Sports
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ബ്രസീലിനു (5) പിന്നില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന ടീമാണ് (ജര്‍മനിക്കും 4 കിരീടം) അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി.
പ്രതിരോധ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിനു മുന്നില്‍ കാഴ്ചവച്ചവര്‍. ഒരൊറ്റ ഗോള്‍ മതിയായിരുന്നു ഒരുകാലത്ത് ഇറ്റലിക്ക് ജയിച്ചു കയറാന്‍.
2006ല്‍ ഇറ്റലി ലോകകപ്പ് ഉയര്‍ത്തിയത് സെന്റര്‍ ബാക്കായ ഫാബിയൊ കന്നവാരോയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇറ്റാലിയന്‍ ഫുട്ബോള്‍ തകരുന്നതാണ് കണ്ടത്.
2010, 2014 ലോകകപ്പുകളില്‍ യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. 2010 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം പോലുമില്ലായിരുന്നു. 2014 ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തോല്‍വി വഴങ്ങി. ഇക്കാലത്തിനിടെ 2020 യുവേഫ യൂറോ കപ്പ് സ്വന്തമാക്കായിതു മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം.
അടിസ്ഥാനം തകര്‍ന്നു
2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു ഇറ്റലി ചാമ്പ്യന്മാരായത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി കന്നവാരോയുടെ സംഘത്തിനുണ്ടായിരുന്നു. 1992, 1996 യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്മാരായ ഇറ്റാലിയന്‍ സംഘത്തിന്റെ സീനിയര്‍ വിളവെടുപ്പായിരുന്നു 2006 ലോകകപ്പ് കിരീടം.
ഒരുകാലത്ത് ഇറ്റലിയുടെ ഒന്നാം ഡിവിഷന് ഫുട്ബോള്‍ ലീഗായ സീരി എയില്‍, യൂറോപ്യന്‍സ് അല്ലാത്ത മൂന്നു കളിക്കാരെ മാത്രമേ ഒരു ക്ലബ്ബിന് ഒരേ സമയം കളത്തില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, 1995ല്‍ അതിനു മാറ്റംവന്നു. അതോടെ വിദേശ കളിക്കാരുടെ തള്ളിക്കയറ്റമുണ്ടായി. യുവ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫസ്റ്റ് ടീമില്‍ ഇടംലഭിക്കാതായി.
മാത്രമല്ല, ഇറ്റലിയിലെ ഫുട്ബോള്‍ അക്കാദമികളില്‍നിന്ന് നിലവിലെ രാജ്യാന്തര ക്വാളിറ്റിയുള്ള കളിക്കാര്‍ എത്താത്തതും പ്രധാന പ്രശ്നമാണ്.
ലോകത്തില്‍ ഏറ്റവും വരുമാനമുള്ള ഫുട്ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഒരു ഇറ്റാലിയന്‍ ടീമും ഇല്ലെന്നതും ശ്രദ്ധേയം.
സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പോലും ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കു സാമ്പത്തികശേഷിയില്ല.
Sports
മിലാൻ: ഇറ്റലിക്ക് ഇത്തവണയും ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനായില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോസിനിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലിക്ക് ഫിഫ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാത്തത്.
സെനിക്കയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്ന് പെരുനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം ബോസ്നിയ 4-1 ന് സ്വന്തമാക്കുകയായിരുന്നു.
ജെനാറോ ഗാട്ടൂസോയുടെ നേതൃത്വത്തിലുള്ള ഇറ്റലിക്ക് ആദ്യ 15 മിനുട്ടിനുള്ളിൽ തന്നെ മോയ്സ് കീൻ ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റലിയുടെ പ്രതിരോധ താരം അലസാൻഡ്രോ ബാസ്റ്റോണി റെഡ് കാർഡ് കണ്ട പുറത്തയത് ടീം വലിയ തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയ ടീം ലീഡ് വിട്ടുകൊടുക്കാതെ പൊരുതിയെങ്കിലും മത്സരത്തിന്റെ 79-ാം മിനുട്ടിൽ സമനില വഴങ്ങി. ബോസ്നിയക്കായി ഹാരിസ് ടബാക്കോവിച്ചാണ് സമനില ഗോൾ നേടിയത്.
