Kerala
ചെറുതോണി: പരിസ്ഥിതിലോല മേഖല നിർണയത്തിന്റെ മറവിൽ മലയോരത്തുനിന്നു കർഷകരെ പുറത്താക്കാനുള്ള മനുഷ്യത്വരഹിതമായ നീക്കം മലയോരങ്ങളെ കർഷകരുടെ ശവപ്പറമ്പുകളാക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ.
പശ്ചിമഘട്ട മലനിരകളിലെ കർഷകരും കർഷക സംഘടനകളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്നങ്ങളും ജനകീയപ്രതിഷേധങ്ങളും കണക്കിലെടുക്കാതെയാണ് വീണ്ടും കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ ആധിയും ആശങ്കകളും വർധിപ്പിച്ചിരിക്കുകയാണ്.
ജനാഭിലാഷം കണക്കിലെടുത്ത് പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുന്നതുമൂലം മലയോര ജനതയുടെ മാനവും മണ്ണിന്റെ മൂല്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന് നിർബന്ധിതരാകുകയാണ്.
പതിറ്റാണ്ടുകളായി പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും അവരുടെ വീടും കൃഷിയിടങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ളവ വിട്ടൊഴിഞ്ഞുപോകേണ്ടി വരുമെന്നുള്ള ആശങ്കകൾക്ക് അറുതി വരുത്തുവാൻ ഉതകുന്ന അന്തിമവിജ്ഞാപനം ഉണ്ടായേ മതിയാകൂ. അന്തിമമായ തീരുമാനം അനന്തമായി നീളുന്നതുവഴി അനിശ്ചിതത്വം വർധിക്കുകയാണ്.
ഇഎസ്എ പരിധിയിൽനിന്നു ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കപ്പെടണമെന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ 12 വർഷംകൊണ്ട് കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുടെ പോരായ്മകൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്കു കഴിഞ്ഞില്ല.
9993.7 ചതുരശ്ര കിലോമീറ്റർ എന്നത് 8590.69 ചതുരശ്ര കിലോമീറ്ററായി പുനർനിർണയിക്കുന്നതിന് കേന്ദ്രസർക്കാരിന്മേൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. ഇതേ പ്രതിസന്ധി നേരിട്ട തമിഴ്നാടും ഗോവയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുകയും അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി ലോല മേഖലയിലെ ഭൂവിസ്തൃതി ഗണ്യമായി കുറയ്ക്കുകയും ചെയ്തു.
കേരള സർക്കാരിന്റെ നടപടിക്രമങ്ങളിലെ കാലതാമസവും വകുപ്പുകളുടെ ഏകോപനമി ല്ലായ്മയുമാണ് ഈ ദുരന്തത്തിലേക്ക് മലയോര ജനതയെ എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ കൃത്യമായ ഫീൽഡ് സർവേയും ശാസ്ത്രീയമായ മാപ്പിംഗും ജിയോ സ്പെഷൽ മാപ്പിംഗും ഉൾപ്പെടെയുള്ളവ അടിയന്തരമായി പൂർത്തീകരിച്ച് റവന്യു വില്ലേജുകളും ഫോറസ്റ്റ് വില്ലേജുകളും കൃത്യമായി അടയാളപ്പെടുത്തി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണം.
അതുവഴി കരട് വിജ്ഞാപനത്തിൽ നിർണയിച്ചിരിക്കുന്നതിൽനിന്നു ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിഭൂമിയും പൂർണമായി ഒഴിവാക്കണം. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും രാഷ്ട്രീനേതാക്കളും അടിയന്തരമായി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
District News
പുല്‍പ്പള്ളി: കാലവര്‍ഷം കനിഞ്ഞതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നെല്‍കൃഷി സജീവമായി. തുടര്‍ച്ചയായി മഴലഭിച്ചതോടെയാണ് മേഖലയില്‍ കര്‍ഷകര്‍ കര്‍ഷിക ജോലികളില്‍ സജീവമായിരിക്കുന്നത്.
വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടി പാടത്തും ചാത്തമംഗലം, കൊളവള്ളി, പെരിക്കല്ലൂര്‍, ആളൂര്‍ക്കുന്ന് മേഖലകളിലും ദ്രുതഗതിയില്‍ നെല്പാടമൊരുക്കിവരികയാണ്. ഞാറ് നടുന്നതിനായി ഇപ്പോള്‍ വയലുകള്‍ ഒരുക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുകയാണ് കര്‍ഷകര്‍. മഴ ശക്തമാകാത്തതിനെ തുടര്‍ന്ന് മേഖലയിലെ നെല്‍വയലുകളില്‍ ഇത്തവണ കൃഷി ആരംഭിക്കാന്‍ വൈകിയിരുന്നു. ഗന്ധകശാല, വലിച്ചൂരി നെല്ലിനങ്ങളാല്‍ പേരു കേട്ട ചേകാടിപ്പാടത്ത് ഞാറ് നടാന്‍ വയലൊരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വയനാട്ടില്‍ തനതുകൃഷി ചെയ്യുന്ന 200 ഏക്കറോളം പാടശേഖരമാണ് ചേകാടിയിലുള്ളത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട നിരവധി കര്‍ഷകരും ഇവിടെ നെല്‍കൃഷി നടത്തിവരുന്നുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകർ നടത്തിവന്ന സമരം പിൻവലിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണു സമരം അവസാനിപ്പിച്ചത്. അർഹരായ കർഷകരിൽനിന്ന് പയർ വർഗങ്ങളുടെ സംഭരണം നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽനിന്ന് 60 ശതമാനമായി ഉയർത്താനും, വളം വിതരണത്തിനായുള്ള ഇ-ടോക്കണ്‍ സന്പ്രദായം താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തതിനു പിന്നാലെയാണു സർക്കാർ അനുരഞ്ജന നീക്കത്തിനു തയാറായത്.
നർമദാപുരം, സീഹോർ, ഹർദ തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് ഈ ആനുകൂല്യം ഉടൻ ലഭിക്കും.
പയർ വിളകളുടെ സംഭരണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 10ൽനിന്ന് 20 ആയും, സ്ലോട്ട് ബുക്കിംഗ് തീയതി ജൂലൈ 30ൽനിന്ന് ഓഗസ്റ്റ് 10ആയും നീട്ടിയിട്ടുണ്ട്. വളം വിതരണത്തിലെ ഇ-ടോക്കണ്‍ സന്പ്രദായത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനും സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഈ സന്പ്രദായം താത്കലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ കർഷക സംഘടനകളും സർക്കാരിന്റെ തീരുമാനം അംഗീകരിച്ചതിനെത്തുടർന്ന് പ്രക്ഷോഭകർക്കു സുരക്ഷിതമായി വീടുകളിലേക്കു മടങ്ങിപ്പോകാൻ ബസ് സൗകര്യവും ഭരണകൂടം ഏർപ്പെടുത്തി.
Kerala
കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിലെ മുപ്പതേക്കറിലധികം പാടത്തെ കപ്പയുള്‍പ്പെടെയുള്ള കൃഷികള്‍ക്ക് രോഗബാധ. ആറു മാസം പ്രായമായ കപ്പയുടെ ചുവട് ഭാഗം തണ്ടുള്‍പ്പെടെ ചീഞ്ഞ് കിഴങ്ങുകള്‍ പൂര്‍ണ്ണമായി കേടുവന്ന നിലയിലാണ്. ചുവട് ഭാഗത്തെ കിഴങ്ങുകള്‍ പൂര്‍ണ്ണമായും നശിച്ച് തണ്ടും ഇലയും ഉള്‍പ്പെടെയുള്ള മുകള്‍ ഭാഗം മറിഞ്ഞു വീഴുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.
പാലക്കുഴ മനക്കപ്പാടത്ത് 2020 മുതലാണ് രോഗബാധ തുടങ്ങിയത്. ചേനയുടെ ചുവട് ഭാഗത്തെ തണ്ട് കറുത്ത നിലയിലായ ശേഷം ചീയല്‍ ബാധ ചുവട്ടിലേക്ക് കൂടി ബാധിച്ച് നശിക്കുകയാണ്. വാഴയുടെ അടി ഭാഗത്ത് ചീയല്‍ ഉണ്ടായി വാഴ പിടര്‍ന്ന് വീഴുന്നതാണ് രോഗ ലക്ഷണം. കുലയ്ക്കാറായ വാഴകളുടെ ഇലകള്‍ കരിയുകയും ചെയ്യുന്നുണ്ട്. വളരെ ചെറിയ കുലകളാണ് ഈ വാഴകളില്‍ നിന്നും ലഭിക്കുന്നത്.
കാരമല, കോഴിപ്പിള്ളി കാവുംഭാഗം എന്നീ പാടശേഖരങ്ങളിലും ഈ രോഗബാധയുണ്ട്. എല്ലാ വര്‍ഷവും കൃഷി വകുപ്പില്‍ നിന്നുള്ള സംഘമെത്തി പരിശോധന നടത്തുന്നുണ്ടെങ്കിലും രോഗബാധക്ക് ശമനമില്ല. ഇതോടെ കപ്പ കൃഷി മാറ്റി വാഴ, ചേന എന്നീ കൃഷികള്‍ ആരംഭിച്ചെങ്കിലും രക്ഷയില്ല. കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് പുതിയ കപ്പത്തണ്ടുകള്‍ കൃഷി ചെയ്തെങ്കിലും അവയ്ക്കും രോഗം പിടിപെട്ടു.
പലതരത്തിലുള്ള കൃഷികള്‍ മാറി മാറി ചെയ്തിട്ടും രോഗം മാറാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന ഭൂമിയുമുണ്ട്. ഓരോ വര്‍ഷവും വലിയൊരു തുക നഷ്ടമാകുന്നുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്കാരുമായി ചര്‍ച്ച നടത്താനും രോഗബാധ പരിശോധിക്കാനും ശ്രീകാര്യത്തു നിന്നുള്ള കേന്ദ്ര ട്യൂബര്‍ ക്രോപ്സ് ഗവേഷണ കേന്ദ്രത്തിലെ കാര്‍ഷിക ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ സയന്റിസ്റ്റുകള്‍ പാലക്കുഴയിലെത്തി.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങള്‍, ഭൂമി, വിളകള്‍, ആനുകൂല്യങ്ങള്‍, വായ്പകള്‍ തുടങ്ങിയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന അഗ്രിസ്റ്റാക് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഗവേണന്‍സ് കമ്മിറ്റിക്കു രൂപം നല്കി.
കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നിര്ദേശാനുസരിച്ചാണു നടപടി. കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളും ഭൂമി രേഖകളും അടങ്ങുന്ന വിവരശേഖരമായതിനാല് 2023ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൂര്‍ണ സുരക്ഷ ഉറപ്പാക്കണമെന്നു കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഗ്രിസ്റ്റാക് ഡാറ്റ ഉപയോഗിക്കുന്നതിനുള്ള അപേക്ഷകള്‍ പരിശോധിക്കാനും അംഗീകരിക്കാനും നിരസിക്കാനുമുള്ള പൂര്‍ണ അധികാരം സമിതിക്കായിരിക്കും.
ഡാറ്റ ചോര്‍ച്ച തടയല്‍, കര്‍ഷകരുടെ സമ്മതം ഉറപ്പാക്കല്‍ എന്നിവയുടെ മേല്‍നോട്ടവും ഗവേണന്‍സ് കമ്മിറ്റി വഹിക്കും. കേന്ദ്ര സര്‍ക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായുള്ള ഡാറ്റ കൈമാറ്റ ഏകോപന ഏജന്‍സിയായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ അഗ്രിസ്റ്റാക് വിവരങ്ങളുടെ പൂർണ നിയന്ത്രണാധികാരവും സമിതിക്കു മാത്രമാണ്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഡിജിറ്റല്വല്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണ് അഗ്രിസ്റ്റാക്. രാജ്യത്തെ കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ നല്കി കര്‍ഷക ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം.
പദ്ധതി പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകരുടെ നിലവിലുള്ള വായ്പകളും ബാധ്യതകളും ഭൂമിയുടെ വിസ്തൃതിയും മറ്റ് ആസ്തികളും ഡിജിറ്റലായി പരിശോധിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കര്‍ഷകര്‍ക്കുള്ള വായ്പാ, ആനുകൂല്യ വിതരണം. അതുകൊണ്ടുതന്നെ വിവര ശേഖരണത്തെ സംബന്ധിച്ച് കര്‍ഷകരില്‍ ആശങ്കയുമുണ്ട്.
ഡിജിറ്റല്‍ ഐഡി കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കൃഷി ചെയ്യുന്ന വിളകള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കും. റവന്യൂ വകുപ്പിലെ ഡിജിറ്റൈസ് ചെയ്ത ഭൂമി രേഖകളുമായി കര്‍ഷക ഐഡി ബന്ധിപ്പിക്കും.
സാറ്റലൈറ്റ് ചിത്രങ്ങളും മൊബൈല്‍ ആപുകളും ഉപയോഗിച്ച് ഏത് സീസണില്‍ ഏത് കൃഷിഭൂമിയില്‍ എന്തൊക്കെ വിളകളാണ് ഇറക്കിയിരിക്കുന്നത് എന്ന് തത്സമയം രേഖപ്പെടുത്താനും സംവിധാനമുണ്ടാകും. വിളനാശമുണ്ടായാല്‍ കൃഷിഭൂമിയുടെയും വിളകളുടെയും ഡിജിറ്റല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ക്ലെയിമുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.
Kerala
തിരുവനന്തപുരം: 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നു തിരുവനന്തപുരത്ത് നടന്ന കർഷകസംഘടനാ പ്രതിനിധികളുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ മുന്നോട്ടു വയ്ക്കുന്ന സമീപനം വന്യജീവി മാനേജ്മെന്റ് എന്നതാണ്. നിയമ ഭേദഗതിയുടെ ഭാഗമായി വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുനൽകുന്ന പ്രത്യേക അധ്യായം കൂട്ടിച്ചേർക്കണമെന്നും കണ്വൻഷൻ അഭിപ്രായപ്പെട്ടു.
വനാതിർത്തി മേഖലയിലെ കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്ക് ഇടംനൽകുക, വന്യജീവി ആക്രമണ പ്രതിരോധം ഭരണകൂടത്തിന്റെ നിയമപരമായ ഉത്തരവാദിത്വമാക്കുക, പെട്ടെന്നുള്ള ന്യായമായ നഷ്ടപരിഹാരം, സംസ്ഥാനങ്ങൾക്കു ചിലയിനം ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ നിരവധി നിർദേശങ്ങളാണ് നിയമഭേദഗതിയിലുൾപ്പെടുത്താൻ കണ്വൻഷൻ നിർദേശിച്ചിട്ടുള്ളത്.
District News
ആലപ്പുഴ: നെല്ല് സംഭരിച്ച ശേഷം ബാങ്ക് നൽകുന്ന തുകയുടെ ബാധ്യത കർഷകരിൽ നിന്നും ഒഴിവാക്കി, ബാങ്കുകളും സർക്കാരും തമ്മിൽ നേരിട്ടാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. നെല്ലിന്റെ കിഴിവ് കൊള്ള അവസാനിപ്പിക്കാനുള്ള ശക്തമായ നടപടിയുണ്ടകും. നിലച്ചുപോയ കുടിവെള്ള പദ്ധതികൾ പുനരുദ്ധരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ റെജി ചെറിയാൻ, വിനു ജോബ്, വർഗീസ് മാമൻ, വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ഉന്നത അധികാര സമിതി അംഗങ്ങളായ സിറിയക് കാവിൽ, എ.എൻ. പുരം ശിവകുമാർ, ജോണി കുതിരവട്ടം, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, ജോസ് കോയപ്പള്ളി, പ്രകാശ് പനവേലി, ഡോ. ഷിബു ഉമ്മൻ, തോമസ് കുറ്റിശേരി, സണ്ണി തോമസ്, ബാബു പാറക്കാടൻ, മുരളി പര്യാത്, ജോസഫ് മാത്യു, ബീന റസാക്ക്, എൻ. അജിത്ത് രാജ്, ജോസൂട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ യുദ്ധക്കളമായ ഡല്‍ഹിയിലേക്കുള്ള മൂന്നാം കര്‍ഷക മാര്‍ച്ച് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നലെ തടഞ്ഞതോടെ അതിര്‍ത്തി പ്രദേശത്തും സംഘര്‍ഷവും ഗതാഗത സ്തംഭനവുമുണ്ടായി.
ജന്തര്‍ മന്തറില്‍ പൊളിച്ചു മാറ്റിയ സമരവേദി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും നിര്‍മിച്ചു തുടരുന്ന സമരത്തിലേക്ക് ഇന്നലെയും ആയിരക്കണക്കിനു വിദ്യാര്ഥികളെത്തിയതും പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയ വന്‍ സമരപരമ്പരയാണു ദേശീയ തലസ്ഥാനം ദര്‍ശിച്ചത്. മുന്‍കൂട്ടി കാണാനോ, വേണ്ട മുന്കരുതലെടുക്കാനോ കഴിയാതെ വന്‍ പ്രക്ഷോഭം തുടര്ച്ചയായുണ്ടായതോടെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ത്രിശങ്കുവിലായി.
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാറിനെതിരേ കര്‍ഷകര്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കു മാര്‍ച്ച് ആരംഭിച്ച പഞ്ചാബില്‍ നിന്നുള്ള നൂറുകണക്കിനു കര്‍ഷകരെയാണു ഇന്നലെ ഡല്‍ഹി അതിര്‍ത്തിയില്‍ വന്‍ കോട്ട കെട്ടി പോലീസ് തടഞ്ഞത്.
ദേശ് ബച്ചാവോ മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
National
ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര മേഖലകളെയും കര്‍ഷകരെയും തകര്‍ക്കുമെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്‍, ചോളം, പരുത്തി, എഥനോള്‍, ആപ്പിള്‍, ബദാം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളെ തകര്‍ക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിര്‍ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള്‍ പരസ്യമാക്കാത്തതിലും ചര്‍ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന്‍ പരസ്യപ്പെടുത്തണം. കര്‍ഷകര്‍, തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്‍ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്‍കിട കര്‍ഷകരോട് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്‍ഷകരെ തള്ളിവിടുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ വന്‍ മാര്‍ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്‍ഹി ചലോ-2 സമരത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്‍ഷകര്‍ പ്രവേശിക്കുന്നതു തടയാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്‍ഷകര്‍ അതിര്‍ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന്‍ മോര്‍ച്ച, ബികെയു ഏകതാ സംഘര്‍ഷ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വാഹനവ്യൂഹങ്ങള്‍ എത്തിയെന്ന് കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്‍ഹിയില്‍ ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
District News
പത്തനംതിട്ട: വനത്തോടു ചേർന്ന തരിശുഭൂമിയിൽ എല്ലാത്തരം കൃഷികൾക്കും അനുമതി നൽകണമെന്നാവശ്യവുമായി കർഷകർ. വനഭൂമിയിൽ നേരത്തേ അനുവദിച്ച ടാങ്കിയ കൃഷി പുനരാരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. കോന്നി താലൂക്കിലെ കർഷകർ ഇതുസംബന്ധിച്ച് വനംവകുപ്പിന് നിവേദനം നൽകി. പാകമായ തേക്കുമരങ്ങൾ വെട്ടിയ ശേഷമുള്ള തരിശുഭൂമിയിൽ നെല്ല്, പച്ചക്കറികൾ, മുതിര, പയർ തുടങ്ങിയവ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. തേക്കുമരം വെട്ടിമാറ്റിയ ഭൂമിയിൽ കർഷകരോ ഏജൻസികളോ വേലികെട്ടി കൃഷി ചെയ്താൽ ഭക്ഷ്യോത്പാദനം വർധിക്കുകയും കർഷകർക്ക് വരുമാനമാവുകയും ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തേക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നത് നടുവത്തുമൂഴി റേഞ്ച് ഓഫീസ് പരിധിയിലായിരുന്നു. പാടം, വെള്ളംതെറ്റി, മണ്ണീറ, കൊക്കാത്തോട് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് റേഞ്ച് . 156 ലോഡിംഗ് തൊഴിലാളികളുണ്ടായിരുന്നു. വനമേഖലയിൽ മറ്റ് തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സ്ത്രീകളടക്കമുള്ള 200ലധികം തൊഴിലാളികൾ വേറെയുമുണ്ട്. തേക്കുതോട്ടങ്ങളിലെ തീർത്തുവെട്ട്, ഇടവെട്ട്, വള്ളിവെട്ട്, അടിക്കാട് തെളിക്കൽ , ഫയർലൈൻ, പ്ളാൻ്ിംഗ് എന്നിവ നടത്താത്തതുമൂലം തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്.
