പ്രതീകാത്മക ചിത്രം
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലും പൊ തു ഇടങ്ങളിലും മാലിന്യം തള്ളിയ സംഭവങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം കണ്ടെത്തി. ചിറങ്ങര അമ്പലത്തിന് എതിർവശത്ത് നടത്തിയ പരിശോധനയിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ കൊരട്ടി - പുളിക്കകടവ് റോഡിലെ തെക്കെ അങ്ങാടിയിൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ക്ലാർക്ക് കെ.കെ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര, എം.സി.എഫ്. കെയർടേക്കർ എം.ആർ. രമ്യ, പഞ്ചായത്ത് ജീവനക്കാരൻ ഷാജി പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹരിത കർമ സേന അംഗങ്ങളായ രാജേഷ്, സ്റ്റെഫി റാണി എന്നിവർ തെളിവുകൾ ശേഖരിക്കുന്നതിനു നേതൃത്വം നൽകി.