2014 -ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. അന്ന് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2006 -ലായിരുന്നു ഇറ്റലി അവസാനമായി കപ്പുയർത്തിയത്.
International
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്.
യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു.
സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി.
ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Sports
സെനിക്ക: 2026 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇറ്റലി ഉണ്ടാകുമോ എന്നതിന്റെ ഉത്തരം ഇന്ന്.
യൂറോപ്യന്‍ യോഗ്യതാ പ്ലേ ഓഫ് പാത്ത് എ ഫൈനലില്‍ ഇറ്റലി ഇന്ന് അര്‍ധരാത്രി 12.15ന് ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ നേരിടും. ജയിക്കുന്ന ടീമിനു 2026 ലോകകപ്പ് യോഗ്യത ലഭിക്കും. കഴിഞ്ഞ രണ്ട് (2018, 2022) ഫിഫ ലോകകപ്പിലും ഇറ്റലിക്കു യോഗ്യത ലഭിച്ചിരുന്നില്ല.
ഇന്നു നടക്കുന്ന മറ്റ് മൂന്നു ഫൈനലുകളിലായി (പാത്ത് ബി, സി, ഡി) സ്വീഡന് പോളണ്ടിനെയും കൊസോവൊ തുര്‍ക്കിയെയും ചെക് റിപ്പബ്ലിക്ക് ഡെന്മാര്ക്കിനെയും നേരിടും.
പ്ലേ ഓഫ് ഫൈനലുകളില്‍ ജയിക്കുന്ന നാല് ടീമിനും ലോകകപ്പ് ടിക്കറ്റ് ലഭിക്കുന്നതോടെ യൂറോപ്യന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകും.
Sports
മിലാന്: 2014നുശേഷം ഒരു ഫിഫ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി കളത്തില്‍.
2018, 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങളില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ഇറ്റലിക്ക്, 2026ലും നേരിട്ടു ടിക്കറ്റ് ലഭിച്ചില്ല. യൂറോപ്യന്‍ പ്ലേ ഓഫിലൂടെ വേണം ഇറ്റലിക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്‍.
ഇന്നു രാത്രി 10.30 മുതല്‍ യൂറോപ്യന്‍ യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടങ്ങള്‍ അരങ്ങേറും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് പ്ലേ ഓഫ് സെമിയില്‍ ഇറ്റലിയുടെ എതിരാളികള്‍.
ഇതില്‍ ജയിച്ചാല്‍ ഫൈനല്‍. വെയ്ല്‍സ് x ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന പ്ലേ ഓഫ് സെമി ജേതാക്കളുമായാണ് ഫൈനല്‍. ഈ ഫൈനലില്‍ ജയിക്കുന്ന ടീമിനാണ് ലോകകപ്പ് യോഗ്യത ലഭിക്കുക.
ഇന്നാരംഭിക്കുന്ന യൂറോപ്യന്‍ പ്ലേ ഓഫ് ഘട്ടത്തില്‍ നാല് പാത്തുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. നാല് പാത്തിലെയും ഫൈനല്‍ ജേതാക്കള്‍ക്കാണ് ലോകകപ്പ് യോഗ്യത.
ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ്. 16 ടീമുകളാണ് യൂറോപ്പില്‍നിന്ന് ലോകകപ്പിനെത്തുന്നത്. ഇതില്‍ 12 ടീമുകള്‍ ഇതിനോടകം യോഗ്യത നേടി. ശേഷിക്കുന്ന നാല് സ്പോട്ടുകള്ക്കായാണ് പ്ലേ ഓഫ് നടക്കുന്നത്.
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ജര്‍മനിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇറ്റലി. ഇരുടീമും നാലു തവണ വീതം ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായി.
1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു ഇറ്റലി ലോകകപ്പുയര്‍ത്തിയത്. എന്നാല്‍, 1958ല്‍ ആയിരുന്നു ഇറ്റലിക്ക് ആദ്യമായി യോഗ്യത ലഭിക്കാതിരുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടരെ രണ്ട് ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതിരുന്നതിന്റെ നാണക്കേടും അസൂറികള്ക്കുണ്ട്.