ടാങ്കിയ കൃഷി
തരിശുഭൂമിയിൽ പുതിയ തേക്കു തൈകൾ നട്ടുപിടിപ്പിച്ച ശേഷം 2 - 3 വർഷത്തേക്ക് ഇടവിളയായി മറ്റ് കൃഷിക്ക് കർഷകർക്ക് നൽകുന്നതാണ് ടാങ്കിയ കൃഷി. തേക്കുതൈകൾ പൊക്കത്തിലായി ഇലകൾ കൂടുമ്പോഴേക്കും കർഷകരുടെ കൃഷി അവസാനിക്കും. കൃഷി നടക്കുന്ന കാലയളവിൽ തേക്കു തൈകളുടെ സംരക്ഷണ ചുമതല കർഷകർക്കാണ്. നേരത്തേ മലയോര മേഖലയിൽ ഈ രീതി നിലനിന്നിരുന്നു. കർഷകർക്ക് ഇടക്കാല വരുമാനം ലഭിക്കുന്നതാണ് പദ്ധതി. കളകൾ നിയന്ത്രിക്കാനും തേക്കിൻ തൈകളുടെ സംരക്ഷണം ഉറപ്പാക്കാനാകുമെന്നതും പ്രത്യേകതയാണ്. എന്നാൽ ടാങ്കിയ കൃഷിയോട് വനംവകുപ്പിന് എതിർപ്പാണ്. മണ്ണൊലിപ്പ് ഉണ്ടാകുകയും വന്യമൃഗശല്യം രൂക്ഷമാവുകയും ചെയ്യുമെന്നാണ് അവരുടെ വാദം. തുടർച്ചയായ വളപ്രയോഗങ്ങൾ മണ്ണിന്റെ ഘടനയ്ക്ക് ദോഷമെന്നും വിലയിരുത്തുന്നു.
District News
പാലക്കാട്: പട്ടുനൂൽ കൃഷി (സെറികൾച്ചർ) മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി കർഷകരെ കൂടുതൽ ശക്തീകരിക്കുന്നതിനായി കേന്ദ്ര സിൽക്ക് ബോർഡ് എംആർഎംഎ 2.0 എന്ന പേരിൽ പുതിയ കാന്പയിന് തുടക്കം കുറിച്ചു. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിൽ നിന്ന് പാലക്കാട്, വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് നേരിട്ടെത്തിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുകവഴി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം.
കാന്പയിന്റെ ഭാഗമായി കർഷകർക്കായി വിവിധ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പ്രത്യേക ക്ലാസുകൾ, ഫീൽഡ് തലത്തിലുള്ള തത്സമയ ഡെമോണ്‍സ്ട്രേഷനുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. മൾബറി കൃഷിരംഗത്തെ നൂതനമായ കൃഷിരീതികൾ, സംയോജിത രോഗകീട നിയന്ത്രണ സംവിധാനങ്ങൾ, ജൈവ കൃഷിരീതികൾ, ജീവാണു വളപ്രയോഗം എന്നിവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനവും ഉറപ്പുവരുത്തും. ശാസ്ത്രജ്ഞയായ ഡോ. ശരണ്യയ്ക്കാണ് കാന്പയിനിന്റെ സംസ്ഥാനതല ഏകോപന ചുമതല. പുതുതായി പട്ടുനൂൽ കൃഷി ആരംഭിക്കാൻ താത്പര്യമുള്ള കർഷകരെ സിൽക്ക് സമഗ്ര 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
സ്വന്തമായോ അല്ലെങ്കിൽ പാട്ടത്തിനെടുത്തതോ കുറഞ്ഞത് ഒരു ഏക്കർ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള കർഷകരെയാണ് തെരഞ്ഞെടുക്കുക. പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണനയും അധിക ആനുകൂല്യങ്ങളും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് പാലക്കാട് ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കർഷകർക്ക് 9447443561 നന്പറിൽ വിളിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Kerala
കോഴിക്കോട്: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കർഷക പെൻഷൻ പദ്ധതിയെ യുഡിഎഫും കൈവിടുന്നോ? ബജറ്റിൽ കേരള കർഷക ക്ഷേമനിധി ബോർഡിനുള്ള തുക വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ബോർഡിനുള്ള വിഹിതം രണ്ടു കോടിയാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 50 ലക്ഷമായി ചുരുക്കി. ഇതോടെ, ബോർഡിന്റെ തുടർപ്രവർത്തനങ്ങൾക്കു ഫണ്ടില്ലാതായിരിക്കുകയാണ്.
ജീവനക്കാർക്കുള്ള ശന്പളത്തിനു പോലും ഈ തുക തികയില്ലെന്നാണ് പറയുന്നത്. 2023ൽ ഡയറക്ടർ ബോർഡിന്റെ കാലാവധി തീർന്നെങ്കിലും എൽഡിഎഫ് സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള, ഡയറക്ടർ ബോർഡ്തന്നെയാണു തുടരുന്നത്. 2021ൽ അംശദായം അടച്ചുതുടങ്ങി 60 വയസ് കഴിഞ്ഞ 294 പേർക്ക് ഈ വർഷം ഡിസംബർ ഒന്നു മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതാണ്. ഓരോ മാസം കഴിയുന്പോൾ പെൻഷൻ നല്‍കേണ്ടവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021ലാണ് കർഷക പെൻഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയെങ്കിലും ധനവകുപ്പ് ഇതിനെ അനുമതി കൊടുത്തിരുന്നില്ല.
District News
ചിറ്റൂർ: നെൽകൃഷിക്ക് കനാൽവെള്ളം ലഭ്യമല്ലാത്തതിനാൽ കുഴൽകിണർ വെള്ളമുപയോഗിച്ചു കൃഷിയിറക്കി കർഷകർ. നരിച്ചിറ പാടശേഖരത്തിലെ കർഷകരാണ് ഏറെ ദുരിതത്തിനിടയിലും കൃഷിപ്പണികളിൽ സജീവമായത്. നടീലും അടിവളം, കളനാശിനി പ്രയോഗങ്ങളാണ് തുടങ്ങിയത്.
പലയിടത്തും വളത്തിന്റെ ലഭ്യതയ്ക്കു പുറമേ തൊഴിലാളിക്ഷാമവും പ്രശ്നമാകുന്നുണ്ടെന്നു കർഷകർ പറഞ്ഞു. രാവവളം ലഭ്യമാകാൻതന്നെ സമയമേറെയെടുക്കുന്നുണ്ട്. വളംകിട്ടിയാൽതന്നെ വെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Kerala
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നതിനായി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തി.
അണക്കെട്ടില്‍ നിന്നു തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍വേ ഷട്ടറിനു സമീപമായിരുന്നു പ്രാര്‍ഥന. തേനി ജില്ലയിലെ 14,707 ഏക്കര്‍ ഭൂമിയിലെ കൃഷിക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
ഒന്നാം വിള ഇറക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരം അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുക പതിവാണ്. എന്നാല്‍, ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കനിയാത്തതിനാല്‍ ഇതുവരെ ജല സേചനത്തിനായി വെള്ളം തുറന്നുവിട്ടിട്ടില്ല. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഇവര്‍ നടത്തി. ചടങ്ങിന് കര്‍ഷക സംഘങ്ങളുടെ വര്‍ക്കിംഗ് പ്രസിഡന്റ് എസ്. മനോഹരന് അധ്യക്ഷത വഹിച്ചു.
കമ്പം വാവര് പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീന്‍ അമ്പ, വ്യവസായി രായപ്പന്പ്പെട്ടി ആനന്ദന്, ചെന്നൈ ശെല്‍വം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജഗോപാല്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ മഹേന്ദ്രന്, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കോട്ടയം: രാത്രിയില്‍ കൂട്ടമായി എത്തി കൃഷികള്‍ മുഴുവന്‍ തിന്നു നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള വഴികള്‍ തേടുകയാണ് വാഴൂര്‍ ശാസ്താങ്കല്കാവ് നിവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ അക്കാറ്റിന ഫുലിക്ക (achatina fulica) എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്.
വാഴൂര്‍ പഞ്ചായത്തിലെ തീര്‍ഥപാദപുരം, ശാസ്താങ്കല്‍ക്കാവ്, ചാമപതാല് പ്രദേശങ്ങളിലാണ് ശല്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില്‍ ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്. ഒന്നും രണ്ടുമല്ല പല വലിപ്പത്തിലുള്ള നുറൂകണക്കിനു ഒച്ചുകളാണ് രാത്രിയില്‍ ഇവിടേക്ക് എത്തുന്നത്.
ഈ പ്രദേശത്തെ ഓരോ കര്‍ഷകരും തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന്‍ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഒച്ചുകള്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല്‍ മണ്ണില്‍ ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. കഴിഞ്ഞവര്‍ഷം മുതലാണ് ഒച്ചുകളുടെ ശല്യം വലിയതോതില്‍ വര്‍ധിച്ചത്.
കര്‍ഷകരുടെ മാസങ്ങളുടെ അധ്വാനമാണ് ഒരൊറ്റരാത്രികൊണ്ട് ഈ ഒച്ചുകള്‍ നശിപ്പിക്കുന്നത്. പ്രദേശത്തെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ തിന്നുതീര്‍ക്കുന്നു. തളിരിലകളും തണ്ടുകളും പൂര്‍ണമായി കാര്‍ന്നുതിന്നുന്നതോടെ ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നശിക്കും.
ഒച്ചുകള്‍ അഞ്ചു മുതല്‍ ആറു തവണ വരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില്‍ 10-15 സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി മൂന്ന് വര്‍ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി പിടികൂടിയാല്‍ ഉടന്‍ തന്നെ ഉപ്പു വെള്ളിത്തിലിടണം. നോക്കി നിന്നില്ലെങ്കില്‍ മണ്ണിനടിയിലോ കരിയിലക്കിടയിലോ ഒളിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. തുരിശിന്റെ ഉയര്‍ന്നവിലയും താങ്ങാനാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.
Business
കോതമംഗലം: റംബുട്ടാന്റെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. വിപണിയിൽ കച്ചവടക്കാർ കുറഞ്ഞതും കാലാവസ്ഥാമാറ്റം ഗുണനിലവാരത്തെ ബാധിച്ചതുമാണ് വിലയിടിവിനു കാരണം.
നേരത്തേ റബറിനുണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവവും മൂലം കർഷകർ വ്യാപകമായി തോട്ടങ്ങൾ വെട്ടിമാറ്റി റംബുട്ടാൻ കൃഷി ചെയ്യാൻ തുടങ്ങിയിരുന്നു. സ്ഥലപരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബുട്ടാൻ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തരവിപണിയിൽ ഇതു സുലഭമായി. ഉത്പാദനത്തിനൊത്ത് ആവശ്യക്കാർ ഇല്ലാതായതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി കാര്യമായി ഇല്ലാത്തതും ഡിമാൻഡ് കുറയാനിടയാക്കിയിട്ടുണ്ട്.
പഴങ്ങൾ വിളവെടുത്താൽ കൂടുതൽ ദിവസം കളർ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
മുൻകാലങ്ങളിൽ റമ്പൂട്ടാൻ കായ്ച്ചുതുടങ്ങി സീസൺ ആരംഭിക്കുമ്പോൾത്തന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിച്ച് അഡ്വാൻസ് നൽകി ചെടികളിൽ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങൾ പറിച്ചുപോകുന്നത് പതിവായിരുന്നു. ഇക്കുറി ഇത്തരം കച്ചവടക്കാർ നന്നേ കുറവാണെന്ന് കർഷകർ പറയുന്നു
നിലവിൽ വിപണിയിൽ കിലോയ്ക്ക്180 മുതൽ 350 രൂപ വരെയാണു ചില്ലറ വില്പന വില. എന്നാൽ കൃഷിക്കാർക്ക് 80-100 രൂപ മാത്രമേ കിട്ടുന്നുള്ളൂ.
റംബുട്ടാൻ കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കർഷകരെ സഹായിക്കാനും ന്യായവില ഉറപ്പാക്കാനും ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയ സർക്കാർ ഏജൻസികൾ വഴി റംബുട്ടാൻ സംഭരിക്കാൻ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
മൂല്യവർധിത ഉത്പന്നങ്ങളിലേക്കു നീങ്ങാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തികസഹായവും പരിശീലനവും നൽകണം. പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നൂതന സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: റമ്പൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്ന് കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റമ്പൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ ആവശ്യക്കാര്‍ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ് ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്കി, ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റമ്പൂട്ടാന്‍ സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്‍ക്കാര്‍ തലത്തില്‍ റംമ്പൂട്ടാന് സംഭരണം നടത്തിയാല്‍ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. വിളവെടുപ്പ് സീസണ് ആരംഭിച്ചിട്ടും വ്യാപാരികള്‍ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്‍ച്ചയും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്പ്പാദിപ്പിക്കുവാന് കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്‍കണം. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും.
Kerala
തിരുവനന്തപുരം: പിആര്‍എസ് വായ്പ തിരിച്ചടവിലെ കാലതാമസം നെല്‍ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സപ്ളൈകോയുടേയും ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റേയും പിആര്‍എസ് വായ്പാ വിവരങ്ങള്‍ ലഭ്യമാക്കുന്ന വെബ് സീരിസ് ഇന്റഗ്രേഷന്‍ പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.
ഔട്ട് ടേം റേഷ്യോ (ഒടിആര്‍) നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്വകാര്യ മില്ലുകള്ക്കെതിരേ പരിശോധിച്ചു നടപടിയെടുക്കും.
സ്വകാര്യമില്ലുകളെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സപ്ലൈകോ സ്വന്തമായി മില്‍ തുടങ്ങുന്നതിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിക്കും. ഫലപ്രദമായ റിവോള്‍വിംഗ് ഫണ്ട് പദ്ധതി മുന്നോട്ടുവയ്ക്കാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടുണ്ട്.
നെല്ലിന്റെ വില കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പാഡി രസീത് ഷീറ്റ് (പിആര്‍എസ്) വായ്പയുടെ തിരിച്ചടവിനു കാലതാമസമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
നെൽ കർഷകർക്കു അക്കൗണ്ടിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും
തിരുവനന്തപുരം: നെൽ കർഷകരിൽ നിന്നും നെല്ലു സംഭരിച്ച ശേഷം പരമാവധി കുറഞ്ഞ സമയത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു തുക കൈമാറുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
Leader Page
റബര്‍ കര്‍ഷകന്‍കൂടിയാണ് ഇന്ന് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേൽക്കുന്ന എൻ. ഹരി. അതിനാൽതന്നെ റബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കർഷകർക്കു പ്രതീക്ഷയുണ്ട്. മുമ്പ് ബോർഡിൽ അംഗമായിരുന്ന കാലത്ത് ഹരിയുടെ ഇടപെടലിലാണ് ലാറ്റക്സില്‍നിന്ന് ഷീറ്റിലേക്ക് കർഷകരെ തിരിച്ചു കൊണ്ടുവരാന്‍ കിലോഗ്രാമിന് ഒരു രൂപ സഹായം ലഭ്യമാക്കിയതും ടയര്‍ കമ്പനികളെ ചരക്കെടുപ്പിക്കാന് ബോര്‍ഡ് ഇടപെട്ടതും. ഇന്നു രാവിലെ 11.45നു കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയുമായി സംസാരിച്ചപ്പോള്‍...
റബര്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കും
റബര്‍ ബോര്‍ഡ് ഭരണചുമതലയുള്ള സ്ഥാപനം മാത്രമല്ല; ട്രെയിനിംഗ്, റിസര്‍ച്ച് രംഗങ്ങളിലും ഏറെ സംഭാവനകള്‍ നടത്തേണ്ട സ്ഥാപനമാണ്. കേരളത്തില്‍ ഇനിയും കൃഷി ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഡാറ്റാ ബാങ്ക് തയാറാക്കും. അവിടെ കൃഷി വര്‍ധിപ്പിക്കാന്‍ പദ്ധതി തയാറാക്കും. റബര്‍ കൃഷിയുടെയും കര്‍ഷകരുടെയും വ്യാപനവും വികസനവും ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ പദ്ധതികള്‍ മനസിലുണ്ട്. വേഗത്തില്‍ നടപ്പാക്കാവുന്ന പദ്ധതികളല്ല ഇവയൊന്നും. റബര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ കര്‍ഷകസമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കര്‍ഷക സമൂഹത്തെ ചേര്‍ത്തുപിടിച്ച് ജീവിതഭദ്രതയും വിലസ്ഥിരതയും ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് ബോര്‍ഡ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ചു കര്‍ഷകരും റബര്‍ ഉത്പാദക സംഘങ്ങളും വിദഗ്ധരുമായി ചര്‍ച്ച നടത്തും.
യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കും
നാട്ടിലെ യുവജനങ്ങളെ റബര്‍ കൃഷിയുടെ ഭാഗമാക്കുകയെന്ന ദൗത്യം മുന്നിലുണ്ട്. റബര്‍ ഉപയോഗിച്ചു വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും അതുമായി മുന്നോട്ടു പോകാനും കഴിയും. ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍, കൈയുറകള്‍ അങ്ങനെ നിരധി മേഖലകളിലാണ് സാധ്യത. മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലയില്‍ സാധ്യതയാണ് റബര്‍ ഉത്പന്നങ്ങള്‍ക്കുള്ളത്. ഇത്തരം തദ്ദേശീയമായ സംരംഭങ്ങളിലേക്ക് യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കാനും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കാനും കഴിയും. റബര്‍ തടി സംസ്കരിച്ചു വീട്ടുപകരണങ്ങളടക്കം നിർമിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കുകയും ലക്ഷ്യമിടുന്നു. റബര്‍ അധിഷ്ഠിത വ്യവസായങ്ങളും വളര്‍ന്നുവരണം. അനുകൂലമല്ലാത്ത സാഹചര്യം കാരണം പല വ്യവസായങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു മാറിയിട്ടുണ്ട്. അവരെക്കൂടി കേരളത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഉത്പാദകസംഘങ്ങളുണ്ട്. അവരുടെ സേവനംകൂടി പ്രയോജനപ്പെടുത്തും. റബര്‍ കര്‍ഷകരിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കും. റബര്‍തടി സംസ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കും. റബറധിഷ്ഠിത വ്യവസായങ്ങള്‍ കേരളത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനം നടത്തും. റബര്‍ ഉത്പന്നങ്ങളുടെ വിപണനരംഗത്തും ഇടപെടലുണ്ടാകും.
റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കും
ആഭ്യന്തര വ്യവസായത്തിനും വിനിയോഗത്തിനുമായി 11 ലക്ഷം ടണ്‍ റബറാണ് ആവശ്യമായി വരുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നത് എട്ട് ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ മാത്രമാണ്. സ്വാഭാവികമായും റബര്‍ ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്‍ക്ക് ആവശ്യമായി വരും. റബര്‍ കര്‍ഷക താത്പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സാധ്യമായതില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിച്ചുങ്കമാണ് നിലവിലുള്ളത്. ഒരു കിലോയ്ക്ക് ഏതാണ്ട് 25 ശതമാനം. റബര്‍ കര്‍ഷകരുടെ നട്ടെല്ലായ റബര്‍ ഉത്പാദക സംഘങ്ങളെ (ആര്‍പിഎസ്) കരുത്തുള്ളതാക്കുക ഒരു പോംവഴിയാണ്. നിലവില്‍ റബര്‍ ബോര്‍ഡ് പദ്ധതികളുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കാണ് സംഘങ്ങള്‍ വഹിക്കുന്നത്. ഇത്തരം സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. പുകപ്പുര നിര്‍മാണം, കൃഷി വ്യാപനം, യന്ത്രങ്ങള്‍, സാങ്കേതിക ഉപദേശം ഇവയെല്ലാം നിലവില്‍ ബോര്‍ഡ് നല്‍കുന്നുണ്ട്. റബര്‍ കര്‍ഷകരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭവനങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി, വിള ഇന്‍ഷ്വറന്‍സ് ഇങ്ങനെയുള്ള പദ്ധതികളും ബോര്‍ഡ് വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യം
കർഷകര്‍ക്ക് കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്‍മപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു ബോര്‍ഡ് നടപ്പാക്കുന്നത്. അവയെല്ലാം ശരിയായ ദിശയില്‍ മുന്നോട്ടുപോകുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ വില ലഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമാണ്.
റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്നു ചുമതലയേറ്റെടുക്കുന്ന എന്‍. ഹരി ദീപികയ്ക്ക് നൽകിയ അഭിമുഖം
റബര്‍ വില സ്ഥിരതാ ഫണ്ടിനായി കാലാകാലങ്ങളില്‍ ഇടതു, വലതു മുന്നണികള്‍ മുറവിളി കൂട്ടുന്നതും അധികാരത്തിലെത്തുമ്പോള്‍ വാക്കു പാലിക്കാതെ മാറുന്നതും പതിവ് ദൃശ്യമാണ്. വിലസ്ഥിരതാ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്ന പണം പലപ്പോഴും നാമമാത്രമായി മാത്രമേ ചെലവഴിക്കേണ്ടി വരാറുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയേക്കാള്‍ ഉയര്‍ന്നാണ് വിപണി വില എന്നതാണ് ഇതിനു കാരണം. ഇപ്പോഴും അതേ അവസ്ഥയാണ് മാര്‍ക്കറ്റിലുള്ളത്. 270 രൂപ വരെ ഒരു കിലോ റബറിന് ലഭിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഖജനാവില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവഴിക്കേണ്ടിവരില്ല.
ടാപ്പ് ചെയ്യാത്ത തോട്ടങ്ങള്‍ ഉപയോഗപ്രദമാക്കും
ഇന്ത്യയില്‍ ആഭ്യന്തര റബറില്‍ 72 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. നിരവധി തോട്ടങ്ങള്‍ ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്നു. റബര്‍ ടാപ്പര്‍മാരെ കിട്ടാനില്ലാത്തതും ഭൂഉടമകള്‍ വിദേശത്തേക്ക് കൂടിയേറിയതും പ്രായംചെന്ന മരങ്ങള്‍ വെട്ടിമാറ്റാത്തതുമൊക്കെ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ ശുന്യമാകുന്നതിനു കാരണങ്ങളാണ്. കേരളത്തില്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നത് രണ്ടര ലക്ഷം ഏക്കറിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനും സജീവമാക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ടാപ്പ് ചെയ്യപ്പെടാതെ കിടക്കുന്ന തോട്ടങ്ങള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി തയാറാക്കുന്നതിനു മുന്‍ഗണന നല്‍കും. റബര്‍ തോട്ടങ്ങള്‍ അനാഥമാകുന്ന രീതിയിലുള്ള അവസ്ഥ ഒഴിവാക്കുന്ന വ്യക്തമായ കര്‍മപദ്ധതിക്ക് രൂപം നല്കാന് കഴിയുമെന്നാണു പ്രതീക്ഷ.
കൃഷിവ്യാപനത്തിനു സബ്സിഡി
റബര്‍ കൃഷിക്കായി ഹെക്ടറിന് 45,000 രൂപ വരെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ റബര്‍ കൃഷി വ്യാപനത്തിനായി കേര എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇപ്പോള്‍ ആറു ജില്ലകളില്‍ മാത്രമാണു പദ്ധതി പൂര്ത്തിയായിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാരുമായി ഏതെല്ലാം മേഖലകളിൽ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് പരിശോധിക്കും. ത്രിപുര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡിനു വലിയ പ്രാധാന്യവും പരിഗണനയുമാണ് ലഭിക്കുന്നത്.
District News
മാന്ദാമംഗലത്തുകൃഷിയിടങ്ങൾ തകർത്തു
തൃശൂർ: മാന്ദാമംഗലത്തു കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്തുവരെ കാട്ടാനയെത്തി.
കർഷകരുടെ വാഴ, റബർ, കുലയ്ക്കാറായ തെങ്ങുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. വൈനിലം മേരിയുടെ കൃഷിയിടത്തിലെ 40 തെങ്ങ്, താഴത്തേടത്ത് മത്തായിയുടെ 150 റബർ, മലമേൽ ആന്റണിയുടെ വാഴ, റബർ, കുന്നമ്മത്ത് ശ്രീനിയുടെ കുലയ്ക്കാറായ തെങ്ങുകൾ, ഈന്തംതോട്ടിൽ ജോസിന്റെ വാഴ, കുഴുപ്പുള്ളിൽ മേരിയുടെ തെങ്ങ്, വാഴ, വാട്ടപ്പിള്ളി ബോസിന്റെ റബർ, കൊല്ലംപറന്പിൽ അനീഷിന്റെ വാഴ, കാഞ്ഞിരത്തൂട്ടിൽ രവിയുടെ തെങ്ങ്, കുഴുക്കാട്ടിൽ വിഷ്ണു ജയന്റെ റബർ എന്നിവ നശിപ്പിച്ചു.
കാട്ടിൽനിന്നു കൃഷിത്തോട്ടത്തിലേക്ക് ആനത്താര വരെ ഉണ്ടായിട്ടുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു. കർഷകസംഘം ഒല്ലൂർ ഏരിയ കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വെള്ളക്കാരിത്തടത്തും
കാട്ടാനക്കൂട്ടം,
മൂന്നുലക്ഷത്തിന്റെ
പാവൽകൃഷി നശിപ്പിച്ചു
മലയോര മേഖലയായ വെള്ളക്കാരിത്തടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. വെള്ളക്കാരിത്തടം തറയിൽ സുബ്രന്റെ കൃഷിയിടത്തിലാണ് ആനക്കൂട്ടം നാശമുണ്ടാക്കിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഏഴ് ആനകളുടെ കൂട്ടമെത്തി മൂന്നേക്കർ പാവൽകൃഷി പൂർണമായി നശിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വിളവെടുപ്പിനു പാകമായ പാവൽചെടികൾ പന്തലോടെ തകർത്തു.
നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം പിൻമാറിയില്ല. പുലർച്ചെ മൂന്നോടെയാണ് ആനകൾ കാടുകയറിയത്.
ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നു സുബ്രൻ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വിളവെടുക്കാനിരുന്നതാണ്. ഇപ്പോൾ എല്ലാം നശിച്ചു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ കാട്ടാനശല്യം നിത്യസംഭവമായി മാറി. കുട്ടികളെ സ്കൂളിൽ വിടാനും രാത്രി പുറത്തിറങ്ങാനും ഭയക്കുകയാണ് നാട്ടുകാർ.
നടപടിയില്ല , വലഞ്ഞ് മലയോരവാസികൾ
യോഗം ചേരുന്നതല്ലാതെ വന്യമൃഗശല്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആനശല്യത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കർഷക സംഘം അറിയിച്ചു.
ട്രഞ്ച് കീറി ആനയുടെ വരവ് തടയണം, ആനത്താരകൾ അടച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം, കർഷകർക്കു പൂർണ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നൽകണം, മാന്ദാമംഗലത്തു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സ്ഥിരമായി വിന്യസിക്കണം, രാത്രികാല വനംവകുപ്പ് പട്രോളിംഗ് ശക്തിപ്പെടുത്തണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.
Kerala
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്കായി നിലങ്ങൾ ഒരുക്കി കർഷകർ കാത്തിരിക്കുകയാണെങ്കിലും വിതയ്ക്കാനുള്ള വിത്തു മാത്രം എത്തിയില്ല. ഏക്കറിന് 40 കിലോ എന്ന കണക്കിൽ പഞ്ചായത്തും സർക്കാരും ചേർന്ന് സൗജന്യമായാണ് കർഷകർക്ക് നെൽ വിത്ത് നൽകുന്നത്. ഉമ ഇനത്തിൽപ്പെട്ട നെല്ലിന്റെ ഡി വൺ എന്ന വിത്തും പൗർണമി എന്ന വിത്തുമാണ് രണ്ടാം കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്.
കാർഷിക സർവകലാശാലയുടെ കണക്കു പ്രകാരം ഏക്കറിന് 40 കിലോ നെൽവിത്ത് മതിയെന്നാണെങ്കിലും 60 കിലോ വിത്തുണ്ടെങ്കിലേ ഒരേക്കർ വിതയ്ക്കാനാവൂ എന്നാണ് കർഷകർ പറയുന്നത്. സർക്കാർ നൽകുന്നത് കൂടാതെ ഏക്കറിന് 20 കിലോയോളം വിത്ത് കിലോയ്ക്ക് 40- 42 രൂപ കണക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് കർഷകർ വാങ്ങുന്നത്.
കർഷകർക്ക് വിത്ത് നൽകാൻ സർക്കാർ ചില ഏജൻസികളെയാണ് ചുമതലപ്പെടുത്തുന്നത്. നെൽവിത്തെത്തിക്കാൻ വാഹനസൗകര്യം ലഭിക്കാത്തതാണ് താമസം വരുന്നതെന്നാണ് കൃഷിഭവന്റെ ഭാഷ്യം. 15നെങ്കിലും വിത്ത് ലഭിച്ചാലേ 30ന് രണ്ടാം കൃഷി വിതയ്ക്കാനാവൂ. ലഭിക്കുന്ന വിത്ത് 10 -18 മണിക്കൂർ വരെ വെള്ളത്തിൽ മുക്കിയിടും. തുടർന്ന് 36- 40 മണിക്കൂർ കരയ്ക്ക് ഉണങ്ങാൻ വയ്ക്കും. അതിനുശേഷം ചാക്ക് പൊട്ടിച്ച് ആവി കളഞ്ഞ് നല്ല വെള്ളത്തിൽ മുക്കി തോർന്നു കഴിഞ്ഞാണ് മുളപൊട്ടിയ വിത്ത് കണ്ടത്തിൽ വിതയ്ക്കുന്നത്.
നെടുമുടി, ചമ്പക്കുളം, കൈനകരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് എന്നിവിടങ്ങളിലെ 150ലധികം പാടശേഖരങ്ങളിലായി 27, 000 ഏക്കറിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കുന്നത്.
ഇതിൽ 5000 ഏക്കറിൽ നെൽകൃഷി, 36 പാടശേഖരങ്ങളുള്ള നെടുമുടി കൃഷിഭവന് കീഴിലാണ് രണ്ടാം കൃഷി ഏറ്റവും അധികമുള്ളത്. സമയത്ത് വിതച്ചില്ലെങ്കിൽ രണ്ടു കൃഷി നടക്കുന്ന പാടശേഖരങ്ങളിൽ അടുത്തതായി പുഞ്ചകൃഷിയുടെ കൃഷിപ്പണികളും വിതയും താമസിക്കും.
രണ്ടാം കൃഷിക്കായി പാടം ഒരുക്കുമ്പോൾ മഴയുള്ളതിനാൽ പാടശേഖരങ്ങളിൽ പുളിരസം കൂടുതലായിരിക്കും. ഇത് നീക്കാൻ നീറ്റു കക്കയാണ് കർഷകർ ആവശ്യപ്പെടുന്നതെങ്കിലും സൗജന്യ നിരക്കിൽ ലഭിക്കുന്നത് ഡോളോമൈറ്റാണ്. ഇതു മാറ്റി നീറ്റുകക്കയാക്കിയാലേ വിളവ് വർധിക്കൂ എന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കൃഷിമന്ത്രിയുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കിൽ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിത നീണ്ടുപോകാനാണ് സാധ്യത.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
കുരുവിക്കൂട്: തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷകസംഗമം നാളെ രാവിലെ 10ന് കുരുവിക്കൂട് നാട്ടുചന്തയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി വിശദീകരണവും നടത്തും.
പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ, സൂര്യാമോൾ, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, പി.എസ്. പ്രജീഷ് ചെറുവള്ളി, നാട്ടുചന്ത ഭാരവാഹികളായ വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, വിത്സൻ മാത്യൂ പാമ്പൂരിക്കൽ, രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, പി.കെ. ശശിധരൻ പാമ്പാടിയാത്ത്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോണി ജോർജ് പന്തലാടിക്കൽ, പത്മിനി ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, ജോർജുകുട്ടി പനച്ചിക്കൽ, പി.എസ്. സാബു തുടങ്ങിയവർ പ്രസംഗിക്കും.
കർഷക സൗഹൃദസദസ്, കർഷക പ്രതിഭകൾക്ക് ആദരം, കാർഷികാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ കാർഷിക പഠനപരിപാടി എന്നിവയുണ്ടായിരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വെണ്ട, പാലക് ചീര എന്നിവയുടെ വിത്തുകളും കൃഷിരീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറിത്തൈകളും സൗജന്യമായി നൽകും. ഫോൺ: 9446924840, 9447348069.
District News
നെന്മാറ: കാലവർഷം ശക്തിപ്രാപിച്ച് പ്രദേശത്ത് മതിയായ മഴ ലഭിച്ചതോടെ നെന്മാറ, അയിലൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള വിവിധ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി.
പ്രദേശത്തെ കയ്പഞ്ചേരി, കണ്ണിയമംഗലം, തോണിക്കടവ് എന്നിവ ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലാണ് നിലവിൽ വ്യാപകമായി നടീൽ നടക്കുന്നത്. മഴ ലഭിച്ചതോടെ കർഷകരിൽ പ്രതീക്ഷയും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷി പ്രതിസന്ധിയിലായിരുന്നെങ്കിലും ഇത്തവണ കാലവർഷത്തിന്റെ അനുഗ്രഹം കർഷകർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം തൊഴിലാളി ക്ഷാമം ഇത്തവണയും തുടരുകയാണ്.
ഇതുമൂലം നടീൽ ജോലികൾ പൂർത്തിയാക്കുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്.
അയിലൂർ, കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം നടീൽ ജോലികൾക്കെത്തിയത് പശ്ചിമബംഗാളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട തൊഴിലാളി സംഘമാണ്. പാടങ്ങളിൽ ഞാറ് പറിച്ചുനടുന്ന ജോലികൾ ഇവരുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
Leader Page
ബജറ്റിൽ കർഷകർക്കും യുവകർഷകർക്കും പ്രത്യേക പരിഗണന അനിവാര്യമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറ കർഷകരാണ്.
നാടിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നത് ഒരു സാമൂഹിക ബാധ്യത മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള അനിവാര്യമായ നിക്ഷേപവുമാണ്.
കൃഷി മേഖല നശിക്കാതിരിക്കണമെങ്കിൽ വരാനിരിക്കുന്ന ബജറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്:
Kerala
തിരുവനന്തപുരം: നെല്ല് സംഭരണത്തിനും കൃഷി വകുപ്പുമായും ബന്ധപ്പെട്ട മറ്റു പദ്ധതികളിലും കർഷകർക്കു നൽകേണ്ട കുടിശിക തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. പാലക്കാട്ട് ഇനി സപ്ലൈകോ നേരിട്ടു സംഭരണം നടത്തുമെന്നും നിയമസഭാ മന്ദിരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ നാളെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൃഷി വകുപ്പ് വിപുലമായ പരിപാടികൾ നടത്തും. സെക്രട്ടേറിയറ്റിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന വൃക്ഷത്തൈ നടീൽ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത അഞ്ചു കുട്ടിക്കർഷകരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും. ഫലവൃക്ഷ തൈയും പച്ചക്കറി വിത്തുകളുമടങ്ങുന്ന പ്രത്യേക ഹരിത കിറ്റ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.
"ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' എന്ന പേരിൽ നടപ്പാക്കുന്ന ഓണക്കാലത്ത് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂക്കളും ലഭ്യമാക്കാനുള്ള പദ്ധതി സെക്രട്ടേറിയറ്റിൽ തയാറാക്കുന്ന മാതൃക പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും "കതിര്' എന്ന പേരിൽ പ്രകൃതി കൃഷി ക്ലബ്ബുകൾ തുടങ്ങും.
പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവ കൂടാതെ ഹോട്ടികൾച്ചർ തെറാപ്പി പോലുള്ള ആധുനികരീതികളും ഈ ക്ലബ്ബുകളിൽ നടപ്പാക്കും ഈ ക്ലബ്ബുകൾ എല്ലാം കൃഷിവകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുക. കൃഷിയിൽ താത്പര്യമുള്ള 20 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഓരോ വിദ്യാലയത്തിലും ക്ലബ്ബ് രൂപീകരിക്കുന്നത്.
ജനപ്രതിനിധികൾ, പഞ്ചായത്ത്, പിടിഎ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനത്തെ 2500 സ്കൂളുകളിൽ ആദ്യഘട്ടത്തിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നതിനും സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000 രൂപ വീതം നൽകാൻ രണ്ടരക്കോടി രൂപ പ്രത്യേക ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
Business
സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷകരെ ഞെട്ടിച്ച് ഉത്പന്ന വിലയിൽ വൻ തകർച്ച. എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് ഇക്കുറി കാലവർഷം ദുർബലമാകാൻ സാധ്യത, ഉയർന്ന പകൽ താപനിലയിൽ പിടിച്ചു നിൽക്കാൻ ഏലത്തോട്ടങ്ങൾ ഇതിനകംതന്നെ ക്ലേശിക്കുന്നു, അടുത്ത സീസണിലെ ഏലം ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം കർഷകർ. ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കുരുമുളക് വില ഉയർത്തി ശേഖരിച്ചു. പ്രതികൂല കാലാവസ്ഥയിൽ തായ്ലൻഡിൽ റബർ ഉത്പാദനം ചുരുങ്ങിയത് അവരുടെ കയറ്റുമതിക്കു കാലതാമസം സൃഷ്ടിക്കാൻ സാധ്യത, വാങ്ങലുകാർ നിരക്ക് ഉയർത്തി.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന നാളികേര കർഷക കുടുംബങ്ങളെ കണ്ണീരിലാക്കും വിധം ഉത്പന്ന വില നിത്യേന ഇടിയുന്നു. പ്രതിസന്ധിക്കിടയിൽ പല ആവർത്തി കൊപ്ര തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങിയത് കണക്കുകൂട്ടലുകൾ തകിടംമറിച്ചു. മാസാരംഭ ഡിമാൻഡ് പ്രതീക്ഷിച്ച് കരുത്തിവച്ച വെളിച്ചെണ്ണ വിറ്റുമാറാൻ മില്ലുകാർ പരക്കംപാഞ്ഞു. സാധാരണ കാലവർഷം അടുക്കുന്ന അവസരങ്ങളിൽ തേങ്ങവെട്ട് സ്തംഭിക്കുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാറുണ്ട്. എന്നാൽ, ഇക്കുറി ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.
കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റിക്കാർഡ് വിലയിൽ നിന്നും വെളിച്ചെണ്ണ വില ഇതിനകം 30 ശതമാനത്തിൽ അധികം ഇടിഞ്ഞു. 2025 മധ്യം ലിറ്ററിനു 393 രൂപ വരെ ഉയർന്ന എണ്ണ വില നിലവിൽ 235ലേക്ക് താഴ്ന്നു. കൊപ്ര വില കിലോ 259 രൂപയിൽ നിന്ന് 138 രൂപയായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നാളികേര ഉത്പാദനം ഉയർന്നതിനൊപ്പം വിപണിയിൽ ചരക്ക് വരവ് ശക്തിയാർജിച്ചതും തിരിച്ചടിയായി. 2024ലെ വരൾച്ചയുടെ ഫലമായി കഴിഞ്ഞ വർഷം നാളികേര ഉത്പാദനം കുറഞ്ഞതാണ് അന്ന് റിക്കാർഡ് വിലക്കയറ്റത്തിന് അവസരമൊരുക്കിയത്.
ഇതിനിടയിൽ കയറ്റുമതി വിപണിയിൽ സമീപ മാസങ്ങളിൽ ഡിമാൻഡ് ദുർബലമായതും പ്രതിസന്ധി രൂക്ഷമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നേരിട്ട തടസങ്ങൾ വിദേശ വാങ്ങലുകാരെ പിന്നാക്കം വലിച്ച് ആഭ്യന്തര വിപണിയെ കൂടുതൽ സമ്മർദത്തിലാക്കി.
വർഷാരംഭം രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ ടണ്ണിനു 4164 ഡോളർ വരെ കയറി, ലോക വിപണിയിൽ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കും ഇതായിരുന്നു. ഭക്ഷ്യസംസ്കരണ, സൗന്ദര്യവർധക വ്യവസായങ്ങളിൽനിന്നുള്ള സ്ഥിരമായ ഡിമാൻഡ് വെളിച്ചെണ്ണയ്ക്ക് താങ്ങു പകരുന്നുണ്ട്. കൊച്ചിയിൽ എണ്ണ വില 24,500 രൂപയിൽനിന്നും വാരാന്ത്യം 23,600ലേക്ക് ഇടിഞ്ഞു. കൊപ്ര 14,600 രൂപയിൽനിന്നും 13,800 രൂപയായി. തമിഴ്നാട്ടിൽ കൊപ്രയ്ക്കു വൻകിട മില്ലുകാരിൽ നിന്നുള്ള ആവശ്യം ചുരുങ്ങിയതോടെ നിരക്ക് ക്വിന്റലിന് 13,600 രൂപയിൽ നിന്ന് 12,350 രൂപയായി.
ഏലത്തിനു ഭീഷണിയായി കാലാവസ്ഥ
കാലവർഷം കേരളത്തിന്റെ പാടിവാതുക്കൽ എത്തി ഒളിഞ്ഞുനോട്ടം നടത്തിയത് രാത്രി മഴയ്ക്ക് അവസരം ഒരുക്കിയെങ്കിലും പകൽ അനുഭവപ്പെടുന്ന ഉയർന്ന താപനില ഏലത്തോട്ടങ്ങളെ പ്രതിസന്ധിലാക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതിനെ പ്രതിരോധിക്കാൻ ശരങ്ങൾക്കാകുന്നില്ലെന്നാണ് ഹൈറേഞ്ചിലെ കർഷകരുടെ വിലയിരുത്തൽ. ഈ നില ഒരാഴ്ച കൂടി തുടർന്നാൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങാം. അതേസമയം, പിന്നിട്ട സീസണിൽ ബംപർ വിളവിനിടയിൽ ഉയർന്ന വില ഉറപ്പുവരുത്താനായത് കർഷകരുടെ വരുമാനം ഉയർത്തി. എന്നാൽ, വളം, കീടനാശിനി വില വർധന മൂലം പലരും വാങ്ങൽ കുറച്ചത് ഉത്പാദനത്തിൽ പ്രതിഫലിക്കും.
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ നിന്നും ഇന്ത്യൻ ഏലത്തിന് ഡിമാൻഡ് തുടരുന്നു. ഗ്വാട്ടിമാലയിൽ ഉത്പാദനം അമ്പത് ശതമാനം കുറഞ്ഞത് നമ്മുടെ ചരക്കിന് ആവശ്യം വർധിപ്പിച്ചു. ഓഗസ്റ്റിലെ ഉത്സവകാല ആവശ്യങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും വ്യവസായികളും ചരക്ക് സംഭരിക്കുന്നുണ്ട്. ഇതിനിടയിൽ ജൂൺ-ജൂലൈയിൽ ഉത്പാദനത്തിൽ കുറവ് സംഭവിച്ചാൽ നിരക്ക് ഉയർത്തി ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിക്കും. അതേസമയം, വരവ് ഉയർന്നാൽ താത്കാലികമായി ശരാശരി ഇനങ്ങൾക്കു കിലോ രണ്ടായിരം രൂപയിൽ താങ്ങ് പ്രതീക്ഷിക്കാം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2660 വരെ ഉയർന്നു.
കുരുമുളക് വരവ് കുറവ്
അന്തർസംസ്ഥാന വ്യാപാരികൾക്ക് കുരുമുളകിനായി വീണ്ടും കർഷകരുടെ പുറകെ. അവരുടെ ഡിമാൻഡിന് അനുസൃതമായി ചരക്ക് വില്പനയ്ക്ക് എത്താത്തത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. വൻകിട കർഷകരും തോട്ടങ്ങളും ഉത്സവവേളയിലെ ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിക്കുന്നത് ഉത്തരേന്ത്യൻ വ്യവസായികളെ പിരിമുറുക്കത്തിലാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,400 രൂപയിലും ഗാർബിൾഡ് 72,400 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7750 ഡോളർ.
റബറിൽ പ്രതീക്ഷ
തായ്ലൻഡിൽ മഴ വീണ്ടും വില്ലനായതോടെ റബർ ടാപ്പിംഗിൽ നിന്നു വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ തോട്ടങ്ങളിൽ സജീവമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ടയർ മേഖല. ഇതിനിടയിൽ ഷീറ്റ് ലഭ്യത കുറഞ്ഞത് വ്യവസായികളെയും അവിടത്തെ കയറ്റുമതിക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ബാങ്കോക്കിൽ റബർ വില കിലോ 279 രൂപയിൽനിന്നും 282 രൂപയിലേക്ക് കയറി. രാജ്യാന്തര വില 300 ഡോളറിലേക്ക് മുന്നേറിയത് യൂറോപ്യൻ വ്യവസായികളെ പുതിയ വാങ്ങലുകളിൽ നിന്നും പിൻതിരിപ്പിച്ചു. ഏതാണ്ട് ഈ അവസരത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് കൃത്രിമ റബർ വിലയും കുറയാൻ ഇടയാക്കി.
ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 406 യെന്നിൽ നീങ്ങിയ ഘട്ടത്തിൽ വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. വാങ്ങൽ താത്പര്യം ഉയർന്നതോടെ നിരക്ക് 424 യെൻ വരെ കയറി. ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബറിന് 400 യെന്നിൽ ശക്തമായ താങ്ങ് പ്രതീക്ഷിക്കാം. റബർ ഉത്പാദനം ഉയരുന്നത് സംബന്ധിച്ച് തായ് മാർക്കറ്റിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരും വരെ മികവ് നിലനിർത്താം.
സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ്. മഴയ്ക്കിടയിലും വെട്ടുമായി മുന്നേറാനുള്ള നീക്കങ്ങൾക്കിടയിൽ അവർക്ക് ആത്മവിശ്വാസം നൽകുന്നത് റബറിന്റെ ഉയർന്ന വില ഒന്ന് മാത്രമാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ വില 24,500 രൂപയിൽനിന്നും 26,200ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡ് 24,500 രൂപയിൽ നിന്ന് 25,600 രൂപയായി.
Business
ആഗോള റബർ ഉത്പാദകരെ രോമാഞ്ചം കൊള്ളിച്ച് ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 യെൻ വരെ മുന്നേറി, അപ്രതീക്ഷിത കുതിപ്പിനിടയിൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടു മാറ്റുന്നതു സാങ്കേതിക തിരുത്തലിന് ഇടയാക്കാം.
അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കർഷകർ റബർ വെട്ട് പുനരാരംഭിച്ചു. ഇറക്കുമതി രാജ്യങ്ങളിൽ കുരുമുളക് സ്റ്റോക്ക് ചുരുങ്ങി, മധ്യപൂർവേഷ്യ വഴിയുള്ള കപ്പൽ ഗതാഗത തടസങ്ങൾ വാങ്ങലുകാരെ സമ്മർദത്തിലാക്കി. വെളിച്ചെണ്ണ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. ഉത്പാദകരുടെ ചെറുത്തുനിൽപ്പ് കൊപ്രയ്ക്ക് താങ്ങായി. കൊക്കോ ഉത്പാദനം നേരത്തേ കണക്കുകൂട്ടിയതിലും ഉയരുമെന്ന ഐവറി കോസ്റ്റിന്റെ വെളിപ്പെടുത്തൽ ചോക്ലേറ്റ് വ്യവസായികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, ഉത്പന്നവിലയിൽ ഇടിവ്.
റബറിനു മുന്നേറ്റം; കേരളം ടാപ്പിംഗിലേക്ക്
ഏഷ്യൻ റബർ അവധിവ്യാപാരരംഗം കരുത്ത് നിലനിർത്തുന്നു. ഒക്ടോബറിൽ ഉടലെടുത്ത് ബുൾ റാലിയിൽ ജപ്പാൻ ഒസാക്കയിൽ റബർ വില കിലോ 306 യെന്നിൽനിന്നും ഇതിനകം 430 യെൻ വരെ കയറി. ഇതിനിടയിൽ 340ലെയും 360ലെയും പ്രതിരോധങ്ങൾ വിപണി തകർത്താണു മികവിലേക്ക് ചുവടു വച്ചത്. 2011 രേഖപ്പെടുത്തിയ തലത്തിലേക്ക് ഉത്പന്നവില കയറി.
ജപ്പാൻ ഒസാക്കയിൽ റബറിനു കഴിഞ്ഞ വാരം സൂചിപ്പിച്ച കിലോ 424 യെന്നിലെ പ്രതിരോധം തകർത്ത് 430 വരെ സഞ്ചരിച്ചു. വിപണി സാങ്കേതിമായി ഓവർ ബോട്ട് മേഖലയിൽ പ്രവേശിച്ചതോടെ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു കണ്ട് ഊഹക്കച്ചവടക്കാർ ഉയർന്ന റേഞ്ചിൽ പുതിയ വില്പനയ്ക്കും അവസരം പ്രയോജനപ്പെടുത്തി. വാരാന്ത്യം 413ലെ സപ്പോർട്ട് നിലനിർത്തിയെങ്കിലും ഈ താങ്ങ് കൈമോശം വന്നാൽ 393ലേക്ക് തിരുത്തലിനു ശ്രമം നടത്താം. അതേസമയം, ജപ്പാനിൽ റബർ മുന്നോറിയാൽ 436 യെന്നിൽ പ്രതിരോധമുണ്ട്.
കനത്ത മഴയിൽ തായ്ലൻഡിലെ ഒട്ടുമിക്ക റബർ ഉത്പാദക മേഖലകളിലും ടാപ്പിംഗിന് അവസരം ലഭിക്കാതെ കർഷകർ വിട്ടുനിന്നു. കാലാവസ്ഥ തെളിഞ്ഞാൽ ഉത്പാദകർ വീണ്ടും തോട്ടങ്ങളിലേക്ക് തിരിയുമെന്നു മനസിലാക്കി ഇറക്കുമതിരാജ്യങ്ങൾ പുതിയ കരാറുകൾക്ക് തയാറായില്ല. ഇതിനിടയിൽ ബാങ്കോക്കിൽ റബർ കിലോ 288 രൂപയിൽനിന്നും വാരാന്ത്യം 280ലേക്ക് താഴ്ന്നു.
വരണ്ട കാലാവസ്ഥയ്ക്ക് അവധി നൽകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. നിക്കോബാർ ദ്വീപസമൂഹങ്ങളിൽ മഴമേഘങ്ങളെത്തിയത് കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. സംസ്ഥാനത്തെ കർഷകർ തോട്ടങ്ങളിൽ ആവശ്യമായ വളപ്രയോഗങ്ങൾക്ക് തിരക്കിട്ട നീക്കങ്ങൾ ഇതിനകംതന്നെ ആരംഭിച്ചു. അതേസമയം, വളങ്ങളുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്നത് ഉത്പാദകർക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില കിലോ 260 രൂപയിൽനിന്നും 265 വരെ ഉയർത്തിയെങ്കിലും ശനിയാഴ്ച വില 263 രൂപയിലാണ്. ഈ നിരക്കിലും വില്പനക്കാരില്ലെന്നാണു വ്യാപാരികളുടെ പക്ഷം. അഞ്ചാം ഗ്രേഡ് 255 രൂപയിൽ നിന്ന് 259 രൂപയായി. ഒട്ടുപാൽ 160 രൂപയിലും ലാറ്റക്സ് 155 രൂപയിലും സ്റ്റെഡിയാണ്.
കുരുമുളക് ലഭ്യതയിൽ കുറവ്
ആഗോള വിപണിയിൽ കുരുമുളക് ലഭ്യത പ്രതീക്ഷയിലും കുറഞ്ഞത് യൂറോപ്യൻ രാജ്യങ്ങളിലെ വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. വിയറ്റ്നാം മുളകിനെയാണ് ഈ വർഷം കൂടുതലായി ആശ്രയിച്ചത്. പശ്ചിമേഷ്യ വഴിയുള്ള കപ്പൽ ഗതാഗതത്തിലെ തടസങ്ങളും യുദ്ധാന്തരീക്ഷത്തിൽ ചരക്കുകൂലി ഇനത്തിൽ വരുത്തിയ മാറ്റങ്ങളും മൂലം രണ്ട് മാസമായി പല വൻകിട ബയർമാരും ഇറക്കുമതിയിൽനിന്നും അല്പം വിട്ടുനിൽക്കുകയാണ്.
പല ബഹുരാഷ്ട്ര കന്പനികളുടെയും കരുതൽ ശേഖരത്തിൽ കുരുമുളകിന്റെ അളവ് ചുരുങ്ങുന്നതായാണു രഹസ്യവിവരം. എന്നാൽ, ഇതു സംബന്ധിച്ച് സൂചനകളൊന്നും അവർ ഇനിയും പുറത്തു വിട്ടിട്ടില്ല. ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ സമയമാണെങ്കിലും ആഗോള ചരക്ക് ക്ഷാമം മുൻനിര ഇറക്കുമതി രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ചു.
വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കാര്യമായ വില്പനക്കാരില്ല. ജൂലൈയോടെ അവരുടെ നിരക്ക് ടണ്ണിന് 500 മുതൽ 1000 ഡോളർ വരെ കുതിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 72,800 രൂപ കയറിയ ശേഷം വാരാന്ത്യം 72,700ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളർ.
പ്രതിസന്ധിയൊഴിയാതെ നാളികേരോത്പന്ന വിപണി
നാളികേരോത്്പന്ന വിപണി പ്രതിസന്ധിയിൽ. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം കുറഞ്ഞതിനാൽ കൈവശമുള്ള എണ്ണ വിറ്റുമാറാൻ ഒരു വശത്ത് വൻകിട മില്ലുകൾ പരക്കം പായുന്നു. പച്ചത്തേങ്ങയും കൊപ്രയും വില്പനയ്ക്ക് ഇറക്കുന്നതിൽ വൻകിട തോട്ടങ്ങൾ വരുത്തിയ നിയന്ത്രണം ഒരു പരിധി വരെ വിപണിക്ക് താങ്ങായി. കാങ്കയത്ത് കൊപ്ര 13,550 രൂപയായി താഴ്ന്നു. വെളിച്ചെണ്ണ ക്വിന്റലിന് 20,350 രൂപ. കൊച്ചിയിൽ എണ്ണ വില 25,500 രൂപയിൽ നിന്നും. 24,600 രൂപയായി. ഒറ്റ ആഴ്ചയിൽ 900 രൂപ ഇടിഞ്ഞു. അതേസമയം, കൊപ്ര 14,700ൽ പിടിച്ചുനിന്നു.
കൊക്കോവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര കൊക്കോവില കരുത്തു നേടുന്നതിനിടയിൽ മുൻനിര ഉത്പാദക രാജ്യമായ ഐവറി കോസ്റ്റിൽനിന്നും നടപ്പ് സീസണിലെ ഉത്പാദനം സംബന്ധിച്ച് പുതിയ വിവരം പുറത്ത് വന്നത് വിപണിയെ ഞെട്ടിച്ചു.
ന്യൂയോർക്കിൽ കൊക്കോ ടണ്ണിന് 4433 ഡോളറിൽനിന്നും 4795 വരെ ഉയർന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തലാണ് ഉത്പന്നവില കുതിച്ചുകയറാൻ ഇടയാക്കിയത്. എന്നാൽ, നടപ്പ് സീസണിലെ വിളവ് സംബന്ധിച്ച ഐവറി കോസ്റ്റിൽനിന്നുള്ള വിവരം പുറത്തുവന്നതോടെ കൊക്കോ വില വാരാന്ത്യം 4058 ഡോളറിലേക്ക് ഇടിഞ്ഞു.
Business
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടുരൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കും.
ഇന്നലെ മുതല്‍ 31 വരെ വരെ സംഭരിക്കുന്ന പാലിനാണ് അധിക വില നൽകുകയെന്ന് ചെയര്മാന് സി.എന്‍. വൽസലന് പിള്ള അറിയിച്ചു.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തിലധികം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
District News
പുൽപ്പള്ളി: കുടിയേറ്റമേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
വേനൽമഴ ലഭിച്ചതോടെ കൃഷിയിടങ്ങളിൽ പച്ചപ്പ് പടർന്നു. ഇതോടെ മേഖലയിലെ വനാതിർത്തി ഗ്രാമങ്ങൾ കാട്ടാന ഭീതിയിയിലാണ്. കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള വനമേഖലയിൽ നിന്നും കബനിനദി കടന്നെത്തുന്ന കാട്ടാനകൾക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ ചെതലയം കുറിച്ചാട് റേഞ്ചിലെ വനമേഖലയിൽ നിന്ന് ട്രഞ്ചും ഫെൻസിംഗും തകർത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യപകമായി കൃഷികൾ നശിപ്പിക്കുന്നത്.
മേഖലയിലെ കണ്ടാമല, വേലിയന്പം, കുറിച്ചിപ്പറ്റ, പാക്കം, ദാസനക്കര, ചേകാടി, സീതാമണ്ട്, മരക്കടവ്, കൃഗന്നൂർ, കൊളവള്ളി, ചാമപ്പാറ, മൂഴിമല, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷി നാശം വരുത്തുന്നുണ്ട്.
വനാതിർത്തി തിരിക്കുന്ന പാളക്കൊല്ലി ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നിട്ട് വർഷങ്ങളായി. അത് റിപ്പയർ ചെയത് ആന ഇറങ്ങുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല.
ഇടിഞ്ഞ ട്രഞ്ചുകൾ റിപ്പയർ ചെയ്യാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷി നഷ്ടം ഉണ്ടാക്കുന്നതിന് കാരണം. സർക്കാർ തലത്തിൽ കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ നിരവധി പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും വനാതിർത്തി പ്രദേശത്തെ കർഷകർക്ക് ഒരു പ്രയോജനവുമില്ലാന്നാണ് കർഷകരുടെ പരാതി. അടിയന്തരമായി വനാതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
Business
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 - 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 - 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്.
വൈക്കത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന് അതില്‍ ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെത്തുടര്‍ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല. ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കോട്ടയം: ചുവരുകളില്‍ സ്ഥാനാര്‍ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില് നമ്മെ നയിക്കേണ്ടവരുടെ ചിരിക്കുന്ന മുഖങ്ങള്‍, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു.
മീനച്ചൂടില്‍ തെരെഞ്ഞെടുപ്പിന്റെ ആരവവും ആവേശവുമാണ് എവിടെയും. പക്ഷേ അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരില്‍ തെരഞ്ഞെടുപ്പ് ആവേശം എത്തിയിട്ടില്ല. അവരുടെ ചങ്കില് തീയാണ്.
