെടുക്കാൻ. മാത്രമല്ല കാലത്തിനനുസരിച്ച് പോളിസി കവറേജ് നിങ്ങൾ പരിശോധിക്കുകയും ഉയർന്ന പ്ലാനിലേക്ക് മാറാൻ സാധിക്കുമെങ്കിൽ അതും ചെയ്യുക.
കുടുംബാംഗങ്ങളെ മുഴുൻ ഉൾപ്പെടുത്തുന്ന ഫാമിലി പ്ലാനുകളും വ്യക്തിഗതമായി ഒരാൾക്ക് മാത്രം ചേരാവുന്ന പ്ലാനുകളുമുണ്ട്. കുടംബാംഗങ്ങളെ കൂടി ഉൾപ്പെടുത്താവുന്ന പ്ലാനുകളിൽ ചേരാൻ സാധിച്ചാൽ അത്രയും നല്ലതാണ്. ഇവയെയാണ് ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ എന്ന് പറയുന്നത്.
പോളിസി എടുക്കാൻ തീരുമാനിച്ചാൽ അതാത് ഇൻഷുറൻസ് കമ്പനികളെപറ്റിയും കൃത്യമായി പഠിക്കണം. കമ്പനി ആകെ ലഭിച്ച ക്ലെയിമുകളിൽ എത്രത്തോളം സെറ്റിൽ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുക. ഇതിനെയാണ് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ എന്ന് പറയുന്നത്. ഉയർന്ന ക്ലെയിം സെറ്റിൽ ചെയ്തു കൊടുത്തിട്ടുള്ള ക. പോളിസി വാങ്ങുന്നതിനു മുമ്പ് പ്രീമിയം നിരക്കുകൾ അടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും . ഇത്തരത്തിൽ താരതമ്യങ്ങൾ നടത്തി മാത്രമേ പോളിസി തെരഞ്ഞെടുക്കാവൂ.
ഗ്രൂപ്പ്/കോർപറേറ്റ് കവറേജുകൾക്ക് മുൻഗണന നൽകുന്നതാകും ഉത്തമം. ലൈഫ് ടൈം റിന്യൂബിലിറ്റി വാഗ്ദാനം ചെയ്യുന്ന പോളിസികൾ തെരഞ്ഞെടുക്കുക. പിന്നീട് ജീവിതത്തിൽ ഒരു പുതിയ പോളിസി വാങ്ങേണ്ട ആവശ്യമില്ലാതെ, പ്രായമാകുമ്പോൾ പരിരക്ഷയിൽ തുടരുമെന്ന് ഇതുവഴി ഉറപ്പാക്കാം. മെറ്റേണിറ്റി കവറേജ്, ഗുരുതരമായ രോഗൾക്കുള്ളവ, ഗ്യാരണ്ടീഡ് ഡെയ്ലി ക്യാഷ് ബെനിഫിറ്റ്, വ്യക്തിഗത അപകട പരിരക്ഷ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ പരിഗണിക്കുക. നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് ഈ ആഡ്-ഓണുകൾക്ക് പോളിസിയുടെ കവറേജ് വർദ്ധിപ്പിക്കാൻ കഴിയും.
ഹോസ്പിറ്റൽ നെറ്റ് വർക്ക്
ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അനുയോജ്യമായ ഹോസ്പിറ്റലും ഡോക്ടർമാരും ഇൻഷുറൻ പോളിസിയുടെ ഹോസ്പിറ്റൽ നെറ്റ് വർക്കിൽ വരുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കേണ്ടതാണ്. വിപുലമായ ഹോസ്പിറ്റൽ നെറ്റ് വർക്കുള്ള ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നികുതി ലാഭിക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് എടുക്കുന്നത് ശരിയായ രീതിയല്ല. ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾക്കായിരിക്കണം ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത്. നികുതി ലാഭിക്കാൻ വേണ്ടി ഏതെങ്കിലും ഇൻഷുറൻസ് എടുക്കുന്നവർ അപര്യാപ്തമായ കവറേജുള്ള ഏതെങ്കിലും ഇൻഷുറൻസ് പോളിസികളായിരിക്കും സ്വീകരിക്കുക. സത്യത്തിൽ ഇത് നഷ്യസാധ്യതകൾക്കാണ് വഴിവെക്കുക.
കഴിവതും പോളിസി നേരത്തെ എടുക്കാൻ ശ്രമിക്കുക. 45 വയസിന് മുൻപാണ് ചേരുന്നതെങ്കിൽ കുറഞ്ഞ നിരക്കുള്ളതും റിസ്ക് കുറഞ്ഞതുമായ പോളിസികളിൽ ചേരാൻ സാധിക്കുമെന്നും ഓർക്കുക.
പോളിസി കവർ ചെയ്യുന്ന ഘടകങ്ങളും തുകയുടെ സെറ്റിൽമെന്റ് സംബന്ധിച്ച പ്രധാന വിവരങ്ങളുമാണ് അടുത്തതായി നിങ്ങൾ മനസിലാക്കിയിിരിക്കേണ്ടത്. സം ഇൻഷുവേർഡ് അതായത് കമ്പനി നിങ്ങൾക്ക് ഉറപ്പാക്കുന്ന പോളിസി തുകയാണത്. പ്രതിവർഷം ഇൻഷുറൻസ് ക്ലെയിമായി കമ്പനി പരമാവധി നൽകുന്ന തുകയെ പറ്റി പോളിസി രേഖയിൽ ആദ്യം തന്നെ പറയുന്നുണ്ടാകും.