ഇറ്റലിക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ട്, അര്‍ദ ഗുലറിന്റെ തുര്‍ക്കി ടീമുകളും പ്ലേ ഓഫ് സെമി പോരാട്ട രംഗത്തുണ്ട്.
NRI
നാപോളി: ഇറ്റലിയിലെ സലെർണോ പ്രൊവിൻസിൽ നോചെറ ഇൻഫെരിയോറേയിൽ മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് അസോസിയേഷൻ ഓഫ് തണൽ ഇറ്റലി രൂപീകരിച്ചു.
നൊചെറ ഇൻഫീരിയോറിലെ ഡയാന ഹാളിൽ നടന്ന രൂപീകരണയോഗം പ്രസിഡന്റ് റീതാ പുന്നയ്ക്കലിന്റെ അധ്യക്ഷതയിൽ റവ.ഫാ. ജോബി ചെർകോട്ട് ഉദ്ഘാടനം ചെയ്തു.
ലാലു മൈക്കിൾ, രക്ഷാധികാരി ഡോ. പൗലോ അറ്റിയാൻസ്, ഡോ. ഓറിക്കോ കർമിനെ, അമേലിയ വില്ലനി, ജെയിംസ് പാറക്ക, ജിയോ ഏലിയാസ് എന്നിവർ സംസാരിച്ചു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്റിയും 45 റൺസെടുത്ത ഗ്രാന്റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം ഇറ്റലി: ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക, ജെ.ജെ. സ്മട്ട്സ്, ഹാരി മാനെന്റി (ക്യാപ്റ്റൻ), ബെൻ മാനെന്റി, മാർകസ് കംപോപിയാനോ, ഗ്രാന്റ് സ്റ്റിവാർട്ട്, ജിയാൻ മിയാഡെ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് സിംഗ്, ക്രിഷൻ കലുഗമാഗെ, അലി ഹസൻ.
NRI
റോം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പിൽ ഇറ്റലിയിൽ നിന്ന് ബെന്നി വെട്ടിയാടനും എബിൻ പാരിക്കാപ്പള്ളിയും സി.ഐ. നിയാസും പ്രതിനിധികളായി പങ്കെടുക്കും.
ഈ 29 മുതൽ 31 വരെ തിരുവനന്തപുരത്താണ് ലോക കേരള സഭ നടക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികൾ പങ്കെടുക്കും.
ബെന്നി മാത്യു
തൃശൂർ അന്നമനട ഇടയാറ്റൂർ പുതുശേരി വെട്ടിയാടൻ വീട്ടിൽ മാത്യു - ആനി ദമ്പതികളുടെ മകൻ ബെന്നി മാത്യു ഇറ്റലിയിലെ അലിക് ഇറ്റലിയുടെ മുൻ പ്രസിഡന്റാണ്.
സീറോമലബാർ സഭ പാരിഷ് കൗൺസിൽ അംഗവും റോമിലെ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: ലിജി.
എബിൻ പരിക്കാപ്പള്ളിൽ
ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറിയാണ്. ഇറ്റലിയിലെ പ്രവാസി കേരള കോൺഗ്രസ് എം രക്ഷാധികാരി എന്ന നിലയിലും പ്രവർത്തിക്കുന്നു.
കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹാമിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ജാൻസി.
സി.ഐ. നിയാസ്
തൃശൂർ മാള ചൊവ്വരക്കാരൻ വീട്ടിൽ സി. കെ. ഇസ്മായിലിന്റെയും ബീഫാത്തിമയുടെയും മകനാണ് സി. ഐ. നിയാസ്. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ജനറൽ സെക്രട്ടറിയും ചെയർമാനും ഖജാൻജിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇറ്റലിയിലെ റോമിൽ ജോലി ചെയ്തുവരുന്നു. ഭാര്യ: രേഷ്മ.
International
റോം: ട്രംപ് രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള ക്ഷണം ഇറ്റലിയും നിരസിച്ചതായി റിപ്പോർട്ട്.
ഒരു രാജ്യം മാത്രം നേതൃത്വം നല്കുന്ന ഇത്തരം സംഘടനയിൽ ചേരുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ ആശങ്കപ്പെടുന്നുവെന്നാണ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ജോർജിയ മെലോണിക്കു ട്രംപുമായി അടുത്ത ബന്ധമാണുള്ളത്.