മീനച്ചൂടിനെ വെല്ലുന്ന ചൂടും. വായ്പയെടുത്തും കടം വാങ്ങിയും കിട്ടിയ പൈസ ഉപയോഗിച്ച് വിതച്ച് നട്ടുവളര്‍ത്തിയെടുത്ത നെല്ചെടികള് കൊയ്തെടുത്തിട്ട് ആഴ്ചകല്‍ പിന്നിട്ടു. സംഭരിക്കാന്‍ ഇതുവരെ മില്ലുകാര്‍ എത്തിയിട്ടില്ല. കത്തിക്കാളുന്ന വേനല്‍ചൂടിനു ശേഷം ഇടിയോടു കൂടി വേനല്‍ മഴയെത്തും.
പാടത്ത് കൊയ്തു കൂട്ടിയ നെല്ലു മുഴുവന്‍ നനയും. കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കല്ലറ, വൈക്കം, കുറിച്ചി, നാട്ടകം, പായിപ്പാട് തുടങ്ങി ജില്ലയുള്‍പ്പെടുന്ന അപ്പര്‍കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീര്കൊയ്ത്താണ്.
ഈ കണ്ണീര്കൊയ്ത്തിന് പരിഹാരം കാണാന്‍ ജനവിധി തേടുന്നവര്‍ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ടെന്നും നെല്‍കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു. കുമരകം മങ്കുഴി പാടം ഇടവട്ടം, മൂലേപ്പാടം വല്ലകേരി, പത്തുപങ്ക്, വടക്കേ മൂലേപാടം, വെച്ചൂര്‍ പൂവത്തിങ്കരി, പൊന്നുരുക്കുംപാറ, വലിയപുതുക്കര കല്ലറ നീണ്ടൂര്‍ പാടശേഖരങ്ങള്‍ എന്നിവിടങ്ങളിലാണ് പുഞ്ചകൃഷിയുടെ ഏറ്റവും വലിയ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്‍.
120 ദിവസം പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ വിളവാണ്. പലരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വേറെ തൊഴില്‍ അറിയുന്നവരോ അതിനു പോകുന്നവരോ അല്ല ഞങ്ങള്‍. അപ്പോള്‍ അധ്വാനത്തിനു കൃത്യസമയത്ത് പ്രതിഫലം കിട്ടേണ്ടത് അത്യാവശ്യമേല്ലേ? നീണ്ടൂരിലെ കര്‍ഷകരിലൊരാളായ തോമസുകുട്ടിയുടേതാണ് ചോദ്യം.
കൃഷിഭവനുകള്‍ ശക്തമായ തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നെല്ല് സംഭരിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നു. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് കൃഷിഭവനാണ്. നെല്ല് ക്വിന്റലിന് അഞ്ചു രൂപയുടെ അധിക കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാതിരുന്നതോടെയാണ് മില്ലുടമകള്‍ സംഭരണത്തില്‍ നിന്നും പിന്മാറിയതെന്നും കുമരകത്തെ നെല്‍കര്‍ഷകര്‍ പറയുന്നു.
2005 ലെ നിയമം കര്‍ശനമായി പാലിക്കാന്‍ കൃഷിഭവനുകള്‍ തയാറാകണം. ഇത്തവണ വിത്തു മോശമായിരുന്നു. അതുകൊണ്ടു തന്നെ വിളവും മോശമായിരുന്നു. നല്ല വിത്തു കണ്ടെത്തി തരണം. എങ്കിലെ വിളവും നന്നാകൂ.
ഓരോ തെരഞ്ഞെടുപ്പു കാലത്തും വാഗ്ദാനങ്ങള്‍ക്കൊന്നും കുറവുണ്ടായിട്ടില്ല. അവയൊക്കെ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ കൃഷിയും ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് ഇങ്ങനെ ആശങ്കയോടെ കഴിയേണ്ടി വരില്ലായിരുന്നുവെന്നാണ് ചങ്ങനാശേരി മൂക്കാട്ടുവാക്ക, താമരച്ചാല്‍ പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്.
മഴ ശക്തമായാല്‍ നെല്ല് നനഞ്ഞു പോകും. കിളിര്‍ക്കാനും തുടങ്ങും. കര്‍ഷകരുടെ അധ്വാനവും വെറുതെയാകും. കിടങ്ങൂര്‍ ഒരു നെല്ല് സംഭരണ കേന്ദ്രം വരുമെന്ന് പറയുന്നുണ്ട്. അത് എത്രയും വേഗം വന്നാല്‍ അത്രയും നല്ലതെന്നും കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണം വൈകുന്നതിനെതിരെ ഇന്നു പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
District News
ഓമല്ലൂർ: കാർഷിക സംസ്കാരത്തിന്റെ തനിമ നിലനിർത്തുന്ന ഓമല്ലൂർ വയൽവാണിഭത്തിലേക്ക് വിത്തിനങ്ങളും കാർഷിക വിളകളും വാങ്ങാൻ കർഷകരുടെ തിരക്ക്. നിത്യോപയോഗ സാധനങ്ങൾ, ചെടികൾ തുടങ്ങിയവയും വയൽ വാണിഭത്തിൽ വില്പനയ്ക്കുണ്ട്.
മെച്ചപ്പെട്ട വിത്തിനങ്ങൾ ലഭിക്കുമെന്നതാണ് ഓമല്ലൂർ വയൽവാണിഭത്തെ വ്യത്യസ്തമാക്കുന്നത്. ചേന, കാച്ചിൽ, മധുരക്കിഴങ്ങ്, ചേന്പ് തുടങ്ങിയവയുടെ വിത്തിനങ്ങളും വിളകളും വാങ്ങാനാണ് കർഷകർ പ്രധാനമായും എത്തുന്നത്. വിവിധയിനങ്ങളിലുള്ള കാച്ചിലുകൾ, ശീമച്ചേന്പ്, ഇഞ്ചി തുടങ്ങിയവയുടെ വിത്തിനങ്ങൾ കൂടുതലായുണ്ട്. ഇതിനൊപ്പം ഏത്തവാഴ, പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവയും ലഭ്യമാണ്. ചെടികൾ, ചെടിച്ചട്ടികൾ, ഫലവൃക്ഷത്തൈകൾ എന്നിവയുമായി വിവിധ നേഴ്സറികളും വയൽ വാണിഭത്തിനെത്തിയിട്ടുണ്ട്.
കാർഷിക വിളകൾക്കൊപ്പം കാർഷികോപകരണങ്ങളും ലഭിക്കും. തൂന്പ, കൂന്താലി, മൺവെട്ടി, വെട്ടുകത്തി എന്നിവയുടെ ശേഖരവുമുണ്ട്. അടുക്കളയിൽ നിന്ന് അന്യംനിന്നുപോകുന്ന മൺചട്ടി, ചിരട്ടത്തവി, മൺകലം, കൂജ, അരകല്ല്, നാഴി, ചങ്ങഴി, ഈറ്റമുറം, നെൽപ്പറ എന്നിവയുടെ ശേഖരവുമുണ്ട്. പുതുതലമുറയ്ക്ക് കേട്ടുകേഴ്വി മാത്രമായ ഗൃഹോപകരണങ്ങളുടെ ശേഖരമാണ് ഓമല്ലൂരിലെത്തിയിരിക്കുന്നത്. മീനം ഒന്നിന് ആരംഭിച്ച് ഒരുമാസത്തോളം നീളുന്നതാണ് ഓമല്ലൂർ വയൽവാണിഭം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കച്ചവടക്കാർ ഓമല്ലൂരിലെത്താറുണ്ട്.
കാർഷിക വിളകളുടെ വിപുലമായ ശേഖരമുള്ളതിനാൽ മൊത്തക്കച്ചവടക്കാർ ന്യായവില നൽകി വാങ്ങുന്നതും കർഷകർക്കു പ്രയോജനകരമാണ്. ഉണക്കക്കപ്പ ഉൾപ്പെടെയുള്ളവയും വില്പനയ്ക്കുണ്ട്. സമീപജില്ലകളിൽ നിന്നുപോലും ആളുകൾ ഉത്പന്നങ്ങൾ വാങ്ങാനായി ഓമല്ലൂരിലേക്ക് എത്താറുണ്ട്.
കന്നുകാലി പ്രദർശനത്തോടെയായിരുന്നു ഇത്തവണയും വാണിഭം ആരംഭിച്ചത്. ചരിത്രമുറങ്ങുന്ന ഓമല്ലൂർ വയലിൽ ആയിരുന്നു കന്നുകാലി പ്രദർശനം. കാളയും കാളവണ്ടിയും കുതിരയും പുലികളിയുമെല്ലാം അണിനിരന്ന ഘോഷയാത്രയും ഉദ്ഘാടന ദിവസം നടന്നു.
ആറ് നൂറ്റാണ്ടിന്റെ പ്രൗഢഗംഭീരമായ പാരന്പര്യമാണ് ഓമല്ലൂർ വയൽ വാണിഭത്തിനുള്ളത്. പണ്ട് കൊല്ലം വെളിയനല്ലൂരിലെ തെക്കേ പാടത്തുനിന്ന് കുറ്റിയുമായിവിരണ്ടോടിയ കാളക്കൂറ്റൻ വന്നു നിന്നത് ഓമല്ലൂർ വയലിലായിരുന്നു.
ഓമല്ലൂരിലെ ഈ കർഷകൻ കാളക്കൂറ്റനെ കുറ്റിയോടു കൂടി ഓമല്ലൂരിൽ വയലിൽ ബന്ധിച്ചു. പിറ്റേന്ന് കാളക്കൂറ്റനെ കാണാനും വില പറയാനും ധാരാളം പേർ ഓമല്ലൂർ വയലിൽ സംഗമിച്ചു. കാളയെ പിടിച്ചുകെട്ടിയകുറ്റി വളർന്ന് പാലമരമായി രൂപാന്തരപ്പെട്ടുവെന്ന് ചരിത്രം. പിന്നീട് മീനം മാസം ഒന്നിന് കർഷകർ ഇതേ പാലമരച്ചുവട്ടിൽ തങ്ങളുടെ കാളയും പോത്തുമായി എത്തുകയും വില്പന ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത് ഓമല്ലൂരിലെ കാർഷികമേളയായി മാറിയെന്നതാണ് ചരിത്രം.
District News
നെടുങ്കണ്ടം: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മികച്ച ഏലം കര്‍ഷകര്‍ക്ക് സ്പൈസസ് ബോര്‍ഡ് നല്കുന്ന അവാര്‍ഡുകള്‍ ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന് നെടുങ്കണ്ടത്ത് വിതരണം ചെയ്തു. 2023 മുതല്‍ 2026 വരെ മൂന്ന് വര്‍ഷ കാലയളവിലെ അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
2023-24 വര്‍ഷത്തില്‍ തമിഴ്നാട് ബോഡിനായ്ക്കനൂര്‍ സ്വദേശി എസ്. മാധവനാണ് ഒന്നാം സമ്മാനം. തേനി സ്വദേശി ജെ.ബി. മുരുഗേശന്‍, ഉടുമ്പഞ്ചോല സ്വദേശിനി ടെസി എഫ്. ഉമ്മന്‍ എന്നിവര്‍ രണ്ടാം സമ്മാനം നേടി. 2024-25 വര്‍ഷത്തില്‍ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി സി. തമിഴ് വേടന് ഒന്നാം സമ്മാനവും ഡിണ്ടിഗല്‍ സ്വദേശി ആര്. മുത്തുപ്പാണ്ടി, ഇടുക്കി സ്വദേശിനി സി.കെ. രാധ എന്നിവര്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
2025-26 വര്‍ഷത്തില്‍ പുറ്റടി സ്വദേശി പയസ് ജോസഫിനാണ് ഒന്നാം സമ്മാനം. മുരിക്കുംതൊട്ടി സ്വദേശി തങ്കച്ചന്, ഉടുമ്പന്‍ചോല സ്വദേശിനി എസ്. പൂര്‍വിഷ എന്നിവര്‍ രണ്ടാം സമ്മാനം കരസ്ഥമാക്കി.
വിജയികള്‍ക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ കാഷ് പ്രൈസുകള്ക്കു പുറമേ പ്രശസ്തിപത്രവും സമ്മാനിച്ചു.
ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് വികസനവിഭാഗം ഡയറക്ടര്‍ ധര്‍മേന്ദ്ര ദാസ്, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. എ.ബി. രമശ്രീ, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. മുരുഗന്, സ്പൈസസ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് സ്റ്റാനി പോത്തന്, ഏലം കര്‍ഷകര്‍, ഉത്പാദകസംഘം പ്രതിനിധികള്‍, പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, ഐസിആര്‍ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ടിന്റെ നേതൃത്വത്തിൽ വാർഡിലെ മികച്ച ജൈവ പച്ചക്കറി കർഷകരായ കൊച്ചുവീട്ടിൽ ഷാജു - ദീപ ദമ്പതികളെ അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു കുര്യൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ജോയി കുര്യൻ മുട്ടുംമുഖത്ത് മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ബിന്ദുമോൾ തോമസ്, ചെയർമാൻ ചെറിയാൻ ജോസഫ്, ഡാർളി ഏബ്രാഹാം, യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, വാർഡ് കൺവീനർ തോമസ് ആനിക്കാട്ട്, സെലിൻ കൊച്ചുവീട്ടിൽ, ചന്ദ്രൻ നന്ദലത്ത് എന്നിവർ പ്രസംഗിച്ചു.ജോസ് കോട്ടക്കുന്നേൽ, ബിനു വെള്ളാരംകാലായിൽ, ദേവസ്യ കൊച്ചുവീട്ടിൽ, സുദർശൻ എന്നിവർ നേതൃത്വം നൽകി.
Kerala
ചമ്പക്കുളം: കൃഷിയില്ലാത്ത അവസരത്തിൽ പാടശേഖരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നിയന്ത്രിത പമ്പിംഗിന് ബജറ്റിൽ തുക വകയിരുത്തി നീലംപേരൂർ പഞ്ചായത്ത് മാതൃകകാട്ടി. നിയന്ത്രിത പമ്പിംഗിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ച സർക്കാർ നടപടിയോട് പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണം കൂടി ഉണ്ടാകുന്നതോടെ പൊതുജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
മുൻവർഷങ്ങളിൽ അധികാരികളുടെ വാക്കുകേട്ട് ദുരിതനിവാരണത്തിനുവേണ്ടി പമ്പിംഗ് നടത്തി കടക്കെണിയിലായ അനുഭവങ്ങളുള്ളതിനാൽ കുട്ടനാട്ടിലെ പലപാടശേഖരസമിതികളും നിയന്ത്രിത പമ്പിംഗിന്റെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. നെൽക്കൃഷിക്കുവേണ്ടിയുള്ള പന്പിംഗിനു മാത്രമാണ് സബ്ഡിഡിയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നത്. ഈ അവസ്ഥയ്ക്കാണ് 2025 ഡിസംബർ 31 ലെ മന്ത്രിസഭാ യോഗതീരുമാനത്തോടെ മാറ്റം പ്രതീക്ഷിക്കുന്നത്.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും വെള്ളക്കെട്ട് ദുരിത നിവാരണത്തിനായുള്ള നിയന്ത്രിത പമ്പിംഗിന് ഫണ്ട് അനുവദിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമാണ് മന്ത്രിസഭ എടുത്തിട്ടുള്ളത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിലും കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേ സമയം പല പാടശേഖരങ്ങളിലും ഇതേവരെ സ്ഥിരം വൈദ്യുതികണക്ഷൻ പോലും സജ്ജമാക്കിയിട്ടില്ലെന്നത് പദ്ധതിനടത്തിപ്പിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. പാടശേഖരങ്ങളിലെ ഒരു മോട്ടോർതറയിലെങ്കിലും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകാനും, പരമ്പരാഗത പെട്ടിയും പറയ്ക്കും പകരമായി പ്രളയദിനങ്ങളിലെ പമ്പിംഗിന് കൂടുതൽ അനുയോജ്യമായ സബ്മെഴ്സിബിൾ പമ്പ് സ്ഥാപിക്കാനും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജനപ്രതിനിധികളടക്കം സമർപ്പിച്ചിരുന്ന അപേക്ഷകളിൽ അന്വേഷണം നടത്തി ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ 2025 നവംബർ രണ്ടിനുസമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ പാടശേഖരപ്രദേശങ്ങളിലെ ആവർത്തിക്കുകയും നീണ്ടുനിൽക്കുകയും ചെയ്യാറുള്ള വെള്ളക്കെട്ടുദുരിതങ്ങൾക്കു പരിഹാരമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ബുധനാഴ്ച അവതരിപ്പിച്ച നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബജറ്റിൽ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയന്ത്രിത പമ്പിംഗിനും, ഇടത്തോടുകൾ നവീകരിക്കുന്നതിനുമായി 40 ലക്ഷം രൂപയാണ് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
കളിസ്ഥലം നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 10 ലക്ഷവും നെൽകർഷക ക്ഷേമത്തിനായി 21 ലക്ഷം രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നതോടൊപ്പം മുല്ലപ്പൂ കൃഷിക്കായി ആറ് ലക്ഷവും തെരുവ് നായ സംരക്ഷണ എബിസി പദ്ധതിക്കായി 2 ലക്ഷവും 50,000 രൂപ നായകളുടെ കുത്തിവയ്പിനായും സ്ത്രീകൾക്ക് യോഗ പരിശീലനം പിഎസ്സി കോച്ചിംഗ് എന്നിവയ്ക്കായി 1.5 ലക്ഷവും, നീലംപേരൂർ സബ് സെന്റർ കേന്ദ്രീകരിച്ച് ഡോക്ടറുടേയും ഫാർമസിസ്റ്റിന്റേയും സേവനത്തിനായി 10 ലക്ഷം രൂപയും നീക്കിവയ്ക്കുമ്പോൾ പാർപ്പിട പദ്ധതിക്കായി 4.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
Kerala
പേരാവൂർ: തെരഞ്ഞെടുക്കപ്പെട്ട കർഷകരും കർഷക സംഘടനാ പ്രതിനിധികളും പേരാവൂർ തൊണ്ടിയിൽ നടന്ന രാഹുൽ ഗാന്ധിയുടെ കർഷകസംവാദത്തിൽ അവതരിപ്പിച്ചത് മലയോര മേഖലയിൽ കർഷകരുടെ നിലനില്പിന്റെ നീറുന്ന പ്രശ്നങ്ങളായിരുന്നു. വന്യമൃഗശല്യം മുതൽ വിലത്തകർച്ചവരെ നിവേദനങ്ങളും പരാതികളുമായി ഉയർന്നുവന്നു.
സര്‍ക്കാര്‍ ആനുകൂല്യം സമയബന്ധിതമായി ലഭിക്കാത്തിനെത്തുടര്ന്നുള്ള കടബാധ്യത കാരണം ആത്മഹത്യ ചെയ്ത മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ ഏലിയാസ് അമ്പാട്ടിന്റെ ഭാര്യ ലൈസമ്മ ഏലിയാസ്, സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ സംബന്ധിച്ച കുറിപ്പ് രാഹുല്‍ ഗാന്ധിക്ക് പരാതിയായി എഴുതി നല്കി.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവരെ വേദിയിലേക്കു ക്ഷണിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജനിതക വൈകല്യം നേരിടുന്ന യുവകര്‍ഷകനും മികച്ച കുട്ടിക്കര്‍ഷകനുള്ള പേരാവൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ് ജേതാവുമായ സ്കൂള്‍ വിദ്യാർഥി അംബരീഷിനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.