പ്രീമിയം എന്നാൽ
പോളിസി ഉടമ പ്രതിവർഷം അടയ്ക്കുന്ന തുകയാണ് പ്രീമിയം തുക എന്ന് പറയുന്നത്. പിഇഡി അഥവാ പ്രീ എക്സിസ്റ്റിംഗ് ഡിസീസ്. പോളിസി എടുക്കും മുൻപ് രോഗങ്ങളെയാണ് ഇത് ഉദ്ദേശിക്കുപന്നത്. ഇവ പോളിസി എഠുക്കുന്ന സമയത്ത് കൃത്യമായി അറിയിച്ചിരിക്കണം. ഇവയ്ക്ക് വെയ്റ്റിംഗ് പിരീഡുമുണ്ട്. അതായത് പോളിസി എടുത്ത് നിശ്ചിത സമയം കഴിഞ്ഞ് മാത്രമേ ഇവ സംബന്ധിച്ച ചികിത്സകൾ പോളിസി പരിധിയിൽ വരൂ.
റൂം റെന്റ് ക്യാപ്പിംഗ്. പോളിസി ഉടമ ആശുപത്രിയിൽ അഡ്മിറ്റായാൽ മുറിവാടക ഇനത്തിൽ ലഭിക്കുന്ന പരമാവധി തുകയാണിത്. അടുത്തതാണ് നെറ്റ് വർക്ക്, ക്യാഷ്ലെസ് ആശുപത്രികൾ (നെറ്റ്വർക്ക് ആശുപത്രികൾ). പോളിസി എടുക്കുന്ന കമ്പനി വഴി ഏതൊക്കെ ആശുപത്രികളിൽ നമുക്ക് ചികിത്സ ലഭ്യമാകും എന്നതാണ് പോളിസിയുടെ നെറ്റ് വർക്ക് എന്നത്. ഇത്തരം ആശുപത്രികളിലെ ബിൽ സെറ്റിൽമെന്റ് ക്യാഷ്ലെസ് ആയിരിക്കും .അതായത് പോളിസി ഉടമയ്ക്ക് കയ്യിൽ നിന്നും നേരിട്ട് പണം നൽകേണ്ടതില്ല. അത് കമ്പനി ആശുപത്രിയിൽ സെറ്റിൽ ചെയ്യുകയാണുണ്ടാകുക.
നോ-ക്ലെയിം ബോണസ്. അതായത് ഒരു വർഷം പോളി ഉടമയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും വന്നില്ലെങ്കിൽ അവരുടെ കവറേജ് തുകയിൽ അൽപം വർധനവം നൽകുന്നതിനെയാണ് നോ ക്ലെയിം ബോണസ് എന്നത്. എല്ലാ ആരോഗ്യ ഇൻഷുറൻ പ്ലാനുകളിലും ഇത് ഉണ്ടാകണമെന്നില്ല.
ക്ലെയിം നിരസിക്കാതിരിക്കാൻ
ആരോഗ്യ ഇൻഷുറൻസ് കെയിമുകൾ കമ്പനികൾ നിരസിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇവ ഒഴിവാക്കാനുള്ള മുഖ്യചുവടുവെപ്പുകൾ കൂടി അറിഞ്ഞിരിക്കാം. നിങ്ങളുടെ മെഡിക്കൽ ഹിസ്റ്ററിയുമായിബന്ധപ്പെട്ട കകൃത്യമായ വിവരങ്ങൾ പോളിസി എടുക്കുമ്പോൾ കമ്പനിയെ ബോധിപ്പിക്കുക. ആവശ്യമായ രേഖകളും സമർപ്പിക്കാം. ഇത് ചെയ്തില്ലെങ്കിൽ ക്ലെയിം ആവശ്യപ്പെടുന്ന സമയത്ത് കമ്പനി നടത്തുന്ന അന്വേഷണത്തിൽ നിങ്ങൾക്ക് മുൻപ് അസുഖമുള്ളതായി വ്യക്തമാകുകയും ക്ലെയിം നിരസിക്കപ്പെടുകയും ചെയ്യും. ജീവിതശേലീ രോഗങ്ങൾ മുതൽ ഗുരുതര രോഗങ്ങളും മഉവകൾ പോലുള്ള അവസ്ഥ, മുൻപ് ചെയ്ത സർജറികൾ ഇവയെല്ലാം തന്നെ കൃത്യമായി അറിയിക്കണം.
പ്രീമിയം തുക കൃത്യമായ അടയ്ക്കുക. ചെറിയൊരു ഗ്യാപ് വന്നാൽ പോലും ഇത് ക്ലെയിം നിരസിക്കപ്പെടുവാൻ കാരണമാകും. അതിിനാൽ തന്നെ വർഷാവർഷം കൃത്യസമയത്ത് പണം ഡിഡക്ട് ആകുന്ന ഓട്ടോപേ സേവനം ഉപയോഗിക്കാം.
പോളിസി എടുക്കുന്നത് മുതലെങ്കിലുമുള്ള മെഡിക്കൽ രേഖകൾ കൃത്യമായ സൂക്ഷിക്കണം. ചെറിയ ബില്ലുകൾക്ക് പോലും വലിയ പ്രാധാന്യമുണ്ടെന്ന് ഓർക്കുക.കോ-പേയ്മെന്റുകൾ ഉണ്ടോയെന്ന് അറിഞ്ഞിരിക്കേണ്ടതും മുഖ്യമാണ് . ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളവയിൽ കോ-പേയ്മെന്റ് എന്ന ഘടകം കൂടിയുണ്ട്.
