x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഫോൺ ഇനി സ്വന്തമാക്കേണ്ട, വാടകയ്‌ക്കെടുക്കാം! വിപ്ലവകരമായി 'ആപ്പിൾ അപഗ്രേഡ്' പദ്ധതി

ടെക് ഡെസ്ക്
Published: July 30, 2026 10:42 AM IST | Updated: July 30, 2026 10:44 AM IST

ആപ്പിൾ അപ്ഗ്രേഡ്

ന്യൂഡൽഹി: ആപ്പിൾ ഉത്പ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ അതിനുള്ള പണം നിങ്ങളുടെ കൈയിൽ ഇല്ലെങ്കിൽ ഇതാ, നിങ്ങൾക്കായി പുതിയ ഒരു പദ്ധതിയുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്.

പുതിയ ഐഫോണുകളും മറ്റ് ഉപകരണങ്ങളും വില കൊടുത്ത് പൂർണമായി സ്വന്തമാക്കുന്നതിന് പകരം കുറഞ്ഞ മാസത്തവണയിൽ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാനുള്ള 'ആപ്പിൾ അപഗ്രേഡ്' പദ്ധതി കമ്പനി യുഎസിൽ അവതരിപ്പിച്ചു.സാമ്പത്തിക സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമായ 'ക്ലാർന'യുമായി സഹകരിച്ചാണ് ആപ്പിൾ ഈ പുതിയ ലീസിംഗ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

മാസം $17.99 (ഏകദേശം ₹1,500) മുതൽ ഉപഭോക്താക്കൾക്ക് ഐഫോൺ ലീസിന് എടുക്കാം. ഐഫോണിന് പുറമെ ആപ്പിൾ വാച്ച് ($11.99/മാസം മുതൽ), മാക് ($24.99/മാസം മുതൽ), ഐപാഡ് ($11.99/മാസം മുതൽ) എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.

ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയ്ക്ക് 1 അല്ലെങ്കിൽ 2 വർഷത്തെ ലീസ് കാലാവധിയും, മാക്, ഐപാഡ് എന്നിവയ്ക്ക് 2 അല്ലെങ്കിൽ 3 വർഷത്തെ കാലാവധിയുമാണ് നൽകുന്നത്. ഐഫോൺ 16, മാക്ബുക്ക് നിയോ തുടങ്ങിയ എൻട്രി ലെവൽ ഉപകരണങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

K-Rail Survey

ആപ്പിളിന്‍റെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകൾ വഴിയോ ഓൺലൈൻ സ്റ്റോർ വഴിയോ മിനിറ്റുകൾക്കുള്ളിൽ പദ്ധതിയിൽ അപേക്ഷിക്കാം. ലളിതമായ ക്രെഡിറ്റ് പരിശോധനയ്ക്ക് ശേഷം അഡ്വാൻസ് തുകയോ മുൻകൂർ തുകയോ ഇല്ലാതെ തന്നെ ഉപകരണങ്ങൾ കൈയ്യിലെത്തും.

ലീസ് കാലാവധി കഴിയുമ്പോൾ ഉപഭോക്താക്കൾക്ക് ഉപകരണം തിരികെ നൽകി പദ്ധതിയിൽ നിന്ന് പിന്മാറാം, ബാക്കി തുക നൽകി ഉപകരണം പൂർണമായി സ്വന്തമാക്കാം, അല്ലെങ്കിൽ പുതിയ മോഡലിലേക്ക് അപഗ്രേഡ് ചെയ്യാം. തവണകൾ അടയ്ക്കാൻ വൈകിയാൽ ക്ലാർന വൈകിയതിനുള്ള പിഴ ഈടാക്കില്ല. എന്നാൽ തുടർച്ചയായി 3 മാസം പണമടച്ചില്ലെങ്കിൽ കരാർ റദ്ദാക്കപ്പെടും.

'ആപ്പിൾ ട്രേഡ് ഇൻ' വഴി പഴയ ഉപകരണങ്ങൾ നൽകി മാസത്തവണ തുക ഇനിയും കുറയ്ക്കാൻ സാധിക്കും. ആപ്പിൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 3 ശതമാനം ക്യാഷ് ബാക്കും ലഭിക്കും.

ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ നേതൃത്വത്തിലുള്ള അവസാന സാമ്പത്തിക റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം. വരും മാസങ്ങളിൽ (സെപ്റ്റംബർ 1 മുതൽ) ജോൺ ടെർനസ് ആപ്പിളിന്‍റെ പുതിയ സിഇഒ ആയി ചുമതലയേൽക്കും. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വീണ്ടും മാറിയതിന് തൊട്ടുപിന്നാലെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ആപ്പിൾ ഈ പുതിയ ലീസിംഗ് രീതി അവതരിപ്പിക്കുന്നത്.

നിലവിൽ അമേരിക്കയിലാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളതെങ്കിലും, ഗാഡ്‌ജറ്റുകൾക്ക് ഉയർന്ന വില നൽകേണ്ടിവരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്കും ഈ പദ്ധതി വരുംനാളുകളിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

 

Tags : technology appleupgrade appleproducts lease apple

Recent News

Corehub Up