ഇന്ത്യയുടെ അടിത്തറ കാർഷികമേഖല
അടിത്തറയില്ലാതെ മേൽക്കൂര നിർമിക്കാൻ സാധിക്കില്ല. കാർഷികമേഖലയാണ് ഇന്ത്യയുടെ അടിത്തറ. അടിത്തറ നിർമിക്കുന്നവർക്ക് യാതൊരു ബഹുമാനവും സംരക്ഷണവും ലഭിക്കുന്നില്ല. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണം തരുന്ന കർഷകരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
രാജ്യം മുഴുവനുമുള്ള കർഷകർക്ക് പരാതികളുണ്ട്, പ്രശ്നങ്ങളുണ്ട്. വിളകൾ സൂക്ഷിക്കുന്നതിന് ശീതീകരിച്ച സംവിധാനമില്ല. താങ്ങുവില ലഭിക്കുന്നില്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉൾപ്പെടുന്ന പ്രകടനപത്രിക തയാറാക്കുന്നുണ്ട്. അടുത്ത യുഡിഎഫ് സർക്കാർ വരുമ്പോൾ അടിത്തറ കർഷകരാണ് എന്നത് ഓർമയുണ്ടാകും. കർഷകർ പ്രശ്നങ്ങളുമായി എത്തിയാൽ അതു പരിഹരിക്കപ്പെടും. അവരുടെ ആവശ്യങ്ങൾ ലളിതമാണ്. വന്യമൃഗശല്യത്തിൽനിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിന് നടപടിയുണ്ടാകും. അതിനായി മനുഷ്യസാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി നേരിട്ട് സംവദിക്കാ നെത്തിയത്.
ഇന്നലെ, രാവിലെ പത്തോടെ രാഹുൽ ഗാന്ധിയെ കാണാൻ പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിന്റെ പരിസരത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പേരാവൂർ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ഉള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും കർഷകസംഘടനാ പ്രതിനിധികളെയും മാത്രമാണു ഹാളിനുള്ളിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് 12.10 ഓടെ പേരാവൂരിൽ എത്തിയത്.
അരമണിക്കൂറോളം കർഷകരുമായി സംവാദം നടത്തി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിനുശേഷം ഉരുൾപൊട്ടലിനിരകളായവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോയി.
എംപിമാരായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, ഷാഫി പറന്പിൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ദീപാദാസ് മുൻഷി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനപള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി എന്നിവരും ജനപ്രതിനിധികളും വൈദികരും കർഷകരും സംവാദസദസിൽ സന്നിഹിതരായിരുന്നു.
Leader Page
വർഷത്തിൽ 25 ദശലക്ഷം ടണ്ണോളം ഭക്ഷ്യ എണ്ണ ഇന്ത്യക്ക് ആവശ്യമാണ്. ഇതിന്റെ 55 ശതമാനത്തോളം ഇറക്കുമതിയാണ്. ഭക്ഷ്യ എണ്ണ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യഎണ്ണ മിഷനും എണ്ണപ്പന മിഷനുമെല്ലാം കേന്ദ്രം നടപ്പാക്കിവരുന്നുണ്ട്. അമേരിക്കയിൽനിന്നുമുള്ള സോയ എണ്ണ ഇറക്കുമതി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തും.
ചൈനയുമായുള്ള വ്യാപാരയുദ്ധത്തെത്തുടർന്ന് അമേരിക്കയുടെ സോയാബീൻ കയറ്റുമതി വിപണി വൻ തകർച്ചയെ നേരിട്ടു. 2022ൽ അമേരിക്ക 34.4 ബില്യൺ ഡോളറിന്റെ സോയാബീൻ കയറ്റുമതി ചെയ്തിരുന്നത് 2024ൽ 24.5 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ബദൽ വിപണി കണ്ടെത്താനാണ് അമേരിക്കയുടെ ശ്രമം.
മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 130 ലക്ഷം ഹെക്ടറിൽ ഇന്ത്യയിൽ സോയാ പയർ കൃഷി ചെയ്യുന്നുണ്ട്. 95 ലക്ഷം കർഷകരാണ് സോയാ പയർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. ഇപ്പോൾതന്നെ രാജ്യത്തെ ലക്ഷക്കണക്കിന് സോയാ പയർ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ഒരു ക്വിന്റൽ സോയാ പയറിന് 5,328 രൂപയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവില. വിപണി വില 4,000 രൂപയ്ക്കടുത്ത് മാത്രവും. ഇന്ത്യ-അമേരിക്കൻ വ്യാപാര കരാർ പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശ് വിപണിയിൽ സോയാ പയറിന്റെ വില വീണ്ടും ഏഴ് ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ വൻകിട സോയാ പയർ കർഷകർക്ക് ബദൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നത് ഇന്ത്യയിലെ പാവപ്പെട്ട സോയാ കർഷകരാണ്. കരാർ നിലവിൽ വന്നാൽ ഉത്പാദനച്ചെലവിലും 30 ശതമാനം കുറച്ച് വിപണി വില ലഭിക്കുന്ന ഇന്ത്യൻ സോയാ കർഷകർ വീണ്ടും വൻ നഷ്ടം സഹിക്കേണ്ടിവരും. പരുത്തി ഇറക്കുമതി പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കും.
ആപ്പിൾ കർഷകർക്കും കുരുക്ക്
ഇന്ത്യൻ കൃഷിയിലെ മൊത്തം മൂല്യവർധനയുടെ 33 ശതമാനവും ഹോർട്ടികൾച്ചർ മേഖലയുടെ സംഭാവനയാണ്. 2024-25ൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ മേഖലയുടെ ഉത്പാദനം 362.08 ദശലക്ഷം ടണ്ണായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇത് 329.68 ദശലക്ഷം ടൺ എന്ന ഭക്ഷ്യധാന്യ ഉത്പാദനത്തെ മറികടന്നു. മൃഗസംരക്ഷണം, മത്സ്യം വളർത്തൽ എന്നിവയ്ക്കൊപ്പം ഹോർട്ടികൾച്ചർ മേഖലകൂടി ചേർന്നാന്ന് രാജ്യത്തെ ഉയർന്ന നിരക്കിലുള്ള കാർഷികവളർച്ചാ നിരക്കിനെ നിലനിർത്തുന്നത്. 2026-27ലെ ബജറ്റിൽ ഈ മേഖലകളുടെ വികസനത്തിന് സവിശേഷ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു.
അമേരിക്കയ്ക്ക് പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയുടെ വിപണി തുറന്നുകൊടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ചയ്ക്കുതന്നെ തിരിച്ചടിയാകും. ഹോർട്ടികൾച്ചർ വൈവിധ്യവത്കരണത്തിന് 350 കോടി രൂപയുടെ പദ്ധതി ബജറ്റ് പ്രഖ്യാപിച്ചിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ വാൽനട്ട്, പൈൻ നട്സ് തുടങ്ങിയ അണ്ടിപ്പരിപ്പ് വൃക്ഷവിളകളുടെ അതിസാന്ദ്രതാ കൃഷിയും സംസ്കരണവും പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. അമേരിക്കയിൽനിന്നുമുള്ള അണ്ടിപ്പരിപ്പ് ഇറക്കുമതി, പ്രത്യേകിച്ച് ബദാം, പിസ്ത എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ വർഷം 34 ശതമാനം വർധിച്ചു. 2025 നവംബറോടെ ഇത് 130 കോടി ഡോളറിലെത്തി. വൃക്ഷങ്ങളിൽനിന്നു വിളവെടുക്കുന്ന അണ്ടിപ്പരിപ്പുകളുടെ തീരുവ കുറച്ചുള്ള ഇറക്കുമതി ഹിമാലയൻ മേഖലയിലെ കർഷകരെ തകർക്കും. കാഷ്മീരിൽ മാത്രം ഏഴ് ലക്ഷം കർഷകരാണ് വാൽനട്ട് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്.
നേരത്തേ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ന്യൂസിലൻഡുമായി ഒപ്പുവച്ച ഉഭയകക്ഷി വ്യാപരക്കരാറിൽ ആ രാജ്യത്തിന് ആപ്പിൾ ഇറക്കുമതിക്ക് തീരുവ 20 ശതമാനമായി കുറച്ചു. യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച കരാറിൽ ആപ്പിളിന്റെ ഇറക്കുമതിത്തീരുവ 25 ശതമാനമാണ്. ഈ രാജ്യങ്ങളിൽനിന്ന് നിശ്ചിത ക്വോട്ട ഇറക്കുമതിക്കാണ് കുറഞ്ഞ തീരുവ അനുവദിച്ചിരിക്കുന്നത്. ഇതേ മാതൃകയിൽ അമേരിക്കൻ ആപ്പിളിനും കുറഞ്ഞ തീരുവനിരക്കിൽ ക്വോട്ട നിശ്ചയിച്ച് ഇറക്കുമതി അനുവദിക്കാനാണ് നീക്കം. ആപ്പിളിന്റെ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ഉത്പാദകരാജ്യമാണ് ഇന്ത്യ. 25 ലക്ഷം ടൺ ആപ്പിളിനാണ് രാജ്യത്ത് ഒരു വർഷം ആവശ്യം.
ആഭ്യന്തര ഉത്പാദനം 21 ലക്ഷം ടണ്ണും. ജമ്മു കാഷ്മീരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്നത്. 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ ആപ്പിളിന്റെ സംഭാവന. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകർക്കും ആപ്പിൾ കൃഷി നിർണായകമാണ്. കാലാവസ്ഥാ വ്യതിയാനം ഇപ്പോൾതന്നെ ഈ സംസ്ഥാനങ്ങളിലെ ആപ്പിൾ കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2001നു ശേഷം ഇന്ത്യയിലേക്കുള്ള വിദേശ ആപ്പിളിന്റെ ഇറക്കുമതി 30 ഇരട്ടി കണ്ട് കൂടി. തീരുവ കുറച്ചുള്ള അമേരിക്കൻ ആപ്പിളിന്റെ ഇറക്കുമതി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പ്രീമിയം ആപ്പിളിന്റെ വിപണി തകർക്കും.
തീരുവേതര ഇളവുകളും നിർണായകം
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതികളെക്കുറിച്ചുള്ള അമേരിക്കയുടെ ദീർഘകാല തീരുവേതര ആശങ്കകൾ ഇന്ത്യ പരിഹരിക്കും. കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ആറ് മാസത്തിനുള്ളിൽ, ചില പ്രത്യേക മേഖലകളിലെ അമേരിക്കൻ കയറ്റുമതിക്ക് അമേരിക്ക വികസിപ്പിച്ച മാനദണ്ഡങ്ങളോ അന്താരാഷ്ട്ര മാനദണ്ഡങ്ങളോ അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ശുചീകരണവും സസ്യ ശുചീകരണവും സംബന്ധിച്ച (സാനിറ്ററി ആൻഡ് ഫൈറ്റോ സാനിറ്ററി മെഷേഴ്സ്) അമേരിക്കൻ സർട്ടിഫിക്കേഷനുകൾ തുല്യമായി അംഗീകരിക്കപ്പെട്ടാൽ, ഭക്ഷ്യസുരക്ഷ, കീടനാശിനി അവശിഷ്ടങ്ങൾ, ലേബലിംഗ് തുടങ്ങിയവയിൽ പരിശോധന നടത്താൻ ഇന്ത്യൻ റെഗുലേറ്റർമാർക്ക് വിവേചനാധികാരം നഷ്ടപ്പെടും. എന്നാൽ, തിരിച്ച് ഇന്ത്യൻ മാനദണ്ഡങ്ങൾ തത്തുല്യമായി അംഗീകരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ല. ഇറക്കുമതി ചെയ്യുന്ന പാലുത്പന്നങ്ങൾ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളോ രക്തമോ ഭക്ഷണമായി നൽകാത്ത പശുക്കളിൽനിന്നായിരിക്കണം എന്ന സർട്ടിഫിക്കറ്റ് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നിർബന്ധമാണ്.
മതപരവും സാംസ്കാരികവുമായ കാരണങ്ങളാലാണ് ഇത്. ജനിതക പരിവർത്തനം വരുത്തിയ ഭക്ഷ്യവിളകൾക്ക് ഇന്ത്യയിൽ അനുവാദമില്ല. ഇതെല്ലാം തീരുവേതര നിയന്ത്രണങ്ങളായാണ് അമേരിക്ക കണക്കാക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം കരാറിന്റെ ഭാഗമായി ഭാവിയിൽ അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ഇന്ത്യ നിർബന്ധിതമായേക്കാം. വിതരണശൃംഖലകളിലെ സഹകരണവും മൂന്നാം രാജ്യങ്ങളുടെ വിപണി ഇതര നയങ്ങളോടുള്ള പ്രതികരണങ്ങളും ഉൾപ്പെടെ കൂടുതൽ അടുപ്പമുള്ള ‘സാമ്പത്തികസുരക്ഷാ വിന്യാസം’ സാധ്യമാക്കുന്നതിന് ഇന്ത്യയെയും അമേരിക്കയെയും കരാർ പ്രതിജ്ഞാബദ്ധമാക്കുന്നു. ഇത് രാസവളം ഇറക്കുമതി ഉൾപ്പെടെ ചൈനയിൽനിന്നും റഷ്യയിൽനിന്നുമുള്ള കൃഷി അനുബന്ധ വ്യാപാരത്തെ ഭാവിയിൽ ദോഷകരമായി ബാധിച്ചേക്കാം.
തുല്യതയില്ലാത്ത മത്സരം
കൃഷിഭൂമിയുടെ വിസ്തൃതിയിലോ സർക്കാർ നൽകുന്ന സബ്സിഡിയിലോ അമേരിക്കൻ കർഷകരും ഇന്ത്യൻ കർഷകരുമായി ഒരു താരതമ്യവുമില്ല. നേരിട്ടുള്ള സഹായധനമായി അമേരിക്കൻ കൃഷിക്ക് ഒരു വർഷം നൽകുന്ന സബ്സിഡി 3.5 ലക്ഷം കോടി രൂപയാണ്. വിള ഇൻഷുറൻസ് സബ്സിഡികൾ, ദുരന്തനിവാരണത്തിന്റെ ഭാഗമായ സഹായധനം എന്നിവയെല്ലാം ഇതിനു പുറമെയാണ്. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ കണക്കുകൾ പ്രകാരം ഒരു വർഷം ഒരു അമേരിക്കൻ കർഷകന് 26 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നു. 2025 ഡിസംബറിൽ ഫാർമേഴ്സ് ബ്രിഡ്ജ് അസിസ്റ്റന്റ്സ് പ്രോഗ്രാം എന്ന പേരിൽ 1,200 കോടി ഡോളറിന്റെ പ്രത്യേക സഹായപദ്ധതി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകർ നഷ്ടത്തിലാണെന്ന പേരിലാണ് ഓരോ വിളയ്ക്കും ഏക്കർ അടിസ്ഥാനത്തിൽ ഒറ്റത്തവണ സഹായമായി നൽകാൻ ട്രംപ് ഈ സബ്സിഡി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ 14.6 കോടി കർഷകരിൽ 86.2 ശതമാനം പേരും രണ്ടു ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകരാണ്. ഇന്ത്യയിലെ ഒരു പാവപ്പെട്ട കർഷകന് സർക്കാർ സബ്സിഡിയായി നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നത് പിഎം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള കേവലം 6,000 രൂപയുടെ വാർഷിക സാമ്പത്തിക സഹായം മാത്രമാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ കൃഷിയുമായി ഇന്ത്യയിലെ പാവപ്പെട്ട കർഷകന് ഒരു വിധത്തിലും മത്സരിക്കാനാവില്ല.
(അവസാനിച്ചു)
Kerala
കൊച്ചി: പാട്ടത്തിനെടുത്ത പാടങ്ങളിൽ വായ്പയെടുത്ത് ആരംഭിച്ച ചെമ്മീന്‍കൃഷി അപ്രതീക്ഷിതമായെത്തിയ വൈറസ് വിഴുങ്ങിയതിന്റെ സങ്കടത്തിൽ ചെമ്മീന്‍ കര്‍ഷകര്‍. മധ്യകേരളത്തിലെ തീരങ്ങളോടുചേര്ന്നുള്ള ചെമ്മീന്‍ കെട്ടുകളിലാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ് (വെള്ളക്കുത്ത്) വ്യാപിച്ച് ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചെമ്മീന്കെട്ടുകളിലാണ് വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മൂന്നു ജില്ലകളിലായി 10,000 ഏക്കറിലധികം പാടശേഖരത്ത് ചെമ്മീന്കെട്ടുകളൊരുക്കിയാണ് കൃഷി. 80 ശതമാനം ചെമ്മീന്‍കെട്ടുകളിലും വൈറസ് ബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത് ചെമ്മീന്‍കെട്ടുകളിലെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. 100 കിലോ ചെമ്മീന്‍ വിളവെടുത്തിരുന്ന കെട്ടുകളില്‍ ഇപ്പോഴിത് 20-30 കിലോയിലേക്ക് താഴ്ന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണു കെട്ടുകളില്‍ കൃഷിയുടെ സീസണ്.
പൊക്കാളി കൃഷിയുടെ സമയക്രമത്തെ ആധാരമാക്കിയാണ് മധ്യകേരളത്തിലെ ചെമ്മീന്‍കൃഷി അധികവും നടക്കുന്നത്. ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിച്ചു വളര്‍ത്തി വിളവെടുക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള വൈറസ് വ്യാപനം കൃഷിക്കാരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്കാണു തള്ളിയിടുന്നത്.
കാര, നീരന്‍ ഇനങ്ങളിലെ ചെമ്മീനുകള്‍ ഈ സമയത്ത് വലിയ അളവില്‍ വിളവെടുത്തിരുന്നതാണ്. ഇക്കുറി ഉത്പാദനത്തോത് പകുതിയില്‍ താഴെയായെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളിലെ വൈറസ് ബാധ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നഷ്ടമുണ്ടാകുന്നത് ആദ്യമാണെന്ന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കാഫ്) ജനറല്‍ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച ചെമ്മീനുകളെ പൂര്‍ണമായി മാറ്റി പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കര്‍ഷകര്‍ക്ക് കെട്ടുകളുടെ ലൈസന്‍സ് കാലാവധിയും പ്രതിസന്ധിയാകുകയാണ്. രണ്ടാമതു നിക്ഷേപിച്ച ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകപ്പെടാന്‍ ഏപ്രില്‍-മേയ് മാസങ്ങളാകും. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് കാലാവധി രണ്ടു മാസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്കു കാഫ് ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ്
ചെമ്മീനുകളെ ബാധിക്കുന്ന ഗുരുതര വൈറസുകളിലൊന്നാണിത്. തലഭാഗത്തും കവചത്തിലും വെളുത്തപാടുകള്‍ ഉണ്ടാകുന്നതാണു പ്രധാന ലക്ഷണം. വേഗത്തില്‍ പടരുന്ന വൈറസാണിത്. വൈറസ് ബാധിച്ച ചെമ്മീനുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ മടിക്കും. രോഗം പിടിപെട്ട ചെമ്മീനുകള്‍ മൂന്നുമുതല്‍ പത്തു വരെ ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങുകയാണു പതിവ്.
Kerala
പാലക്കാട്: വല്ലാത്ത തൊന്തരവായി മാറിയിട്ടുണ്ട് പന്നിക്കൂട്ടങ്ങൾ. പാടത്തും പറന്പിലും റോഡിലുമെല്ലാം ഇവ ചീറിപ്പായുന്പോൾ ശ്വാസമടക്കിനിൽക്കാനേ തരമുള്ളൂ. ശ്രദ്ധ തെല്ലൊന്നുപാളിയാൽ ആശുപത്രിക്കിടക്കയിലായിരിക്കും നമ്മൾ. പന്നികളെ തുരത്താൻ വഴികളേറെ പരീക്ഷിച്ച കർഷകരും പൊതുജനങ്ങളും വല്ലാത്ത പൊല്ലാപ്പാണു നേരിടുന്നത്.