ചികിത്സയ്ക്ക് വേണ്ടിവന്ന തുക ഇൻഷുറൻസ് കമ്പനി നൽകുന്നതിനു മുൻപ് അതിന്റെ നിശ്ചിത വിഹിതം പോളിസി ഉടമ വഹിക്കണമെന്നതാണ് കോ-പേയ്മെന്റ് എന്നത്. ബിൽ തുകയുടെ 20 ശതമാനമാണ് സാധാരണയായി ഇവ കണക്കാക്കുക. മിക്ക കേസുകളിലും ഉയർന്ന കോ-പേയ്മെന്റ് തിരഞ്ഞെടുക്കുന്നത് പ്രീമിയം കുറയാൻ സഹായിക്കുന്നുവെന്നും വിിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇവയ്ക്കൊക്കെ പുറമേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മുഖ്യകാര്യമുണ്ട്. പല ഇൻഷുറൻസ് പോളിസികൾക്കും നിരക്ക് അധികമാണ് എന്നതിനാൽ സാധാരണക്കാർക്കും ആരോഗ്യഇൻഷുറൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരും ഇപ്പോൾ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
അതാണ് ഐപിപിബി അഥവാ ഇൻഡ്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും സ്വകാര്യ കമ്പനികളായ ബജാജ് ജനറൽ. ടാറ്റാ എഐജി പോലുള്ളവയുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ എല്ലാവിധ ആരോഗ്യ പരിരക്ഷയും നൽകുന്ന പോളിസികൾ അവതരിപ്പിട്ടുണ്ട്. ആക്സിഡ്റ് ക്ലെയിമുകൾ ഉൾപ്പടെയുള്ളവ കവർ ചെയ്യുന്ന ഇത്തരം പോളിസകളിൽ വ്യക്തിഗതമായോ കുടുംബാഗങ്ങളെ ഉൾപ്പെടുത്തിയോ ചേരാനാകും.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപയിലും പവന് 1,05,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,875 രൂപയിലെത്തി.
രണ്ടുദിവസമായി രാവിലെയും വൈകുന്നേരവുമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും താഴേക്കിറങ്ങിയത്. ഈമാസം ഇതുവരെ പവൻവില 8,720 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ 5,280 രൂപയും കുറഞ്ഞു. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇനിയും താഴേക്ക് പോകാനാണ് സാധ്യത.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 11ന് രേഖപ്പെടുത്തിയ പവന് 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 75 ഡോളർ ഇടിഞ്ഞ് 4,056 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവ് 12 ശതമാനമാണ്. 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.
അതേസമയം, വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
District News
തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് സംഘടിപ്പിച്ച ട്രാവൻകൂർ ബിസിനസ് സമ്മിറ്റിന്റെ ഭാഗമായ ബിസിനസ് ലീഡേഴ്സ് മീറ്റ്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ള ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ സംഘടിപ്പിച്ച ചടങ്ങിൽ സംരംഭക അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. ഋഷിരാജ് സിംഗ്, ദിനേശ് പണിക്കർ, എസ്.എൻ. രഘുചന്ദ്രൻ നായർ, ഷീല ജയിംസ്, ഡോ. പി.പി. വിജയൻ, പ്രജോദ് പി. രാജ്, എസ്. ഹാഷിം, ബാനർജി ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.
Business
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെ ചൊവ്വാഴ്ച താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,375 രൂപയിലും പവന് 1,07,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,995 രൂപയിലെത്തി.
കുതിപ്പും കിതപ്പും ദൃശ്യമായ ഒരു വാരത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില കുതിച്ചുകയറിയിരുന്നു. രണ്ടുതവണയായി 1,400 രൂപയാണ് വർധിച്ചത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നതിനു പിന്നാലെ വൈകുന്നേരം ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കുതിച്ചു.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ജൂൺ 11ന് രേഖപ്പെടുത്തിയ പവന് 1,06,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4192.60 ഡോളറിലാണ് തിങ്കളാഴ്ച സ്വർണവില ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 4,195ലേക്ക് ഉയർന്നെങ്കിലും നിലവിൽ, ഒരു ശതമാനത്തോളം നഷ്ടത്തിൽ 4,139 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് സംഭാവന നൽകുന്ന ദീർഘകാല ബിസിനസ് പങ്കാളികളായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കാണണമെന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
കേവലം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം എംഎസ്എംഇകളെ കാണുന്ന പ്രവണത ശരിയല്ല. കേരളം എംഎസ്എംഇ മേഖലയിലെ സംരംഭകത്വത്തിൽ കൈവരിച്ച വലിയ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ആർബിഐ കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ, നഗരമേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങളിലേക്ക് വികസനം എത്തിച്ചേരുമ്പോൾ മാത്രമാണ് രാജ്യത്തിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. രാജ്യത്ത് 33 കോടി പേർക്കാണ് എംഎസ്എംഇ മേഖല തൊഴിൽ നൽകുന്നത്. കാർഷികമേഖലയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് എംഎസ്എംഇയാണ്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എംഎസ്എംഇ മേഖല നിർണായക സംഭാവന നൽകുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 31 ശതമാനവും ഉത്പാദനത്തിന്റെ 45 ശതമാനവും കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണ്.
കയർ, സുഗന്ധവ്യഞ്ജനങ്ങൾ, ടൂറിസം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളിൽനിന്ന് കരുത്ത് ഉൾക്കൊള്ളുന്നതോടൊപ്പംതന്നെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ഫിൻടെക്, ശുദ്ധ ഊർജം എന്നീ മേഖലകളിൽ നവീകരണത്തിന്റെ കേന്ദ്രങ്ങളായി കേരളവും കൊച്ചിയും ഉയർന്നുവന്നത് പ്രതീക്ഷ നൽകുന്നതാണെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, ആർബിഐ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, ആർബിഐയുടെ എംഎസ്എംഇ വിഭാഗം ചീഫ് ജനറൽ മാനേജർ ആർ. ഗിരിധരൻ, ആർബിഐ ഓംബുഡ്സ്മാൻ ഇ.ബി. ചിന്ദൻ, കൊച്ചി ആർബിഐ ജനറൽ മാനേജർ പ്രമോദ് കുമാർ, കാനറ ബാങ്ക് സീനിയർ മാനേജർ പ്രവീൺ മൈക്കിൾ, സിഡ്ബി കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ടി. ഷാജു റാഫേൽ, തിരുവനന്തപുരം ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി.ജി. മണികണ്ഠൻ, കേരളം ആസ്ഥാനമായുള്ള വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, പൊതുമേഖലാബാങ്കുകളുടെ സംസ്ഥാന മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലുടനീളമുള്ള 140ഓളം എംഎസ്എംഇ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ താഴേക്ക്. ഗ്രാമിന് 335 രൂപയും പവന് 2,680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയിലും പവന് 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 275 രൂപ കുറഞ്ഞ് 10,990 രൂപയിലും പവന് 2,200 രൂപ കുറഞ്ഞ് 87,920 രൂപയിലുമെത്തി.
