Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judge

നാല് മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച് ജഡ്ജി രവികുമാർ ദിവാകർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്‍റെ വിധികൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. നാല് മാസത്തിനിടെ വിവിധ കേസുകളിലായി 22 പ്രതികൾക്കാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.

മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം 10 കേസുകളിലായാണ് ജഡ്ജി 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. ഇതിനുമുമ്പ് ബറൈലി കോടതിയിൽ സേവനമനുഷ്ഠിക്കവെ 13 പേർക്കും അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ഇതുവരെ വധശിക്ഷ വിധിച്ച ആകെ പ്രതികളുടെ എണ്ണം 35 ആയി ഉയർന്നു.

ഏപ്രിൽ ആറിന് അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫർനഗർ സെഷൻസ് ജഡ്ജിയായുള്ള അദ്ദേഹത്തിന്‍റെ ആദ്യ വധശിക്ഷാ വിധി പുറത്തുവരുന്നത്. ഏപ്രിൽ 28ന് ഒരു കൊലപാതകക്കേസിൽ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതക കേസിൽ നാല് പേർക്കാണ് ഒടുവിൽ വധശിക്ഷ വിധിച്ചത്.

ബിഎൻഎസ്എസ് സെക്ഷൻ 407(1) പ്രകാരം സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമാണ്. ഹൈക്കോടതി വിധി ശരിവച്ചാൽ മാത്രമേ ഈ വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.

National

തിരുപ്പരൻകുണ്ഡ്രം വിവാദം: ജഡ്ജിക്കെതിരേ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് പ്രമേയ നോട്ടീസ്


ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്‍റിൽ ഇംപീച്ച്മെന്‍റ് പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ജഡ്ജി വർഗീയ ധ്രുവീകരണത്തിന് അവസരം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ 107 എംപിമാർ ഒപ്പിട്ട നോട്ടീസ് ഡിഎംകെയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയത്.

ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനോടും അഭിഭാഷകരോടും ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനമുണ്ടെന്നും, ഹൈക്കോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു. ഭരണഘടനയുടെ മതേതര തത്വങ്ങൾക്കു വിരുദ്ധമായ കേസുകളിൽ തീരുമാനമെടുക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് സ്വാമിനാഥനെ പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

മധുര മുനിസിപ്പൽ കോർപറേഷന്‍റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്ര ഭരണകൂടം ഇതുവരെ തീരുമാനിച്ചത്.

ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ‘ദീപത്തൂൺ’ എന്നുവിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്‍റെ ആവശ്യത്തിനു കോടതിയിൽനിന്ന് അനുകൂല വിധി നേടി.

ഇതിന്‍റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി. ജസ്റ്റീസ് സ്വാമിനാഥൻ ആർഎസ്എസുകാരനാണെന്നും ഇക്കാര്യം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Kerala

നടിയെ ആക്രമിച്ച കേസ്: ജഡ്ജി കോടതിയിലെത്തി, പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് അതിജീവിതയുടെ അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. കോടതി നടപടികൾ 11ന് ആരംഭിക്കും.

അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.

ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.

പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.

Latest News

Corehub Up