Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste

Kottayam

മാലിന്യമെല്ലാം ചെളിക്കുഴി ചുമക്കണോ ?

മുണ്ടക്കയം: കൂട്ടിക്കൽ-മുണ്ടക്കയം റോഡിൽ ചെളിക്കുഴിക്കും നെന്മേനിക്കുമിടയിൽ മാലിന്യം തള്ളൽ രൂക്ഷം. ചെളിക്കുഴി പാലം കഴിഞ്ഞുള്ള വിജനമായ പ്രദേശത്ത് റോഡിന്‍റെ ഇരുവശങ്ങളിലുമായി ഇരുട്ടിന്‍റെ മറവിലാണ് മാലിന്യം തള്ളുന്നത്. ജൈവ അജൈവ മാലിന്യങ്ങൾക്ക് പുറമേ ഡയപ്പർ അടക്കമുള്ളവയാണ് റോഡ് വശത്ത് ആളുകൾ വാഹനത്തിലെത്തി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി റോഡിന്‍റെ രണ്ടുവശങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്.

റോഡിന്‍റെ ഒരുവശത്ത് കൈതത്തോട്ടവും മറുവശത്ത് റബർ തോട്ടവുമായതിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആരെയും ഭയക്കാതെ കാര്യം നടത്താം. അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തേടി തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് പ്രദേശത്തെ റോഡിലൂടെയുള്ള യാത്രികർക്കും ഭീഷണിയാകുകയാണ്. ഇതിന് പുറമേ ചെളിക്കുഴിയിലും പരിസരങ്ങളിലും എത്തുമ്പോൾ മൂക്കുപൊത്താതെ പോകാൻ കഴിയില്ലെന്ന സ്ഥിതിയുമുണ്ട്.

മുണ്ടക്കയം പഞ്ചായത്തിന്‍റെ പല മേഖലയിലും മാലിന്യ നിക്ഷേപം വ്യാപകമായതോടെ കണ്ണിമലയിലും ബൈപ്പാസ് റോഡിലുമടക്കം കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ചെളിക്കുഴി പ്രദേശത്ത് ഇപ്പോഴും കാമറ നിരീക്ഷണമില്ലാത്തത് മാലിന്യം വലിച്ചെറിയുന്നവർക്ക് തുണയാണ്.

അടിയന്തരമായി റോഡിന്‍റെ വശങ്ങളിൽ കിടക്കുന്ന മാലിന്യം നീക്കി കാമറകൾ സ്ഥാപിക്കണമെന്നും രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് കർശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Business

മാലിന്യം വിറ്റ് കാശാക്കി; സംസ്ഥാനത്തിന് 205 കോടി, ഹരിതകര്‍മസേനയ്ക്ക് 40 കോടി

കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം രൂപ.

പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ (പുനരുപയോഗ സാധ്യതയുള്ള പാഴ്‌വസ്തുക്കള്‍) സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിക്കു വിറ്റാണ് ഹരിതകര്‍മസേന പണം സമ്പാദിച്ചത്. ഈ കാലയളവില്‍ സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്.

കമ്പനി ഇതുവരെ 2,08,491 ടണ്‍ അജൈവ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ചു. ഇതില്‍ 56,620 ടണ്‍ പുനരുപയോഗത്തിനു സാധ്യതയുള്ളതും വില ലഭിക്കുന്നതുമായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയാണ്. 1.90 ലക്ഷം ടണ്‍ പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളും 3,120 ടണ്‍ ഇലക്‌ട്രോണിക് മാലിന്യവുമാണ്.

റോഡും പണിതു

കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് 3,079 മെട്രിക് ടണ്‍ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറി. ഇതുപയോഗിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 7,249 കിലോമീറ്റര്‍ റോഡാണു നിർമിച്ചത്.

പാഴ്‌വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നതും വീടുകളില്‍ ഇവ കത്തിക്കുന്നതും ഒഴിവാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്കും ഹരിത കര്‍മസേനയ്ക്കും കഴിഞ്ഞു. ഇത് പൊതുജനാരോഗ്യത്തിന് പുതിയ മാതൃകയാണ്.

District News

ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് 300 ടൺ അജൈവ പാഴ്‌വസ്തുക്കള്‍

പത്തനംതിട്ട: മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി ജൂണിൽ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് 300 ടണ്‍ അജൈവ പാഴ്‌വസ്തുക്കള്‍. മേയില്‍ ശേഖരിച്ചത് 240 ടണ്‍ ആയിരുന്നു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നടക്കം പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്തു. തരംതിരിച്ച 45 ടണ്‍ പ്ലാസ്റ്റിക് കുന്നന്താനം ഗ്രീന്‍ പാര്‍ക്കില്‍ (ഇന്‍റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ഫെസിലിറ്റി) സംസ്‌കരണത്തിനും പുനഃചക്രമണ യോഗ്യമല്ലാത്തവ സിമന്‍റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായും സംസ്‌കരിക്കാന്‍ അയച്ചു.

50 ടണ്‍ ഗ്ലാസ് മാലിന്യങ്ങളാണ് ജൂണില്‍ ജില്ലയില്‍നിന്നു ശേഖരിച്ചത്. പന്തളം നഗരസഭയില്‍നിന്നു മാത്രം 27 ടണ്‍ ചില്ല് മാലിന്യം ശേഖരിച്ചു.

Kerala

പ്രളയ സാധ്യത: അജൈവ പാഴ്‌‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം

കല്‍പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കംചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം.

കാലവര്‍ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴയില്‍ നനഞ്ഞ പാഴ്‌വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.

പാഴ്‌വസ്തുക്കള്‍ നനഞ്ഞ് മാലിന്യമാകുന്നത് സംസ്‌കരണത്തില്‍ തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണം.

വരുംവര്‍ഷങ്ങളില്‍ മാര്‍ച്ച് 31നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Kerala

പ്രളയ സാധ്യത: അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം

കല്‍പ്പറ്റ: വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലുള്ള അജൈവ പാഴ്‌വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം.

കാലവര്‍ഷവും വിവിധ പ്രദേശങ്ങളിലെ പ്രളയ സാധ്യതയും കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴയില്‍ നനഞ്ഞ പാഴ്‌വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതും സംഭരിക്കുന്നതും ബുദ്ധിമുട്ടിനിടയാക്കും. അവയുടെ ഗുണനിലവാരവും വിപണി മൂല്യവും കുറയും.

പാഴ്‌വസ്തുക്കള്‍ നനഞ്ഞ് മാലിന്യമാകുന്നത് സംസ്‌കരണത്തില്‍ തദ്ദേശ സ്ഥാപനത്തിന് അധിക ബാധ്യതയാകും. പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെടുന്നത് പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. എന്നിരിക്കേ അജൈവ മാലിന്യം മഴവെള്ളവുമായി കലര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം.

പ്രളയസാധ്യതയുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ സുഗമമായി എത്തുന്നതിന് റോഡ് സൗകര്യം അടിയന്തരമായി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ശേഖരിച്ച് അതത് ദുരന്ത നിവാരണ അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണം.

വരുംവര്‍ഷങ്ങളില്‍ മാര്‍ച്ച് 31നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പാഴ്‌വസ്തു സംഭരണ സംവിധാനങ്ങളുടെ പുതുക്കിയതും കൃത്യവുമായ വിവരം ജോയിന്‍റ് ഡയറക്ടര്‍മാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

District News

തോട്ടില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യം തള്ളി

അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ ടൗൺ വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൂന്നാറ്റുമൂലയിലാണ് തോട്ടില്‍ വലിയ രീതിയില്‍ മുടി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളി.

മൂന്നാറ്റുമൂല പാലത്തിനടിയിലാണ് ചക്കുകളില്‍ നിറച്ചു മുടി, ബ്ലേഡുകള്‍ ഉള്‍പ്പെടെയുള്ള ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍ തള്ളിയത്.