വ്യാഴാഴ്ച രാവിലെ അനക്കമില്ലാതിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കുറഞ്ഞത്.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ കഴിഞ്ഞ വാരം മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ കരുത്താർജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 4,299 ഡോളറിലേക്ക് താഴ്ന്ന സ്വർണവില പിന്നീട് 4,322 ഡോളറിലേക്ക് എത്തിയിരുന്നു. നിലവിൽ 4,244.90 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ താഴ്ന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിനും വീഴ്ചകൾക്കും പിന്നാലെ മാറ്റമില്ലാതെ സ്വർണവില. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 13,850 രൂപയിലും പവന് 1,10,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,865 രൂപയും പവന് 91,040 രൂപയുമാണ് വില.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെ ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാവിലെ രാജ്യാന്തരവില ഔൺസിന് 4,380 ഡോളർ വരെ ഉയർന്നിരുന്നു. രാജ്യാന്തര വില കുറയുന്നതിനാൽ ഇന്നുതന്നെ വില കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,850 രൂപയിലും പവന് 1,10,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,380 രൂപയിലെത്തി.
വൻകുതിപ്പിനിടെ ചൊവ്വാഴ്ച സ്വർണവില അപ്രതീക്ഷിതമായി താഴേക്ക് പോയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും കുറഞ്ഞത്.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ മൂന്നു ദിവസം സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് രണ്ടു ഡോളർ താഴ്ന്ന് 4,331 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനും യുഎസും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സ്വർണവിലയെ താഴേക്കു നയിച്ചത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിനിടെ സ്വർണവില അപ്രതീക്ഷിതമായി താഴേക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,875 രൂപയിലും പവന് 1,11,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ താഴ്ന്ന് 11,400 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ മൂന്നു ദിവസമായി സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു. തിങ്കളാഴ്ച വീണ്ടും കുതിച്ച സ്വർണവില ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്.
രണ്ട് ദിവസത്തിൽ പവന് 5,520 രൂപയോളം കുറഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വർണവില തിരിച്ചുകയറിയത്. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് ആറു ഡോളർ താഴ്ന്ന് 4,323 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനും യുഎസും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് സ്വർണവിലയെ താഴേക്കു നയിച്ചത്.
അതേസമയം, വെള്ളിവില ഇന്നു മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾക്കു പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,890 രൂപയിലും പവന് 1,11,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 185 രൂപ ഉയർന്ന് 11,415 രൂപയിലെത്തി.
മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില കുതിച്ചിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. പിന്നാലെ ശനിയാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്നു.
രണ്ട് ദിവസത്തിൽ പവന് 5,520 രൂപയോളം കുറഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വർണവില തിരിച്ചുകയറിയത്. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 4,025 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് 4,334 ഡോളർ വരെ ഉയർന്ന സ്വർണവില നിലവിൽ 50 ഡോളർ നേട്ടവുമായി 4326 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനും യുഎസും തമ്മിൽ സമാധാന കരാറിലേക്ക് കടക്കാൻ ഏതാണ്ട് ധാരണയായതാണ് സ്വർണത്തിന് മുന്നേറാനുള്ള വഴി തുറന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് മേഖല സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമടയ്ക്കല്‍ രീതികളെ ലളിതമാക്കുകയാണ്. ഡിജിറ്റല്‍ സൗകര്യങ്ങള്‍ കൂടുതലായി വികസിക്കുമ്പോള്‍ പൗരന്മാര് ഏതാനും ഓണ്‍ലൈന്‍ യൂട്ടിലിറ്റികള്‍ക്ക് പകരം ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള സേവനങ്ങളുടെ വിപുലമായ ശ്രേണി ഉപയോഗിക്കുന്നു.
പതിറ്റാണ്ടുകളായി, സര്‍ക്കാര്‍ കുടിശ്ശികകള്‍ അടയ്ക്കുന്നതിന് പലപ്പോഴും പേപ്പര്‍വര്‍ക്കുകള്‍, ക്യൂവുകള്‍, ആവര്‍ത്തിച്ചുള്ള ഓര്മപ്പെടുത്തലുകള് എന്നിവ ആവശ്യമായിരുന്നു. എന്നാല്‍, ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത്തരം പേയ്മെന്റുകൾ മിനിറ്റുകൾക്കുള്ളിൽ ചെയ്തുതീർക്കാൻ സാധിക്കും. പലപ്പോഴും പരിചിതമായ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകൾ വഴി. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു ഭാരത് കണക്റ്റ് ആണ്.
ഇത് വിവിധ സര്‍ക്കാര്‍, യൂട്ടിലിറ്റി സേവനങ്ങള്‍ക്കായി പരസ്പരം പ്രവര്‍ത്തിക്കാവുന്ന പേയ്മെന്റുകൾ സാധ്യമാക്കുന്നു. പ്ലാറ്റ്ഫോമിന്റെ ഏകീകൃത ചട്ടക്കൂട് പൗരന്മാര്ക്കും സര്‍ക്കാരിനും ഇടയിലുള്ള ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നു കൂടുതല്‍ വിശ്വസനീയവും.