ഇനി പുതിയ പരീക്ഷണമാണ്. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ വൈറലാകുന്നൊരു പരീക്ഷണം. മൂക്കത്തു വിരൽവച്ചുപോകുന്ന പരീക്ഷണം. ചെറിയൊരു ട്വിസ്റ്റുണ്ട്- മൂക്കത്ത് വിരൽവച്ചാൽമാത്രം പോരാ. മൂക്ക് അമർത്തിപ്പിടിച്ചാലേ രക്ഷയുള്ളൂ.
തമിഴ്നാട്ടിലെ കർഷകർ പരീക്ഷിച്ച മുട്ടകൊണ്ടുള്ള കൂടോത്രമാണിത്. അതാണു പാലക്കാട്ടും ചെയ്തുതുടങ്ങിയിട്ടുള്ളത്. മൂന്നു മുട്ടയെടുത്ത് ഒരുപാത്രത്തിൽ നല്ലതുപോലെ അടിച്ചുടയ്ക്കുക- ഓംലറ്റുണ്ടാക്കാൻ ചെയ്യുന്നപോലെ. പിന്നീട് മറ്റൊരു പാത്രത്തിൽ പത്തുലിറ്റർ വെള്ളമെടുക്കുക. വെള്ളത്തിൽ മുട്ടമിശ്രിതം കലക്കിയശേഷം ഏഴുനാൾ മാറ്റിവയ്ക്കുക. മാറ്റിവച്ചില്ലെങ്കിൽ കുടുംബക്കാർ തന്നെ പ്രശ്നമുണ്ടാക്കിയേക്കാം!
എട്ടാംനാൾ പന്നിശല്യമുള്ള ഇടങ്ങളിൽ തളിക്കുക. ചിരട്ടയിലാക്കി പലയിടത്തും വയ്ക്കാം. പിന്നീട് പന്നികളുടെ പൊടിപോലും കാണില്ലെന്ന് ഈ വിദ്യ ഉപയോഗിച്ചവർ പറയുന്നു. അത്രയേറെ ദുർഗന്ധപൂരിതമായിരിക്കും പ്രദേശം. പന്നികളാകട്ടെ കടന്നുവന്ന വഴിപോലും മറന്നുപോകും.
പലയിടത്തും ഈ മുട്ടവിദ്യ വിജയകരമെന്നു കർഷകർ പറയുന്നു. ഇനി ഷൂട്ടർമാരെ കാത്തിരിക്കേണ്ട, മുട്ടവിദ്യ പരീക്ഷിച്ചുനോക്കാം. പരീക്ഷണങ്ങളിൽ വിശ്വാസമില്ലാത്ത അധികാരികളിൽ ചിലർ കളിയാക്കിക്കൊണ്ട് മൂക്കത്തു വിരൽവയ്ക്കുന്പോൾ കർഷകർ പറയുന്നു- സ്വന്തം മൂക്കുപൊത്താൻ അധികാരികളുടെ അനുവാദം വേണ്ടല്ലോ...
National
ന്യൂഡല്‍ഹി: രാജ്യത്തുടനീളം 8.48 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രാജ്യസഭയിൽ അറിയിച്ചു.
ദേശീയ വിള ഇന്‍ഷ്വറന്‍സ് പോര്‍ട്ടലുമായി രണ്ട് കോടി 90 ലക്ഷം കര്‍ഷകരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും 2026-27ഓടെ 11 കോടി കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി ഉപരിസഭയെ അറിയിച്ചിട്ടുണ്ട്.
ഓരോ കര്ഷകപദ്ധതിക്കുവേണ്ടിയും കര്‍ഷകര്‍ വീണ്ടും വീണ്ടും പരിശോധനയ്ക്ക് വിധേയമാകുന്ന ബുദ്ധിമുട്ട് കര്‍ഷക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി ഒഴിവാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭ്യമാക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് കര്‍ഷക ഐഡി വേണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തേ മുതലേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും കര്‍ഷക രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും തത്കാലം കര്‍ഷക ഐഡി ആവശ്യമില്ല.
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഗഡു ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. പിഎം കിസാന്‍ പദ്ധതിക്കു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് പിഎം-കിസാന്‍ ആപ്പും ആധാര്‍ ഫേസ് ആര്‍ഡി ആപ്പും ഡൗണ്‍ലോഡ് ചെയ്തു കര്‍ഷകര്‍ക്ക് സ്വയം ഇ-കെവൈസി പൂര്‍ത്തീകരിക്കാന്‍ കഴിയും.
ആപ്പില്‍ നിങ്ങളുടെ പിഎം-കിസാന്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്തു ബെനഫിഷറി സ്റ്റാറ്റസ് പേജ് തുറക്കുക. അതില്‍ ഇ-കെവൈസി സ്റ്റാറ്റസ് "നോ'ആണെങ്കില്‍ മാത്രം ആധാര്‍ കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്തു, നിങ്ങളുടെ മുഖം സ്കാന്‍ ചെയ്യാനുള്ള അനുമതി നല്കി ഇ-കെവൈസി നടപടി പൂര്‍ത്തിയാക്കാം.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കാര്‍ഷിക സംസ്കാരം നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഭാഗമാണെന്നു ബോധ്യപ്പെടുത്തുന്നതിലും കര്ഷകന് അഭിമാന ബോധം ഉണ്ടാക്കുന്നതിലും ഇന്‍ഫാം നടത്തിയത് വലിയ പ്രയത്നമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍-കൈക്കോട്ടും ചിലങ്കയും പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്ഷകത്തൊഴിലാളികള്ക്കുവരെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്ന കാലഘട്ടത്തില്‍ കര്ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ല.
കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനു വഴിതുറന്നത്. റബര്‍, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളരുമായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണു പലപ്പോഴും. കാര്‍ഷിക സംസ്കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാമെന്നും മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗം നടത്തി.
ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
District News
ഈരാറ്റുപേട്ട: വന്യജീവിപ്രശ്നം കർഷകരുടേതു മാത്രമല്ലെന്നും സത്യഗ്രഹത്തെ മുഴുവൻ ജനങ്ങളും പിന്തുണയ്ക്കണമെന്നും വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട.
ഈരാറ്റുപേട്ടയിൽ നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രത്തിന്റെ മൂന്നാം ദിവസം വെള്ളരിക്കുണ്ട് കർഷകസ്വരാജ് സത്യഗ്രഹികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സായാഹ്ന സത്യഗ്രഹം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബിനോയി മങ്കത്താനം, ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
Leader Page
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കടുത്ത നിരാശയോടെയാണ് പടിയിറക്കം. സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി നയാപൈസ ചെലവഴിക്കാൻ ബോർഡിനു കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇനി ഒരു പ്രവർത്തനവും നടത്താൻ കഴിയുമെന്ന പ്രതീക്ഷ ബോർഡംഗങ്ങൾക്കുമില്ല. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ അംഗങ്ങൾ പരസ്പരം നിരാശ പങ്കുവച്ചാണ് പിരിഞ്ഞത്.
സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകന്റെ ക്ഷേമം, പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകൽ, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എന്നിവയാണ് ബോർഡിന്റെ ലക്ഷ്യം. 2019 ഡിസംബർ 20നു നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ആക്ടിന്റെ തുടർപ്രവർത്തനമായാണ് 2020 ഒക്ടോബർ 14ന് കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച് ഉത്തരവായത്. ഒക്ടോബർ 15നുതന്നെ ചെയർമാനും ബോർഡ് അംഗങ്ങളും ചുമതലയേറ്റു. തൃശൂർ ചെന്പൂക്കാവ് കേന്ദ്രീകരിച്ച് ക്ഷേമനിധി ബോർഡ് ഓഫീസ് 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
2021 ഡിസംബർ ഒന്നു മുതൽ കർഷകരെ ക്ഷേമനിധിയിലേക്ക് അംഗങ്ങളാക്കിത്തുടങ്ങി. അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ചെയ്യുകയും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കൂടാതെയുമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാൻ വ്യവസ്ഥയുണ്ടായി. ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാമെന്നു ലക്ഷ്യമിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 12,022 പേർ മാത്രമാണ് അംഗത്വമെടുത്തത്. കർഷകർ രജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകണം. രജിസ്റ്റർ ചെയ്ത കർഷകന് 250 രൂപ വീതം സർക്കാർ നിക്ഷേപമായി നൽകണമെന്നുണ്ടായിരുന്നു. അതും ലഭിച്ചില്ല.
ബോർഡിന്റെ പ്രവർത്തനങ്ങളിലേക്ക് ചട്ടങ്ങൾ തയാറാക്കി നൽകിയത് സർക്കാർ അംഗീകരിച്ചു. എന്നാൽ, പദ്ധതി അംഗീകരിച്ചില്ല. കർഷക പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പദ്ധതിയിൽ ചട്ടപ്രകാരം അംഗമാകുന്ന കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അംഗത്വമെടുത്ത ഒരാൾക്കുപോലും ഒരു ആനുകൂല്യവും ലഭ്യമാക്കാനായില്ല. രജിസ്ട്രേഷനിൽനിന്നുള്ള വരുമാനമല്ലാതെ ബോർഡിനു മറ്റു വരുമാനങ്ങളുണ്ടായില്ല. പ്രവർത്തന മൂലധനമായി സർക്കാർ ഫണ്ട് നൽകിയതുമില്ല. ഫണ്ട് കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ച് നിർദേശങ്ങളുണ്ടായെങ്കിലും ഇതു സംബന്ധമായ ഉത്തരവുകളുമുണ്ടായില്ല.
കേരള കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. പി. രാജേന്ദ്രൻ ചെയർമാനായ ബോർഡിൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ അംഗങ്ങളായുണ്ട്. അഞ്ചുവർഷത്തിനിടെ 17 തവണ ബോർഡ് യോഗം ചേർന്നു. സിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ ക്ഷേമനിധി ബോർഡിലേക്കു നിയമിച്ചിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ 22 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഓഫീസ് ചെലവിനും ജീവനക്കാരുടെ ശന്പളത്തിനും ചെയർമാന്റെ യാത്രയ്ക്കുമുള്ള പണം സർക്കാർ നൽകി. എന്നാൽ, കർഷകക്ഷേമത്തിനായി ഒരു നടപടിയും ബോർഡ് മുഖേന നടപ്പാക്കിയില്ല.
ബോർഡ് യോഗങ്ങൾ ചേർന്ന് ഓരോ തവണയും പദ്ധതി അംഗീകാരത്തിനായി സർക്കാരിലേക്ക് കത്തെഴുതി. 2022 നവംബർ 28ന് കർഷക ക്ഷേമനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന്റെ തുടർച്ചയായി പദ്ധതിരേഖകൾ പുതുക്കി സർക്കാരിനു സമർപ്പിച്ചതാണ്.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അഡ്വ. സുരേഷ് കോശിയുടെ അഭിപ്രായത്തിൽ, കർഷക ക്ഷേമനിധി ബോർഡ് വെറും തട്ടിപ്പായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന വേളയിൽ ബോർഡിനെ സംബന്ധിച്ചു നടത്തിയ വീരവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തിനിടെ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു തീരുമാനവും നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും വ്യവസായവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കേരളാ കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യ വര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി (കേര) സഹായത്തിന് റബര്‍ കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
കുറഞ്ഞത് 25 സെന്റില്‍ കൃഷി ചെയ്യണം. രണ്ട് ഹെക്ടറിലേക്ക് വരെ സഹായം ലഭിക്കും. അപേക്ഷകര്‍ റബര്‍ ബോര്‍ഡ് നല്കുന്ന പരിശീലനത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം.
പാടശേഖരങ്ങള്‍ പദ്ധതിക്ക് അര്‍ഹമല്ല. റബര്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് നഴ്സറികളില്‍നിന്ന് റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന ഇനം തൈകള്‍ നടണം. ഒരു ഹെക്ടറിന് 75,000 രൂപ സഹായം ലഭിക്കും. ആദ്യഗഡു 55,000 രൂപ.
രണ്ടാം ഗഡു ഒരു വര്‍ഷം പൂര്‍ത്തിയായ തൈകളുടെ വളര്‍ച്ച വിലയിരുത്തിയശേഷം ശേഷിക്കുന്ന 20,000 രൂപ. ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറും. ആധാര്‍ കാര്‍ഡ്, പ്ലോട്ടിന്റെ സ്കെച്ച്, റബര്‍ തൈ വാങ്ങിയ ബില്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ വേണം.
ജില്ലയില്‍ ഈ വര്‍ഷം റബര്‍ നടുന്നവര്‍ക്കും കഴിഞ്ഞ ജൂണ്‍ -ജൂലൈ മാസങ്ങളില്‍ പുനര്‍നടീല്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9633280760.
Kerala
കോതമംഗലം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്.
സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തിൽ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന വിലയിൽനിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയിൽ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.
കർഷകവിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 - 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളിൽ 20 രൂപ മുതലാണു ലേലം തുടങ്ങുന്നത്. ഏത്തപ്പഴം കിലോയ്ക്ക് 30 രൂപ മുതൽ ലഭ്യമാണ്. 100 രൂപയ്ക്ക് മൂന്നു കിലോഗ്രാം വിൽക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ നാടൻ ഏത്തപ്പഴം കിലോഗ്രാമിന് 40 രൂപവരെ ചില്ലറ വില്പന നടക്കുന്നുമുണ്ട്.
ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോഗ്രാമിന് 40-45 രൂപയ്ക്കു മുകളിലെങ്കിലും വില കിട്ടണം. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കുറി കൃഷി കൂടുതലുള്ളതായും പറയുന്നു. നാടൻ ഏത്തക്കുലയുടെ വരവ് കൂടിയതും വിലയിടിവിന് ഇടയാക്കിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഏത്തവാഴകൃഷി കൂടിയിട്ടുണ്ട്. ഇതു കേരളവിപണിയിലേക്ക് എത്തുന്നതും വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തറവിലയിൽ കാര്യമില്ലെന്ന് കർഷകർ
കഴിഞ്ഞവർഷം 85 രൂപവരെ കർഷകർക്കു ലഭിച്ചിരുന്നു. ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വില ഇടിയുന്നത് കർഷകർക്കു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പുതുകൃഷിയിൽനിന്ന് ചെറുകിട കർഷകർ ഉൾവലിയുകയാണെന്ന് ഏത്തവാഴ വിത്ത് വിൽക്കുന്ന വ്യാപാരികൾ പറയുന്നു. ഈ സീസണിന്റെ തുടക്കത്തിൽ അത്യാവശ്യം വില ലഭിച്ചിരുന്നുവെങ്കിലും കുറഞ്ഞ വിലയ്ക്കു പുറമേനിന്ന് ഏത്തക്കുല എത്തിത്തുടങ്ങിയതോടെ വിപണിയിൽ നാടൻ കുലയ്ക്ക് ഡിമാൻഡില്ലാതായി.
ഏത്തക്കുലയ്ക്ക് 30 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മൂല്യവർധിത ഉത്പന്ന നിർമാണത്തിനും ചെറുകിട കർഷകർക്കു സൗകര്യങ്ങളില്ല. ഇക്കാരണത്താൽ കിട്ടുന്ന വിലയ്ക്കു വിൽക്കാതെ തരമില്ലെന്നായി. വിലയിടിവ് കാരണം ഏത്തവാഴ കൃഷിയോടുള്ള താത്പര്യവും കുറഞ്ഞുതുടങ്ങി.
കാട്ടാനയുടെയും കുരങ്ങിന്റെയും വിവിധയിനം പക്ഷികളുടെയും വവ്വാലിന്റെയും ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന മലയോരകർഷകർ വളരെ കഷ്ടപ്പെട്ടാണു വാഴക്കൃഷിയെ സംരക്ഷിച്ചുവരുന്നത്. ഇതിനിടയിൽ കനത്ത കാറ്റും മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാകെടുതിയും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വിള ഇൻഷ്വറൻസുകൾ എടുക്കാറുണ്ടെങ്കിലും യഥാർഥനഷ്ടത്തിനു പരിഹാരമാകാറില്ല.
തൊഴിലാളികളുടെ അഭാവവും കൂലി, വളം, കീടനാശിനി എന്നിവയുടെ വിലവർധനയും ഉത്പാദനച്ചെലവ് കൂട്ടി. തദ്ദേശസ്ഥാപനങ്ങളോ കൃഷിവകുപ്പോ ഇടപെട്ട് ഉയർന്ന വിലയ്ക്ക് ഏത്തക്കായ് സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതിസാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വിപണനം നടത്തണം.
District News
മാനന്തവാടി: കൊയിലേരിയിൽ സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശങ്ക.
ഉണക്കി സൂക്ഷിച്ച നെല്ല് തുറന്ന സ്ഥലത്ത് ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഈർപ്പം തട്ടുന്നതായാണ് പരാതിയുയരുന്നത്. നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ജലസേചന സൗകര്യം ഉള്ളതിനാൽ വർഷത്തിൽ പുഞ്ചയും നഞ്ചയും കൃഷിയിറക്കുന്ന വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കൊയിലേരി. സപ്ലൈകോയുടെ നെല്ല് സംഭരണം കർഷകർക്ക് ഇവിടെ ആശ്വാസകരമാണ്. എന്നാൽ ഇത്തവണ സംഭരണം സമയബന്ധിതമായി പൂർത്തിയാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊയ്ത്തിനുശേഷം വാഹനത്തിന് എത്താവുന്ന വിധത്തിൽ വഴിയരികിലാണ് നെല്ല് ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
സപ്ലൈകോ അധികൃതർ നെല്ലെടുക്കാൻ എത്തുന്പോൾ നെല്ല് ഈർപ്പം തട്ടിയ അവസ്ഥയിലാകും. ഈർപ്പത്തിന്റെ സാന്നിധ്യമുള്ളതിനാൽ നെല്ലെടുക്കാനാകില്ലെന്നും വീണ്ടും ഉണക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇത് അധികച്ചെലവിന് ഇടയാക്കുന്നതായാണ് കർഷകർ പറയുന്നത്. പ്രദേശവാസിയായ സന്തോഷ് അഞ്ച് ഏക്കറിൽ കൃഷി ഇറക്കിയിരുന്നു. വിളവെടുത്ത് 230 ചാക്കുകളിൽ സൂക്ഷിച്ച 140 കിന്റൽ നെല്ല് വീണ്ടും പുറത്തെടുത്ത് ഉണക്കാനിടേണ്ടി വന്നതായി ഇദ്ദേഹം പറഞ്ഞു. സപ്ലൈകോ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Business
കഴിഞ്ഞ ഏതാനും മാസമായി നാളികേര ഉത്പാദനം വർധിച്ചുവരുന്നത് ദക്ഷിണേന്ത്യയിലെ കർഷർക്കിടയിൽ വിലയിടിവ് ആശങ്കൾക്കു കാരണമാകുന്നു.
ഉത്പാദനം വർധിക്കുന്നതോടെ നാളികേരത്തിന്റെ വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ. സെപ്റ്റംബറിൽ ചില്ലറവിൽപ്പനയിൽ നാളികേരവില കിലോയ്ക്ക് 90 രൂപവരെയെത്തിയതാണ്. പിന്നീടിത് ഇടിഞ്ഞ് ജനുവരി ആദ്യയആഴ്ച 55 മുതൽ 60 രൂപ വരെയെത്തി. വരും മാസങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി ഉയരുമെന്നാണ് കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് (സിഡിബി) അഭിപ്രായപ്പെട്ടത്. നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടാകുന്ന വർധന വിലത്തകർച്ചയ്ക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കർഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ രണ്ടുമാസമായി നാളികേര വില താഴുകയാണ്. ശബരിമല സീസണിൽ നാളികേരത്തിനുണ്ടായ ആവശ്യകതയാണ് വിലത്തകർച്ച രൂക്ഷമാക്കാതെ സഹായിച്ചത്. ശബരിമല തീർഥാടനം ഈ മാസം 20ന് അവസാനിക്കുന്നതോടെ വില ഇനിയും കുറയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ശിവരാത്രി വരെ നാളികേര ആവശ്യകത ഉണ്ടാകുമെന്നാണ് സിഡിബി പറയുന്നത്.
