x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസൂറിക്ക് എന്തുപറ്റി?


Published: April 2, 2026 12:58 AM IST | Updated: April 2, 2026 12:58 AM IST

ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ബ്രസീലിനു (5) പിന്നില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന ടീമാണ് (ജര്‍മനിക്കും 4 കിരീടം) അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി.

പ്രതിരോധ ഫുട്‌ബോളിന്‍റെ മനോഹാരിത ലോകത്തിനു മുന്നില്‍ കാഴ്ചവച്ചവര്‍. ഒരൊറ്റ ഗോള്‍ മതിയായിരുന്നു ഒരുകാലത്ത് ഇറ്റലിക്ക് ജയിച്ചു കയറാന്‍.

2006ല്‍ ഇറ്റലി ലോകകപ്പ് ഉയര്‍ത്തിയത് സെന്‍റര്‍ ബാക്കായ ഫാബിയൊ കന്നവാരോയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇറ്റാലിയന്‍ ഫുട്‌ബോള്‍ തകരുന്നതാണ് കണ്ടത്.

2010, 2014 ലോകകപ്പുകളില്‍ യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. 2010 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം പോലുമില്ലായിരുന്നു. 2014 ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തോല്‍വി വഴങ്ങി. ഇക്കാലത്തിനിടെ 2020 യുവേഫ യൂറോ കപ്പ് സ്വന്തമാക്കായിതു മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം.

അടിസ്ഥാനം തകര്‍ന്നു

2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു ഇറ്റലി ചാമ്പ്യന്മാരായത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി കന്നവാരോയുടെ സംഘത്തിനുണ്ടായിരുന്നു. 1992, 1996 യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്മാരായ ഇറ്റാലിയന്‍ സംഘത്തിന്‍റെ സീനിയര്‍ വിളവെടുപ്പായിരുന്നു 2006 ലോകകപ്പ് കിരീടം.

ഒരുകാലത്ത് ഇറ്റലിയുടെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ സീരി എയില്‍, യൂറോപ്യന്‍സ് അല്ലാത്ത മൂന്നു കളിക്കാരെ മാത്രമേ ഒരു ക്ലബ്ബിന് ഒരേ സമയം കളത്തില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, 1995ല്‍ അതിനു മാറ്റംവന്നു. അതോടെ വിദേശ കളിക്കാരുടെ തള്ളിക്കയറ്റമുണ്ടായി. യുവ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫസ്റ്റ് ടീമില്‍ ഇടംലഭിക്കാതായി.

മാത്രമല്ല, ഇറ്റലിയിലെ ഫുട്‌ബോള്‍ അക്കാദമികളില്‍നിന്ന് നിലവിലെ രാജ്യാന്തര ക്വാളിറ്റിയുള്ള കളിക്കാര്‍ എത്താത്തതും പ്രധാന പ്രശ്‌നമാണ്.

ലോകത്തില്‍ ഏറ്റവും വരുമാനമുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഒരു ഇറ്റാലിയന്‍ ടീമും ഇല്ലെന്നതും ശ്രദ്ധേയം.

സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പോലും ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കു സാമ്പത്തികശേഷിയില്ല.

Tags : World Cup football Italy

Recent News

Corehub Up