രാജ്യത്തുടനീളം വൈദ്യുതി ബില്ലുകള്‍, മുനിസിപ്പല്‍, ജല നികുതികള്‍, ഫാസ്റ്റ് ടാഗ് റീചാര്‍ജുകള്‍, ഇ ചലാനുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) സംഭാവനകള്‍ എന്നിവ അടയ്ക്കാന്‍ പൗരന്മാര് ഭാരത് കണക്റ്റ് പ്രാപ്തമാക്കിയ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നു. ഈ മാറ്റം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഉപഭോക്തൃസര്ക്കാര് (സി2ജി) ഡിജിറ്റല്‍ വിജയഗാഥകളില്‍ ഒന്നാണ്.
ഇന്ന്, ഭാരത് കണക്റ്റിന്റെ നെറ്റ്വര്ക്കില് 29ലധികം വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 22,000ത്തിലധികം ബില്ലര്‍മാര്‍ ഉള്‍പ്പെടുന്നു, കൂടാതെ 700ലധികം ആപ്പുകള്‍ വഴി ഇവ ആക്സസ് ചെയ്യാവുന്നതാണ്. ഈ മുന്നേറ്റം ഇതിനെ ഇന്ത്യയിലെ ഏറ്റവും വിപുലമായ ഇന്ററോപ്പറബിള്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ ഒന്നാക്കി മാറ്റിയിരിക്കുന്നു.
എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ (എന്‍ബിബിഎല്‍) എംഡിയും സിഇഒയുമായ നൂപൂര്‍ ചതുര്‍വേദിയുടെ അഭിപ്രായത്തില്‍, ഈ മാറ്റം വേഗതയെ മാത്രമല്ല, വിശ്വാസത്തെയും ശീലത്തെയും വളര്‍ത്തുന്നു. 'ഡിജിറ്റല്‍ പേയ്മെന്റുകൾ പൗരന്മാര് സര്‍ക്കാര്‍ സേവനങ്ങളുമായി ഇടപഴകുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റിയതായി അവര്‍ പറയുന്നു.
'ഒരു ഏകീകൃത പേയ്മെന്റ് ചട്ടക്കൂട് പൗരന്മാര്ക്ക് സേവനങ്ങളിലുടനീളം ഒരേ നിലവാരത്തിലുള്ള ഉറപ്പും സുതാര്യതയും അനുഭവിക്കാന്‍ സഹായിക്കുന്നു. ഇത് വലിയ തോതിലുള്ള അഡോപ്ഷന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണെന്ന് നുപൂർ ചതുര്‍വേദി പറഞ്ഞു. സ്ഥിരതയും ലാളിത്യവും വഴിയാണ് വിശ്വാസം കെട്ടിപ്പടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അതിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കുന്നു, പൗരന്മാരും ഗവണ്മെന്റും തമ്മിലുള്ള ഇടപാടുകള്‍ ലളിതമാക്കുന്നതില്‍ ഭാരത് കണക്റ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, ഒരു സര്‍ക്കാര്‍ ബില്‍ അടയ്ക്കുന്നതിന് ഒരു ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതോ ഓണ്‍ലൈനായി പലചരക്ക് സാധനങ്ങള്‍ക്ക് പണം നല്കുന്നതോ പോലെ ഒരു വ്യത്യാസവുമില്ല. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരുമ്പോള്‍ സര്‍ക്കാര്‍ സംബന്ധമായ ഇടപാടുകള്‍ തീര്‍ക്കുന്നത് ദിനചര്യയുടെ ഒരു ചെറിയ ഇടവേളയില്‍ സംഭവിക്കാം. അത് ഒരു ചായ തയ്യാറാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കപ്പെടുന്നത്ര ലളിതമായി മാറുന്നു.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഉയർന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,665 രൂപയിലും പവന് 1,09,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 11,230 രൂപയിലെത്തി.
മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം വെള്ളിയാഴ്ച സ്വർണവില കുതിച്ചിരുന്നു. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 5,520 രൂപയോളം കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഇന്ന് ഔൺസിന് 112.88 ഡോളർ വർധിച്ച് 4210.9 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസും ഇറാനും തമ്മിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് പ്രധാന ആവേശം
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വൻവീഴ്ചകൾക്കു ശേഷം കുതിപ്പ് തിരിച്ചുപിടിച്ച് സ്വർണവില. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലും പവന് 1,08, 960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 220 രൂപ ഉയർന്ന് 11,195 രൂപയിലെത്തി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 5,520 രൂപയോളം കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. ഉടനെ ഒരുലക്ഷത്തിലെത്തുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് അപ്രതീക്ഷിതമായി വില വീണ്ടും മുകളിലേക്കു പോയത്.
നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം ചൊവ്വാഴ്ച സ്വർണവില തിരിച്ചുകയറിയിരുന്നു. പിന്നാലെ സ്വർണവില താഴേക്കുപോകുന്ന കാഴ്ചയാണ് കണ്ടത്. ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് വൻ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,025 ഡോളറിലേക്കുവരെ താഴ്ന്ന രാജ്യാന്തര സ്വർണവില ഇന്ന് 4,244 ഡോളറിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവിൽ 4,196 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇറാനുമായി ഡീൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ആക്രമണങ്ങൾ നിർത്തിവയ്ക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് സ്വർണത്തിന് ആവേശമായത്.
അതേസമയം, വെള്ളിവിലയും ഇന്ന് മുകളിലേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ ഉയർന്ന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയിലും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ ഉയർന്ന് 11,535 രൂപയിലെത്തി.
കഴിഞ്ഞ നാലുദിവസവും സ്വർണവില താഴേക്കുപോകുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും ഇടിഞ്ഞിരുന്നു.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നു രാവിലെ കേരളത്തിൽ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഉണ്ടായിരുന്നത് ഔൺസിന് 4340 ഡോളറിൽ ആയിരുന്നു. പിന്നാലെ ഒമ്പത് ഡോളർ താഴ്ന്ന് 4330 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ദുബായ്: മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ,ദുബായിലെ ആഡംബര സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ആസ്വദിക്കുകയാണ് അവിടുത്തെ സാധാരണക്കാർ. 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ആകെ 827 ഹോട്ടലുകളാണ് ഈ ചെറിയ എമിറേറ്റിലുള്ളത്. കടലിനു മുകളിലെ വില്ലകൾ, ഇൻഫിനിറ്റി പൂളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവയെല്ലാം ഇപ്പോൾ ബജറ്റ് വിലയിൽ ലഭ്യമാണ്. യുദ്ധ പശ്ചാത്തലത്തിൽ ആഡംബര സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി താങ്ങാൻ പറ്റുന്ന വിലയിലേക്ക് മാറിയതോടെ യുഎഇ നിവാസികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നു.
ദുബായിലെ പാം ജുമൈറ ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കൂറ്റൻ ലോബികളിൽ വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും യുഎഇ നിവാസികളുടെ വരവോടെ വീണ്ടും ജീവൻ വച്ചുതുടങ്ങിയിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വൻകിട ഓഫറുകളിൽ ആകൃഷ്ടരായാണ് സ്വദേശികളും വിദേശികളുമായ താമസക്കാർ ഇവിടെയെത്തുന്നത്.
വില വളരെ കൂടുതലായതുകൊണ്ട് ഞാൻ ഇതിനുമുമ്പ് ഒരിക്കലും പാമിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നില്ല, അഞ്ച് വർഷമായി ദുബായിൽ താമസിക്കുന്ന ഞാൻ അടുത്തിടെയാണ് പങ്കാളിക്കൊപ്പം പാം ദ്വീപിലെ ഒരു ബീച്ച് റിസോർട്ടിൽ വാരാന്ത്യം ചെലവഴിച്ചതെന്ന് ലെബനീസ് ഡോക്ടറായ ഫാദി ഇസ്കന്ദരാനി പറയുന്നു. സഞ്ചാരികൾ നിറഞ്ഞൊഴുകുന്ന മുൻകാലങ്ങളിലെ അത്രയും തിരക്കൊന്നും ഇപ്പോൾ ഹോട്ടലുകളിൽ ഇല്ല. അതിഥികളുടെ കുറവുമൂലം പല നിലകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, യുഎഇ നിവാസികൾക്കായുള്ള പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ സാധാരണ വിലയുടെ നാലിലൊന്ന് തുകയ്ക്ക് റൂമുകൾ ലഭിച്ചതോടെയാണ് ദുബായിലെ ആഡംബരം ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായിരിക്കുന്നു എന്ന് ഇസ്കന്ദരാനി കൂട്ടിചേർത്തു.
2025ൽ 19.5 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ദുബായ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പാം ജുമൈറ മാറിയിരുന്നു. അക്കാലത്ത് 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള 827 ഹോട്ടലുകളിൽ 80 ശതമാനത്തിലധികം ബുക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിയുടെ സുരക്ഷിതത്വമെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ചില വിനോദസഞ്ചാരികൾ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും, ഒഴുക്ക് ഇപ്പോഴും പരിമിതമാണെന്ന് പാം ദ്വീപിലെ അനാന്തര ദി പാം, ഹോട്ടൽ മാനേജർ മൈക്കൽ റോബിൻസൺ പറയുന്നു.
കടലിനു മുകളിലെ വില്ലകളും കൃത്രിമ തടാകങ്ങളും തായ് ശൈലിയിലുള്ള അലങ്കാരങ്ങളുമുള്ള ഈ ഹോട്ടൽ, പ്രാദേശിക താമസക്കാർക്കായി 50% വരെ ഇളവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ, പ്രത്യേകിച്ച് ശനിയാഴ്ച രാത്രികളിൽ സാധാരണയായി 90% കൂടുതൽ ബുക്കിംഗ് ലഭിക്കാറുണ്ട്,എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഇത് 20% അല്ലെങ്കിൽ 30% ആയി കുറയുന്നുവെന്ന് റോബിൻസൺ വ്യക്തമാക്കുന്നു.
ഈ പുതിയ പ്രാദേശിക ഉപഭോക്താക്കൾ ഹോട്ടലുകൾക്ക് ഒരു വലിയ ആശ്വാസമാണ്. എങ്കിലും പ്രാദേശിക നിവാസികൾ ഭൂരിഭാഗവും സ്വന്തം കാറുകളിലാണ് വരുന്നത് എന്നതിനാൽ പാർക്കിംഗ് ഉൾപ്പെടെയുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഹോട്ടലുകൾ നേരിടുന്നുണ്ട്. കൂടാതെ, വിദേശ വിനോദസഞ്ചാരികളുടെ കുറവുകൊണ്ടുള്ള സാമ്പത്തിക നഷ്ടം പൂർണമായും നികത്താൻ ഇവർക്ക് സാധിക്കുന്നില്ല.
ഏറ്റവും വലിയ വ്യത്യാസം താമസിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലാണ്. പ്രാദേശിക അതിഥികൾ ഒന്നോ രണ്ടോ രാത്രികൾക്കായി മാത്രമാണ് വരുന്നത്. എന്നാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ സാധാരണയായി ഒരാഴ്ച, പത്ത് ദിവസം, അല്ലെങ്കിൽ ചിലപ്പോൾ രണ്ടാഴ്ച വരെ ഇവിടെ താമസിക്കാറുണ്ട്. നിലവിൽ സ്റ്റേക്കേഷനുകൾ ഉള്ളതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ തന്നെ ഹോട്ടൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്ന് അനാന്തര ദി പാം അധികൃതർ അറിയിച്ചു.
