മാന്നാർ: ആലുംമൂട്, ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.
വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ്. പിന്നാലെ നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് മെമ്പർ നാട്ടുകാർക്ക് ഉറപ്പുനൽകി. കൂടാതെ, തുടർന്നും മാലിന്യം തള്ളുന്നത് തടയാൻ നാട്ടുകാരുടെ സഹകരണത്തോടെ പ്രദേശത്ത് അടിയന്തരമായി പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും വാർഡ് മെമ്പർ അറിയിച്ചു. ജംഗ്ഷൻ മുതൽ ചാങ്ങയിൽ ജംഗ്ഷൻ വരെയുള്ള റോഡിലാണ് ജനങ്ങളെ ദുരിതത്തിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നത്.
രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധർ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിൽ മാലിന്യം തള്ളുന്നത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കുട്ടികളുടെ മലവിസർജ്യത്തോടുകൂടിയ ഡയപ്പറുകൾ ഉൾപ്പെടെ റോഡിൽ തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വളരെ വൃത്തിഹീനമായ ഈ സാഹചര്യത്തിലൂടെ ഭയത്തോടെയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ഇത് പകർച്ചവ്യാധികൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ. ഞായറാഴ്ചത്തെ സംഭവത്തിനു പിന്നാലെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് വാർഡ് മെംബർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുതിയ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് വാർഡ് മെംബർ അറിയിച്ചു
Tags : nattu vishesham Complaint Throwing waste