വരള്‍ച്ചയായതിനാല്‍ തൊട്ടില്‍ നീരൊഴുക്ക് കുറവാണ്. മഴപെയ്തിരുന്നു എങ്കില്‍ നീരൊഴുക്ക് വർധിക്കുകയും നിരവധിപേര്‍ കൃഷിക്കും തുണി അലക്കന്നുതിനുമൊക്കെ ഉപയോഗിക്കുന്ന തോട്ടിലൂടെ ഈ മാലിന്യങ്ങള്‍ ഇത്തിക്കരയാറ്റില്‍ എത്തിച്ചേരുകയായിരുന്നു.

പ്രദേശവാസിയും മുന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായ ജലാലുദീന്‍ പുരയിടത്തില്‍ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് പാലത്തിനടിയില്‍ വലിയ അളവില്‍ മാലിന്യങ്ങൾ ശ്രദ്ധയില്‍പ്പെടുന്നത്.

പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ച ജലാലുദീന്‍ സ്വന്തം നിലയില്‍ മാലിന്യങ്ങള്‍ മുഴുവന്‍ തൊട്ടില്‍ നിന്നും നീക്കം ചെയ്യുകയും സ്വന്തം പുരയിടത്തില്‍ കുഴിച്ചിടുകയും ചെയ്തു.

ആളൊഴിഞ്ഞ മൂന്നാറ്റുമൂല കേന്ദ്രീകരിച്ചു വലിയ രീതിയില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് പതിവാണെന്നും പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും ഏറുകയാണെന്നും ജലാലുദീന്‍ പറയുന്നു.

അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ട് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം എം.എം. സാദിഖ് പറഞ്ഞു. വാര്‍ഡ് അംഗം അസീമ സലീമിന്‍റെ നേതൃത്വത്തില്‍ വാര്‍ഡ് ശുചിത്വ സമിതിയും കൂടി ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്

 

Kerala

പാഴ്‌വസ്തു: മുകുന്ദനെതിരേ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾ

അന്തിക്കാട് (തൃശൂർ): സിപിഐ പുറത്താക്കിയ സി.സി. മുകുന്ദനെ നാട്ടിക സംവരണമണ്ഡലത്തിൽ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്‍റെ പ്രാദേശികനേതൃത്വം രംഗത്ത്.

മറ്റു പാർട്ടികൾ തള്ളിയ പാഴ്‌വസ്തുക്കളെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല. നാട്ടിക മണ്ഡലത്തിൽ ഉൾപ്പെടുന്ന താന്ന്യം മണ്ഡലം പ്രസിഡന്‍റ് ആന്‍റോ തൊറയൻ, കോണ്‍ഗ്രസ് നേതാവ് ഷൈൻ നാട്ടിക എന്നിവരാണു രംഗത്തുവന്നത്.

താന്ന്യം മണ്ഡലം കമ്മിറ്റിയുടെയും കെപിസിസി വിചാർ വിഭാഗത്തിന്‍റെയും അഭിപ്രായമാണ് അറിയിക്കുന്നത്. സംവരണമണ്ഡലമെന്ന നിലയിൽ മത്സരിക്കാൻ യോഗ്യരായ ഒരുപാടു ചെറുപ്പക്കാർ പാർട്ടിയിലുണ്ട്. അവർക്കുള്ള അവസരമാണു നഷ്ടപ്പെടുന്നത്. തിരുത്തലെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്. പാർട്ടി മറിച്ചൊരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും ഇവർ വ്യക്തമാക്കി.

താൻ ഉപയോഗമുള്ള ആളാണോ, ഉപയോഗശൂന്യനായ ആളാണോ എന്നു തെരഞ്ഞെടുപ്പിനുശേഷം തെളിയിക്കുമെന്നു സി.സി. മുകുന്ദൻ പ്രതികരിച്ചു. “ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോടു പ്രതികരിക്കാനില്ല. ഗീത ഗോപിയുടേതു സ്പോണ്‍സേര്‍ഡ്‌ സീറ്റാണ്. ഇതിനു പിന്നിൽ എന്‍റെ ശിഷ്യനാണോ എന്നും സംശയമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുന്പേ ഗീത ഗോപി പ്രചാരണം തുടങ്ങി. എന്തുകൊണ്ട് ഇക്കാര്യം പാർട്ടി അറിയിച്ചില്ല’’ - അദ്ദേഹം ചോദിച്ചു.

ഗീത ഗോപിയുടേതു പെയ്മെന്‍റ് സീറ്റ് ആണെന്നും മുകുന്ദൻ ആവർത്തിച്ചു. പത്തുകൊല്ലം എംഎൽഎ ആയിരുന്നശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്കു വലിയ സ്പോണ്‍സർമാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

District News

മാലിന്യം തള്ളുന്നതായി പരാതി

മാന്നാർ: ആലുംമൂട്, ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.

വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ്. പിന്നാലെ നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് മെമ്പർ നാട്ടുകാർക്ക് ഉറപ്പുനൽകി. കൂടാതെ, തുടർന്നും മാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്ത് അടിയന്തരമായി പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും വാർഡ് മെമ്പർ അറിയിച്ചു. ജംഗ്ഷൻ മുതൽ ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിലാണ് ജനങ്ങളെ ദുരിതത്തിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നത്.

രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കുട്ടികളുടെ മലവിസർജ്യത്തോടുകൂടിയ ഡയപ്പറുകൾ ഉൾപ്പെടെ റോഡിൽ തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ. ഞായറാഴ്ചത്തെ സംഭവത്തിനു പിന്നാലെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് വാർഡ് മെംബർ അറിയിച്ചു

District News

ചെയര്‍മാനും ഭരണസമിതിയും മുന്നിട്ടിറങ്ങി ; നാട്ടകം-പാറേച്ചാല്‍ ബൈപാസിലെ മാലിന്യം നീക്കി

കോട്ടയം: നാളുകളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന നാട്ടകം-പാറേച്ചാല്‍ റോഡിലെ മാലിന്യങ്ങള്‍ നീക്കി. ഗ്രാമീണഭംഗി ആസ്വദിച്ച് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്ന റോഡായിരുന്നു നാട്ടകം-പാറേച്ചാല്‍ ബൈപ്പാസ്.

പക്ഷേ, പിന്നീട് റോഡരികുകൾ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായുടെയും താവളമാവുകയും ചെയ്തു. ഇതോടെ പ്രഭാത -സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തിയിരുന്നവരും ബൈപ്പാസ് റോഡിനെ കൈവിട്ടു.

രാത്രികാലങ്ങളില്‍ ലോറികളില്‍ കക്കൂസ് മാലിന്യങ്ങളും കേറ്ററിംഗ് മാലിന്യങ്ങളും എത്തിച്ചു ബൈപ്പാസിലെ വിവിധയിടങ്ങളില്‍ തള്ളുന്നതു പതിവായി. കടുത്ത ദുര്‍ഗന്ധം മൂലം വഴിനടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുമായി. നിരവധി തവണ ഇവിടത്തെ മാലിന്യം തള്ളൽ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

വിവിധ കോണുകളില്‍നിന്നു പരാതികള്‍ ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്‍നടപടികളെടുക്കാന്‍ തീരുമാനമെടുത്തു. തുടർന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ ബൈപാസ് റോഡിലെ മാലിന്യങ്ങള്‍ നീക്കി റോഡിലെ കാടും പടലും വെട്ടിനീക്കുകയുമായിരുന്നു.

പ്രധാന റോഡിലെ തിരക്കൊഴിവാക്കി നാട്ടകം, തിരുവാതുക്കല്‍, സിമന്‍റ് കവല, ഇല്ലിക്കല്‍, കുമരകം മേഖലകളിലേക്കു പോകുന്ന നുറൂകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡാണിത്.പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ഇരുവശത്തുമായി മുമ്പു തണല്‍ മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു.

കൃത്യമായ പരിചരണം ഇല്ലാതായതോടെ ഇവയെല്ലാം നശിച്ചു. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്‍, സ്നഗി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില്‍ മദ്യക്കുപ്പികള്‍ നിറഞ്ഞു.
സിസിടിവി കാമറകള്‍ പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല്‍ പതിവാകുന്നതിനു കാരണമായി. റോഡിലെ തണല്‍കണ്ട് വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന്‍റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നതും പതിവായിരുന്നു.

ഇവിടങ്ങളിലെ വഴിവിളക്കുകള്‍ തെളിയാത്തതും മാലിന്യനിക്ഷേപകര്‍ക്ക് സഹായകമായിരുന്നു. തൊഴിലാളികള്‍ ഇവിടെ നിരന്നുകിടന്ന മുഴുവന്‍ മാലിന്യങ്ങളും നീക്കി പ്രദേശം വൃത്തിയാക്കി. പ്രദേശത്തെ വഴിവിളക്കുകള്‍ തെളിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Editorial

മാലിന്യത്തിൽ വേണ്ട, കെ ബ്രാൻഡ്

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ വലിച്ചെറിയുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പ്രതിഫലം നൽകും- 2023 ജൂണിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പാണിത്.

ഇതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, 2024 ഡിസംബറിൽ തമിഴ്നാട്ടിൽനിന്നൊരു വാർത്ത; കേരളത്തിലെ ടൺകണക്കിന് ആശുപത്രിമാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളി. ഈ വാർത്ത വരുന്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകൾ വലിച്ചെറിയൽവിരുദ്ധ കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ‘തള്ളൽ’ നടത്തുന്നതിന്‍റെ തിരക്കിലായിരുന്നു! ഇനിയാണ് യഥാർഥ ട്വിസ്റ്റ്.

തിരുനെൽവേലിയിൽ കൊണ്ടുതള്ളിയത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ മാലിന്യങ്ങളല്ല. അതു കെ ബ്രാൻഡ് മാലിന്യമായിരുന്നു. അതായത്, മെഡിക്കൽ കോളജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികൾ പുറന്തള്ളിയ അപായകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യമാണ് തിരുനെൽവേലിയിലെ സാധാരണക്കാരുടെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി തള്ളിയത്.

മാലിന്യം തള്ളരുതെന്ന് പറഞ്ഞു നാട്ടുകാരോടു നാലുനേരം തുള്ളുന്നവരുടെ തള്ളൽ! കേരള മാതൃകയുടെ തുണിയുരിഞ്ഞുപോയ സംഭവമായിരുന്നു ഇത്. ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ട് മൂന്നു ദിവസത്തിനകം മാലിന്യം നീക്കണമെന്നു നിർദേശിച്ചു. രായ്ക്കുരാമാനം 70 അംഗ ഉദ്യോഗസ്ഥസംഘം തിരുനെൽവേലിയിലെത്തി.

16 ലോറികളുമായാണ് സംഘം പോയത്. അവയിൽ കയറ്റിയിട്ടും പിന്നെയും മിച്ചം കിടന്ന മാലിന്യം തമിഴ്നാട് വിട്ടുകൊടുത്ത ഏഴു ലോറികളിൽക്കൂടി കയറ്റിയിട്ട് തലയിൽ പടുതയുമിട്ട് മാലിന്യലോറി ഘോഷയാത്ര കേരളത്തിലേക്ക്. സർക്കാർ ആശുപത്രികളിലെ മാലിന്യം നീക്കാൻ കരാറെടുത്ത കണ്ണൂരിലെ സ്വകാര്യ കന്പനിയാണ് മാലിന്യം തള്ളിയതെന്നൊക്കെ ഒരു വാദത്തിനു വേണമെങ്കിൽ സർക്കാരിനു പറയാം.

എന്നാൽ, ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അപകടകരമായ മാലിന്യം നീക്കംചെയ്യാൻ ഒരു ഏജൻസിക്ക് കരാർ കൊടുക്കുമ്പോൾ അവർക്ക് ഇതു സംസ്കരിക്കാൻ സംവിധാനമുണ്ടോ, അല്ലെങ്കിൽ അവർ ഈ മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നൊക്കെ പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു.

മാലിന്യസംസ്കരണം വീട്ടിൽ തുടങ്ങണമെന്ന് നാട്ടുകാരെ ഉപദേശിക്കുന്നതിനു മുന്പ് സ്വന്തം വീട്ടിലെ കാര്യം ഉറപ്പാക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതു സർക്കാരാണെങ്കിലും. തിരുനെൽവേലിയിൽനിന്നു തലയിലേറ്റിയ മാലിന്യത്തിന്‍റെ നാറ്റം എങ്ങനെയെങ്കിലും കഴുകിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ 15.55 കോടിയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യനീക്കം നിരീക്ഷിക്കാൻ ജിപിഎസ്, ബാർകോഡ് സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി.

മാലിന്യത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഒരു സർക്കാർ സ്വന്തം സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും പ്രഫഷണലിസം കൊണ്ടുവരാൻ ഇത്രയും വൈകിയത് അന്പരപ്പിക്കുന്നതാണ്. ആശുപത്രികളിലെ ബയോമാലിന്യം സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2004 ജനുവരിയിൽ പാലക്കാട് മലന്പുഴയിൽ 25 ഏക്കറിൽ സ്ഥാപിച്ച സംവിധാനമാണ് ‘ഇമേജ്’.

ഐഎംഎ തന്നെയാണ് പ്ലാന്‍റ് നിർമാണത്തിന്‍റെ ചെലവ് മുഴുവൻ വഹിച്ചത്. ദിവസേന 55.8 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്‍റിനുള്ളത്. ദിവസേന 45 ടൺ മാലിന്യമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആശുപത്രികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ മാലിന്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരുന്നത്.

എന്നാൽ, കോവിഡിന്‍റെ വരവോടെ മാലിന്യവരവും കൂടി. ഇതോടെ കൂടുതൽ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവന്നു. ഫലമോ? 2022ൽ ഇവിടെ മാലിന്യക്കൂനയ്ക്ക് തീപിടിക്കാനും ഇടയായി. ഇന്നും ഇതല്ലാതെ കാര്യക്ഷമമായ ഒരു സംസ്കരണ സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ സ്ഥലം ലഭ്യമാക്കിയാൽ പ്ലാന്‍റ് നിർമിക്കാൻ തയാറാണെന്ന് ഐഎംഎ അറിയിച്ചിട്ടുള്ളതാണ്.

പക്ഷേ, ഇതിൽ സർക്കാർ മാത്രമാണോ പ്രതിയെന്നു ചോദിച്ചാൽ അല്ല; ജനങ്ങളുടെ മനോഭാവവും പ്രശ്നമാണ്. പലേടത്തും പ്ലാന്‍റ് തുടങ്ങാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന്‍റെയും പ്രതി സർക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മാലിന്യപ്ലാന്‍റ് പലേടത്തും തുടങ്ങിയതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ അനുഭവങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത്.

എന്തായാലും ‘ഇമേജ്’ ഈ രംഗത്ത് ഒരു മാതൃകയാണ്. ശാസ്ത്രീയമായിട്ടാണ് ഇതിന്‍റെ പ്രവർത്തനം. നാട്ടുകാർക്കു ദുരിതമുണ്ടാക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു ബോധ്യപ്പെടുത്താൻ ഒരു ഉദാഹരണംകൂടിയാണിത്. ഇതു മാതൃകയാക്കി ഈ രംഗത്ത് സർക്കാർ ഇടപെടലുണ്ടാകണം. മാലിന്യസംസ്കരണം വീട്ടിൽ‌ത്തന്നെ തുടങ്ങാം.

Latest News

Corehub Up