സ്കൂൾ അവധിക്കാലം ആരംഭിക്കുകയും പല കുടുംബങ്ങളും വേനൽക്കാലത്ത് ദുബായ് വിട്ടുപോവുകയും ചെയ്യുന്ന ജൂലൈ മാസം വരെ ഈ സാഹചര്യം നീണ്ടുനിന്നാൽ സ്റ്റേക്കേഷനുകളുടെ ആവശ്യകത കുറയുമെന്നും റോബിൻസൺ ആശങ്ക പ്രകടിപ്പിച്ചു. ബുർജ് അൽ അറബ് ഉൾപ്പെടെയുള്ള ചില പ്രമുഖ ഹോട്ടലുകൾ തിരക്ക് കുറഞ്ഞ ഈ സമയം പ്രയോജനപ്പെടുത്തികൊണ്ട് താത്കാലികമായി അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിസിനസ്സ് ടൂറിസത്തെ കൂടുതൽ ആശ്രയിക്കുന്ന സിറ്റി സെന്റർ ഹോട്ടലുകൾ ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
അയൽ എമിറേറ്റായ അബുദാബിയിലെ ഒരു ആഡംബര ഹോട്ടലിലെ മറ്റൊരു ജീവനക്കാരനോട് രണ്ട് മാസത്തെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും, അടുത്തിടെ തിരികെ വിളിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വേഗത്തിൽ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ആഴ്ചകളിൽ എന്തെങ്കിലും തരത്തിലുള്ള സമാധാന കരാർ ഉണ്ടായാൽ, നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ വിനോദസഞ്ചാരികൾ ദുബായിലേക്ക് മടങ്ങിയെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും റോബിൻസൺ വ്യക്തമാക്കുന്നു.
Business
കൊച്ചി: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയതോടെ, അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,905 രൂപയിലും പവന് 1,11,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയിലെത്തി.
തുടർച്ചയായ നാലാംദിനമാണ് സ്വർണവില താഴേക്കുപോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഒരുവേള വില ഔൺസിന് 140ലേറെ ഡോളർ ഇടിഞ്ഞ് 4238.6 ഡോളർ വരെയെത്തിയ സ്വർണവില ഇന്ന് 4352 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇപ്പോഴുള്ളത് 4310 ഡോളറിലാണ്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,000 രൂപയിലും ഒരു പവന് 1,12,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ താഴ്ന്ന് 11,505 രൂപയിലെത്തി.
തുടർച്ചയായ മൂന്നാംദിനമാണ് സ്വർണവില താഴേക്കുപോകുന്നത്. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച സ്വർണവില വീണ്ടും താഴേക്ക് പോയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 148.66 ഡോളർ താഴ്ന്ന് 4238.6 ഡോളറിലെത്തി. മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
അതേസമയം, വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ താഴ്ന്ന് 265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,275 രൂപയിലും പവന് 1,14,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,730 രൂപയിലെത്തി.
സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാഴാഴ്ച സ്വർണവില വീണ്ടും താഴേക്ക് പോയിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയിറങ്ങുകയാണ്. വ്യാഴാഴ്ച ഔൺസിന് 4,518 വരെ കയറിയ സ്വർണം 4,476 ഡോളറിൽ ക്ലോസ് ചെയ്തിരുന്നു. ഇന്നു രാവിലെ 4,483 ഡോളറിലേക്ക് ഉയർന്നെങ്കിലും നിലവിൽ ഒരു ശതമാനത്തോളം നഷ്ടത്തിൽ 4,438 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,310 രൂപയിലും പവന് 1,14,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 11,760 രൂപയിലെത്തി.
ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് നേരിയ ഇടിവുണ്ടായത്. അതേസമയം, രാജ്യാന്തര വില കൂടുകയാണ്. ഇത് കേരളത്തിലെ വില കൂടാനും വഴിയൊരുക്കുമോയെന്ന ആശങ്കയുണ്ട്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാവിലെ ഔൺസിന് 4425 ഡോളർ വരെ വില താഴ്ന്ന സ്വർണവില നിലവിൽ 0.72 ശതമാനം ഉയർന്ന് ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാൻ - യുഎസ് യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായാൽ സ്വർണവില ഇനിയും വർധിക്കും. അങ്ങനെ വന്നാൽ കേരളത്തിൽ വില മാറ്റമുണ്ടായേക്കും.
അതേസമയം, വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും അനക്കമില്ലാതെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയാണ്.
രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4470 - 80 ഡോളർ നിലവാരത്തിൽതന്നെ തുടരുന്നതിനാലാണ് കേരളത്തിലും വില മാറാതിരുന്നത്. എന്നാൽ, ഇറാനും യുഎസും തമ്മിലെ സംഘർഷം വഷളാകുന്നത് സ്വർണവിലയിൽ ചലനമുണ്ടാക്കിയേക്കും.
അതേസമയം, വെള്ളി വിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ വീഴ്ചയ്ക്കു ശേഷം മാറ്റമില്ലാതെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയാണ്.
ശനിയാഴ്ചയ്ക്കു പിന്നാലെ തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയിറങ്ങിയതോടെയാണ് കേരളത്തിലെ വില നിശ്ചലമായത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4465 ഡോളർ വരെ താഴ്ന്നെങ്കിലും നിലവിൽ 0.7 ശതമാനത്തോളം നേട്ടത്തിൽ 4500 ഡോളറിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയിലെത്തി.
ഒരു ദിവസത്തെ കയറ്റത്തിനു ശേഷം ശനിയാഴ്ച വീണ്ടും സ്വർണവില താഴേക്കു പോയിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. അതിനു ശേഷം 20 ദിവസങ്ങൾക്കുള്ളിൽ വില ഇടിഞ്ഞത് പവന് 8,560 രൂപയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,561 ഡോളർ വരെ എത്തിയെങ്കിലും നിലവിൽ 4,515 ഡോളറെന്ന നിലയിലാണ്. ക്രൂഡോയിൽ വില ഇനിയും ഉയർന്നാൽ സ്വർണവില കൂടുതൽ താഴാൻ സാധ്യതയുണ്ട്.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,450 രൂപയിലും പവന് 1,15,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ ഉയർന്ന് 11,875 രൂപയിലെത്തി.