യൂറോപ്പിൽ ആവശ്യം വർധിക്കുന്നു
അതേസമയം, വ്യാവസായിക മേഖലയിൽ നാളികേരോത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത കർഷകർക്ക് ആശ്വാസം നൽകുന്നു. ചിരട്ടയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണ്‍, ഡെസികേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാൽ എന്നിവയുടെ കയറ്റുമതി വർധിച്ചുവരുകയാണ്. ഇന്ത്യൻ തേങ്ങയ്ക്ക് യൂറോപ്പ് ഒരു പ്രധാന വിപണിയായി വളർന്നുവരുന്നതും ആശ്വാസം നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നാളികേരോത്പന്നങ്ങളുടെ ആവശ്യകതയിൽ യൂറോപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടന്നിട്ടുണ്ട്. ആഹാരത്തിനു മാത്രമായി ഉപയോഗിക്കുന്നതു കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ, പേഴ്സണൽ കെയർ പ്രോഡക്ട്സ്, മരുന്നുകൾ എന്നിവയിലും തേങ്ങയുടെ ഉപയോഗം വർധിച്ചു.
യൂറോപ്യൻ അടുക്കളകളിൽ പാചകത്തിലും ബേക്കിംഗിനും വറുക്കുന്നതിനും സാധാരണ ഉപയോഗിക്കുന്ന എണ്ണകൾക്കു പകരമായി വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. തേങ്ങയുടെ ആരോഗ്യഗുണങ്ങളും ഉയർന്ന സ്മോക്ക് പോയിന്റുമാണ് യൂറോപ്പിൽ വെളിച്ചെണ്ണയ്ക്കു പ്രചാരം നൽകുന്നത്. കൂടാതെ, ഇതിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവാക്കി മാറ്റി.
2029 ആകുന്പോഴേക്കും യൂറോപ്പിലെ നാളികേരോത്പന്ന വിപണി ഏകദേശം രണ്ടു ബില്യണ്‍ ഡോളർ വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷ. സസ്യാഹാര ശീലങ്ങൾ, വീഗൻ, ഫ്ളെക്സിറ്റേറിയൻ ആഹാരശീലങ്ങളിലേക്ക് ആളുകൾ തിരിയുന്നതാണ് ഈ വളർച്ചയ്ക്കു കാരണം.
യൂറോപ്യൻ വിപണിയിൽ നാളികേരോത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നത് പ്രതീക്ഷ നൽകുന്നതാണ്. പാലുത്പന്നങ്ങൾക്കു പകരം തേങ്ങാപ്പാൽ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. മാലിന്യമുക്തവും പ്രകൃതിദത്തമായി ലയിച്ചുചേരുന്നതും ആരോഗ്യപരവുമായ ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരായി. വിലയേക്കാൾ ഗുണമേന്മയ്ക്കു മുൻഗണന നല്കുന്ന ഇത്തരം ഉപഭോക്താക്കൾക്കിടയിൽ ഇന്ത്യൻ നാളികേരോത്പന്നങ്ങൾക്ക് യൂറോപ്പിൽ വലിയ ആവശ്യകതയുണ്ട്. കൂടാതെ, ഇന്ത്യയിൽനിന്നുള്ള ആക്ടിവേറ്റഡ് കാർബണിന് (ചിരട്ടക്കരിക്ക്) യുഎസിൽ വലിയ ആവശ്യകതയാണുള്ളതെന്ന് ഒരു സിഡിബി ഉദ്യോഗസ്ഥൻ പറയുന്നു.
കയറ്റുമതി ഉയരുന്നു
ഇന്ത്യൻ സ്ഥാപനങ്ങൾ 2025-26 സാന്പത്തികവർഷത്തിലെ ആദ്യ ഏഴുമാസം 3793 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആകെ 6000 കോടി രൂപയ്ക്കു മുകളിലുള്ള കയറ്റുമതി പ്രതീക്ഷിക്കുന്നുണ്ട്. ഈ കണക്കാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലായിരിക്കും.
ഉത്പാദനം കൂടും
2024ൽ എൽനിനോ മൂലമുണ്ടായ കഠിനമായ ഉഷ്ണതരംഗവും വരൾച്ചയും മറ്റ് ഘടകങ്ങളും ദക്ഷിണേഷ്യയിലെ നാളികേരോത്പാദനത്തിൽ വൻതോതിൽ ഇടിവുണ്ടാക്കി. ഇത് വിപണിയിൽ നാളികേര ദൗർലഭ്യമുണ്ടാക്കുകയും ചെയ്തു. 2025ൽ സെപ്റ്റംബറിൽ നാളികേരം വില കിലോയ്ക്ക് 90 രൂപയിലെത്തുകയും വെളിച്ചെണ്ണവില എക്കാലത്തെയും ഉയർന്ന വിലയിലെത്തുകയും ചെയ്തു. എന്നാൽ, നാളികേരോത്പാദനം സാധാരണ നിലയിലെത്തിയതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില താഴുകയും ചെയ്തു.
വരുന്ന മാസങ്ങളിൽ നാളികേരോത്പാദനം ഉയർന്നാൽ വിലത്തകർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ. എന്നാൽ, ഈ ആശങ്ക അനാവശ്യമാണെന്നാണ് സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞത്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന 60 ശതമാനം നാളികേരവും വ്യവസായ സ്ഥാപനങ്ങളാണ് സംഭരിക്കുന്നത്. കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ ചില സ്ഥാപനങ്ങൾ ഇന്തോനേഷ്യയിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അത് ഇന്ത്യൻ വിപണിയെ ബാധിക്കുന്നില്ല. സർക്കാർ നിയമപ്രകാരം എത്ര അളവ് കൊപ്രയാണോ ഇറക്കുമതി ചെയ്യുന്നത് അത്ര അളവ് മൂല്യവർധിത ഉത്പന്നങ്ങൾ തിരികെ കയറ്റുമതി ചെയ്യേണ്ടതുണ്ട്- സിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബറിൽ തമിഴ്നാട്ടിൽ കൊപ്ര സംഭരണവില കിലോയ്ക്ക് 285 രൂപ ആയിരുന്നിടത്ത് ജനുവരിയിൽ ഇടിഞ്ഞ് 164 രൂപയിലെത്തിയെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പറഞ്ഞു. കേരഫെഡ് സംസ്ഥാനത്തുനിന്ന് നേരിട്ടു തേങ്ങ സംഭരിക്കുന്നില്ല. പകരം കുറ്റ്യാടി, ചെറുപുഴ, നീലേശ്വരം എന്നിവിടങ്ങളിൽനിന്ന് വിപണിവിലയേക്കാൾ രണ്ടു രൂപ കൂടുതൽ നല്‍കിയാണ് നാളികേരം സംഭരിക്കുന്നത്. വർഷം മുഴുവനുമുള്ള ശരാശരി സംഭരണ നിരക്കിന്റെ അടിസ്ഥാനത്തിലാണ് കേരഫെഡ് വെളിച്ചെണ്ണയുടെ വിപണി വില നിശ്ചയിക്കുന്നത്.
District News
നിലന്പൂർ: മൂലേപ്പാടത്ത് കർഷകരുടെ ഉറക്കംകെടുത്തി കാട്ടാനകൾ. രാത്രിയോടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കണ്ണാടത്ത് മോഹന്റെ നേന്ത്രവാഴ തോട്ടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നാശം വിതച്ചത്. രാത്രിയോടെ പന്തീരായിരം വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടം മൂലേപ്പാടം - തറമുറ്റം ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്.\
ഒരു മാസത്തിലേറെയായി കാട്ടാനശല്യം പതിവാണ്. രാത്രികാലങ്ങളിൽ നിലന്പൂർ - നായാടംപൊയിൽ റൂട്ടിലുള്ള യാത്രക്കാരും കാട്ടാനശല്യം കാരണം ആശങ്കയിലാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്പോൾ നഷ്ടപരിഹാരം പോലും നൽകാൻ വനം വകുപ്പ് തയാറാകാത്തതിൽ നിരാശയിലാണ് കർഷകർ
District News
സുൽത്താൻ ബത്തേരി: കൊട്ടടയ്ക്കക്കും പൈങ്ങയ്ക്കും വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം തുടരുന്പോഴും ജില്ലയിലെ അടയ്ക്ക കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
രോഗബാധയും മഹാളി, മഞ്ഞളിപ്പ് രോഗങ്ങൾ വ്യാപകമായതിനെത്തുടർന്ന് ജില്ലയിലെ നിരവധി കമുക് തോട്ടങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.
നാമമാത്രമായി അവശേഷിക്കുന്ന തോട്ടങ്ങളിൽ പോലും ഈ വർഷം അടയ്ക്ക ഉത്പാദനം വളരെ കുറവാണെന്ന് കർഷകർ പറയുന്നു. വിളവ് കുറഞ്ഞതിനാൽ പാട്ടത്തിനെടുത്ത് അടയ്ക്ക പറിക്കുന്ന പലരും കനത്ത സാന്പത്തിക നഷ്ടത്തിലാണ്. ഉയർന്ന വിപണിവില ഉണ്ടായിട്ടും ആവശ്യത്തിന് വിളവ് ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലെ വ്യതിയാനം, അമിതമഴ, നീണ്ട ഈർപ്പം എന്നിവയാണ് മഞ്ഞളിപ്പ് രോഗം ശക്തമാകാൻ പ്രധാന കാരണങ്ങളായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
രോഗം പിടിപെട്ട കമുകുകൾ പെട്ടെന്ന് ഉണങ്ങി നശിക്കുകയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ജില്ലയിൽ അടയ്ക്ക കൃഷി ഇല്ലാതാകമെന്നും കർഷകർ ആശങ്കപ്പെടുന്നു. കൃഷിവകുപ്പും അധികാരികളും അടിയന്തരമായി ഇടപെട്ട് രോഗനിയന്ത്രണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്നും നഷ്ടം നേരിടുന്ന കർഷകർക്ക് സാന്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല.
വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ എട്ടിനു തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നേരിട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് ഓൺലൈനായും നടത്തും.
ആനയറ വേൾഡ് മാർക്കറ്റ് കാമ്പസിലെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റീസ് (റിട്ട.) കെ. ഏബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ പങ്കെടുക്കുന്നതിന് ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.
Business
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്‍പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
National
മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Kerala
കൂത്തുപറമ്പ്: സംസ്ഥാനതലത്തിൽ മികച്ച മാതൃകാ ക്ഷീരകർഷകനെയും ചെറുകിട മാതൃകാ ക്ഷീര സംരംഭകനെയും വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) പുരസ്കാരം നൽകി ആദരിക്കും.
കിടാരികളും പശുക്കളും ഉൾപ്പെടെ പത്തു പശുക്കളെ വരെ വളർത്തുന്ന മാതൃകാ ക്ഷീരകർഷകനെയും 11 മുതൽ 50 വരെ പശുക്കളെ വളർത്തുന്ന മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി പരിഗണിക്കുക. മാതൃക ക്ഷീരകർഷകന് ക്ഷീരരത്ന പുരസ്കാരവും മാതൃക ചെറുകിട ക്ഷീര സംരംഭകന് ക്ഷീരപ്രതിഭ പുരസ്കാരവും നൽകും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരങ്ങൾ ഡിസംബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐവിഎ കേരളയുടെ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും. കർഷകർ പൂരിപ്പിച്ച അപേക്ഷകൾ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കിൽ ഫാമിന് ഉപദേശ നിർദേശങ്ങൾ നൽകുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാർശയോടെ അയയ്ക്കണം.
അപേക്ഷകൾ ivaaward @ gmail.com എന്ന മെയിലിലേക്കാണ് അയയ്ക്കേണ്ടത്. അവാർഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡോ.വി.കെ.പി. മോഹൻകുമാർ, ജനറൽ സെക്രട്ടറി, ഐവിഎ കേരള, വെങ്ങാലിൽ, തിരുന്നാവായ, മലപ്പുറം ജില്ല, പിൻ-676301 എന്ന വിലാസത്തിലാണ് തപാൽ വഴി അയയ്ക്കേണ്ടത്. അപേക്ഷകൾ ഈ മാസം പത്തിനകം ലഭിക്കണം. വിശദവിവരങ്ങൾ , 9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്സാപ്പ് നമ്പറുകളിലും ലഭിക്കും.
District News
ചങ്ങനാശേരി: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1. എച്ച്ഡിപിഇ പോട്ടില്‍ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി ഒരു വാര്‍ഡില്‍ നിന്നും 17 യൂണിറ്റിനു വരെ അപേക്ഷ സമര്‍പ്പിക്കാം. ഒരു യൂണിറ്റ് അഞ്ച് പോട്ടും പോട്ടിംഗ് മിക്ചറും പച്ചക്കറി തൈകളും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ചു യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഒരു യുണിറ്റിന്റെ ഗുണഭോക്തൃ വിഹിതം 250 രൂപയാണ്.
2. മണ്‍ചട്ടിയില്‍ കുറ്റികുരുമുളക് തൈ വിതരണം. ഒരു വാര്‍ഡില്‍നിന്നും 12 യൂണിറ്റിന് വരെ അപേക്ഷ വയ്ക്കാവുന്നതാണ്. ഒരു യൂണിറ്റിന് അഞ്ചു മണ്‍ചട്ടിയും പോട്ടിംഗ് മിക്ചറും അഞ്ചു കുറ്റിക്കുരുമുളക് തൈയും അടങ്ങിയതാണ്. ഒരു അപേക്ഷകന് അഞ്ച് യൂണിറ്റിന് വരെ അര്‍ഹത ഉണ്ടായിരിക്കും. ഒരു യൂണിറ്റിന്റെ ഗുണഭോക്തൃവിഹിതം 313രൂപയാണ്.
3. നടീല്‍ വസ്തുക്കളുടെ വിത്ത് വിതരണം. ഒരു വാര്‍ഡില്‍ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യത്തെ ആറ് കര്‍ഷകര്‍ക്ക് അപേക്ഷ വയ്ക്കാവുന്നതാണ്. ഗുണഭോക്തൃ വിഹിതം അടക്കേണ്ടതില്ല.
4. തെങ്ങിന് തൈ, തെങ്ങിനു ജൈവവള വിതരണം. തൈ ഒന്നിന് 25 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. തെങ്ങിനു ജൈവവളത്തിന് ഒരു തെങ്ങിന് 75 ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
അപേക്ഷയോടൊപ്പം വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്. ഗുണഭോക്തൃ ലിസ്റ്റ് കൃഷി ഭവനില്‍ ലഭ്യമാണ്. താത്പര്യമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 15നു മുന്‍പ് അപേക്ഷ നല്‍കേണ്ടതാണ്.
District News
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പുഞ്ചകൃഷി ഒരുക്കം സംബന്ധിച്ച വിലയിരുത്തല്‍ യോഗത്തില്‍ ആശങ്കയുമായി പാടശേഖരസമിതി ഭാരവാഹികള്‍. പാടശേഖരങ്ങളുടെ ബണ്ടുകളുടെ ബലക്ഷയം, തകര്‍ന്ന ബണ്ടുകള്‍, പൊളിഞ്ഞ കല്‍ക്കെട്ടുകള്‍, പോളയും ചെളിയും തിങ്ങിയ തോടുകള്‍, പെരുമ്പുഴക്കടവിലെ ഓരുമുട്ട്, നക്രാല്‍ റോഡിലെ കലുങ്ക് തുടങ്ങിയവ സംബന്ധിച്ചാണ് കര്‍ഷകര്‍ ആശങ്കകള്‍ നിരത്തിയത്. വിത്തും വളവും കൊയ്തെടുത്ത നെല്ലുമായി സഞ്ചരിക്കാന്‍ സൗകര്യപ്രദമായ ഫാം റോഡുകളുടെ അപര്യാപ്തതയും യോഗത്തില്‍ ചര്‍ച്ചയായി.
നെല്‍കര്‍ഷക സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സംഘടിപ്പിച്ചത്. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നെല്‍വിത്തിന്റെ ലഭ്യത, പാടശേഖരങ്ങളിലെ നിലവിലെ സാഹചര്യം ഇവയെല്ലാം പരിശോധിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദേശം നല്കി. പോള തിങ്ങി ഒഴുക്കു തടസപ്പെട്ട തോടുകള്‍ സംബന്ധിച്ച് അപേക്ഷ നല്കിയാല് പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോട്ടയം കൃഷി അസിസ്റ്റന്റ് എഡിഎ കവിത, മാടപ്പള്ളി എഡിഎ ഗൗരി, വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും കൃഷി ഓഫീസര്‍മാര്‍, വിവിധ പാടശേഖരങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പുഴക്കടവ് പാലം,നക്രാല്‍ കലുങ്ക് ഭാഗങ്ങളിലെ മുട്ടുകള്‍ കൃഷിക്ക് പ്രതിസന്ധി
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിനു സമീപം തോട്ടില്‍ മുട്ടിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. തോട്ടില്‍ മുട്ടിട്ടതിനെത്തുടര്ന്ന് ഒഴുക്ക് തടസപ്പെട്ടിട്ട് 15 വര്‍ഷം പിന്നിട്ടു.
മുട്ടിന്റെ ഇരുവശങ്ങളും തമ്മില്‍ രണ്ടടിയുടെ കയറ്റിയിറക്കമുണ്ട്. മുട്ടിനു താഴത്തെ കുഴലുകളില്‍ പോളയും ചെളിയും തിങ്ങി ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. പൂവം പ്രദേശത്തെ തോടുകളിൽ മുഴുവന്‍ പോള തിങ്ങിയതിനാല്‍ മഴ പെയ്യുമ്പോള്‍ ജലനിരപ്പുയര്‍ന്ന് പാടശേഖരങ്ങളിലും വീടുകളിലും വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതും ജനജീവിതം ദുരിതമാകുന്നതും പതിവാണ്.
പുതുതായി നിര്‍മിച്ച നക്രാല്‍ റോഡിലെ കലുങ്കും ഒഴുക്ക് തടസത്തിനു കാരണമാണ്.
മുട്ടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന പാടശേഖരങ്ങള്‍
പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍പ്പെടുന്ന കാപ്പോണപ്പുറം-500, ഊത്തക്കാട്ട്-കരിഞ്ചെമ്പ്-175, കൊല്ലത്ത്-ചാത്തങ്കരി-100, നന്നാട്ടുപറമ്പ്-90, ഉലക്കത്താനം-100 തുടങ്ങി ആയിരത്തോളം ഏക്കര്‍ പാടശേഖരങ്ങളിലെ കൃഷി ഏറെ പ്രതിസന്ധിയിലാണ്.
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ചുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ തുറന്നു കൊടുക്കുന്നതോടെ പാലത്തിനടിയിലെ ഓരുമുട്ട് പൊളിച്ചുമാറ്റാനാകും. ഇതോടെ പാടശേഖരങ്ങളിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. നിര്‍മാണനടപടികള്‍ നടന്നുവരികയാണ്.
ജോബ് മൈക്കിള്‍ എംഎല്എപെരുമ്പുഴക്കടവിലെ മുട്ട് വൃത്തിയാക്കി ഒഴുക്ക്തടസം പരിഹരിക്കണം
പെരുമ്പുഴക്കടവ് പാലത്തിനു സമീപത്തെ മുട്ടിന്റെ കുഴലുകള്‍ പോളയും പുല്ലും ചെളിയും തിങ്ങിനിറഞ്ഞ നിലയിലാണ്. ഇത് വൃത്തിയാക്കി ഒഴുക്കു തടസം അടിയന്തരമായി പരിഹരിക്കണം. കൃഷിയൊരുക്കം നടത്തുന്നതിനിടെ ഒന്നരയാഴ്ചയ്ക്കുള്ളിൽ കാപ്പോളപ്പുറത്ത് മൂന്നു മടവീഴ്ച നേരിട്ടു. ഇത് പരിഹരിക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു.