റോഡ് നവീകരണത്തിന്‍റെ ഭാഗമായി നിരത്തിയ മെറ്റൽ അപകടക്കെണിയാകുന്നു
Friday, May 3, 2024 6:45 AM IST
വിതുര: പഴകുറ്റി പൊന്മുടിപ്പാത നവീകരണത്തിന്‍റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തൊളിക്കോട് റോഡ് അപകടക്കെണിയായി മാറുന്നു. റോഡിൽ നിരത്തിയ മെറ്റലും വശങ്ങളിലെ ഓട നിർമാണം പൂർത്തിയാകാത്തതുമാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.

അപകട വളവുകളിലെ അമിത വേഗം കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകും. തൊളിക്കോട് ഗവ.എച്ച്എസ്എസ് ജംഗ്ഷനിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ ആനപ്പെട്ടി സ്വദേശി മരണമടഞ്ഞിരുന്നു. നിർമാണം തുടങ്ങി നാളേറെയായിട്ടും മന്നൂർക്കോണം മുതൽ ഇരുതലമുക്ക് വരെയുള്ള നരകതുല്യമായ യാത്രയ്ക്ക് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ചില ഭാഗങ്ങളിൽ റോഡിന്‍റെ ഒരു വശത്തെ പണി പൂർണമായപ്പോൾ മറുവശം താഴ്ന്ന നിലയിലാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും പണി തീർന്ന വലതു ഭാഗത്തു കൂടിയാണ് യാത്ര ചെയ്യുക.

എതിരെ വലിയ വാഹനങ്ങൾ വരുമ്പോൾ ഇടതു ഭാഗത്തേക്ക് ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നു. വശങ്ങളിൽ ഇളകിക്കിടക്കുന്ന മെറ്റലുകൾ റോഡിൽ നിറയുന്നതും ഇതിന്‍റെ ആക്കം കൂട്ടുന്നു.

പൊന്മുടി ഉൾപ്പടെയുള്ള സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആദ്യമായി വരുന്ന സന്ദർശകരുടെ വാഹനങ്ങൾ പരിചയക്കുറവ് മൂലം അപകടത്തിൽപ്പെടുന്നതും പതിവാണ്. പണി പൂർത്തിയാകാൻ വൈകിയാലും അപകടം കൂടാതെ യാത്ര ചെയ്യാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.