തുടർച്ചയായ മൂന്നു ദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
ബുധനാഴ്ച രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വർണവില ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,300 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 4,503 ഡോളറിലാണ്. ഒരുഘട്ടത്തിൽ വില 4520 ഡോളർ വരെ ഉയരുകയും ചെയ്തിരുന്നു. ഇറാനും യുഎസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് സ്വർണവില വീണ്ടും കുതിച്ചുകയറുന്നത്.
അതേസമയം, വെള്ളി വിലയും ഇന്നു കൂടി. ഒരു ഗ്രാം വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,305 രൂപയിലും പവന് 1,14,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ താഴ്ന്ന് 11,755 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,155 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ താഴ്ന്ന് 5,900 രൂപയിലുമെത്തി.
ബുധനാഴ്ച സ്വർണവില രണ്ടുതവണയാണ് ഇടിഞ്ഞത്. രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 79.58 ഡോളർ താഴ്ന്ന് രണ്ടുമാസത്തെ താഴ്ചയായ 4370 ഡോളറിലെത്തി. സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം നടത്തിയതാണ് സ്വർണവില ഇടിവിലേക്ക് നയിച്ചത്.
അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: രാജ്യാന്തര ട്രെൻഡിൽ സംസ്ഥാനത്തും താഴെവീണ് സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,510 രൂപയിലും പവന് 1,16,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ താഴ്ന്ന് 11,920 രൂപയിലെത്തി.
സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 73.96 ഡോളർ ഇടിഞ്ഞ് 4497.52 ഡോളറിലാണ് ഇപ്പോഴുള്ളത്. ഇറാൻ-യുഎസ് യുദ്ധമാണ് വില താഴേക്കുപോകാൻ കാരണമായത്. കൂടാതെ, ഇന്ത്യൻ രൂപ ഇന്ന് രാവിലെ ഡോളറിനെതിരെ 10 പൈസ ഉയർന്ന് 95.60ൽ ആണ് വ്യാപാരം ചെയ്യുന്നത്. രൂപയുടെ കരകയറ്റവും ആഭ്യന്തര സ്വർണവില കുറയാൻ സഹായിച്ചു.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടിയാടി സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,565 രൂപയിലും പവന് 1,16,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 11,965 രൂപയിലെത്തി.
ചാഞ്ചാട്ടം തുടരുന്ന സ്വർണവില കുതിപ്പിനും കിതപ്പിനുമൊടുവിൽ തിങ്കളാഴ്ച വീണ്ടും തിരിച്ചുകയറിയിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. മൂന്നുദിവസത്തെ കുതിപ്പിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവില താഴേക്കുപോയിരുന്നു. വെള്ളിയാഴ്ച പവന് 320 രൂപയും ശനിയാഴ്ച 320 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ഔൺസിന് 4,579 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില നിലവിൽ 4,538 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിൽ വീണ്ടും യുഎസ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. തിങ്കളാഴ്ച സ്വർണവില ഉയർന്നതിന്റെ നേട്ടമെടുക്കാൻ നിക്ഷേപകർ ശ്രമിച്ചതും വിലയിടിവിന് കാരണമായി.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് കുതിപ്പിനും കിതപ്പിനുമൊടുവിൽ വീണ്ടും തിരിച്ചുകയറി സ്വര്‍ണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,610 രൂപയിലും പവന് 1,16,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 12,005 രൂപയിലെത്തി.
മൂന്നുദിവസത്തെ കുതിപ്പിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവില താഴേക്കുപോയിരുന്നു. വെള്ളിയാഴ്ച പവന് 320 രൂപയും ശനിയാഴ്ച 320 രൂപയുമാണ് കുറഞ്ഞത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. പത്തു ദിവസത്തിനിടെ കേരളത്തിൽ പവന് 6480 രൂപയാണ് കുറഞ്ഞത്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് ഒരു ശതമാനത്തോളം ഉയർന്ന് 4561ഡോളറിലാണുള്ളത്. ഇറാൻ-യുഎസ് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതാണ് കേരളത്തിലും പ്രതിഫലിച്ചത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില താഴേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,580 രൂപയിലും പവന് 1,16,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 11,980 രൂപയിലെത്തി.
മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വെള്ളിയാഴ്ച മുതൽ സ്വർണവില താഴേക്കാണ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്.
ചൊവ്വാഴ്ച മുതൽ തുടർച്ചയായി മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയാണ് വെള്ളിയാഴ്ച താഴെവീണത്. വീഴ്ചകൾക്കു ശേഷം തിരിച്ചുകയറിയ സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച രണ്ടുതവണയായി ഗ്രാമിന് 260 രൂപയും പവന് 2,080 രൂപയും ഉയർന്നു. വ്യാഴാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഉയർന്ന് വീണ്ടും 1.17 ലക്ഷം പിന്നിട്ട ശേഷമാണ് താഴേക്കിറങ്ങിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. പത്തു ദിവസത്തിനിടെ കേരളത്തിൽ പവന് 6480 രൂപയാണ് കുറഞ്ഞത്.
ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് പവന് 1,04,440 രൂപ എന്ന ആ വർഷത്തെ റിക്കാർഡ് വിലയിലെത്തി. പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില വെള്ളിയാഴ്ച ഔണ്‍സിന് 35 ഡോളറോളം ഇടിഞ്ഞ് 4,509.38 ഡോളറിലെത്തിയിരുന്നു. യുഎസും ഇറാനും തമ്മിൽ വീണ്ടും തർക്കം തുടങ്ങിയതാണ് സ്വർണവിലയെ താഴ്ത്തിയത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.