ട്രംപ് ചെയർമാനായ സമാധാന ബോർഡ് ഗാസയ്ക്കു പുറമേ മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നതായിട്ടാണു റിപ്പോർട്ട്. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന ഭീതി ശക്തമായിട്ടുണ്ട്. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങി 60 രാജ്യങ്ങളെ ബോർഡ് അംഗത്വത്തിനായി ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ബോർഡിൽ സ്ഥിരാംഗത്വത്തിന് 100 കോടി ഡോളർ നല്കണമത്രേ. നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ക്ഷണം നിരസിച്ചിരുന്നു.
നെതന്യാഹുവിനു സമ്മതം
ട്രംപിന്റെ സമാധാന ബോർഡിൽ അംഗമാകാൻ സമ്മതിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. നേരത്തേ നെതന്യാഹുവിന്റെ ഓഫീസ് ബോർഡിലെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരണത്തെ വിമർശിച്ചിരുന്നു.
യുഎഇ, മൊറോക്കോ, വിയറ്റ്നാം, ബെലാറൂസ്, ഹംഗറി, കസാക്കിസ്ഥാൻ, അർജന്റീന എന്നിവയാണ് ബോർഡിൽ അംഗമാകാൻ ശ്രമിച്ച മറ്റു രാജ്യങ്ങൾ.
NRI
റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍ പുതിയ പ്രൊവിന്‍സ് രൂപികരിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആണ് റോമിലെ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം സംഘടന താത്കാലികമായി തുടങ്ങിയെങ്കിലും ഈ വര്‍ഷം മുതല്‍ ലോകത്തിലെ മറ്റു വേള്‍ഡ് മലയാളി കൗണ്‍സിലുകളുമായി സഹകരിച്ചു ഇറ്റലിയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
സംഘടനയുടെ മറ്റു ഗ്ലോബൽ നേതാക്കളായ ബേബി മാത്യു സോമതീരം, മൂസ കോയ, ജോണി കുരുവിള, ഡോ. നടയ്ക്കൽ ശശി, ചാൾസ് പോൾ, സി.യു. മത്തായി, തോമസ് ചെല്ലത്ത് തുടങ്ങിയവർ റോമിലെ പുതിയ ഭാരവാഹികളെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
ജെജി മാത്യു (ചെയര്മാന്), ജോബി ആണ്ടുകുന്നേല്‍ (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറല്‍ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാനായി ജോമോന് പത്തില്‍ചിറ, വൈസ് പ്രസിഡന്റായി ലിബിന് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറിയായി മോബിന് വര്‍ഗീസും നിയമിതനായി.
രാജീവ് വേങ്ങാട്ട്, ബെന്നി ജോസഫ്, സനില്‍ മണവാളന്, ജിനോ സി. ജോസഫ്, ബിനു പനച്ചവിള, ഡീവിന് ഡേവി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.
വനിതകള്‍ക്ക് വേണ്ടിയുള്ള മറ്റൊരു കൗണ്‍സിലും രൂപീകരിച്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയില്‍ ആദ്യ സമ്മേളനം റോമില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sports
മിലാൻ: 2014നുശേഷം ഇതുവരെ ഇറ്റലിക്കു ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. 2018, 2022 എഡിഷനുകളില്‍ നേരിട്ടും പ്ലേ ഓഫിലൂടെയും യോഗ്യത നേടാന്‍ ഇറ്റലിക്കു കഴിഞ്ഞില്ലെന്നതും ചരിത്രം. നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടില്ലേ എന്നതാണ് അറിയേണ്ടത്.
യുവേഫ യൂറോപ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഐയില്‍ നോര്‍വെയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇറ്റലിക്കാര്‍ പ്ലേ ഓഫ് ജയിച്ചാല്‍ മാത്രമേ 2026 ലോകകപ്പില്‍ കളിക്കൂ.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളാണ് ഇതുവരെ യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കിയത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കൾക്കാണ് നേരിട്ട് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
NRI
റോം: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. റോമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്കുമാർ, സുർജിത് സിംഗ്, ഹർവീന്ദർ സിംഗ്, ജസ്കരൻ സിംഗ് എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം അന്വേഷിക്കാൻ മറ്റേര പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ട്.