മാലിന്യം തള്ളിയ നിലയിൽ.
നിലന്പൂർ: വനമേഖലകളിൽ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം മുതൽ കാഞ്ഞിരപ്പടി വരെയുള്ള പൊക്കോട് വനമേഖലയിൽ റോഡിനോട് ചേർന്നാണ് മാലിന്യങ്ങൾ തള്ളിയിട്ടുള്ളത്.
മാലിന്യങ്ങൾ തള്ളുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടുന്നതിന് മുന്പ് എരഞ്ഞിമങ്ങാടിനും അകന്പാടം കാത്തിരപ്പടിക്കും ഇടയിൽ റോഡിനോട് ചേർന്നു നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് കാമറകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ സിസിടിവി കാമറകൾ കണ്ണുചിമ്മിയതോടെ സമൂഹ്യവിരുദ്ധർക്ക് മാലിന്യ നിക്ഷേപത്തിനുള്ള കേന്ദ്രമായി റോഡിനോട് ചേർന്നുള്ള വനമേഖല മാറിയിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾ പടരുന്പോഴാണ് സാമൂഹ്യവിരുദ്ധർ വനമേഖലയിൽ മാലിന്യംതള്ളുന്നത്. ഇതിനെതിരേ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം.
തകരാറിലായ കാമറകൾ പ്രവർത്തനക്ഷമമാക്കിയാൽ വനമേഖലയിൽ മാലിന്യം തള്ളുന്നത് കണ്ടെത്താനാകും. മാലിന്യക്കൂന്പാരമായി റോഡിന്റെ ഇരുവശവുമുള്ള വനമേഖല മാറിയതോടെ മൂക്കുപൊത്തിയാണ് വിദ്യാർഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്നത്. മാലിന്യ നിക്ഷേപം തടയാനും ശുചിത്വ പ്രവൃത്തികൾ സജീവമാക്കാനും സർക്കാർ ശക്തമായി മുന്നോട്ട് പോകുന്പോഴാണ് പൊക്കോട് വനമേഖല മാലിന്യക്കൂന്പാരമായി മാറുന്നത്.
Tags : Nattuvishesham DistrictNews DeepikaNews waste